മലപ്പുറത്തെ ക്ഷേത്രം തകർക്കാനുള്ള സംഘ് പരിവാർ ശ്രമം നമ്മോട് പറയുന്നത്
പരിശുദ്ധ റമളാന്റെ ആദ്യ ദിനത്തിൽ തന്നെ ഗോവധ നിരോധനത്തിൽ പ്രതിഷേധിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ക്ഷേത്രംവും വിഗ്രഹവും തകർക്കപ്പെടുന്നു.
ഹിന്ദു ഐക്യവേദി ഹർത്താൽ സംഘടിപ്പിക്കുന്നു തുടർന്ന് തെക്കൻ കേരളത്തിൽ ഹൈന്ദവരോട് അഭയാർഥി ക്യാമ്പ് തുടങ്ങുന്നതിനെ കുറിച്ചുള്ള ചരച്ചകൾ....
ഭാഗ്യത്തിന് തിരുവനന്തപുരം കവടിയാർ സ്വദേശി രാജാറാം മോഹൻ ദാസ് പോറ്റിയെന്ന് പറയുന്ന പ്രതിയെ പോലീസ് പിടിച്ചു.
നിസാരമായി തളളിക്കളയാൻ കഴിയുന്ന ഒരു സ്വാഭാവിക അക്രമമായി ഇതിനെ കാണാൻ പ്രയാസമുണ്ട്. ഇതിന് പിന്നിലെ സംഘ് പരിവാർ അജണ്ട വ്യക്തമാണ്. വിഗ്രഹാരാധനയിൽ മനംനൊന്ത് കൊണ്ടാണ് വിഗ്രഹം തകർക്കാൻ മലപ്പുറത്തേക്ക് വണ്ടികയറിയതെന്ന് വിശ്വസിക്കാൻ അന്നം കഴിക്കുന്നവർക്കാർക്കും കഴിയില്ല.
പ്രബുദ്ധ കൈരളിയേ,
ഇത്തരം ശ്രമങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്ലിം കലാപങ്ങൾ സൃഷ്ടിച്ച് കലക്ക് വെള്ളത്തിൽ മീൻ പിടിക്കുകയെന്ന ബ്രിട്ടീഷ്കാർ തുടങ്ങിവെച്ച തരം താഴ്ന്ന ഏർപാട്. അത് ഇന്നും തുടരുന്നു. ഇനിയും തുടരുകതന്നെ ചെയ്യും.
ആട്ടിൻ പറ്റങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റിക്കുടിക്കുന്ന ചെന്നായ്ക്കളെ ഹിന്ദു മുസ്ലിം സമുദായം ഒരുപോലെ കരുതിയിരിക്കുക.
കാസർകോഡ് റിയാസ് മൗലവിയേയും കൊടിഞിയിൽ ഫൈസലിനേയും തല്ലിക്കൊന്നപ്പോൾ ആത്മസംയമനം പാലിച്ച മുസ്ലിം നേതൃത്വത്തിനും ക്ഷേത്രം തകർത്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോൾ സംയമനവും സമചിത്തതയും പാലിച്ച മലപ്പുറത്തെ നല്ലവരായ ഹൈന്ദവ സഹോദരങ്ങൾക്കും ബിഗ് സലൂട്ട്
Unithy is strenth
ReplyDelete