ആൽകെമിസ്റ്റ്





   എല്ലാവരും ദു:ഖത്തെ കുറിച്ച്  സംസാരിക്കുമ്പോൾ ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോ സംസാരിക്കുന്നത് പ്രതീക്ഷകളെ കുറിച്ചും ശുഭാപ്തിയെ കുറിച്ചുമാണ്. ഒരുപക്ഷേ ഇതാകാം അദ്ദേഹത്തെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.
   സാന്റിയാഗോയെന്ന ഇടയ ബാലന്റെ നിധി തേടിയുള്ള യാത്രയിലുടനീളം പ്രയാസങ്ങളും പ്രതിബദ്ധങ്ങളും ഒരുപാട് അവന് അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട് എന്നാൻ ശുഭാപ്തിയുടെ പാർശ്വത്തെ മുറുകെപിടിച്ച് മുന്നേറാനാണ് അവൻ ഇഷ്ടപ്പെട്ടത്. ആൽകെമിസ്റ്റിന്റേയും, ജ്ഞാനിയായ രാജാവിന്റെയും വാക്കുകളിൽ ഉറ്റ് നിൽക്കുന്നതും ഇത് തന്നെയാണ്.
മനസ്സിൽ കോറിയിട്ട ചില വചനങ്ങൾ  ചുവടെ ചേർക്കുന്നു.
" ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി അത്മാത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും "
"സഫലമാകാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ... "
"ചിലർ യാത്ര പോകുന്നതിനേക്കാൾ തിരിച്ചുവരവിനെ കുറിച്ചാണ് ആലോചിക്കുക''
" നീ കണ്ടെത്തിയത് സത്യവും ശുദ്ധവുമാണെങ്കിൽ അതിന് നാശമില്ല. എത്ര കാലം കഴിഞ് തിരിച്ച് വന്നാലും അതവിടെയുണ്ടാകും"





Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി