കഥ: ചായ മക്കാനിലെ സൗഹൃദങ്ങൾ




   ഞങ്ങൾക്കും പറയാനുണ്ടെന്ന് ആക്രോശിച്ച് കൊണ്ട് നേതാവിന്റെ പ്രസംഗം അരങ്ങ് തകർത്ത് കൊണ്ടിരിക്കുന്നു. കാവി വസ്ത്രധാരികളായ ചിലർ അവിടെ ഇവിടെയുമായി മുഷ്ടി ചുരുട്ടി പല്ല് കടിച്ച് നിൽക്കുന്നു. ഇതൊന്നു മാറിയാതെ ചായമക്കാനിയിൽ കുശലം പറഞ്ഞ് കൊണ്ടിരുന്ന രാമുവും അബ്ദുവും 'ഹൈന്ദവ ഭീകരത'യുടെ വർത്തമാനങ്ങൾ കേട്ട് വാ പൊളിച്ച്‌ നിന്നു പോയി.  തങ്ങളുടെ സംസാരം തടസപ്പെടതിന്റെ ഈർശത പ്രകടിപ്പിച്ച് വീണ്ടുമവർ സംസാരം തുടർന്നു.
   പെട്ടെന്നതാ മറ്റൊരു ആൾക്കൂട്ടം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊടിയും തോരണങ്ങളും പെട്ടന്ന് തന്നെ മാറി. 'ഇസ്ലാമിക ഭീകരതയെ' കുറിച്ച് കവിക്കൊടി ഉയർത്തിപ്പിടിച്ച് 'ജനരക്ഷാ' നേതാവ് പ്രസംഗിക്കുമ്പോൾ മറ്റു ചിലർ മുഖം കറുപ്പിച്ച് ക്രോധം വിസർജിച്ച്  മാറി നിന്ന് പിറുപിറുക്കുന്നു.
    ദീർഘനിശ്വാസത്തിന് ശേഷം രാമുവും അബ്ദുവും നിറകണ്ണുകളോടെ പരസ്പരം ചോദിച്ചു.
" ഇവർ നമ്മുടെ സൗഹൃദം അറുത്ത് മാറ്റുമോ.....?
" ഒരുമിച്ചിരിക്കാൻ ഇനിയും നമുക്ക് കഴിയുമോ...?
വർഗീയ കോമരങ്ങൾ തീർത്ത ബന്ധനങ്ങളുടെ  ചങ്ങലകെട്ടുകൾ തകർത്ത് അവർ വാരിപ്പുണർന്നു. രാമുവിന്റെ നെറ്റിയിലെ ചന്ദനക്കുറി അബ്ദുവിന്റെ നിസ്ക്കാരത്തഴമ്പുമായ്  അവരറിയാതെ ഇഴച്ചേർന്നിരുന്നു.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി