Posts

Showing posts from July, 2018

ഇനിയാരുണ്ട് ആ വിടവ് നികത്താൻ...?

Image
    പ്രസ്ഥാനം രണ്ടു ചേരിയായ് വിഘടിച്ച് നിന്നിരുന്ന കാലത്ത് മറുപക്ഷത്താണെങ്കിലും ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പണ്ഡിത ശ്രേഷ്ടനായിരുന്നു ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. ആ കാലങ്ങളിൽ ജാമിഅ സലഫിയ്യയിൽ ദൗറകൾ സംഘടിപ്പിക്കുമ്പോൾ അദ്ദേഹത്തെ കൊണ്ടുവരാൻ പ്രിൻസിപ്പൾ ബാഖവി സർ  ശ്രമിച്ചിരുന്നു. വിജ്ഞാന വിസ്മയത്തിന്റെ വിരുന്നൂട്ടിയ അദ്ദേഹത്തിന്റെ ക്ലാസ്സുകൾ പിന്നീട്  ഒരുപാട് ഉപഹരിച്ചിട്ടുണ്ട്.      മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐക്യത്തിൽ ഏറെ സന്തോഷിച്ച വ്യക്തിയും ഒരുപക്ഷേ അദ്ദേഹമായിരിക്കും. കുറച്ച് നാളുകരായി മൗലവി വളരെ ക്ഷീണിതനായിരുന്നു. മുജാഹിദ് സമ്മേളനത്തിൽ വന്നവരിൽ അദ്ദേഹത്തിന്റെ ക്ഷീണം കണ്ട് വേദനിക്കാത്തവരില്ല. സമ്മേളന വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പ്രവർത്തകരും നേതാക്കളും വേദനയോടെ പങ്ക് വെച്ചത് അദ്ദേഹത്തിന്റെ ഈ അവസ്ഥയേ കുറിച്ചായിരുന്നല്ലോ...    പതുങ്ങിയ സംസാരം, വാക്കുകൾ പറുക്കിയെടുക്കാവുന്ന രൂപത്തിലുള്ള ഭാഷണം ഇതായിരുന്നു മൗലവിയുടെ പ്രസംഗത്തിന്റെ പ്രത്യേക്ത. തന്നിൽ ഏൽപ്പിക്കപ്പെട്ട വിഷയം കൃത്യമായി സദസ്സിന് വിശദീകരിച്ച് കൊടുത്...

പുഴയുടെ ഒന്നാം അതിര് കടക്കുമ്പോൾ

Image
പുസ്തക നിരൂപണം  📚    നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുഹൃത്ത് സമദ് റഹ്മാന്റെ പുഴയുടെ ഒന്നാം അതിരിൽ ഒരു കടവുണ്ടെന്ന പുസ്തകം കയ്യിൽ കിട്ടിയത്.    അക്ഷരങ്ങളെ പ്രണയിക്കാൻ ആരംഭിച്ചപ്പോൾ    ഇടക്ക് എപ്പോഴോ ലഭിച്ച സുകൃതമാണ് സമദ്ക്ക. ഇത് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് . പോസ്റ്റലായി അദ്ദേഹം തന്നെ അത് അയച്ചു തന്നു.  കടവു കടക്കുമ്പോൾ :     എം ടി യെ പോലുള്ള ഒരുപാട് സാഹിത്യകാർക്ക് ജന്മം നൽകിയ  കൂടല്ലൂരെന്ന തന്റെ നാടിന്റെ കഥ പറയുകയാണദ്ദേഹം. ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പ്രവാസിയുടെ നാട്ടിൻ പുറ ചിന്തകളെ തന്മയതത്തോടെ ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.    കൂടലൂരിന്റെ എഴുത്തുകാരനെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു എഴുത്തുകാരൻ തന്റെ നാടിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമാണ്.    എഴുത്തുകാരൻ നൽകുന്ന സ്നേഹം പതിന്മടങ്ങായി  ആ നാടും നാട്ടുകാരും തിരിച്ചു നൽകുന്നുണ്ട്. പുസ്തക പ്രകാശനം കൂടല്ലൂരുകാർ ആഘോഷമാക്കിയത് അത് കൊണ്ടാണ്.   കൂടല്ലൂരും, വടക്കുമുറി പുഴയും, ക...