കവിത: നിരപരാധികൾ


കബന്ധങ്ങളൊഴുകുന്ന നീർചാലുകൾക്ക് മുന്നിൽ മൂകരായി നിന്നവർ
കർണപുടങ്ങളിൽ അലതല്ലും അട്ടഹാസങ്ങളൊക്കെയും നിർവികാരമായി തളളിയവർ

കിതച്ചു കൊണ്ടോടുന്നു...
തൊപ്പിയും  കാഷായ വസ്ത്രവും മതചിഹ്നങ്ങളൊക്കെയും കേമമായി ധരിച്ചവർ
പ്രാർത്ഥനാ ഗീതങ്ങൾ ആരാധനാലയങ്ങളിൽ  മുഴങ്ങി
അഴുക്കുചാലുകൾ മർത്ത്യന്റെ ഹൃദയത്തെ പിളർത്തി

ബുദ്ധനും രാമനും നബി തിരുമേനിയും യേശുവും തേങ്ങുന്ന കാഴ്ചകളാണ് എവിടെയും

ബുദ്ധൻ ബർമയിൽ പിടഞു മരിക്കുന്നു
ബുദ്ധ സന്യാസികൾ നൃത്തം ചവിട്ടുന്നു.
അഹിംസയുടെ യജ്ഞങ്ങൾ വേദങ്ങളിലൊളിപ്പിച്ച്  ഹിംസയുടെ പടവാളു തിരയുന്നു

യേശുവിൻ സമാധാനമന്ത്രങ്ങൾ  കാറ്റിൽ പറത്തി അശാന്തി വിതക്കാൻ ശ്രമിക്കുന്നു.

രമ്യതയരുളിയ രാമനെ പുറംതള്ളി ക്ഷേത്രം പടുത്തുയർത്തുമ്പോൾ
അശാന്തി കുടിയേറുന്നു...
രാമൻ പടിയിറങ്ങുന്നു..

കരുണാവാൻ നബി തെരുവിൽ ക്രൂശിക്കപ്പെടുമ്പോൾ
ഐ.എസും, അൽ ക്വയ്ദയും താലിബാനും ആ നെഞ്ചിലേക്കു വെടിയുതിർക്കുന്നു.

വേദനയോടെ അവർ  ഒരുമിച്ചു മൊഴിഞു
ലോകമെ കേൾക്ക,
ഞങ്ങൾ നിരപരാധികൾ
അപരാധികൾ അവർ അനുയായികൾ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി