Posts

Showing posts from June, 2017

ആ ഉമ്മയോട് ഈദ് മുബാറക്ക് പറയാൻ നമുക്ക് ധൈര്യമുണ്ടോ.....?

Image
       ന മുക്ക് എങ്ങിനെയാണ് ഈദാശംസകൾ കൈമാറാൻ സാധിക്കുന്നത്? മുഹബ്ബത്തിന്റെ മുന്തിരിത്തേനും മുന്തിരച്ചാറും എങ്ങിനെ നുകരാൻ കഴിയും? അയൽ പ്രദേശത്ത് നിന്ന് പോലും നമ്മുടെ സഹോദരങ്ങളുടെ ദീനരോധനങ്ങൾ മുഴങ്ങുമ്പോൾ..... നമ്മുടെ സഹോദരി ഹാദിയ വീട്ട് തടങ്ങലിൽ തടവ് പുള്ളിയെ പോലെ കഴിയുമ്പോൾ.....    ഹരിയാനയിലെ ഹാഫിള് ജുനൈദിന്റെ  പച്ച മാംസം മാംസവെറിയൻമാർ കൊത്തിനുറക്കിയിട്ട് അവന്റെ രക്തത്തിന്റെ ഗന്ധം പരുക്കുമ്പോൾ മകനെ കാത്തിരിക്കുന്ന ആ ഉമ്മയോട് ഈദ് മുബാറക് പറയാൻ നമുക്ക് ധൈര്യമുണ്ടോ? എന്ത് പറഞ്ഞ് നാം അവരെ സമാശ്വസിപ്പിക്കും? ഇതൊരു നിത്യസംഭവമാണെല്ലോയെന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കുമോ? നമുക്ക് പ്രതികരിക്കാം.... ഫാസിസത്തിന്റെ നരനായാട്ടിനെതിരെ നമുക്ക് പ്രതിരോധിക്കാം. "സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം" (വി.ഖു 3: 200) ഈ പ്രതിരോധത്തിനൊരൽപ്പം വ്യത്യസ്ത്ഥയുണ്ട്. പ്രകോപനങ്ങൾക്ക് വശം വദനായ അവിവേകിയുടെ പ്രതിരോ...

ഈദുൽ ഫിത്വർ; നാം ഓർമ്മിക്കേണ്ടത്

Image
   സ്‌ നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല സന്ദേശം പകര്‍ന്ന് വീണ്ടുമിതാ ഒരു ഇദുല്‍ഫിത്വര്‍ സമാഗതമായിരിക്കുന്നു.  വിശ്വാസികള്‍ക്ക് അതിരറ്റ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ് പെരുന്നാള്‍ സമ്മാനിക്കുന്നത്. പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികളില്‍ മനം കുളിര്‍ക്കാത്തവരായ് ആരാണുള്ളത്?.. വിശ്വാസികള്‍ക്ക് ആഘോഷിക്കാനും ഉല്ലസിക്കാനും അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമാണ് രണ്ട് പെരുന്നാളുകള്‍. നബി (സ) അരുളി ''എല്ലാസമുദായത്തിനും ആഘോഷങ്ങളുണ്ട് ഇതാണ് നമ്മുടെ ആഘോഷം'' (1) തീര്‍ച്ചയായും ഈദ് ആഘോഷിക്കാനുള്ളതാണ്.....!  എന്നാല്‍ കേവലം ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഒതുങ്ങി നില്‍ക്കേണ്ടതാണോ പെരുന്നാള്‍ പൊലിമയെന്ന് നാം പുനരാലോചിക്കേണ്ടതുണ്ട്.  വികാരങ്ങളെ വിചാരം അതിജയിക്കേണ്ടതില്ലേ........? തക്ബീര്‍ ധ്വനികള്‍ അന്തരിക്ഷത്തെ പ്രകംമ്പനം കൊള്ളിക്കുന്ന ഈ അവസരത്തില്‍ പെരുന്നാള്‍ കേവലം ആഘോഷങ്ങള്‍ക്ക് മാത്രമല്ലന്നും അതിനുമെത്രയോ അപ്പുറമാണ് പെരുന്നാള്‍ വിളിച്ച് ഓതുന്ന സന്ദേശങ്ങളെന്നും ഓര്‍മപ്പെടുത്തി നമ്മുടെ വിചാരമണ്ഡലങ്ങളെ ഈദ് തൊട്ടുണര്‍ത്തുന്നു. 'അല്ലാ...

അനുഭവം ഭാഗം നാല് എന്റെ നോമ്പുകാല സ്മരണകൾ

Image
  സമൂസയിലേക്കുറ്റ് നോക്കുന്ന കണ്ണുകൾ   നോ മ്പ്കാല സ്മരണയിൽ മായാതെ നിൽക്കുന്നതെന്നും നോമ്പ് തുറകളാണ്. ഓർമ്മവെച്ച കാലം മുതലേ പള്ളിയിൽ തന്നെയാണ് അധികവും നോമ്പ് തുറക്കാറ്. മുമ്പ് ഇത്തരമൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ആരോ ഒരാൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ 'നോമ്പ്തുറ'. വീട്ടിൽ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടെങ്കിലും പള്ളിയിൽ തന്നെയാണ് നോമ്പ് തുറക്കുക. എന്തോ ഒരു പ്രത്യേക രസമാണ് അതിന്.    300 രൂപയാണ് ഒരു ദിവസത്തെ ചിലവ് അതാരെങ്കിലും വഹിക്കും. ആദ്യപത്തിൽ  ഏകദേശം അമ്പതിൽ കുറയാത്ത ആളുകൾ ഉണ്ടാകുമെങ്കിലും  പിന്നീടത് കുറഞ്ഞ് വരും. നമസ്ക്കാരങ്ങൾക്ക് മാത്രമല്ല നോമ്പ് തുറയിലും ആളുകൾ ക്രമാധിതമായി കുറയുന്നുണ്ട്.   സ്കൂൾ വിടുന്നത് വരെ ഒന്നും അറിയണ്ട സമയം പോകുന്നതറിയില്ല. നാല് മണി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ നോമ്പ് തുറക്കുന്നത് വരെ പത്തമ്പത് മണിക്കൂറിന്റെ ദൈർഘ്യമുണ്ടാകും. സെക്കന്റ് സൂചി മിനിറ്റ് സൂചിയായും മിനിറ്റ് സൂചി മണിക്കൂർ സൂചിയായും മാറുന്നുണ്ടോയെന്ന് പോലും സംശയിച്ചിട്ടുണ്ട്. ഈ കാത്തിരിപ്പും മുഷിപ്പും ഒഴിവാക്കാനുള്ള വഴികളോരോന്നായി അന്വേഷിക്കും. പളുങ് ക...

പുതുമോഡിയുടെ ഗന്ധം അവരും നുകരട്ടെ....

Image
     പു തുമോഡിയുടെ  ഗന്ധം ഒരു പ്രത്യേക രസമാണ്. പുത്തൻ വസ്ത്രമണിഞ്ഞ് കൂട്ടുകാർക്കിടയിൽ വിലസുന്നത് അതിലേറെ ഹരമാണ്. പക്ഷേ എല്ലാവർക്കും ഈ ഗന്ധം ആസ്വധിക്കാൻ സാധിക്കാറുണ്ടോ?....... .    നമ്മുടെ മക്കൾ പെരുന്നാൾ പൊലിമയിൽ പുതുവസ്ത്രങ്ങൾ ധരിച്ച് വിലസുമ്പോൾ അതിലൊന്നും കൂടാതെ ഈദ് മുസല്ലവിട്ട് വീട്ടിലേക്കോടുന്ന കുഞ്ഞു മനസ്സുകൾ എത്രയുണ്ടെന്ന് തിരക്കിയിട്ടുണ്ടോ ?    നിനക്കിന്നും പഴയതേ ഒള്ളുവെന്ന കൂട്ടുകാരുടെ ചോദ്യശരമേറ്റ് വാങ്ങാൻ സാധിക്കാത്തതിനാൽ ഉൾവലിയുന്ന കുഞ്ഞു പൈതലുകളെ പഴിക്കാനാകുമോ ? ഇല്ല, നാം വലിച്ചെറിയുന്ന നുരുമ്പിയ വസ്ത്രങ്ങളല്ല ഈ പെരുന്നാളിന് പുതുവസ്ത്രങ്ങൾ തന്നെയവർ ധരിക്കട്ടെ.... പുതു മോഡിയുടെ ഗന്ധം അവരും നുകരട്ടെ.... നമ്മുടെ മക്കളോടൊപ്പം അവരും കളിച്ചു തിമർക്കട്ടെ.... ആ കുഞ്ഞുമനസ്സുകളുടെ കണ്ണീരൊപ്പാനും അതിലേറെ ഓമനമക്കളുടെ മനം നിറഞ്ഞതറിഞ്ഞ് കണ്ണു നിറയുന്ന  ഉപ്പമാർക്കും ഉമ്മമാർക്കും  ഒരു സഹായഹസ്തവുമാകാം. ഒരു കുട്ടിക്കെങ്കിലും ഒരു പുതുവസ്ത്രം അണിയിക്കാം നമ്മുടെ മകളുടെ വസ്ത്രത്തിന്റെ അതേ വിലയുള്ള ഒരു പുതുവസ്ത്രം ഈ പ്രതിജ...

സ്വപ്നം

Image

എന്റെ കലാലയം

Image

അനുഭവം എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: മൂന്ന്

Image
നോമ്പ്കാല സ്ക്കൂൾ ദിനങ്ങൾ     നോ മ്പിന്റെ വിശപ്പും ദാഹവും എന്താണെന്നറിഞ്ഞത് അന്നത്തെ നോമ്പുകളിലാണ്.  വിശപ്പ്, ഭക്ഷണം, ഉറക്കം ഇവ മൂന്നുമാണ് നോമ്പിന്റെ പ്രധാന ഘടകമെന്നാണന്ന് ധരിച്ചിരുന്നത്. ഇവ മൂന്നിനും നോമ്പിൽ കാര്യമായ റോളൊന്നുമില്ലന്ന് മനസ്സിലായത് പിന്നീടാണ്.     സുബ്ഹി നമസ്ക്കരിച്ചയുടൻ വീട്ടിലേക്കോടും തലേ ദിവസത്തെ തറാവീഹിന് ഉറക്കമൊഴിച്ചതിന്റെ കടം വീട്ടാനുണ്ട്. കടങ്ങൾ അന്നന്നു തീർത്തു പോകും. ചിലപ്പോൾ പലിശ സഹിതം തന്നെ. ഒഴിവു ദിവസങ്ങൾ പലിശ സഹിതം ഉറങ്ങിത്തീർക്കുന്ന ദിനങ്ങളായിരുന്നു. രാവിലെ മദ്രസയില്ലാത്തത് വലിയ ആശ്വാസമാണ്. സ്ക്കൂളിൽ പോകാൻ ഉമ്മ വിളിക്കുന്നത് വരെ ഉറങ്ങാമല്ലോ.... ഉറങ്ങുന്നതോ ഉറക്കമൊഴിച്ചിരിക്കുന്നതോയെല്ല ഉറക്കമുണരുന്നതാണ് എറ്റവും വലിയ 'എടങേറ്' പ്രത്യേകിച്ച് ഉച്ചയുറക്കങ്ങൾ.  അതന്നുമിന്നും അങ്ങിനെ തന്നെയാണ്. ഒരു പക്ഷേ എന്റെ ജീവിതത്തിൽ ഞാനേറ്റവും വെറുത്തത് ഇത്തരം "ഉണർത്തലു"കളായിരിക്കും.     9 മണിയുടെ ഘടികാരത്തിന്റെ സൈറൺ മുഴങ്ങുമ്പോൾ ഉറക്കത്തിനോ ഉറക്കച്ചടവിനോ യാതൊരു സ്ഥാനവുമില്ല. കുളിക്കാൻ പോവുക മാത്രമാണ് ഏകമാർഗം. അവശേഷി...

എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: രണ്ട്

Image
അനുഭവം എനിക്കിന്ന് രണ്ട് നോമ്പുണ്ട്ട്ടോ.. .    ഒ രൽപ്പം തരികിടകളൊക്ക ഉണ്ടങ്കിലും ഞാനും എന്റെ സുഹുത്തുകളും ഒരു നമസ്കാരം പോലും അക്കാലങ്ങളിൽ ഒഴിവാക്കിയിരുന്നില്ല.   നിസ്ക്കാരവും പ്രസംഗവും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും തീർത്തും ക്ഷീണിതനായിക്കാണും. ഉറക്കം അതിന്റെ മൂർദ്ദന്യാവസ്ഥ പ്രാപിച്ചിരിക്കും. നാളെ എന്തായാലും നോമ്പെടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴും. പിറ്റേന്ന് ഉറക്കമുണർന്ന് മിഴികൾ തുറക്കുമ്പോൾ പകൽ സൂര്യൻ വെയ്ലായി പെയ്തിറങ്ങുന്ന കാഴ്ച്ചയാണ് കാണുക. അപ്പോഴേക്കും ആ സത്യം എനിക്ക് ബോധ്യപ്പെടും. ''എന്റെ റബ്ബേ എങ്ങിനെ ഞാൻ നോമ്പ് നോൽക്കും ഉമ്മയെന്നെ അത്താഴത്തിന് വിളിച്ചില്ലല്ലോ'' ... ദേഷ്യവും നിരാശയും എന്റെയാ കുഞ്ഞു മനസ്സിനെ അലോസലപ്പെടുത്തിയിരിക്കാം. "ഉമ്മാ'' ....  ഞാൻ ബെഡ് റൂമിൽ നിന്നും അലറിവിളിക്കും "നിങ്ങളെന്നെ പറ്റിച്ചൂലേ.....?" കാര്യം മനസ്സിലാക്കിയ ഉമ്മ അടുത്ത് വരുമ്പോഴേക്കും ഒച്ചപ്പാടുകളും അലമാലകളും കൊണ്ട് വീടൊന്നു കുലുക്കിക്കാണും. അത്തായത്തിന് വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതാണെന്ന സത്യം തൽക്കാലം ഞാൻ അ...

June 6 മരം പറഞ്ഞത്

Image
ഞാനും ഒരു ചെടി നട്ടു. മണ്ണിലല്ല fb യിൽ ജൂൺ 6 പിറന്നപ്പോൾ  ആ ചെടിയും വാടി

എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം ഒന്ന്

Image
അനുഭവം തറാവീഹ് സ്മരണകൾ      അ വൻ സ്കൂളിൽ പോകുന്നത്കൊണ്ട് ഞങ്ങളവനെ നോമ്പ് നോൽപ്പിക്കാറില്ല. പന്ത്രണ്ട് വയസ്സുള്ള ആരോഗ്യവാനായ മകനെ ചൂണ്ടി ആ പിതാവ് പറഞ്ഞു. നോമ്പ് നോറ്റാൽ തന്റെ മക്കൾ തളർന്നു പോയാലോ ? അവർ ക്ഷിണിച്ച് പോകില്ലേ അതിയാണ് രക്ഷിതാക്കൾക്ക് അത് കൊണ്ട് നോമ്പെടുപ്പിക്കാനോ നമസ്ക്കരിപ്പിക്കാനോ ഇന്നത്തെ രക്ഷിതാക്കൾ ശ്രമിക്കാറില്ല. വേണ്ട ആരെയും പഴിക്കാനില്.ല അവരായ് അവരുടെ പാടായ് .......      യഥാർത്ഥത്തിൽ ഈ മറുപടി കേട്ടപ്പോൾ ഞാൻ എന്റെയും എന്റെ കൂട്ടുകാരുടേയും നോമ്പ് കാലം ഓർത്ത് പോയി. എത്ര സുന്ദരമായിരുന്നു ആ കാലം......        അന്നത്തെ നോമ്പിന് ഇതിനേക്കാൾ ദൈർഘവും ക്ഷീണവും തോന്നാറുണ്ടങ്കിലും നോമ്പ് തുറന്നാൽ അതെല്ലാം മാറും. നബി(സ്വാ) പറഞ്ഞ നോമ്പ്കാരന് ലഭിക്കുന്ന രണ്ട് സന്തോഷങ്ങളിൽ ഒന്നതല്ലേ. നിങ്ങളിന്ന് കാണുന്നത് പോലെ ഞാനിത്ര തടിച്ചിരുന്നില്ല. ഊതിയാൽ പറക്കുന്ന ഒരു സാധു അതാണെന്നെ അയൽക്കാർ വിളിച്ചിരുന്നത്.     കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും താറാവീഹിന് പളളിയിൽ പോകൽ നിർബന്ധമാണ്. ഭക്ഷണം കഴിച്ച് ഉ...

ആ വജ്രായുധം നിങ്ങൾ ഉപയോഗിച്ചുവോ..?

      ഘോ രവനത്തിലൂടെ ദിവസ്സങ്ങളോളം യാത്ര ചെയ്യുകയാണയാൾ. തന്റെ മുന്നിലേക്ക് ചാടി വീഴുന്ന വന്യജീവികളെ തുരത്തിയോടിക്കാൻ കഴിയുന്നതും വിഷപ്പടക്കാനുള്ള കായ്കനികൾ സ്...

നീതിപീഠത്തെ അവമതിക്കൽ ജനാധിപത്യത്തിൽ വിള്ളലുകൾ വീഴ്ത്തും

Image
  ജനാധിപത്യ രാഷ്ട്രസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നീതിപീഠം. നീതിപീഠത്തെ അവമതിക്കുന്നതും പരിഹാസ്യമായി ചിത്രീകരിക്കുന്നതും ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വാസ്ത്യം കെടുത്തും. ഈയടുത്ത കാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനാതിപത്യ ഇന്ത്യയിലെ വർത്തമാനങ്ങൾ അതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.   ഒരു ഉദാഹരണം. ഇസ്ലാം സ്വീകരിച്ചുവെന്നതിന്റെ പേരിൽ ഹാദിയയെന്ന പെൺകുട്ടിക്ക് പ്രതികൂലമായി കീഴ് കോടതിയിൽ നിന്ന് വിധിയുണ്ടായപ്പോൾ സുപ്രീം കോടതിയിലേക്ക് അപ്പീൽ പോകാൻ അവസരമുണ്ടായിരിക്കത്തന്നെ ചില മുസ്ലിം 'തീവ്ര' സംഘടനകൾ ന്യായാധിപനെ പരസ്യമായി ചോദ്യം ചെയ്തതും കാവി വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ആരോപണം ഉന്നയിയിക്കുകയും ഉണ്ടായി. ഇത്തരം പ്രതികരണങ്ങൾ മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലന്ന് മാത്രമല്ല വളരെ ഗൗരവം അർഹിക്കുന്നതുമാണ്.     മറ്റൊന്ന് ബഹു. ജസ്റ്റിസ്. മഹേഷ് ചന്ദ്ര ശർമയിൽ നിന്നും നിരർത്ഥകമായ ചില പരാമർശങ്ങൾ ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആലോഷിക്കുകയാണുണ്ടായത്. ഇവിടെയും വിഷയം വളരെ ഗൗരവകരമാണ്.    ന്യായാധിപൻമാർ മനുഷ്യരാണ് മനുഷ്യസഹജമായ തെറ്റുകളും വീ...

കുർആൻ തുറന്നിരിക്കട്ടെ ...

Image
സുഹൃത്തേ,        പരിശുദ്ധമായ റമളാൻ മാസം വന്നണഞ്ഞിട്ടും വിശുദ്ധ ഖുർആൻ ഓതാനോ പഠിക്കാനോ നമ്മുക്ക് സമയമില്ലന്നോ ?.... 🖊 അല്ലാഹു പറയുന്നു: (അന്ന്‌) റസൂല്‍ (സ്വ) പറയും: എന്‍റെ ര...

ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട്

Image
    ശത്രുവിനെ തിരിച്ചറിയാനും ജനാധിപത്യത്തിന്റെ നിഖിതമായ മാർഗത്തിലൂടെ ഫാസിസത്തെ പരാജയപ്പെടുത്താനുമുള്ള ത്രാണി ഉത്തരേന്ത്യൻ മുസ്ലിമിന് ഇല്ലാതെ പോയത് രാഷ്ട്രീയ അവബോധം നഷ്ടമായത് കൊണ്ട് മാത്രമാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാൻ സാധിക്കാതെ പോയ ഒരു പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹമെന്ന് കാലം വീണ്ടും തെളിയിക്കുന്നു. ധീഷണാ ശാലികളായ പണ്ഡിത വര്യൻ മാരുടേയും  പ്രതിഭാധനരായ നേത്യത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പ് കൊണ്ട് മാത്രമേ ഉത്തരേന്ത്യൻ ജനത രക്ഷ പ്രാപിക്കുകയൊള്ളു. ഖായിതേ മില്ലത്തിന്റെയും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും , പോക്കർ സാഹിബിന്റേയും, കെ.എം മൗലവിയുടേയും പിൻമുറക്കാരായി ഈ മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുകയാണ് . തിരിച്ചറിവ് പകരുന്ന വിദ്യഭ്യാസവും രാഷ്ട്രീയ നിരാസത്തിന് പകരം രാഷ്ട്രീയബോധവും നമ്മുടെ സഹോദരങ്ങളിൽ വളർത്താൻ പൂർവികരെപ്പോലെ ഈ തലമുറയിലെ പണ്ഡിത-നേതൃത്വത്തിനും സാധ്യമാകട്ടെ ! (2012 മാർച്ച് മാസത്തിൽ എഴുതിയത്) #മാർച്ച്_10_മുസ്ലിം_ലീഗ്_സ്ഥാപക_ദിനം #കേരളീയ_മുസ്ലിം_നവോത്ഥാനം #ഇസ്ലാഹി_പ്രസ്ഥാനം #Up_Election_result ...

ഞാനറിയുന്ന എം.എം അക്ബര്‍

Image
     എം.എം അക്ബര്‍ സാഹിബിനെ കുറിച്ച്  അഭ്യൂഹങ്ങളും പരന്ന് കൊണ്ടിരിക്കുന്നു. ഫാസിസത്തിന്‍റെ ഇരതേടല്‍ ഒരുവശത്ത് തിമര്‍ത്താടുബോള്‍ സാക്കിര്‍ നായികിനേയും മക്തി തങ്ങളേയും കാഫിര്‍ എന്നു വിളിച്ച സമുദായം അദ്ദേഹത്തേയും കാഫിറാക്കാന്‍ വെകൃത കാണിക്കുന്നു. അക്ബര്‍ക്കയെ അടുത്തറിയുന്നവര്‍ക്കോ ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടവര്‍ക്കോ അദ്ദേഹത്തില്‍ ഒരു ''ഭീകരവാദി'' യെ കാണാന്‍ കഴിയില്ല.   സ്നേഹ സംവാദങ്ങളില്‍ അവധാനതയോടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് പുഞ്ചിരിച്ചു കൊണ്ട് മാത്രം മറുപടി പറയുന്ന ഡിബൈറ്റര്‍, ഇസ്ലാമിക വിജ്ഞാനത്തോടൊപ്പം ഹൈന്ദവതയിലും ക്രൈസ്തവതയിലും  അഗാധ പാണ്ഢിത്യം ഉണ്ടായിട്ടും തലക്കനം കാണിക്കാത്ത പണ്ഢിതന്‍, കൂടയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും അവരുടെ  വളര്‍ച്ചയില്‍ അവരേക്കള്‍ ഏറെ  സന്തോഷിക്കുകയും ചെയ്യുന്ന നേതൃപാഠവമുള്ള നേതാവ്, ഇതാണ് ഞാന്‍ അറിയുന്ന അക്ബര്‍ക്ക. ഇതിന് എതിരായി വല്ല വാക്കോ പ്രവര്‍ത്തനങ്ങളോ അദ്ദേഹത്തില്‍ നിന്നും വന്നിട്ടുണ്ടെങ്കില്‍ അത് ഹാജറാകേണ്ട ധാര്‍മിക ഉത്തരവാധിത്വം അക്ബര്‍ സാഹിബില്‍ 'ഭീകരത' തിരയുന്നവര്‍ക്കില്ലേ...

ബൈനുല്‍ കസറൈന്‍  (കൊട്ടാരത്തെരുവ് )

Image
       ഒരു നല്ല പുസ്തകം ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്ത് തന്നതാണ്  നജീബ് മഹ്ഫുളിന്‍റെ ബൈനുല്‍ കസറൈന്‍  (കൊട്ടാരത്തെരുവ് ) എന്ന നോവല്‍. വായനക്ക് ശേഷം ഒരു നെടുവീർപോടെ ഞാന്‍ നില്‍ക്കുകയാണ്. നോബല്‍ സമ്മാനര്‍ഹമായ ഈ പുസ്തകത്തിന്‍റെ ഭാഷാന്തരംചെയ്യുന്നതില്‍  ബി.എം സുഹറ മികവു തെളീച്ചു.  ആമിനയുടെ ത്യാഗവും, പിതാവിന്‍റെ കാര്‍കശ്യവു, ഫഹ്മിയുടെ രാജ്യ  സ്നേഹവും, കമാലിന്‍റെ നിഷ്കളങ്കതയും ആവിഷ്കരിക്കാന്‍  ഗ്രന്ഥ കര്‍ത്താവിനായി. സയ്യിദ് അഹമ്മദിന്‍റെ വീട്ടിലെ സ്ത്രീയിലൂടെ മുസ്ലിം സ്ത്രീയെ വായിച്ചെടുക്കാന്‍ ശ്രമിക്കരുത്, അകത്തളങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട അഹമ്മദിന്‍റെ വീട്ടിലെ സ്ത്രീയും സ്ത്രീ സ്വാതന്ത്രം വേണ്ടുവോളം ആസ്വദിച്ച മുഹമ്മദിന്‍റെ (സ്വ) വീട്ടിലെ സ്ത്രീയും തമ്മില്‍ തുല്യതപ്പെടുത്താനാകാത്ത അന്തരമുണ്ട്

അമ്മയും മഴയും

Image
മഴ ചിലപ്പോൾ കണ്ണീരായും പെയ്തിറങ്ങാറുണ്ട്..... കാല വർഷമേ നിന്നേയെനിക്കൂ പ്രിയം,എങ്കിലുമിന്നന്തിക്കു പെയ്യാതിരിക്കുന്നതാണു പ്രിയം.....   മലയാളം കവിത അമ്മയും മഴയും Watch https://youtu.be/EVAKeXEFG18

കവിത ഉമ്മയോർമ്മ

Image
കവിത ഉമ്മയോർമ്മ ഉമ്മാ നീ ഒരു വിലാപം പകരമാവില്ലന്നറിയാൻ എടുത്തൂ വിയോഗം Watch https://youtu.be/bbpO1GntBgA

ഞാനൊരു ഹാഫിളായി കാണാൻ ഉപ്പ കൊതിച്ചുകാണില്ലേ...

Image
ഫുൾ A+ നിറവിൽ ഞാനവനെ വീണ്ടും കണ്ടു. രണ്ട് വർഷങ്ങൾക്ക് മുമ്പെഴുതിയ ഓർമ്മക്കുറിപ്പുകൾ വീണ്ടും ചികഞ്ഞെടുക്കുന്നു.       ഇന്ന് തികച്ചും യാദൃച്ചികമായി ജാമിഅ സലഫിയ്യ ഹിഫ്ള് കുട്ടികളുടെ ഈ വര്‍ഷത്തെ അവസാന ഒത്തുചേരലില്‍ പങ്കെ‍ടുക്കാന്‍ സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠനം കഴിഞ്ഞ് പിരിഞ്ഞ് പോകുന്നവരും വിധിയുണ്ടെങ്ങില്‍ അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന് പറഞ്ഞ് താല്‍കാലികമായി പിരിഞ്ഞ് പോകുന്നവരും അവരില്‍ ഉണ്ടായിരുന്നു. അവര്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചു.    അന്ന് അവനും അവന്‍റെ കഥ പറഞ്ഞു. ചുറ്റും കൂടിയവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴികി. അവന്‍റെ  വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു തുടങ്ങി കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ഹോസ്റ്റല്‍ ജീവിതത്തിലെ ആദ്യ ദിനങ്ങള്‍ ഖുര്‍ആന്‍ പഠിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം പറഞ്ഞും കൊച്ച് കൊച്ച് കഥകള്‍ പറഞ്ഞും ഉമ്മയും ഉപ്പയും എന്റെ കണ്ണീരു തുടക്കാന്‍ ശ്രമിച്ചു. ഈ കാലത്ത് സകൂളില്‍ പോകാതെ എങ്ങിനെയെന്ന നാട്ടുകാരുടെ ചോദ്യം എന്നേയും എന്‍റെ കുടുംബത്തേയും വിടാതെ പിന്‍തുടര്‍ന്നു കൊണ്ടിരുന്നു.    ഒരിക്കൽ അപ...