ചെറുകഥ: അഗ്രഹാര
''ഹിലാൽ അഹമ്മദ് നിങ്ങൾക്ക് ഒരു കത്തുണ്ട്.!''
പാറാവുകാരനായ പോലീസുകാരനാണ്.
വിചാരണ തടവുകാരനായി സെല്ലിൽ എത്തിയതിനുശേഷം ആദ്യമായാണ് ഒരു മനുഷ്യന്റെ ശബ്ദം കേട്ടത്. ചിന്തയിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റു അഴിയിലൂടെ കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു.
10/2/2006
തിരൂർ
പ്രിയ സുഹൃത്തേ,
ഈ കത്ത് നിന്നിലേക്കെത്തുമോ അതോ പോലീസുകാരന്റെ ചവറ്റുകൊട്ടയിൽ അന്ത്യവിശ്രമം കൊള്ളുമോ അറിയില്ല.
എങ്കിലും ജന്മദിനാശംസകൾ...
സെല്ലിൽ എത്തിയതിനു ശേഷം ആദ്യമായി ലഭിച്ച ജലപാനം ആയിരുന്നു സുഹൃത്ത് സൈദലവിയുടെ ആ കത്ത്. അവനിപ്പോഴും തന്നെ ഓർക്കുന്നുവെന്നറിഞ്ഞതിൽ ഹിലാലിന് സന്തോഷമായി. അന്നവനെ കുറിച്ച് മാത്രമാണ് ഓർത്തത്.
ആയുസിലെ ഇരുപത്തിയൊന്ന് സംവത്സരങ്ങൾ കഴിഞ്ഞുവെന്ന് ഓർമിപ്പിച്ച സെയ്തലവിയോട് ഒരൽപ്പം ഈർഷ്യത തോന്നാതിരുന്നില്ല. എങ്കിലും അവൻ പോലും ഓർക്കാത്ത ജന്മദിനം സൈദലവി ഓർക്കുന്നുവെന്നോർത്തപ്പോൾ അവനോടുള്ള സ്നേഹം ഇരട്ടിയായി.
മറുപടി എഴുതുന്നത് എങ്ങനെയാണ്, കത്ത് കിട്ടിയത് അവനെ അറിയിക്കുകയെങ്കിലും ചെയ്യണം സുലൈമാനെ പോലെ ജിന്നുകളോ ഹുദ്ഹുദ് കിളിയോ ഉണ്ടായിരുന്നെങ്കിലെന്ന് എന്നവൻ ആശിച്ചുപോയി.
മറുപടി എഴുതണമെന്നുണ്ടോ...? ദേവദൂതനെപ്പോലെ പോലീസുകാരൻ ചോദിച്ചു. മറുപടിക്ക് കാത്തു നിൽക്കാതെ ഒരു ഇല്ലന്റും പേനയും അയാൾ അവനു നേരെ നീട്ടി. കൈകൂപ്പി അവനത് സ്വീകരിച്ചു. തിടുക്കത്തിൽ എഴുതാൻ ആരംഭിച്ചു സുഖമെന്ന് എഴുതാം, വേണ്ട അവനറിയാം താൻ കാരാഗ്രഹത്തിൽ ആണെന്ന്. അവനെഴുതി.
5/3/2006
അഗ്രഹാര
എടാ ,
ഉമ്മയുടെ കണ്ണുനീർ വറ്റിയോ...?
കാർമേഘകെട്ടിലിടയിലൂടെ തെളിഞ്ഞ മാനം ഞാനിപ്പോഴും തിരയാറുണ്ട് കേട്ടോ
......എന്ന് സ്വന്തം ഹിലാൽ
പാറാവുകാരനായ പോലീസുകാരനാണ്.
വിചാരണ തടവുകാരനായി സെല്ലിൽ എത്തിയതിനുശേഷം ആദ്യമായാണ് ഒരു മനുഷ്യന്റെ ശബ്ദം കേട്ടത്. ചിന്തയിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റു അഴിയിലൂടെ കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു.
10/2/2006
തിരൂർ
പ്രിയ സുഹൃത്തേ,
ഈ കത്ത് നിന്നിലേക്കെത്തുമോ അതോ പോലീസുകാരന്റെ ചവറ്റുകൊട്ടയിൽ അന്ത്യവിശ്രമം കൊള്ളുമോ അറിയില്ല.
എങ്കിലും ജന്മദിനാശംസകൾ...
സെല്ലിൽ എത്തിയതിനു ശേഷം ആദ്യമായി ലഭിച്ച ജലപാനം ആയിരുന്നു സുഹൃത്ത് സൈദലവിയുടെ ആ കത്ത്. അവനിപ്പോഴും തന്നെ ഓർക്കുന്നുവെന്നറിഞ്ഞതിൽ ഹിലാലിന് സന്തോഷമായി. അന്നവനെ കുറിച്ച് മാത്രമാണ് ഓർത്തത്.
ആയുസിലെ ഇരുപത്തിയൊന്ന് സംവത്സരങ്ങൾ കഴിഞ്ഞുവെന്ന് ഓർമിപ്പിച്ച സെയ്തലവിയോട് ഒരൽപ്പം ഈർഷ്യത തോന്നാതിരുന്നില്ല. എങ്കിലും അവൻ പോലും ഓർക്കാത്ത ജന്മദിനം സൈദലവി ഓർക്കുന്നുവെന്നോർത്തപ്പോൾ അവനോടുള്ള സ്നേഹം ഇരട്ടിയായി.
മറുപടി എഴുതുന്നത് എങ്ങനെയാണ്, കത്ത് കിട്ടിയത് അവനെ അറിയിക്കുകയെങ്കിലും ചെയ്യണം സുലൈമാനെ പോലെ ജിന്നുകളോ ഹുദ്ഹുദ് കിളിയോ ഉണ്ടായിരുന്നെങ്കിലെന്ന് എന്നവൻ ആശിച്ചുപോയി.
മറുപടി എഴുതണമെന്നുണ്ടോ...? ദേവദൂതനെപ്പോലെ പോലീസുകാരൻ ചോദിച്ചു. മറുപടിക്ക് കാത്തു നിൽക്കാതെ ഒരു ഇല്ലന്റും പേനയും അയാൾ അവനു നേരെ നീട്ടി. കൈകൂപ്പി അവനത് സ്വീകരിച്ചു. തിടുക്കത്തിൽ എഴുതാൻ ആരംഭിച്ചു സുഖമെന്ന് എഴുതാം, വേണ്ട അവനറിയാം താൻ കാരാഗ്രഹത്തിൽ ആണെന്ന്. അവനെഴുതി.
5/3/2006
അഗ്രഹാര
എടാ ,
ഉമ്മയുടെ കണ്ണുനീർ വറ്റിയോ...?
കാർമേഘകെട്ടിലിടയിലൂടെ തെളിഞ്ഞ മാനം ഞാനിപ്പോഴും തിരയാറുണ്ട് കേട്ടോ
......എന്ന് സ്വന്തം ഹിലാൽ
ഇല്ലെന്റ് പോലീസുകാരനെ ഏൽപ്പിച്ചു അയാൾ അയച്ചുകൊടുക്കുമെന്ന് സമാശ്വസിച്ച് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. ഞെട്ടി എഴുന്നേറ്റ് എന്തോ നഷ്ടപ്പെട്ടവനെപ്പോലെ സ്വയം അപലപിച്ചു. ആഷിതയെ കുറിച്ച് എഴുതാമായിരുന്നു... അവളെക്കുറിച്ച് എന്തെങ്കിലുമൊന്ന് തിരക്കാമായിരുന്നു.....
അവളെ ഞാൻ മറന്നതാണോ? അവൾ അവനെ മറന്നതാണോ...?
അന്ന് അവളെക്കുറിച്ചു മാത്രം ഓർത്ത് സഹതപിക്കാം എന്നവൻ കരുതി. അല്ലെങ്കിലും അവന്റെ ഓർമ്മകളിൽ പതിവ് തെറ്റാതെ വന്നിരുന്നത് അവൾ മാത്രമായിരുന്നു. അവളുടെ മന്ദഹാസത്തിൽ പായ് വിരിച്ച് എത്രയോ രാത്രികളിൽ അവൻ ഉറങ്ങാതുറങ്ങിയിരിക്കുന്നു. ഇടവഴിയിലൂടെ നടക്കാൻ അവൻ വിളിക്കുമ്പോഴൊക്കെ ഇപ്പോഴും ഒരു മടിയും കൂടാതെ അവൾ വരുമായിരുന്നു. ഏകാന്തത മുൾക്കിരീടം പോലെ ചൂടുമ്പോൾ ഷഹർസാദിനെ പോലെ കഥകൾ പറഞ്ഞു അവനോട് ചേർന്നിരുന്നിട്ടും അവളെക്കുറിച്ചൊന്നും ചോദിക്കാതിരുന്നതിൽ അവനവനോട് തന്നെ അമർഷം തോന്നി. പിറ്റേന്നുമുതൽ പോലീസുകാരന്റെ കയ്യിൽ സെയ്തലവിയുടെ കത്ത് ഉണ്ടോയെന്ന് ഏന്തി നോക്കുന്നുണ്ടായിരുന്നു അവൻ.
ജനലഴികളിലൂടെ നോക്കുമ്പോൾ ഇരുണ്ട മാനവും അസ്തമിക്കാൻ ധൃതിയിലോടുന്ന സൂര്യനുമല്ലാതെ മറ്റൊന്നും കാണാറില്ല. എന്നും പതിവുകാഴ്ചകൾ ഒരു മാറ്റവുമില്ല.
കേൾവിയിലെ നിത്യസന്ദർശകർ പോലീസുകാരന്റെ കാലടി ശബ്ദവും അങ്ങകലെ എവിടെനിന്നോ പതിവ് തെറ്റാതെ മുഴങ്ങുന്ന സൈറണുകളും മാത്രമാണ്.
ഈ പോലീസുകാരൻ അല്ലാതെ മറ്റാരാണ് തനിക്കിവിടെ കൂട്ടിനുള്ളത്
ഇരുട്ടുമുറിയിൽ നിന്ന് ജാലകപഴുതിലൂടെ ഓർമ്മകളെ പറത്തിവിട്ട് അവൻ ആത്മഗതം ചെയ്തു. ഓർമ്മകൾ നാട്ടിൻപുറത്തെ വഴിയോരകാഴ്ചകളിലേക്കും ഉമ്മയൂട്ടിയ അവസാന അത്താഴത്തിലേക്കും പോയി അവനിലേക്ക് തന്നെ തിരിച്ചെത്തുപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു......
മാസങ്ങൾക്ക് ശേഷം വീണ്ടും ആ മനുഷ്യൻ ശബ്ദിച്ചു
''ഹിലാൽ അഹമ്മദ് ഇത് തനിക്കുള്ളതാണ്''
വീണ്ടും സൈതലവിയുടെ കത്ത്.
അവളെ ഞാൻ മറന്നതാണോ? അവൾ അവനെ മറന്നതാണോ...?
അന്ന് അവളെക്കുറിച്ചു മാത്രം ഓർത്ത് സഹതപിക്കാം എന്നവൻ കരുതി. അല്ലെങ്കിലും അവന്റെ ഓർമ്മകളിൽ പതിവ് തെറ്റാതെ വന്നിരുന്നത് അവൾ മാത്രമായിരുന്നു. അവളുടെ മന്ദഹാസത്തിൽ പായ് വിരിച്ച് എത്രയോ രാത്രികളിൽ അവൻ ഉറങ്ങാതുറങ്ങിയിരിക്കുന്നു. ഇടവഴിയിലൂടെ നടക്കാൻ അവൻ വിളിക്കുമ്പോഴൊക്കെ ഇപ്പോഴും ഒരു മടിയും കൂടാതെ അവൾ വരുമായിരുന്നു. ഏകാന്തത മുൾക്കിരീടം പോലെ ചൂടുമ്പോൾ ഷഹർസാദിനെ പോലെ കഥകൾ പറഞ്ഞു അവനോട് ചേർന്നിരുന്നിട്ടും അവളെക്കുറിച്ചൊന്നും ചോദിക്കാതിരുന്നതിൽ അവനവനോട് തന്നെ അമർഷം തോന്നി. പിറ്റേന്നുമുതൽ പോലീസുകാരന്റെ കയ്യിൽ സെയ്തലവിയുടെ കത്ത് ഉണ്ടോയെന്ന് ഏന്തി നോക്കുന്നുണ്ടായിരുന്നു അവൻ.
ജനലഴികളിലൂടെ നോക്കുമ്പോൾ ഇരുണ്ട മാനവും അസ്തമിക്കാൻ ധൃതിയിലോടുന്ന സൂര്യനുമല്ലാതെ മറ്റൊന്നും കാണാറില്ല. എന്നും പതിവുകാഴ്ചകൾ ഒരു മാറ്റവുമില്ല.
കേൾവിയിലെ നിത്യസന്ദർശകർ പോലീസുകാരന്റെ കാലടി ശബ്ദവും അങ്ങകലെ എവിടെനിന്നോ പതിവ് തെറ്റാതെ മുഴങ്ങുന്ന സൈറണുകളും മാത്രമാണ്.
ഈ പോലീസുകാരൻ അല്ലാതെ മറ്റാരാണ് തനിക്കിവിടെ കൂട്ടിനുള്ളത്
ഇരുട്ടുമുറിയിൽ നിന്ന് ജാലകപഴുതിലൂടെ ഓർമ്മകളെ പറത്തിവിട്ട് അവൻ ആത്മഗതം ചെയ്തു. ഓർമ്മകൾ നാട്ടിൻപുറത്തെ വഴിയോരകാഴ്ചകളിലേക്കും ഉമ്മയൂട്ടിയ അവസാന അത്താഴത്തിലേക്കും പോയി അവനിലേക്ക് തന്നെ തിരിച്ചെത്തുപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു......
മാസങ്ങൾക്ക് ശേഷം വീണ്ടും ആ മനുഷ്യൻ ശബ്ദിച്ചു
''ഹിലാൽ അഹമ്മദ് ഇത് തനിക്കുള്ളതാണ്''
വീണ്ടും സൈതലവിയുടെ കത്ത്.
.......ഹിലാൽ ഉമ്മയെ കാണാറുണ്ട്. അവരുടെ മടിശ്ശീലയിലെ കണ്ണുനീരിന്റ നനവ് ഇപ്പോഴും തോർന്നിട്ടില്ല. ആഷിദയെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ...? അവളെ ബോധപൂർവ്വം മറക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതട്ടെ.
മറുപടി എന്തെഴുതണമെന്നവനറിയില്ലായിരുന്നു. അവളെ മറക്കാൻ ശ്രമിക്കുന്നതാകും അവൾക്കും തനിക്കും നല്ലത്. ഈ ദുനിയാവിൽ ഉള്ളകാലം മുഴുവൻ അവളുമൊത്ത് ജീവിക്കണമെന്ന് കൊതിക്കാത്ത ഒരുദിവസം പോലും ഉണ്ടായിരുന്നില്ല. ആഷിതാ, നിന്നെ കുറിച്ച് ഓർക്കാൻ എത്രയെത്ര കാരണങ്ങളാണ് മഴയിൽ പ്രണയവും വെയിലിൽ വിരഹവും ഞാൻ ഓർത്തെടുക്കുന്നു. ഈ ജയിലറക്കുള്ളിലും നിന്റെ വദനങ്ങൾ എത്ര സമർത്ഥമായാണ് എന്നെ കവർന്നെടുക്കുന്നത്... എല്ലാം എഴുതണമെന്നുണ്ടായിരുന്നു എഴുതിയില്ല.
മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അടുത്ത കത്തും പെട്ടെന്ന് ലഭിച്ചു.
16/7/2006
ഹിലാൽ,
നിന്നെ ആ നശിച്ച കാരാഗൃഹത്തിൽ നിന്ന് പുറത്തിറക്കാനുള്ള പലതും ഇവിടെ നടക്കുന്നുണ്ട് നിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളും നിർത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നമുക്കറിയാത്ത പാർട്ടിക്കാർ പോലും നിനക്കുവേണ്ടി തെരുവിലിറങ്ങുന്നു നിനക്ക് സവിസ്തരം ഇനിയുമെഴുതണമെന്നുണ്ട് ദീനം മാത്രം നിന്നോട് പറയുന്നതെന്തിനെന്നും ഞാൻ ഇടക്ക് ആലോചിക്കും ഇല്ല, ഞാൻ അവസാനിപ്പിക്കുന്നു....
സൈതലവി
മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അടുത്ത കത്തും പെട്ടെന്ന് ലഭിച്ചു.
16/7/2006
ഹിലാൽ,
നിന്നെ ആ നശിച്ച കാരാഗൃഹത്തിൽ നിന്ന് പുറത്തിറക്കാനുള്ള പലതും ഇവിടെ നടക്കുന്നുണ്ട് നിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളും നിർത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നമുക്കറിയാത്ത പാർട്ടിക്കാർ പോലും നിനക്കുവേണ്ടി തെരുവിലിറങ്ങുന്നു നിനക്ക് സവിസ്തരം ഇനിയുമെഴുതണമെന്നുണ്ട് ദീനം മാത്രം നിന്നോട് പറയുന്നതെന്തിനെന്നും ഞാൻ ഇടക്ക് ആലോചിക്കും ഇല്ല, ഞാൻ അവസാനിപ്പിക്കുന്നു....
സൈതലവി
ഇനിയവൻ എഴുതുകയില്ലന്നാണോ പറയുന്നത് അതെങ്ങനെയാണ് അവൻ ദേഷ്യത്തോടെ പേന കയ്യിലെടുത്തു.
30/7/2016
അഗ്രഹാര
ദുഃഖങ്ങൾ എഴുതാതിരിക്കുന്നതെന്തിന് മരണത്തേക്കാൾ അസഹ്യമായതുണ്ടെന്നു ഞാൻ കരുതുന്നില്ല.
ഈ ഏകാന്തത തടവല്ല തണലായി തീർന്നിരിക്കുന്നു.
അഗ്രഹാര
ദുഃഖങ്ങൾ എഴുതാതിരിക്കുന്നതെന്തിന് മരണത്തേക്കാൾ അസഹ്യമായതുണ്ടെന്നു ഞാൻ കരുതുന്നില്ല.
ഈ ഏകാന്തത തടവല്ല തണലായി തീർന്നിരിക്കുന്നു.
കഴുമരത്തിനടിയിൽ നിൽക്കുമ്പോഴും പതറാത്ത അവന്റെ വാക്കുകൾ തെല്ലൊന്നുമല്ല സെയ്തലവി അത്ഭുതപ്പെടുത്തിയത്. കത്ത് വായിച്ചപ്പോൾ പോലീസുകാരനും അവനെ ശരിക്കൊന്നു നോക്കിയതും അവൻ കണ്ടതാണ്. ഹൃദയത്തിൽ ചേർത്ത് എഴുതിയ വരികളിൽ ഒട്ടും കളങ്കമില്ല കള്ളവും. അവളുടെ ഓർമ്മകളും ഉമ്മയുടെ ചോറ്റുപാത്രത്തിലെ അവസാന ഉരുളയും പെങ്ങന്മാരുടെ കലപില ശബ്ദവും കൂട്ടിനുള്ളപ്പോൾ അവനെങ്ങിനെയാണ് ഒറ്റക്കാവുന്നത്...
പിന്നീട് കുറേക്കാലത്തേക്ക് സൈതലവിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പോലീസുകാരന്റെ കയ്യിലേക്ക് എന്നും കണ്ണുകൾ പായിക്കും പിന്നെ നിരാശയോടെ അവയെ തിരിച്ചു വിളിക്കും ജീവിത ചുഴിയിലെ തിരക്കുകളിൽ അവൻ മറന്നിരിക്കാം. എഴുതാനും ഓർക്കാനും തന്നെ പോലെ അവനു സമയം ഉണ്ടാകണമെന്നില്ലല്ലോ അവൻ ആരെയും പഴിചാരിയില്ല.
നര കിളിർത്ത താടിരോമങ്ങളും ചെവിക്കുറ്റി നീണ്ട മുടിയും വാർദ്ധക്യത്തിന്റെ ചവിട്ടുപടിയിലാണെന്നറിയിച്ചു.
അവളുടെ കലപില ശബ്ദം വീണ്ടും അവന്റെ ചിന്തകളെ കീഴ്പ്പെടുത്തി ആഷിദാ...
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു അവൾ കാത്തിരിക്കുമോ..? കാത്തിരിക്കുമെന്നവൾ പറഞ്ഞിരുന്നോ...? ഇടിനാദം പോലെ ആ ചോദ്യം അവന്റെ ചിന്തകളിൽ ആവർത്തിച്ചുകൊണ്ടിരുന്നു. ഇല്ല,
ഒരിക്കൽ പോലും അവൾ സംസാരിച്ചിട്ടില്ല. പ്രണയസല്ലാപങ്ങൾ നടത്തിയില്ല. കാത്തിരിക്കാമെന്നവർ പറഞ്ഞിട്ടുമില്ല.
പക്ഷേ അവനൊന്നറിയാം തങ്ങൾ പ്രണയിക്കുകയായിരുന്നു ആ ഇരുട്ടറയിൽ അവളുടെ നിശ്വാസം പോലും അവന് കേൾക്കാമായിരുന്നുവല്ലോ....
പതിനേഴ് വർഷങ്ങൾക്കു ശേഷം കാലം അവന് മോചനം നൽകി നിരപരാധിയെന്ന് നിഷ്കരുണം വിധിച്ചിരിക്കുന്നു. കൂറ്റൻ കവാടം തുറന്നവൻ പുറത്തിറങ്ങി.
അഗ്രഹാരയേക്കാൾ തന്റെ പുതിയ ലോകം ചെറുതെന്നും നന്നേ ഇടുങ്ങിയതും അവനു തോന്നി. ആൾക്കൂട്ടത്തിൽ പരിചിതമുഖങ്ങൾ നന്നേ കുറവായിരുന്നു ചുഴ്ന്ന നീല മിഴികൾ തിരഞ്ഞ് അവന്റെ കണ്ണുകൾ പരവശനായി. ആൾക്കൂട്ടത്തിൽ തനിച്ചിരിക്കുമ്പോൾ പുറം അകത്തേക്ക് ഭീകരവും തന്നോട് പല്ലിളിക്കുകയുമാണ്. പ്രതീക്ഷയുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച് ഇനിയാരും ഈ വഴി വരികയില്ലെന്ന ബോധ്യത്തിൽ ശൂന്യമായ വീഥിയിലൂടെ തിരിഞ്ഞുനോക്കാതെ അവൻ നടന്നു.
ഉമ്മയുടെ കബറിന് ചാര നിന്നപ്പോഴും അവൻ കരഞ്ഞില്ല. നിസ്സംഗമായ ഒന്ന് പുഞ്ചിരിച്ചു. തിരിഞ്ഞു നടന്നപ്പോൾ ഒരു നേർത്ത ശബ്ദം കൊലുസിന്റെ ഈരടിയോടെ അവന്റെ കാതിൽ അലയടിച്ചു.
"ഹിലാൽ.....
പിന്നീട് കുറേക്കാലത്തേക്ക് സൈതലവിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പോലീസുകാരന്റെ കയ്യിലേക്ക് എന്നും കണ്ണുകൾ പായിക്കും പിന്നെ നിരാശയോടെ അവയെ തിരിച്ചു വിളിക്കും ജീവിത ചുഴിയിലെ തിരക്കുകളിൽ അവൻ മറന്നിരിക്കാം. എഴുതാനും ഓർക്കാനും തന്നെ പോലെ അവനു സമയം ഉണ്ടാകണമെന്നില്ലല്ലോ അവൻ ആരെയും പഴിചാരിയില്ല.
നര കിളിർത്ത താടിരോമങ്ങളും ചെവിക്കുറ്റി നീണ്ട മുടിയും വാർദ്ധക്യത്തിന്റെ ചവിട്ടുപടിയിലാണെന്നറിയിച്ചു.
അവളുടെ കലപില ശബ്ദം വീണ്ടും അവന്റെ ചിന്തകളെ കീഴ്പ്പെടുത്തി ആഷിദാ...
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു അവൾ കാത്തിരിക്കുമോ..? കാത്തിരിക്കുമെന്നവൾ പറഞ്ഞിരുന്നോ...? ഇടിനാദം പോലെ ആ ചോദ്യം അവന്റെ ചിന്തകളിൽ ആവർത്തിച്ചുകൊണ്ടിരുന്നു. ഇല്ല,
ഒരിക്കൽ പോലും അവൾ സംസാരിച്ചിട്ടില്ല. പ്രണയസല്ലാപങ്ങൾ നടത്തിയില്ല. കാത്തിരിക്കാമെന്നവർ പറഞ്ഞിട്ടുമില്ല.
പക്ഷേ അവനൊന്നറിയാം തങ്ങൾ പ്രണയിക്കുകയായിരുന്നു ആ ഇരുട്ടറയിൽ അവളുടെ നിശ്വാസം പോലും അവന് കേൾക്കാമായിരുന്നുവല്ലോ....
പതിനേഴ് വർഷങ്ങൾക്കു ശേഷം കാലം അവന് മോചനം നൽകി നിരപരാധിയെന്ന് നിഷ്കരുണം വിധിച്ചിരിക്കുന്നു. കൂറ്റൻ കവാടം തുറന്നവൻ പുറത്തിറങ്ങി.
അഗ്രഹാരയേക്കാൾ തന്റെ പുതിയ ലോകം ചെറുതെന്നും നന്നേ ഇടുങ്ങിയതും അവനു തോന്നി. ആൾക്കൂട്ടത്തിൽ പരിചിതമുഖങ്ങൾ നന്നേ കുറവായിരുന്നു ചുഴ്ന്ന നീല മിഴികൾ തിരഞ്ഞ് അവന്റെ കണ്ണുകൾ പരവശനായി. ആൾക്കൂട്ടത്തിൽ തനിച്ചിരിക്കുമ്പോൾ പുറം അകത്തേക്ക് ഭീകരവും തന്നോട് പല്ലിളിക്കുകയുമാണ്. പ്രതീക്ഷയുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച് ഇനിയാരും ഈ വഴി വരികയില്ലെന്ന ബോധ്യത്തിൽ ശൂന്യമായ വീഥിയിലൂടെ തിരിഞ്ഞുനോക്കാതെ അവൻ നടന്നു.
ഉമ്മയുടെ കബറിന് ചാര നിന്നപ്പോഴും അവൻ കരഞ്ഞില്ല. നിസ്സംഗമായ ഒന്ന് പുഞ്ചിരിച്ചു. തിരിഞ്ഞു നടന്നപ്പോൾ ഒരു നേർത്ത ശബ്ദം കൊലുസിന്റെ ഈരടിയോടെ അവന്റെ കാതിൽ അലയടിച്ചു.
"ഹിലാൽ.....
😍😍😍😍😍😍😍😍
ReplyDelete👍👍👍👍
ReplyDeleteGreat .... Dear friend
Delete..😍😍😍
നന്ദി
DeleteWldn dear
ReplyDelete