ഇനിയാരുണ്ട് ആ വിടവ് നികത്താൻ...?

പ്രസ്ഥാനം രണ്ടു ചേരിയായ് വിഘടിച്ച് നിന്നിരുന്ന കാലത്ത് മറുപക്ഷത്താണെങ്കിലും ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പണ്ഡിത ശ്രേഷ്ടനായിരുന്നു ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. ആ കാലങ്ങളിൽ ജാമിഅ സലഫിയ്യയിൽ ദൗറകൾ സംഘടിപ്പിക്കുമ്പോൾ അദ്ദേഹത്തെ കൊണ്ടുവരാൻ പ്രിൻസിപ്പൾ ബാഖവി സർ ശ്രമിച്ചിരുന്നു. വിജ്ഞാന വിസ്മയത്തിന്റെ വിരുന്നൂട്ടിയ അദ്ദേഹത്തിന്റെ ക്ലാസ്സുകൾ പിന്നീട് ഒരുപാട് ഉപഹരിച്ചിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐക്യത്തിൽ ഏറെ സന്തോഷിച്ച വ്യക്തിയും ഒരുപക്ഷേ അദ്ദേഹമായിരിക്കും. കുറച്ച് നാളുകരായി മൗലവി വളരെ ക്ഷീണിതനായിരുന്നു. മുജാഹിദ് സമ്മേളനത്തിൽ വന്നവരിൽ അദ്ദേഹത്തിന്റെ ക്ഷീണം കണ്ട് വേദനിക്കാത്തവരില്ല. സമ്മേളന വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പ്രവർത്തകരും നേതാക്കളും വേദനയോടെ പങ്ക് വെച്ചത് അദ്ദേഹത്തിന്റെ ഈ അവസ്ഥയേ കുറിച്ചായിരുന്നല്ലോ... പതുങ്ങിയ സംസാരം, വാക്കുകൾ പറുക്കിയെടുക്കാവുന്ന രൂപത്തിലുള്ള ഭാഷണം ഇതായിരുന്നു മൗലവിയുടെ പ്രസംഗത്തിന്റെ പ്രത്യേക്ത. തന്നിൽ ഏൽപ്പിക്കപ്പെട്ട വിഷയം കൃത്യമായി സദസ്സിന് വിശദീകരിച്ച് കൊടുത്...