Posts

Showing posts from March, 2021

കാലം സ്നേഹത്തെ തിരിച്ചറിയുന്നു

Image
    തിരകൾ കരയിലേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ദ്വീപ് മെല്ലെ മെല്ലെ കടലിന് കീഴടങ്ങി. സന്തോഷവും സമ്പത്തുമെല്ലാം ചങ്ങാടങ്ങളിൽ രക്ഷപ്പെട്ടു. 'സ്നേഹം' മാത്രം അവശേഷിച്ചു. സ്നേഹം യാത്ര തിരിക്കാൻ ഒരുങ്ങുന്ന സുഹൃത്തുക്കളെ മാറി മാറി വിളിച്ചു. തങ്ങളുടെ സൗഭാഗ്യങ്ങളെ ചേർത്ത് കെട്ടി സുഹൃത്തിനിരിക്കാൻ ഒരിടം നൽകാനാകില്ലന്ന് പറഞ്ഞ് കൈമലർത്തി കടന്നുപോയി.      താൻ പൂർണ്ണമായും മുങ്ങിക്കൊണ്ടിരിക്കുവെന്ന് സ്നേഹം തിരിച്ചറിഞ്ഞു. പരാതികളില്ലാതെ സ്നേഹം മരണത്തെ പുൽകാനൊരുങ്ങുമ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരു തോണിക്കാരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. "വരൂ വേഗം കയറൂ...'' പരിചിതനോട് സ്നേഹം ആശ്ചര്യത്തോടെ ആരാഞ്ഞു. "താങ്കൾ ആരാണ് ..?" "കൂട്ടുകാരായ സമ്പത്തും സന്തോഷവും ആരോഗ്യവും അവഗണനയോടെ പുറം തള്ളിയപ്പോൾ എന്നെ തിരിച്ചറിഞ്ഞ അവദൂതൻ, താങ്കൾ ആരാണ് ...?"     'കാലം !."       തോണിക്കാരൻ മറുപടി പറഞ്ഞു.      പ്രിയപ്പെട്ടവരെ, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം സാങ്കൽപ്പികമാണെങ്കിലും വലിയൊരു യാഥാർത്ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നവയാണ്. അതെ, കാലം സ്നേഹത്തെ തിരിച്ചറി...

ഇഴകൾ അകലുമ്പോൾ

Image
     കീറിയ വലകൾ തുന്നിച്ചേർക്കുന്ന തിരക്കിലാണല്ലോ നമ്മുടെ വഞ്ചിക്കാർ. ഓരോ ഇഴകളും സസൂക്ഷ്മം പരിശോധിച്ചവർ അറ്റുപോയവ ഓരോന്നായി തുന്നിച്ചേർക്കുന്നു. ഇഴകൾ നെയ്യുന്നതിൽ അവർക്കൊരു പ്രത്യേക വൈധക്ത്യം ഉണ്ടെന്ന് തോന്നും.        ഈ കാഴ്ച്ച കണ്ടപ്പോൾ ഉമ്മയെ ഓർമ്മ വന്നു. വൈകുന്നേരം മുഷിഞ്ഞ്,  കീറിയ വസ്ത്രവുമായി  സ്കൂൾ വിട്ട് വരുന്ന മകനെ നോക്കി ഉമ്മ സൂചിയും നൂലുമായി ഉമ്മറത്ത് നിൽപ്പുണ്ടാവും.  ദാഹം അകറ്റുന്നതിനിടയിൽ യൂണിഫോമിലെ കീറിയ  'മുറിവുകൾ ' തിരഞ്ഞ് തുന്നിച്ചേർത്ത് തരുന്നു. നാളേക്ക് വെക്കാതെ അന്നു തന്നെയവ തുന്നിച്ചേർക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്.         അറ്റുപോയ ബന്ധങ്ങൾ ഇത് പോലെ തുന്നിച്ചേർക്കാൻ എന്താണ് ശ്രമിക്കാത്തത്...?         കീറിയ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് പോലെ ബന്ധങ്ങൾ വലിച്ചെറിയുകയാണ് പലരും. ന്യൂനതകൾ പരിഹരിച്ച് അറ്റുപോയവ തുന്നിച്ചേർക്കാൻ പലരും ശ്രമിക്കാറില്ല.         സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടേയും സൂചിയും നൂലുമായി ബന്ധങ്ങളിലേക്കൊന്നിറങ്ങണം. സസൂക്ഷ്മം പര...