ഇന്നലകളെ കുറിച്ചോർക്കാൻ കഴിയട്ടെ...
ശത്രു പാളയത്തിലേക്ക് ഇരച്ച് കയറുകയും കുളമ്പുകളുരസി തീ പൊരി പാറിപ്പിച്ച് തന്റെ യജമാനന്റെ അത്മ സംരക്ഷണത്തിനായി ജീവാർപ്പണം ചെയ്യാൻ മടിക്കാത്ത കുതിരകളെ കണ്ടിട്ടില്ലേ ?
എന്ത് ബന്ധമാണ് അവയും അവയുടെ യജമാനനും തമ്മിലുള്ളത്? കുറച്ച് അന്നത്തിന്റേയും വെള്ളത്തിന്റേയും ബന്ധമല്ലാതെ.
നാമും നമ്മുടെ യജമാനനും തമ്മിലുള്ള ബന്ധം അങ്ങിനെയാണോ? ദുനിയാവിന്റെ ചെറിയൊരു ഫ്രെയ്മിൽ ഒതുക്കാനാകുന്നതാണോ ആ ബന്ധം?
"തീർച്ചയായും മനുഷ്യൻ തന്റെ റബ്ബിനോട് നന്ദികെട്ടവനാണ്" [വി.ഖു.100:6]
കൂരകൾക്ക് പകരം മണിമാളികകൾ പണിതിട്ടും പട്ടിണി മാറി സുഖലോലുപത സമ്മാനിക്കപ്പെട്ടിട്ടും ഞെരുക്കങ്ങളും പരാധീനതകളും മാറി വിശാലത കൈവരിച്ചിട്ടും നാം ഇപ്പോഴും നമ്മുടെ റബ്ബ് തന്ന അനുഗ്രഹങ്ങളെ തൊട്ട് അശ്രദ്ധരല്ലേ?
ഇന്നലകളെ കുറിച്ചൊന്നോർത്ത് നോക്കൂ.... കാലിക്കലത്തിൽ കൈലിട്ടിളക്കി അത്താഴം ആവാറായെന്ന് പറഞ്ഞ് നമ്മുടെ ഉമ്മമാർ നമ്മെ പറ്റിച്ച കാലം, വിശപ്പ് അന്നമാക്കിയ കാലം, ഏതാനും നാണയ തുട്ടുകൾ മാത്രം സ്വന്തമായുണ്ടായിരുന്ന കാലം.
എത്ര പെട്ടന്നാണ് നാം ആരൊക്കെയോ ആയി മാറിയത്.
കൂരകൾക്ക് പകരം സൗധങ്ങൾ പണിതതും ഫോറിന്റെ ഗന്ധം വീട്ടിൽ പരിമളം പരത്തിയതും എത്ര പെട്ടന്നായിരുന്നു....
പക്ഷേ, എല്ലാം നാം മറന്നിരിക്കുന്നു. നമ്മുടെ നാഥനേയും അവൻ തന്ന അനുഗ്രഹങ്ങളേയും
ഇന്നലകളെ കുറിച്ചോർക്കാന്‍ ശ്രമിക്കുക അവൻ തന്ന അനുഗ്രഹങ്ങളും-സൗകര്യങ്ങളും ഓർക്കാൻ ഇനിയെങ്കിലും സാധിക്കട്ടെ! 🍃
Comments
Post a Comment