Posts

Showing posts from January, 2018

വിഘടിത ശ്രമങ്ങൾ അപഹാസ്യമാണ്

Image
   മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം ആത്മാഭിമാനത്തോടെയാണ് മുജാഹിദ്‌ പ്രവർത്തകർ ഏറ്റെടുത്തത്. മുജാഹിദ് പ്രസ്ഥാനത്തോട് മമത പുലർത്തുന്നവരും വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും 'നവോത്ഥാന പ്രസ്ഥാനത്തിന്റെ ' ഐക്യം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്.      കോഴിക്കോട് കടപ്പുറത്ത് ചേർന്ന പ്രഥമ 'ഐക്യപ്പെരുന്നാൾ ' മഹാസമ്മേളനത്തിൽ ഒത്തുചേർന്ന മുജാഹിദുകൾ അനുഭവിച്ച ആത്മ നിർവൃതി അനർവചനീയ്യമാണ്.      വ്യത്യസ്ഥ കോണുകളിൽ നിന്നും ഒരേ ദിശയിലേക്ക് മാത്സര്യത്തോടെ പ്രവർത്തിച്ചിരുന്ന ഇരു സംഘങ്ങൾക്കിടയിൽ 14 വർഷത്തെ കാലം തീർത്ത വിടവുകൾ ആഴമേറിയതാണ്. ഈ കാലയളവിൽ നാം പരസ്പരം അന്യരായി തീരുകയായിരുന്നു.   നമുക്കിടയിൽ പുതിയ സൗഹൃദങ്ങൾക്കും നവീന ദഅവാ സംരംഭങ്ങൾക്കും വഴിയൊരുക്കിയ മുജാഹിദ് ഐക്യം യഥാസ്ഥിക വിഭാഗത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു.    ഈ തണൽമരം പിഴുതെറിയാൻ ശ്രമങ്ങളുണ്ടാകുമ്പോഴും ആദർശ പ്രശോഭിതമായ തണലിൽ നിന്നും അകലാൻ ചിലർ വെമ്പൽ കൊള്ളുമ്പോഴും നിഷ്കളങ്കരായ മുജാഹിദ് പ്രവർത്തകരുടെ ഹൃദയം പിടയുകയാണ്.  ...

പെൺകുഞ്

Image
   ' സ് ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ..... ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങൽ പ്രഭാഷണത്തിനിടെ തിരുമേനി അരുളി. ഫെമിനിസവും പുരുഷാധിപത്യവും ചർച്ചയാകുമ്പോൾ ഈ വാക്കുകൾ ഏറെ പ്രസക്തിയാർജിക്കുന്നു.      പെൺമക്കളുടെ കൊഞ്ചലിലും ചിണുങ്ങലിലും ആഹ്ലാദിക്കാത്തവരില്ല എന്നാൽ പെൺമക്കൾ ജനിക്കുന്നത് തന്നെ അപമാനമായി കാണുന്നവർക്ക് അവളുടെ പാൽ പുഞ്ചിരി പോലും ആഹ്ലാദം നൽകില്ല. അത് കൊണ്ടു തന്നെയാകാം അവളുടെ ജന്മം തന്നെ അനുഗ്രഹമായി കാണാൻ പരിശുദ്ധ പ്രവാചകൻ പഠിപ്പിച്ചത്. പെൺകുഞ്ഞുങ്ങൾ തന്റെ പിതാവിനെ സ്വർഗത്തിലേക്ക് ആനയിക്കുന്നവരായും പിതാവിന് സ്വർഗം സമ്മാനിക്കപ്പെടാനുള്ള ഹേതുവായുമാണ്         തിരുമേനി പരിചയപ്പെടുത്തിയത്. മക്കൾക്കിടയിൽ വിവേചനം കാണിക്കരുതെന്ന പ്രവാചക വചനം പുലരുന്ന വീടുകളിൽ നിന്നും 'കരിമീൻ' പ്രശ്നം ഉദിക്കുകയില്ല. പെൺമക്കളുടെ പാൽ പുഞ്ചിരിയിൽ സ്വർഗം കാണാൻ രക്ഷിതാക്കൾക്ക് സാധിക്കട്ടെ....     

ഞാനൊന്ന് എന്റെ മകളെ ചുംബിച്ചോട്ടേ.....

Image
   സ്ക്കൂൾ കലോത്സവ നാടക വേദികളിൽ പോലും ബാലപീഢനങ്ങളും ബലാത്സഗങ്ങളുമാണ് മുഖ്യ പ്രമേയമായിത്തീർന്നിരിക്കുന്നത്. പീഢനങ്ങൾക്ക് വേണ്ടി മാത്രം പത്രങ്ങൾ പേജുകൾ നീക്കിവക്കുന്നു. എവിടെയും കാണുന്നതും കേൾക്കുന്നതും പീഢനം തന്നെ.   ഇത്തരം കാഴ്ച്ചകളുടെ അതിപ്രസരണം മൂലം താൻ സുരക്ഷിതയെല്ലന്ന അരക്ഷിതാവസ്ഥ കൊച്ചു കുട്ടികളിൽ വരെ ഉടലെടുക്കുകയും സ്വന്തം പിതാവിനെ വരെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആർക്കും ആരെയും വിശ്വസിക്കനാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു.       ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ എം.മുകുന്ദന്റെ 'അച്ഛൻ' എന്ന കഥയുടെ നാടകാവിഷ്കാരത്തിലൂടെ തന്റെ മകളെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരച്ഛന്റെ സ്നേഹത്തെ വെറും കാമമായി മറ്റുള്ളവർ സംശയിക്കുന്ന അവസ്ഥയെ  കൃത്യമായി അവതരിപ്പിച്ചു. നിരപരാധിത്വം തെളിയുന്നത് വരെ ജനങ്ങളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു ആ അച്ഛന്. തന്റെ മകളെ നശിപ്പിച്ചത് താനെല്ലന്നു പറയേണ്ട ഗദികേട് എത്ര ഭയാനകമാണ്!   ഇന്നത്തെ പിതാക്കൾ പെൺമക്കളെ ചുംബിക്കാത്തത് സ്നേഹമില്ലാഞിട്ടെല്ല മറിച്ച് പേടിച്ചിട്ടാണ്. ലൈഗീകാസാ...

ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?

    സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്  ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.     എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്.     റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല.    പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്ര...

സാമുദായിക ഐക്യമാണ് പ്രധാനം

Image
    അരാഷ്ട്രീയ ബോധത്തിന്റെ ചുഴിയിലകപ്പെട്ട് ഭിന്നിച്ച് കിടന്നിരുന്ന മുസ്ലിം സമുദായത്തിൽ ഐക്യവും രാഷ്ട്രീയ അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്ലാഹി കൈരളിയുടെ ധൈഷണിക നേതൃത്വം കെ.എം മൗലവിയാണ്  തങ്ങൻമാരെ  ലീഗിന്റെ നേതൃ പഥത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ടെ വർത്തക പ്രമുഖനും ജനസമ്മതനുമായിരുന്ന ബാഫഖി തങ്ങളെ മുസ്ലിം ലീഗിന്റെ നേതൃ നിരയിലേക്ക് കൈപിടിച്ചുയർത്തിയത് ഈ  ഉദ്ദേശത്തിലായിരുന്നു. അന്ന് മുതലാണ് ലീഗ് നേതൃത്വം തങ്ങൻമാരിലൂടെ കൈമാറ്റം ചെയ്യാൻ ആരംഭിച്ചത്.    പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെ സാമുദായിക നന്മക്കായ് ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു. തിരൂരങ്ങാടി മുജാഹിദ് പള്ളിക്ക് തറക്കല്ലിടാനും ഗഫൂർ മൗലവിയുടെ ഈദ് ഗാഹിൽ പങ്കെടുക്കാനും തങ്ങൻമാർക്ക് സാധിച്ചത് ഈ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെയാണ്.   ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ പങ്കെടുത്ത് കൊണ്ട് ഞാൻ സമസ്ഥക്കാരൻ തന്നെയാണ്, സാമുദായിക ഐക്യത്തിന് വേണ്ടിയാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ധീരമായി പ്രഖ്യാപിക്കുവാൻ യുവതലമുറയിലെ തങ്ങൻമാരായ റശീദ് അലി ശി...

അക്ബർക്കയുടെ അസാനിദ്ധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു

Image
    സമ്മേളനത്തിന്റെ തിരക്കിനിടയിൽ മുഖപുസ്തകം പരതാൻ സമയം ലഭിച്ചിരുന്നില്ല. സമാപന ദിവസം അർദ്ധരാത്രിയോടെയാണ് നെറ്റ്-വർക്ക്  ക്ലിയറായത്. വ്യത്യസ്ഥ സെഷനുകളുടേയും പങ്കെടുത്ത പണ്ഡിതൻമാരുടേയും സാക്ഷികളായ ജനസഞ്ചയത്തിന്റേയും ചിത്രങ്ങളാൽ സോഷ്യൽ മീഡിയ നിറഞിരുന്നു.      നയനാനന്തത്തോടെ  ചിത്രങ്ങൾ കാണുന്നതിനിടയിലാണ് അക്ബർ സാഹിബിന്റെ ഗൾഫിൽ നിന്നുള്ള കോൺഫ്രൻസ് വീഡിയോ കാണാനിടയായത്.  ഞാൻ പങ്കെടുക്കാത്ത ആദ്യ മുജാഹിദ് സമ്മേളനമാണിതന്നും  ഉപ്പയുടെ കൈ പിടിച്ച് സമ്മേളന നഗരിയിൽ വന്നതുമുതലുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കപ്പെട്ടപ്പോൾ ഏതൊരു മുജാഹിദ് പ്രവർത്തകനേയും പോലെ എന്റെ കണ്ണുകളും നിറഞ്ഞു.  അക്ബർക്ക ഇല്ലാത്ത അല്ലെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യ സമ്മേളനം. മികച്ച സംഘാടകനായും പ്രോഗ്രാം ഓർഗനൈസറായും, പ്രഭാഷകനായും അദ്ദേഹം സമ്മേളനങ്ങളെ പ്രൗഢമാക്കിയിരുന്നു.    എ.പിയുടേയും അക്ബർക്കയുടേയും അസാനിധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു....     ഫറോവയുടെ തിട്ടൂരങ്ങൾക്ക് വിധേയനായതിൽ നിന്ന് പിന്നീട് സുരക്ഷിതമ...