എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം ഒന്ന്


അനുഭവം
തറാവീഹ് സ്മരണകൾ

     വൻ സ്കൂളിൽ പോകുന്നത്കൊണ്ട് ഞങ്ങളവനെ നോമ്പ് നോൽപ്പിക്കാറില്ല. പന്ത്രണ്ട് വയസ്സുള്ള ആരോഗ്യവാനായ മകനെ ചൂണ്ടി ആ പിതാവ് പറഞ്ഞു. നോമ്പ് നോറ്റാൽ തന്റെ മക്കൾ തളർന്നു പോയാലോ ? അവർ ക്ഷിണിച്ച് പോകില്ലേ അതിയാണ് രക്ഷിതാക്കൾക്ക് അത് കൊണ്ട് നോമ്പെടുപ്പിക്കാനോ നമസ്ക്കരിപ്പിക്കാനോ ഇന്നത്തെ രക്ഷിതാക്കൾ ശ്രമിക്കാറില്ല.
വേണ്ട ആരെയും പഴിക്കാനില്.ല അവരായ് അവരുടെ പാടായ് .......
     യഥാർത്ഥത്തിൽ ഈ മറുപടി കേട്ടപ്പോൾ ഞാൻ എന്റെയും എന്റെ കൂട്ടുകാരുടേയും നോമ്പ് കാലം ഓർത്ത് പോയി. എത്ര സുന്ദരമായിരുന്നു ആ കാലം......        അന്നത്തെ നോമ്പിന് ഇതിനേക്കാൾ ദൈർഘവും ക്ഷീണവും തോന്നാറുണ്ടങ്കിലും നോമ്പ് തുറന്നാൽ അതെല്ലാം മാറും. നബി(സ്വാ) പറഞ്ഞ നോമ്പ്കാരന് ലഭിക്കുന്ന രണ്ട് സന്തോഷങ്ങളിൽ ഒന്നതല്ലേ.
നിങ്ങളിന്ന് കാണുന്നത് പോലെ ഞാനിത്ര തടിച്ചിരുന്നില്ല. ഊതിയാൽ പറക്കുന്ന ഒരു സാധു അതാണെന്നെ അയൽക്കാർ വിളിച്ചിരുന്നത്.
    കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും താറാവീഹിന് പളളിയിൽ പോകൽ നിർബന്ധമാണ്. ഭക്ഷണം കഴിച്ച് ഉമ്മയുടെ  പിന്നാലെ വേച്ച് വേച്ച് നടക്കും. മുക്കിയും മൂളിയും തറാവീഹ് നമസ്ക്കരിക്കുന്നു. ഇടക്കിടക്ക് വെള്ളം കുടിക്കാനും മുഖം കഴുകാൻ പോകാനും തോന്നുക പതിവായിരുന്നു. ഈ വെള്ളം കുടിയും മുഖം കഴുകലും ഇമാം റുകൂഅിൽ പോകുന്നവരെ തുടരും.  ചില തിലാവത്തിന്റെ സുജൂദുകൾ ഞങ്ങൾക്ക് എട്ടിന്റെ പണിയും തന്നിട്ടുണ്ട്.
    സംഗതി കുറച്ച് ദിവസം കേമമായി നടക്കും
പിന്നെ കാരണവൻമാർ പിടിക്കാൻ തുടങ്ങും ഇടവേളകളിൽ എഴുന്നേൽക്കാൻ ശ്രമിച്ചാൽ ആ തീക്ഷ്ണമായ നോട്ടങ്ങൾ ഞങ്ങളെ അവിടെത്തന്നെയിരുത്തും. പിന്നെ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ തോന്നില്ല. ദാഹം ശമിക്കും മുത്രമൊക്കെയെവിടെയോ ഒലിച്ച് പോയിക്കാണും. ആ കാരണവൻമാരായിരുന്നു നാടിന്റെ ഐശ്വര്യമെന്ന് പിന്നീടാണ് അറിയുന്നത്.
   മറ്റൊരു അടവുണ്ട് അൽപ്പം കടന്ന കയ്യാണ് തൊലിക്കട്ടി വേണം എനിക്ക് ധൈരമൊരൽപ്പം കുറവായത് കൊണ്ട് ഞാനാപ്പണിക്ക് നിൽക്കാറില്ല. തല മൂത്ത വെളവൻമാരാണ് അത് ചെയ്യാറ്. സലാം വീട്ടുന്നത് വരെ അലഞ്ഞ് തിരിഞ്ഞ് നടന്ന് ഇമാം സലാം വീട്ടുമ്പോൾ ആരും കാണാതെ സ്വഫിൽ കയറിയിരിക്കും അടുത്തിരിക്കുന്നയാൾ നോക്കുമ്പോൾ വയ്യാഞിട്ടാണിക്കായെന്ന മട്ടിൽ ഒരു ചിരിയും പാസാക്കും.
     ഈ വെളവുകളൊന്നും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കിയതല്ല തലമുറകളായി കൈമാറി വരുന്നതാണ്. ഞങ്ങളുടെ മുൻ തലമുറ തറാവീഹിന്റെ സമയത്ത് നമസ്ക്കരിക്കുന്നതർക്ക് ഒരു 'പ്രത്യേക' ചുക്ക് കാപ്പി ഉണ്ടാക്കാനെന്ന പേരിൽ പള്ളിയുടെ ചാരപ്പിലേക്ക് പോകാറുണ്ടായിരുന്നുവെന്ന് ആരോ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. 'അത്മാർത്ഥമായ ഈ കാപ്പിയുണ്ടാക്കൽ വിത്റ് വരെ തുടരും ഈ പഹയൻമാരാണ് ഞങ്ങളെ ഏറ്റവുമധികം  പൊക്കാറും കാരണവൻമാരോട് പറഞ്ഞ് കൊടുക്കുന്നതുമെന്നതാണ് വാസ്തവം !
    തൂണിന്റെ മറവിൽ ഉറങ്ങുന കുട്ടികളേയും ഇന്ത്യയുടെ നയതന്ത്ര ചർച്ച അന്വേഷിക്കാൻ ആരോ വിളിക്കുന്നതായി ഭാവിച്ച് ഫോൺ ചെവിയിൽ വെച്ച് മുങ്ങുന്ന മുതിർന്നവരേയും കാണുമ്പോൾ ഉള്ളിൽ ചിരിവരും.  ഞങ്ങളുടെ തലമുറയിലേയും മുൻ തലമുറയിലേയും ഉടായിപ്പുകളെ ഓർമയിൽ വരും
തുടരും.......
എനിക്കിന്ന് രണ്ട് നോമ്പുണ്ട്ട്ടോ...
ഭാഗം 2

Comments

  1. കൃത്യമായ ആവിഷ്ക്കാരം

    ReplyDelete

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി