കാലം സ്നേഹത്തെ തിരിച്ചറിയുന്നു
തിരകൾ കരയിലേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ദ്വീപ് മെല്ലെ മെല്ലെ കടലിന് കീഴടങ്ങി. സന്തോഷവും സമ്പത്തുമെല്ലാം ചങ്ങാടങ്ങളിൽ രക്ഷപ്പെട്ടു. 'സ്നേഹം' മാത്രം അവശേഷിച്ചു. സ്നേഹം യാത്ര തിരിക്കാൻ ഒരുങ്ങുന്ന സുഹൃത്തുക്കളെ മാറി മാറി വിളിച്ചു. തങ്ങളുടെ സൗഭാഗ്യങ്ങളെ ചേർത്ത് കെട്ടി സുഹൃത്തിനിരിക്കാൻ ഒരിടം നൽകാനാകില്ലന്ന് പറഞ്ഞ് കൈമലർത്തി കടന്നുപോയി.
താൻ പൂർണ്ണമായും മുങ്ങിക്കൊണ്ടിരിക്കുവെന്ന് സ്നേഹം തിരിച്ചറിഞ്ഞു. പരാതികളില്ലാതെ സ്നേഹം മരണത്തെ പുൽകാനൊരുങ്ങുമ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരു തോണിക്കാരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. "വരൂ വേഗം കയറൂ...'' പരിചിതനോട് സ്നേഹം ആശ്ചര്യത്തോടെ ആരാഞ്ഞു. "താങ്കൾ ആരാണ് ..?" "കൂട്ടുകാരായ സമ്പത്തും സന്തോഷവും ആരോഗ്യവും അവഗണനയോടെ പുറം തള്ളിയപ്പോൾ എന്നെ തിരിച്ചറിഞ്ഞ അവദൂതൻ, താങ്കൾ ആരാണ് ...?"
'കാലം !."
തോണിക്കാരൻ മറുപടി പറഞ്ഞു.
പ്രിയപ്പെട്ടവരെ, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം സാങ്കൽപ്പികമാണെങ്കിലും വലിയൊരു യാഥാർത്ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നവയാണ്. അതെ, കാലം സ്നേഹത്തെ തിരിച്ചറിയുന്നു. !
ഒട്ടും പരിഭവങ്ങളില്ലാതെ ഉപാതികളില്ലാതെ നാം പകർന്ന സ്നേഹം നമ്മുടെ പ്രിയപ്പെട്ടവർ ഇപ്പോൾ തിരിച്ചറിഞ്ഞില്ലെങ്കിലും കാലത്തിന്റെ ഏതോ അഗ്രത്തിൽ ആ സ്നേഹത്തെ തിരിച്ചറിയാതിരിക്കില്ല തീർച്ച!
നാം നുകരുന്ന സ്നേഹത്തെ തിരിച്ചറിയാൽ കാലം നമ്മെ വാർധക്യത്തിന്റെ കുപ്പായം അണിയിക്കുന്നതിനെ വരെ കാത്തിരിക്കരുതെന്ന് കൂടി ഓർമ്മിക്കുക ...
ഉപാതികളില്ലാതെ സ്നേഹിക്കാനും സ്നേഹം തിരിച്ചറിയാനും കഴിയട്ടെ ...
Comments
Post a Comment