ആസിംക്കയുടെ ചായ മക്കാനി
ആസിംക്കയുടെ മസാലച്ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ....?
ബേപ്പൂർ പുളിമൂട്ടിൽ പോകുമ്പോൾ ആസിംക്കയുടെ കടയിലെ മസാലച്ചായയും സ്പഷ്യൽ ബീഫ് ബ്രഡ് റോസ്റ്റും കഴിക്കാതെ പോയാൽ നഷ്ടമാണ് കെട്ടോ.....
കോഴിക്കോട്ടാരൻ ചങ്ങാതി അർഷദാണ് എഴുപതുകളുടെ പൈതൃകം ഒട്ടും ചോർന്ന് പോകാത്ത ആ ചായമക്കാനിയിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ആസിംക്ക തനിച്ചേയൊള്ളുവെന്ന് തോന്നുന്നു. മൈസൂർ സ്വദേശിയാണദ്ദേഹം. പൈഞാമയും നീളൻ കുപ്പായവുമണിഞ്ഞ അദ്ദേഹത്തെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ സ്റ്റയിലായിരുന്നു.
രാത്രിയിലാണ് പ്രധാന കച്ചവടം. രാത്രി പത്ത് മണി വരെ ഇത് നീണ്ടു നിൽക്കും.
പഴമയേ മനസ്സിൽ കൊണ്ടുവരുന്ന ചുമരുകൾ.. ഭിത്തിയിൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഒരഡാർ ഹാർമോണിയമിരിപ്പുണ്ട്. ഓർമ്മകളെ കുപ്പിയിലാക്കി ചില്ലു ഭരണികൾ അലംങ്കരിച്ചിട്ടുണ്ട്. ഗസൽ ശീലുകൾ ആ രാത്രിയിൽ ഒരു അറേബ്യൻ മജ്ലിസൊരുക്കുന്നുണ്ട്. വെളിച്ചം മങ്ങിയറാന്തലുകൾ ട്യൂപ് ലൈറ്റുകൾക്ക് വഴിമാറി അടുത്ത് തന്നെ ഇരിപ്പുണ്ട്.
പ്രവാചക ചരിതം പറയുന്ന ഒരു തമിഴ് ക്ലാസിക്ക് കേട്ട് കൊണ്ടാണ് ഞങ്ങൾ മക്കാനിലേക്ക് പ്രവേശിച്ചത്. ഓർഡർ ചെയ്ത് അൽപ്പസമയത്തിനകം എല്ലാം തീൻമേശയിലെത്തി. പ്രത്യേക രുചിക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയ മസാലച്ചായയുടെ രുചി ഇന്നും നാവിൽ അലതല്ലുന്നുണ്ട്. മലേഷ്യൻ മെയിഡാണത്രേ ആ രുചിക്കൂട്ട്.
വ്യത്യസ്ഥവും രുചികരവുമായ ബീഫ് ബ്രഡ് ഓംല്ലറ്റ്, ചിക്കൻ ബ്രഡ് ഓംല്ലയിറ്റ്, മുട്ട പുഴുങ്ങി കായം തേച്ചത്, തുടങ്ങി ഒരുപാട് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
ഇതിനൊക്കെ ഉപരിയായി ബാല്യകാല സ്മണക ളെ തൊട്ടുണർത്തുന്ന ഒരപൂർവ്വ കലവറയും ഇവിടെയുണ്ട്.
പഴയമയേ താലോലിക്കുന്നവർക്കും ഇന്നലകളെ പ്രണയിക്കുന്നവർക്കും ഈ മക്കാനിയും അവിടത്തെ രുചി ഭേധങ്ങളും മറക്കാനാവില്ല.
ബേപ്പൂർ പുളിമൂട്ടിൽ പോകുമ്പോൾ ആസിംക്കയുടെ കടയിലെ മസാലച്ചായയും സ്പഷ്യൽ ബീഫ് ബ്രഡ് റോസ്റ്റും കഴിക്കാതെ പോയാൽ നഷ്ടമാണ് കെട്ടോ.....
കോഴിക്കോട്ടാരൻ ചങ്ങാതി അർഷദാണ് എഴുപതുകളുടെ പൈതൃകം ഒട്ടും ചോർന്ന് പോകാത്ത ആ ചായമക്കാനിയിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ആസിംക്ക തനിച്ചേയൊള്ളുവെന്ന് തോന്നുന്നു. മൈസൂർ സ്വദേശിയാണദ്ദേഹം. പൈഞാമയും നീളൻ കുപ്പായവുമണിഞ്ഞ അദ്ദേഹത്തെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ സ്റ്റയിലായിരുന്നു.
രാത്രിയിലാണ് പ്രധാന കച്ചവടം. രാത്രി പത്ത് മണി വരെ ഇത് നീണ്ടു നിൽക്കും.
പഴമയേ മനസ്സിൽ കൊണ്ടുവരുന്ന ചുമരുകൾ.. ഭിത്തിയിൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഒരഡാർ ഹാർമോണിയമിരിപ്പുണ്ട്. ഓർമ്മകളെ കുപ്പിയിലാക്കി ചില്ലു ഭരണികൾ അലംങ്കരിച്ചിട്ടുണ്ട്. ഗസൽ ശീലുകൾ ആ രാത്രിയിൽ ഒരു അറേബ്യൻ മജ്ലിസൊരുക്കുന്നുണ്ട്. വെളിച്ചം മങ്ങിയറാന്തലുകൾ ട്യൂപ് ലൈറ്റുകൾക്ക് വഴിമാറി അടുത്ത് തന്നെ ഇരിപ്പുണ്ട്.
പ്രവാചക ചരിതം പറയുന്ന ഒരു തമിഴ് ക്ലാസിക്ക് കേട്ട് കൊണ്ടാണ് ഞങ്ങൾ മക്കാനിലേക്ക് പ്രവേശിച്ചത്. ഓർഡർ ചെയ്ത് അൽപ്പസമയത്തിനകം എല്ലാം തീൻമേശയിലെത്തി. പ്രത്യേക രുചിക്കൂട്ടുകൾ കൊണ്ടുണ്ടാക്കിയ മസാലച്ചായയുടെ രുചി ഇന്നും നാവിൽ അലതല്ലുന്നുണ്ട്. മലേഷ്യൻ മെയിഡാണത്രേ ആ രുചിക്കൂട്ട്.
വ്യത്യസ്ഥവും രുചികരവുമായ ബീഫ് ബ്രഡ് ഓംല്ലറ്റ്, ചിക്കൻ ബ്രഡ് ഓംല്ലയിറ്റ്, മുട്ട പുഴുങ്ങി കായം തേച്ചത്, തുടങ്ങി ഒരുപാട് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
ഇതിനൊക്കെ ഉപരിയായി ബാല്യകാല സ്മണക ളെ തൊട്ടുണർത്തുന്ന ഒരപൂർവ്വ കലവറയും ഇവിടെയുണ്ട്.
പഴയമയേ താലോലിക്കുന്നവർക്കും ഇന്നലകളെ പ്രണയിക്കുന്നവർക്കും ഈ മക്കാനിയും അവിടത്തെ രുചി ഭേധങ്ങളും മറക്കാനാവില്ല.
Comments
Post a Comment