ഇഴകൾ അകലുമ്പോൾ

 

   കീറിയ വലകൾ തുന്നിച്ചേർക്കുന്ന തിരക്കിലാണല്ലോ നമ്മുടെ വഞ്ചിക്കാർ. ഓരോ ഇഴകളും സസൂക്ഷ്മം പരിശോധിച്ചവർ അറ്റുപോയവ ഓരോന്നായി തുന്നിച്ചേർക്കുന്നു. ഇഴകൾ നെയ്യുന്നതിൽ അവർക്കൊരു പ്രത്യേക വൈധക്ത്യം ഉണ്ടെന്ന് തോന്നും.
       ഈ കാഴ്ച്ച കണ്ടപ്പോൾ ഉമ്മയെ ഓർമ്മ വന്നു. വൈകുന്നേരം മുഷിഞ്ഞ്,  കീറിയ വസ്ത്രവുമായി  സ്കൂൾ വിട്ട് വരുന്ന മകനെ നോക്കി ഉമ്മ സൂചിയും നൂലുമായി ഉമ്മറത്ത് നിൽപ്പുണ്ടാവും.  ദാഹം അകറ്റുന്നതിനിടയിൽ യൂണിഫോമിലെ കീറിയ  'മുറിവുകൾ ' തിരഞ്ഞ് തുന്നിച്ചേർത്ത് തരുന്നു. നാളേക്ക് വെക്കാതെ അന്നു തന്നെയവ തുന്നിച്ചേർക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്.
        അറ്റുപോയ ബന്ധങ്ങൾ ഇത് പോലെ തുന്നിച്ചേർക്കാൻ എന്താണ് ശ്രമിക്കാത്തത്...?
        കീറിയ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് പോലെ ബന്ധങ്ങൾ വലിച്ചെറിയുകയാണ് പലരും. ന്യൂനതകൾ പരിഹരിച്ച് അറ്റുപോയവ തുന്നിച്ചേർക്കാൻ പലരും ശ്രമിക്കാറില്ല.
        സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടേയും സൂചിയും നൂലുമായി ബന്ധങ്ങളിലേക്കൊന്നിറങ്ങണം. സസൂക്ഷ്മം പരിശോധിച്ച്  അവ തുന്നിച്ചേർക്കാനാകണം. 
        ഖുർആൻ ഇണകളെ കുറിച്ച് പറയുമ്പോഴുള്ള  ''നിങ്ങൾ അവരുടേയും അവർ നിങ്ങളുടേയും ഉടയാടകളാ"ണെന്ന  ഉപമാലങ്കാരം ശ്രദ്ധിച്ചാൽ ഇഴകൾ അകലുമ്പോൾ വലിച്ചെറിയേണ്ടവയല്ല, അകലുമ്പോൾ തുന്നിച്ചേർക്കേണ്ടവയാണെന്ന് ബോധ്യമാകും
        അറ്റുപോയ അറ്റങ്ങൾ കുറ്റമറ്റതായി കൂട്ടി ചേർക്കാൻ നാഥൻ അനുഗ്രഹിക്കട്ടേ.... ആമീൻ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി