ആർ എസ് എസ്സിനെ കുറിച്ച് ഒ.എൻ.വി

മ ഹാത്മാ ഗാന്ധി വെടിയേറ്റ് മരിക്കുന്നതിനു രണ്ടാഴ്ച മുൻപ് തിരുവനന്ദപുരം തൈക്കാട് മൈതാനിയിൽ ആർ എസ് എസ്സിന്റെ സുപ്രധാനമായ ഒരു യോഗം നടക്കുകയാണു. കാക്കി നിക്കർ ധരിച്ച വോളന്രിയർന്മാരും മറ്റു പ്രവർത്തകരും നിരന്നു നിൽക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണു പ്രസംഗകൻ. ദേശീയ സമരത്തേയും , സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്തുപറയുന്നു എന്നു കേൾക്കാൻ യൂണീവേഴ്സിറ്റി കോളേജിൽ നിന്നു ഞാൻ ഉൾപ്പെടെ ഒരു ചെറുസംഘം വിദ്യാർത്ഥികൾ തൈക്കാട്ടേക്കു പോയി. ഗോൾവാൾക്കർ അതിനിശിതമായി മഹാത്മാഗാന്ധിയെ വിമർശ്ശിച്ചു സംസാരിച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും , കരുനാഗപ്പള്ളി ജി കാർത്തികേയനും ഗോൾവാൾക്കറോട് ചില ചോദ്യങ്ങൾ പ്രസംഗാനന്തരം ചോദിച്ചു . ശാന്തമായി മറുപടി പറയുന്നതിനു പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി. തിരുവനന്തപുരത്തെ തമിഴ്-ബ്രാഹ്മണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നു വോളന്റിയർന്മാരിൽ അധികവും. അവർ അബൗട്ടൻ ചെയ്ത് ഞങ്ങളെ തല്ലാൻ തുടങ്ങി.ശ്രോതാക്കളായി എത്തിയ ഞങ്ങൾ അവരുടെ കൈയിലുണ്ടായിരുന്ന തടികൾ കൈക്കലാക്കി അവർക്കെതിരെ പ്രയോഗിച്ചു. രണ്ടാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം കോളേജിൽ നിന്ന് ഹ...