ഉഗ്രരൂപിണിയായ് നീ പെയ്തിറങ്ങുമ്പോൾ
ഉഗ്രരൂപിണീ നീയെൻ പ്രതീക്ഷകളിൽ
കരിനിഴൽ വീഴ്ത്തി.
നിലക്കാത്ത നിൻ പ്രയാണം ഹൃദയാന്തരങ്ങളിൽ ആശങ്ക തീർത്തു.
കലിതുള്ളി പെരുവെള്ളം ഒഴുക്കി
നീ സ്വപ്നങ്ങൾ തുടച്ചെടുത്തു.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അഭയം തേടി നിന്നിൽ നിന്നും ഒളിച്ചു.
ഒരോ പടിയും നീ മെല്ലെ മെല്ലെ കയറി അടുത്തിടുമ്പോൾ
അകത്തളങ്ങളിൽ നിന്നും ഉയരുന്ന രോദനങ്ങൾ കേൾക്കാത്തതെന്തേ നീ...
നീ കനത്തപ്പോൾ കണ്ണീര് കണങ്ങൾ
തിമർത്തത് അറിഞ്ഞില്ലേ നീ...
ഒരോ പടിയും നീ മെല്ലെ മെല്ലെ കയറി അടുത്തിടുമ്പോൾ
അകത്തളങ്ങളിൽ നിന്നും ഉയരുന്ന രോദനങ്ങൾ കേൾക്കാത്തതെന്തേ നീ...
നീ കനത്തപ്പോൾ കണ്ണീര് കണങ്ങൾ
തിമർത്തത് അറിഞ്ഞില്ലേ നീ...
കെട്ടി ഉയർത്തിയ മതിൽ കെട്ടുകൾ നീ തകർത്തു.
കൊട്ടിയടച്ച കരിങ്കൽ ഭിത്തികൾ നീ ഭേധിച്ചു.
ചർച്ചും ആൽത്താരയും നീ - കവർന്നെടുത്തപ്പോൾ
മസ്ജിദും ക്ഷേത്രവും എടുക്കാൻ മറക്കാതെ
നീ മതേതരത്വം തെളിയിച്ചു.
കൊട്ടിയടച്ച കരിങ്കൽ ഭിത്തികൾ നീ ഭേധിച്ചു.
ചർച്ചും ആൽത്താരയും നീ - കവർന്നെടുത്തപ്പോൾ
മസ്ജിദും ക്ഷേത്രവും എടുക്കാൻ മറക്കാതെ
നീ മതേതരത്വം തെളിയിച്ചു.
വർഗ കേമം പറഞ്ഞില്ലൊരുത്തനും
മത ഭ്രാന്ത് പുലംബിയില്ലൊരുത്തനും
നാട്ടിയ പല വർണ്ണ പതാകകളൊക്കെയും
ഒരുമിച്ചൊന്നായ് നിന്നിൽ ലയിച്ചു.
സമവായമന്ത്രങ്ങൾ ഞങ്ങൾ മുഴക്കി
ദൈവമേ....
നിൻ കരുണാകടാക്ഷങ്ങൾ മാത്രമേ ഏകാശ്രയം.
മത ഭ്രാന്ത് പുലംബിയില്ലൊരുത്തനും
നാട്ടിയ പല വർണ്ണ പതാകകളൊക്കെയും
ഒരുമിച്ചൊന്നായ് നിന്നിൽ ലയിച്ചു.
സമവായമന്ത്രങ്ങൾ ഞങ്ങൾ മുഴക്കി
ദൈവമേ....
നിൻ കരുണാകടാക്ഷങ്ങൾ മാത്രമേ ഏകാശ്രയം.
Gud poem
ReplyDelete