ഗുരുസാഗരങ്ങൾ


  ർ.സി.യു.പി  സ്ക്കൂൾ, ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്ക്കൂൾ, ജാമിഅ സലഫിയ്യ പുളിക്കൽ ഇവയാണ് എന്റെ കലാലയ ജീവിതം സംഭവബഹുലമാക്കിയ കലാലയങ്ങൾ.
   രണ്ട് പതിറ്റാണ്ടുകളിലായി ഈ കലാലയങ്ങളിലൂടെ അറിവ് പകർന്ന എത്രയോ ഗുരുവര്യൻമാർ.....  ഒ.വി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'ഗുരുസാഗരങ്ങൾ' തന്നെയാണവർ. 
യഥാർത്ഥത്തിൽ സ്ക്കൂളിൽ ബഞ്ചിലിരുത്തി പഠിപ്പിച്ചവർ മാത്രമല്ല പുസ്തകത്താളുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അത്മബന്ധ സ്ഥാപിച്ച എത്രയോ എഴുത്തുകാരുണ്ട് അവരും എന്റെ അദ്ധ്യാപകരാണ്. അങ്ങനെ സുകുമാർ അഴീക്കോട് മാഷും, ഒ.എൻ.വി യും, എം.ടിയും, ബശീറും, റഫീക് അഹമ്മദും എംഎം അക്ബറും എന്റെ അദ്ധ്യാപകരായിത്തീർന്നു.
നഴ്സറി സ്കൂൾ
സ്കൂളിൽ പോകാൻ പ്രാപ്തനാക്കിയത് നഴ്സറിയാണ്. ആദ്യമായി നല്ലപാഠം പകർന്നതും നഴ്സറി തന്നെ. കുസൃതിക്കുരുന്നുകളെ അടക്കിയിരുത്താൻ എത്രമാത്രം പ്രയാസം ടീച്ചർ സഹിച്ചുവെന്നറിയുന്നത് ഒന്നാം ക്ലാസിൽ പഠിപ്പിക്കേണ്ടി വന്നപ്പോഴാണ്.
യഥാർത്ഥത്തിൽ നാം ഏറ്റവും അധികം ആദരിക്കേണ്ടവർ നഴ്സറി, എൽ.പി അദ്ധ്യാ പകരെയാണ് എന്നാൽ സമൂഹം രണ്ടാം തരക്കാരായാണ് ഇവരെ കാണുന്നത്
ആർ.സി.യു.പി  സ്ക്കൂൾ


  ബാല്യകാല സ്മരണകളുടെ കൂട്ടത്തിൽ എന്നും മായാതെ നിൽക്കുന്നത് പള്ളിനട സ്കൂളിലെ പഠനകാലമാണ്. ആ പ്ലാവിന്റെ ചുറ്റിൽ എത്രയോ വട്ടം ഓടിക്കളിച്ചിരിക്കുന്നു. ശീഘ്രപ്പാച്ചിലിൽ അടിതെറ്റി വീഴുമ്പോൾ മുറിവിൽ മരുന്ന് വച്ച് തന്നിരുന്നത് എച്ച്.എം ഡേവിഡ് മാസ്റ്ററായിരുന്നു. സെസി ടീച്ചറുടെ ആവശ്യപ്രകാരമാണ് ആദ്യമായി സ്ക്കൂൾ അസംബ്ലിയിൽ പ്രസംഗിച്ചത് ഇതായിരുന്നു പ്രഭാഷണകലയിലെ ആദ്യ അരങ്ങേറ്റം
ഒന്ന് മുതൽ ഏഴ് വരേയുള്ള ഈ പഠന കാലയ ളവിൽ എന്നെ പഠിപ്പിച്ച അധികമദ്ധ്യാപകരുടേയും പേരുകൾ കാലം വിസ്മൃതിയിലാഴ്ത്തിയിരിക്കുന്നു. സുബൈദ ടീച്ചറുടേയും ജോസ് മാഷിന്റെയും പേര് മാത്രമേ ഇന്നോർത്തെടുക്കാൻ സാധിക്കുന്നൊള്ളു.
ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്ക്കൂൾ


   കൗമാര പഠന കാലം ഏഴാം തരം മുതൽ പത്താംതരം വരെ ചെലവഴിച്ചത് ഇവിടെയാണ്. ഇതിനിടയിൽ നല്ല സൗഹൃദങ്ങളും ലഭിച്ചു. മജീദ് മാഷ്, കിരൺ മാഷ്, കൃഷ്ണകുമാർ മാഷ്, സജിത്ത് മാഷ്, സാദിഖ് മാഷ് തുടങ്ങിയവരായിരുന്നു പ്രാധാന  അധ്യാപകർ. ചിലരൊക്കെ റിട്ടയർ ചെയ്തെങ്കിലും അധികപേരേയും നിത്യവും കാണാറുണ്ട്.
ജാമിഅ സലഫിയ്യ പുളിക്കൽ


    എസ്.എസ്.എൽ.സിക്ക് ശേഷം പഠനം
 തുടർന്നത് മലപ്പുറം ജില്ലയിലെ ഹരിത പട്ടണിഞ്ഞ ഒരു കൂറ്റൻ കുന്നിലാണ് ജാമിഅ സലഫിയ്യ പുളിക്കലിൽ. സുദീർഘമായ ഏഴ് വർഷം ഇവിടെയായിരുന്നു. നാട്ടിലെ പലരും പറയുന്നത് പോലെ ഇവിടെ എന്റെ വേരുറച്ചിരിക്കുന്നു.  അകലാൻ ആകാത്ത ഒരാത്മബന്ധം  ജാമിഅയായും ഇവിടെത്തെ അന്തേവാസികളായ അദ്ധ്യാപകരായും വിദ്യാർത്ഥികളുമായും  ഉണ്ടായിരിക്കുന്നു.  എന്തിന് ഈ കലാലയത്തിന്റെ ചുറ്റിലും സൗഹൃദ ബന്ധങ്ങൾ വളർന്ന് പന്തലിച്ചിരിക്കുന്നു. കുട്ടികളോട് അങ്ങേയറ്റം ബന്ധം പുലർത്തുന്ന
ബാഖവി, ശുദ്ധ മലയാളം നന്നായി സംസാരിക്കുന്ന ഉമരി (എത്രയോ വാക്കകൾ ഞാൻ കോപ്പിയടിച്ചിരികുന്നു), ഞങ്ങളുടെ പേടി സ്വപ്നമായിരുന്നു ജാഫർ സലഫി, അഹമ്മദ് ഫാറൂഖി, ഡിഷ്ണറി പോലെ പദ സമ്പത്തുള്ള അറബി ഭാഷാ പഡിതൻ ഒഴുകൂർ ഫാറൂകി, അബൂബക്കർ മൗലവി, ജാഫർ മാസ്റ്റർ, അഷറഫ് സലഫി, ജബാർ മൗലവി, ത്വൽഹത്ത് സ്വലാഹി, കബീർ സ്വലാഹി, ഹരി ദാസൻ സർ തുടങ്ങിയവരായിരുന്നു  പ്രധാന അധ്യാപകർ. കവിയും സാഹിത്യകാരനുമായ ശരീഫ് കോപ്പിലാൻ സർ കവിത ആലപിച്ചതിന് നൽകിയ സമ്മാനമാണ്   പിന്നീട് ന്യൂനതയുള്ളവയാണെങ്കിലും കവിതകൾ എഴുതാൻ പ്രചോദനമായതെന്ന് പറയാതെ വയ്യ
   ഈയുള്ളവന്റെ ജീവിതത്തിൽ സംഭവിച്ച ഓരോ ചെറിയ നേട്ടങ്ങൾക്ക് പോലും എന്റെ പ്രിയ അധ്യാപകരോട് കടപ്പെട്ടിരിക്കുന്നു. പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഈ വേളയിൽ എന്നെ ഞാനാക്കിയ ഗുരുവര്യരെ നന്ദിയോടെ സ്മരിക്കന്നു.....
താങ്ക് യു സർ......
#teacher'sday

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി