വിദൂര സ്വപ്നം
ആഹ്.., വിദൂര സ്വപ്നമേ....
ഞങ്ങൾ കൈകൾ കോർത്തു പിടിച്ചിരുന്നു.
മുഖം മൂടികളില്ലാതെ സ്വതന്ത്രരായി തെരുവിൽ അലയുമായുമ്പോൾ
പുഞ്ചിരി വിതറുമായിരുന്നു.
ചില നേരങ്ങളിൽ പരസ്പരം മുഖത്തോട് മുഖം നോക്കിയിങ്ങനെ ചേർന്നിരിക്കും.
അങ്ങാടിയിൽ കൂട്ടം കൂടി
ഫലിതം പറഞ്ഞുരസിച്ചിരിക്കും.
ഈ മൈതാനത്ത് എത്രയോ ഞങ്ങൾ കളിച്ചുല്ലസിച്ചിരിക്കുന്നു.
തണുത്ത പ്രഭാതങ്ങൾ കട്ടൻകാപ്പിയുടെയും തട്ടുദോശയുടെയും രുചി ഭേദങ്ങളിൽ മാറ്റ് കൂടി .
അന്ന് കല്യാണരാവുകൾ ശബ്ദമുഖരിതമായിരുന്നു.
കുട്ടികളൊഴിഞ്ഞ സ്കൂൾ വരാന്തയിലിന്ന് ചിതൽ കൂടുകൂട്ടി.
ആഹ്.. വിദൂര സങ്കൽപ്പമേ ....
ഞങ്ങൾ അന്നെത്ര സ്വതന്ത്രരായിരുന്നു.
Comments
Post a Comment