ആ ലഘുലേഖ പലരേയും അലോസരപ്പെടുത്തുന്നു
എറണാകുളം ജില്ലയിലെ നോ൪ത്ത് പറവൂരിൽ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഇസ്ലാമികാധ്യാപനങ്ങൾ ഉൾകൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്ത പ്രവര്‍ത്തകരെ ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ അക്രമിച്ചിരിക്കുന്നുവെന്ന വാർത്തയാണ് ഇന്നു കേട്ട ഫാസിസത്തിന്റെ ന്യൂനപക്ഷ പീഢനത്തിന്റെ പുതിയ വാർത്ത. വാർത്തകൾക്ക് പഞമില്ല. ഒട്ടും കൗതുകവുമില്ല. ഈ നരനായാട്ട് ഇനിയും തുടരും. ദളിതനും മുസ്ലിമും ഇതര ന്യൂനപക്ഷങ്ങളുമെത്രയോ ഈ തെരുവിൽ പിടഞ്ഞ് മരിക്കാനിരിക്കുന്നു!
എന്തിനാണ് ആ ലഘുലേഖയെ അവരിത്രയും ഭയപ്പെടുന്നത്? യഥാർത്ഥത്തിൽ ഇസ്ലാമിനെ പ്രത്യക്ഷ ശത്രുവായ് പ്രഖ്യാപിച്ച 'ഫാസിസ്റ്റുകൾ' മാത്രമാണോ ഇന്നീ ലഘു കൃതി ഭയക്കുന്നതും വെറുക്കുന്നതും? ഒരിക്കലുമല്ല,
നമ്മുടെ പൊതു സമൂഹം പോലും ഇത്തരം രചനകളെ വളരെ ഭയപ്പാടോടെയാണ് കാണുന്നത്. അമുസ്ലിം സഹോദരങ്ങളുടെ മനസ്സിൽ ഇസ്ലാമോഫോബിയ കത്തിപ്പടർന്ന് കൊണ്ടിരിക്കുന്നു.
ഇത്തരം രചനകൾ മതസ്പർധ വളർത്തുന്നതല്ലന്നും മതമൂല്യങ്ങൾ പരസ്പരം കൈമാറിയാൽ നാം ഇത്രയും നാൾ കാത്തു സൂക്ഷിച്ച നമ്മുടെ 'മതേതരത്വം' തകരില്ലന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
യഹൂദർ അറുകൊല ചെയ്യപ്പെടാൻ അർഹരാണെന്നും ഹിറ്റ്ലറിന്റെ വംശീയ ഉന്മൂലനത്തിൽ പരിതപിക്കേണ്ടതില്ലന്നും ചിന്തിക്കാൻ മാത്രം ജർമനിയുടെ പൊതുബോധത്തെ പരിവർത്തിപ്പിച്ച ഗീബൽസിയൻ തന്ത്രമാണ് ആധുനിക ഫാസിസ്റ്റുകളും പയറ്റി കൊണ്ടിരിക്കുന്നത്.
ഫാസിസം തിരയുന്നത് സാക്കിർ നായിക്കിനേയോ എം.എം അക്ബറിനെയോ അല്ല. മുജാഹിദിനെയോ സുന്നിയേയോ അല്ല. ഹിന്ദുവോ മുസ്ലിമോ ദളിതനോ അവരുടെ വിഷയമെല്ല, മറിച്ച് ഫാസിസത്തിന്റെ ഇര മനുഷ്യനാണ്. അതേ പച്ചക്കരളുള്ള മനുഷ്യനെ. താനെല്ലാത്തവരെല്ലാം അവരുടെ ശത്രുക്കളാണ്
ഫാസിസം തിരയുന്നത് സാക്കിർ നായിക്കിനേയോ എം.എം അക്ബറിനെയോ അല്ല. മുജാഹിദിനെയോ സുന്നിയേയോ അല്ല. ഹിന്ദുവോ മുസ്ലിമോ ദളിതനോ അവരുടെ വിഷയമെല്ല, മറിച്ച് ഫാസിസത്തിന്റെ ഇര മനുഷ്യനാണ്. അതേ പച്ചക്കരളുള്ള മനുഷ്യനെ.
ReplyDelete