Posts

Showing posts from June, 2020

ഗുഹാവാസികൾ

Image
   അവർ യുവാക്കളായിരുന്നു. മനസ്സിൽ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്ന വചനമാണ് അന്ന് ആ ഗുഹാവാസികൾ ഉരുവിട്ടിത്. ക്രൂരനായ ഭരണാധികാരിയിൽ നിന്ന് ഓടിയണഞ്ഞ് ഘോരവനത്തിലെത്തിയ അവർ  തെല്ലും ഭയമില്ലാതെ പ്രഖ്യാപിച്ചു. *"ഞങ്ങളുടെ റബ്ബ് ആകാശഭൂമികളുടെ റബ്ബാണ്! ''*    എന്റെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാണെന്ന്  ഹൃദയം കൊണ്ടൊരാൾ പ്രഖ്യാപിച്ചാൽ, ആകാശഭൂമിക്കിടയിലെ ഏത് കാര്യമാണ് അവനെ അലട്ടുക..?     വിശുദ്ധ ഖുർആൻ ഒരുപാട് തവണ പ്രവിശാലമായ ആകാശത്തെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. തെളിഞ്ഞ മാനം കലുഷിതമായ മനസ്സിനെ ശാന്തമാക്കുമെന്ന്  മാത്രമല്ല, *അവയുടെ സങ്കീർണ്ണമായ സൃഷ്ടിപ്പ് നിഷ്പ്രയാസം നിർവഹിച്ച പ്രപഞ്ചനാഥന് അവക്കിടയിലെ ഏതൊരു കാര്യവും നിസ്സാരമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.*     ഓരോ നിമിഷവും വികസിച്ച് കൊണ്ടിരിക്കുകയാണ് ഈ മഹാപ്രപഞ്ചം. ഏഴ് ആകാശങ്ങളെ കുറിച്ച് പറയുമ്പോഴും, അതിലൊന്ന് പോലും മനുഷ്യന് ഇതുവരെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് ശാസ്ത്രം സമ്മതിക്കുന്നു.     ആകാശമേൽക്കൂരയെ തൂണുകളില്ലാതെ താങ്ങുകയും ഭൂമിയെ ബന...

മുന്തിരിവള്ളികൾ തളിർക്കട്ടെ

     എപ്പോഴൊക്കെ നാം അട്ടഹസിക്കുന്നുവോ അപ്പോഴെല്ലാം ഒരു നേർത്ത മർമരം ആരുടെയോ ഹൃദയത്തിൽ നിന്നുയരാറുണ്ട്. ഒരുപക്ഷേ അടക്കിപ്പിടിച്ച തേങ്ങലോടെ അവർ നമ്മെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോഴും.      *സുഹൃത്തിന്റെ വീഴ്ച്ചകളിൽ നിന്നാണ് കൂട്ടച്ചിരികൾ ഉയരുന്നത്.* സഹപാഠി വീഴുമ്പോൾ, അവനൊരക്ഷരം പിഴക്കുമ്പോൾ ആർത്തലച്ച് ചിരിക്കാൻ എന്തൊരുത്സാഹമാണ്!.     ഈ പരിഹാസച്ചിരികൾ സ്വാഭാവികമാണെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല. ഉള്ളിൽ എല്ലാം തികഞ്ഞവനെന്ന ഭാവമാണ് പരിഹാസങ്ങൾക്ക് പിന്നിലെ ചേതോവികാരം.     തിരുമേനിയുടെ സന്നിധിയിൽ ഒരിക്കൽ ഒരു പാവം പെൺകുട്ടി ഒരു കുല മുന്തിരിയുമായി വന്നതോർമ്മയില്ലേ..?   തിരുമേനി(സ്വ) ഏറെ ഇഷ്ടത്തോടെ അത് ഏറ്റുവാങ്ങി ഓരോന്നായി മുഴുവനും ഭക്ഷിച്ചു.  സന്തോഷത്താൽ മുഖം മുന്തിരി പോലെ തുടുത്തു കൊണ്ടാണ് പെൺകുട്ടി മടങ്ങിയത്. ''എല്ലാം ഞങ്ങളുമായി പങ്കിടുന്ന അങ്ങുന്ന് എന്തേ ഞങ്ങൾക്ക് ഇത് തന്നില്ല'' എന്ന  സ്വഹാബത്തിന്റെ ചോദ്യത്തിന്  തിരുമേനി(സ്വ) മറുപടിപറഞ്ഞു: ''നല്ല പുളിയുള്ള മുന്തിരിയാണവൾ കൊണ്ടുവന്നത്. ഞാനത് നിങ്ങൾക്ക് തന്നിരുന്നെങ്കിൽ...

കളയില്ല വിളയൊള്ളു

Image
    എം.ടിയുടെ ചെറുനോവൽ 'മഞ്ഞി'ലെ വല്ലാതെ ആകർഷിച്ച മനോഹരമായ വാചകം ഇതാണ്. ''ഈ വഴിവിളക്കിനപ്പുറം നമുക്ക് കാണാൻ കഴിയില്ല.''     ഇന്ന് കണ്ട് നാളെയെ കണക്കുകൂട്ടുന്നവരാണ് മനുഷ്യർ. ഭാവി നമുക്ക് അജ്ഞാതമാണെങ്കിലും നാളെ ഇന്നതേ നടക്കുകയൊള്ളൂവെന്ന് നാം കണക്ക് കൂട്ടുന്നു. അത്കൊണ്ടാകാം ചിലരെ നാം ഒഴിയുന്നതും  ചിലരെ ചേർക്കുന്നതും. ശരിക്കും നാളെ എന്താകും..? വിളയേതാകും കളയേതാകും..?    വിളയും കളയും എങ്ങിനെയാണ് തിരിച്ചറിയാനാവുക. എന്നിട്ടും ഒരു ഉപകാരമില്ലാത്തവനെന്ന് പലരേയും നാം ചാപ്പകുത്തുന്നു. ഇന്ന് പഠനത്തിൽ പിന്നാക്കമെന്ന് പറഞ്ഞ വിദ്യാർത്ഥികൾ നന്നാകില്ലെന്ന് ആരു കണ്ടു.!  പ്രശസ്ത ശാസ്ത്രജ്ഞനായിത്തീർന്ന ഐൻസ്റ്റീനെ കൊള്ളരുതാത്തവനെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കിയത് കേട്ടിട്ടില്ലേ..? ക്ലാസ്സിലെ തല്ലുകൊള്ളിയായ പയ്യനാണ് പിന്നീട് തന്നെ ഒരാപത്ത് ഘട്ടത്തിൽ സഹായിച്ചതെന്ന് സഹദ്ധ്യാപകൻ പറഞ്ഞത് ഓർക്കുന്നു.    മക്കളിൽ ആരാകും നമുക്ക് തുണയാവുക..? മൂത്തവനോ ഇളയവനോ എങ്ങിനെ പറയും..? ശരിക്കും ആരാണ് നമുക്ക് ഉപകരിക്കുകയെന്നതും ആരാണ് കൈയൊഴിയുകയെന്നതും ആർക്കു...

ആനയോളം പോന്ന മൗനം

Image
   മദപ്പാട് ഒലിച്ചിറങ്ങുന്ന പോലെ ചിലരുടെ മൃഗ സ്നേഹം എഴുത്തിലും വാക്കിലും ഒലിച്ചിറങ്ങുകയാണ്. കൊമ്പനാനയുടെ ശൗര്യത്തോടെയാണവർ മൃതിയടഞ്ഞ ആനക്ക് വേണ്ടി സംസാരിക്കുന്നത്. മൃഗസ്നേഹം നല്ലതാണ്. ചെരിഞ്ഞത് ഗർഭിണിയാണെന്ന് കൂടിയറിയുമ്പോൾ വിഷയം കൂടുതൽ വൈകാരികമാവുന്നതും സ്വാഭാവികം. എന്നാൽ, ഹിമാചൽപ്രദേശിൽ കഴിഞ്ഞ ദിവസം 'ഗോമാതാവ്' സമാന രീതിയിൽ മൃതിയടഞ്ഞുവെന്നറിഞ്ഞിട്ടും, രാജ്യത്തിന്റെ വ്യത്യസ്ഥ ഇടങ്ങളിൽ  'മാതാവ്' പുത്രന്മാരാൽ   പീഡിപ്പിക്കപ്പെടുന്നുവെന്നറിഞ്ഞിട്ടും പ്രതികരിക്കാത്തവരുടെ മൃഗ സ്നേഹം കപട രാഷ്ട്രീയ പ്രേരിതമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേ ഒള്ളു.  പെറ്റമ്മയെ തല്ലുന്നവൻ അയലത്തെ 'അമ്മിണി'യെ സ്നേഹിക്കന്നത് കാണുമ്പോൾ ആർക്കെങ്കിലും  'അസ്വാഭാവികത' തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ...     ആനയെന്നെല്ല, കുഴിയാന പോലും അകാരണമായി കൊല്ലപ്പെട്ടുകൂടാ.. സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിക്കേണ്ടവനാണെല്ലോ മനുഷ്യർ. മതം മനുഷ്യനോട് കൽപ്പിക്കുന്നതും പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിക്കണമെന്നാണ്.   ഭാരതത്തിലെ ആദ്യം ശ്...

മിണ്ടാപ്രാണികളുടെ മതം

Image
   മതം സംസാരിച്ചത് മനുഷ്യരെ കുറിച്ചു മാത്രമാണോ...? ഉത്തരം അല്ലെന്നാണ്! ആകാശത്തിന് ചുവട്ടിലെ പച്ചക്കരളുള്ള ഏതൊരു ജീവിയേയും മതം ഉൾക്കൊള്ളുന്നുണ്ടെന്ന് പ്രവാചക വചനങ്ങൾ പരിശോധിച്ചാൽ നമുക്ക് ബോധ്യമാകും. "നിങ്ങൾ അവളുടെ കുഞ്ഞിനെ അവൾക്ക് തിരിച്ചു കൊടുക്കുക... "ഈ  വചനം പ്രത്യക്ഷത്തിൽ വായിക്കുമ്പോൾ അവിടുന്ന് സംസാരിക്കുന്നത് എതോ മനുഷ്യനെ കുറിച്ചാണെന്ന് പോലും ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ  മിണ്ടാപ്രാണികളെ കുറിച്ചായിരുന്നു പ്രസ്തുത വചനത്തിൽ അവിടുന്ന് സംസാരിച്ചതെന്ന് കഥാസന്ദർഭം പരിശോധിച്ചാൽ മനസ്സിലാക്കാം.     അബൂ ദാവൂദ് ഉദ്ധരിക്കുന്ന ഹദീഥിൽ ഇബ്നു മസ്ഊദ്(റ) പറയുന്നുണ്ട്. ഒരിക്കൽ  പ്രവാചകൻ(സ്വ) യും അനുചരരും  യാത്രയിലായിരുന്നു. യാത്രക്കിടയിൽ ഒരു പക്ഷിക്കൂട് കണ്ട അവരിൽ ചിലർ കൗതുകത്തോടെ കൂട്ടിൽ നിന്ന് കുഞ്ഞുങ്ങളെ എടുത്തു മാറ്റി. പിന്നീട്  പരിഭ്രാന്തിയോടെ കൂടിനു ചുറ്റും വട്ടമിട്ട് പറക്കുന്ന തള്ളപ്പക്ഷിയെ കണ്ട പ്രവാചകൻ(സ്വ) "നിങ്ങളിൽ ആരാണ് അവളുടെ കുഞ്ഞുങ്ങളെ അവളിൽ നിന്ന് എടുത്തു മാറ്റി അവളെ ദ്രോഹിച്ചത്..? അവൾക്ക് അവയെ ഉടൻ തിരിച്ചു നൽകൂ... "എന്ന്...

'കറുപ്പ് 'കലരാത്ത മതം

Image
    'കറുപ്പ്'(Opium) ഒരു ലഹരിയാണ്. മനുഷ്യനെ അബോധാവസ്ഥയിൽ എത്തിക്കുന്ന ഒരുതരം ലഹരി പദാർത്ഥമാണത്. മനസ്സിനെ കറുപ്പ് ബാധിക്കുമ്പോഴാണ് കറുത്ത മനുഷ്യരോട് അറപ്പും വെറുപ്പും ഉണ്ടാകുന്നത്. കഴിഞ്ഞ വാരം അമേരിക്കയിലെ മിനിയപോളിസിൽ ജോർജ് ഫ്ലോയ്ഡിനെ ചവിട്ടിയരച്ച് നിഷ്കരണം കൊല്ലാൻ വെള്ളക്കാരൻ പോലീസുകാരനെ പ്രേരിപ്പിച്ചതും സഹസ്രാബ്‌ധങ്ങളായി കറുത്ത വർഗക്കാരെല്ലാം തങ്ങളുടെ അടിമകളും ചൊൽപ്പടിക്ക് നിൽക്കേണ്ടവരാണെന്നുമുള്ള ഭാവം  ചിലരിൽ നിലനിൽക്കുന്നതും  ഈ 'കറുപ്പ്' ഹൃദയത്തിൽ പടരുന്നതു കൊണ്ടുമാണ്. വർഗീയതയുടേയും വർണ്ണവെറിയുടെയും ലഹരി ബാധിച്ചൊരാൾക്ക് എങ്ങനെയാണ്  "എനിക്ക് ശ്വാസം മുട്ടുന്നു "എന്ന ഒരു ജീവന്റെ ദയനീയ രോദനം കേൾക്കാനാവുക...? ഇന്നും അമേരിക്ക പ്രക്ഷുബ്ധമാണ്, "എനിക്ക് ശ്വാസം മുട്ടുന്നു " എന്ന ഫ്ലോയിഡിന്റെ വാക്കുകൾ അമേരിക്കൻ അതിർത്തികൾ കടന്ന് ലോക മാനവികത ഏറ്റെടുക്കുകയും വംശീയ വർണവെറിയുടെ അധികാര രൂപങ്ങളെ ശക്തമായി വെല്ലുവിളിക്കുകയും ചെയ്യുന്നു.      കറുപ്പ് ഇസ് ലാമിന് ഒരു വർഗ്ഗമല്ല, വർണ്ണമാണ്. ശ്രേഷ്ഠതക്ക് ആധാരം ബാഹ്യ വർണ്ണങ്ങളല്ല. "ഹേ; മനുഷ്യരേ, തീര്‍ച്ചയ...

അധ്യയനം

Image
വർണ്ണക്കുട കാണാത്തതിൽ  പുതുമഴ ചിണുങ്ങി. കുട്ടികൾ എത്താതെ  സ്കൂൾ മുറ്റവും. മഴയറിയാതെ സ്ക്രീനിനു മുന്നിൽ  കുട്ടികൾ ഒതുങ്ങി. നനയാതെയും പുസ്തകം ചിതലരിച്ചു. ചെളിയില്ല കറയില്ല  പുതുവസ്ത്രങ്ങളില്ല. പാത്രക്കാരൻ മമ്മദ് ചോറ്റു- പാത്രം കൊട്ടി വിളിച്ചില്ല. കൈലും തവിയും ഉച്ചയൂണ് വിളമ്പാതെ ഉച്ചമയക്കത്തിനില്ലെന്ന്. ജനലഴികളിലൂടെ രാഘവൻ  മാഷിന്റെ മഴഗീതം കേട്ട് പരൽമീൻ നൃത്തം വെച്ചു. ഫോൺ കിട്ടാത്തതിൽ  കൊച്ചമ്മമാരുടെ പിറുപിറുപ്പും ഹൈട്ടെക്ക് കുടിലുകളിൽ  അപ്പന്റെ നെഞ്ചിടിപ്പും കൂടി. ചിമ്മിണി വിളക്കിൻ  എണ്ണ തീർന്നിടങ്ങളിൽ അമ്മ ഡാറ്റ തിരയാറില്ല. അധ്യയനം ആധിയാണവർക്ക്. പട്ടിണിക്കാരൻ ബാലന്റെ മകൻ ഒന്നും അറിയാതെ മഴയത്ത് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു.