Posts

Showing posts from December, 2017

ഓഖി

Image
ശാന്തമീ തീരത്ത് വന്നവൾ അലമാല തീർത്ത് കൊണ്ട് അസ്തമയ  സൂര്യനും മങ്ങലേറ്റു.. ചക്രവാള സീമക്കു വിള്ളലേറ്റു കടൽ കറുത്തു മുഖം വിളർത്തു പലതും ഞെട്ടലോടെ അറ്റുപോയി കടൽ ഞണ്ടു മുമ്പേ അറിഞിരുന്നു കടൽ കാക്ക മുമ്പേ കടന്നിരുന്നു പറവകൾ മുമ്പേ പറന്നിരുന്നു മീനുകളെങ്ങോ മറഞ്ഞിരുന്നു പാവം അവൻ മാത്രം ഒന്നും അറിഞ്ഞതേയില്ല അവനോട് മാത്രംമാരും പറഞുമില്ല കുടിലിറങ്ങുമ്പോൾ അറിഞ്ഞില്ല ഒടുക്കത്തെ ഇറക്കമെന്ന് സഖിയുടെ നെറ്റിയിൽ മുത്തമിടുമ്പോൾ ഇനിയൊരിക്കലും കാണുകയില്ലന്നത് ഓർത്തതുമില്ല അച്ഛന്റെ മാറിൽ ഉറങ്ങുന്ന മക്കൾക്ക്  അച്ഛന്റെ ചിതയിൽ അവസാന കൊള്ളിവെക്കാൻ പോലും ആവുകയില്ലന്നും ഓർത്തതേയില്ല കുടിലുയർത്തുമ്പോൾ കരുതിയില്ല കടലെടുക്കുമെന്ന് വള്ളമെടുക്കുമ്പോൾ പറഞ്ഞില്ല പങ്കായവും ആ കൊടുംചതി കിളികളും പൈക്കളും കീടാണു പോലും  അറിഞിരുന്നത്രെ മർത്യൻ അവൻ മാത്രമൊന്നും അറിഞ്ഞതില്ല ആരും അവനോട് പറഞ്ഞുമില്ല

ഹിന്ദു മുസ്ലിം മൈത്രി ചരിത്രവും വര്‍ത്തമാനവും

Image
    ആധുനിക സമൂഹത്തില്‍ മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത സ്പര്‍ധയാണ്. വര്‍ഗീയതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്ന കലാപങ്ങളാല്‍ രക്ത പങ്കിലമാണ് സ്വതന്ത്ര ഭാരതം.  ഇത്തരം കലാപങ്ങള്‍ ഉണര്‍ത്തുന്നത് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കേണ്ട മതാനുയായികള്‍ കക്ഷി  ചേരുന്നുവെന്നും മതങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടിവരുന്നവെന്നതുമാണ്്. ഇന്ത്യയെന്ന രാഷ്ട്രം സ്ഥാപിതമാകുന്നത് നാന്വാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും എല്ലാ മതാനുയായികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നുമാണ്. എല്ലാ മതങ്ങളെയും നിരുപാധികം ഇരുകരങ്ങളും നീട്ടി പുണര്‍ന്ന ഒരു പാരമ്പര്യമാണ്. ഭാരതത്തിന്റേത്. കറുപ്പുവെളുപ്പ് എന്ന ബാഹ്യ വര്‍ണ്ണങ്ങളില്‍ മനുഷ്യനെവേര്‍തിരിച്ചിരുന്ന അമേരിക്കക്കാരോട് ചിക്കോഗോയിലെ വിവേകാനന്ദ ഗുരുവിന്റെ പ്രസംഗം ഈ യാഥാര്‍ത്ഥ്യത്തെ ശരി വെക്കുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നത്  'ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ഭാരതത്തില്‍ നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് കൊണ്ടാണ്. പല നിറത്തിലും വര...

ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ്

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും മലയാളികളായ നമ്മുടെ സംസ്ക്കാരത്തോട് ഏറെ സാദൃശ്യം പുലർത്തുന്നതാണ് ലക്ഷദ്വീപ് സമൂഹം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദൂരത്തെക്കാൾ എത്രത്തോ കുറവാണ് ലക്ഷ ദ്വീപിലേക്കള്ള ദൂരം.    ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ് തീരങ്ങളിലേക്ക് അടിച്ച് വീശുമ്പോൾ അഭയം പ്രാപിക്കാൻ മറ്റ് ഇടങ്ങളില്ലാത്ത സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ദ്വീപിനേയും അവിടത്തെ നിവാസികളേയും കുറിച്ച് ഓർക്കുമ്പോൾ വേദനയാണ്.     സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ദ്വീപുകാർ. വർഷങ്ങൾക്ക് മുമ്പ് സുഹൃത്ത് ഇത്തിഹാദിനൊപ്പം അവന്റെ ദ്വീപ് സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ആ സ്നേഹസ്പർശം അനുഭവിച്ചറിഞ്ഞതാണ്. നാളത്തെ പ്രഭാതം എങ്ങിനെയാണ് ആ സമൂഹം വരവേൽക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.      അവസാന കച്ചിത്തുരുമ്പായ ഹെലിപേഡുകൾ പോലും കടലെടുത്തിരിക്കുന്നു. കപ്പലുകൾ എന്നേ സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ താറുമാറായിരിക്കുന്നു.    റബ്ബേ നീ മാത്രമാണ്  ഏക അഭയം. ഞങ്ങളുടെ ലക്ഷദ്വീപ് സഹോദരങ്ങളേയും, കാറ്റും കോളും കൊണ്ട് കെടുതി അനുഭവിക്കുന്ന മുഴുവൻ സഹോദങ്...