ഈദുൽ ഫിത്വർ; നാം ഓർമ്മിക്കേണ്ടത്
സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല സന്ദേശം പകര്‍ന്ന് വീണ്ടുമിതാ ഒരു ഇദുല്‍ഫിത്വര്‍ സമാഗതമായിരിക്കുന്നു. വിശ്വാസികള്‍ക്ക് അതിരറ്റ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ് പെരുന്നാള്‍ സമ്മാനിക്കുന്നത്. പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികളില്‍ മനം കുളിര്‍ക്കാത്തവരായ് ആരാണുള്ളത്?..
വിശ്വാസികള്‍ക്ക് ആഘോഷിക്കാനും ഉല്ലസിക്കാനും അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമാണ് രണ്ട് പെരുന്നാളുകള്‍. നബി (സ) അരുളി ''എല്ലാസമുദായത്തിനും ആഘോഷങ്ങളുണ്ട് ഇതാണ് നമ്മുടെ ആഘോഷം'' (1)
തീര്‍ച്ചയായും ഈദ് ആഘോഷിക്കാനുള്ളതാണ്.....!
എന്നാല്‍ കേവലം ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഒതുങ്ങി നില്‍ക്കേണ്ടതാണോ പെരുന്നാള്‍ പൊലിമയെന്ന് നാം പുനരാലോചിക്കേണ്ടതുണ്ട്. വികാരങ്ങളെ വിചാരം അതിജയിക്കേണ്ടതില്ലേ........?
തക്ബീര്‍ ധ്വനികള്‍ അന്തരിക്ഷത്തെ പ്രകംമ്പനം കൊള്ളിക്കുന്ന ഈ അവസരത്തില്‍ പെരുന്നാള്‍ കേവലം ആഘോഷങ്ങള്‍ക്ക് മാത്രമല്ലന്നും അതിനുമെത്രയോ അപ്പുറമാണ് പെരുന്നാള്‍ വിളിച്ച് ഓതുന്ന സന്ദേശങ്ങളെന്നും ഓര്‍മപ്പെടുത്തി നമ്മുടെ വിചാരമണ്ഡലങ്ങളെ ഈദ് തൊട്ടുണര്‍ത്തുന്നു.
'അല്ലാഹു അക്ബര്‍' എന്ന പ്രഖ്യാപനം അല്ലാഹുവിന്റെ ഔനിത്വത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം സ്രഷ്ടാവായ പടച്ച തമ്പുരാന്‍ സര്‍വശക്തനും അവന്റെ കഴിവുകള്‍ക്ക് മുമ്പില്‍ സൃഷ്ടികളെത്രയോ നിസാരരാണെും നമ്മെ ഉണര്‍ത്തുന്നു.
ഫാസിസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും കരിംപുക പടരുന്ന വര്‍ത്തമാന കാലത്ത് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനി ഏറെ പ്രസ്‌ക്തമാണ്.
മഹത്തായ ഇസ്‌ലാമിക സംസ്‌ക്കാരത്തെയും മുസ്‌ലീങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ആര്‍പ്പുവിളികള്‍ ശത്രു പാളയങ്ങളില്‍ നിന്നും ഉയർന്ന്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ദുരാരോപണങ്ങള്‍ക്കും അവരഴിച്ച് വിടുന്ന കുതന്ത്രങ്ങള്‍ക്കും ഇസ്‌ലാമിനെ തകര്‍ക്കാനോ ഇസ്‌ലാമിന്റെ സുന്ദര തീരത്തേക്കൊഴുകുന്ന ജന പ്രവാഹത്തെ തടയാനോ സാധിക്കുകയില്ല.
അല്ലാഹു പറയുന്നു : 'അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. സത്യ നിഷേധികള്‍ക്ക് എത്ര അനിഷ്ടാനകരമാണെങ്കിലും അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുതാണ്''. (2)
അവരുടെ കുതന്ത്രങ്ങള്‍ അല്ലാഹുവിന്റെ ഔനിത്യത്തിന് മുമ്പില്‍ എത്ര നിസാരമാണ്......
അല്ലാഹു പറയുന്നു: ''അവര്‍ തന്ത്രം പ്രയോഗിച്ച് കൊണ്ടിരിക്കുന്നു. നാം അതിനെക്കാള്‍ വലിയ തന്ത്രം പ്രയോഗിക്കുതാണ്''. (3)
അത്യുതനായ രക്ഷിതാവ് നമ്മോടൊപ്പമുണ്ടെങ്കില്‍ ഒരാള്‍ക്കും നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ലെ് വീണ്ടും തക്ബീര്‍ ധ്വനികള്‍ ആഹ്വാനം ചെയ്യുന്നു.
വിശ്വാസികള്‍ക്ക് ആഘോഷിക്കാനും ഉല്ലസിക്കാനും അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമാണ് രണ്ട് പെരുന്നാളുകള്‍. നബി (സ) അരുളി ''എല്ലാസമുദായത്തിനും ആഘോഷങ്ങളുണ്ട് ഇതാണ് നമ്മുടെ ആഘോഷം'' (1)
തീര്‍ച്ചയായും ഈദ് ആഘോഷിക്കാനുള്ളതാണ്.....!
എന്നാല്‍ കേവലം ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഒതുങ്ങി നില്‍ക്കേണ്ടതാണോ പെരുന്നാള്‍ പൊലിമയെന്ന് നാം പുനരാലോചിക്കേണ്ടതുണ്ട്. വികാരങ്ങളെ വിചാരം അതിജയിക്കേണ്ടതില്ലേ........?
തക്ബീര്‍ ധ്വനികള്‍ അന്തരിക്ഷത്തെ പ്രകംമ്പനം കൊള്ളിക്കുന്ന ഈ അവസരത്തില്‍ പെരുന്നാള്‍ കേവലം ആഘോഷങ്ങള്‍ക്ക് മാത്രമല്ലന്നും അതിനുമെത്രയോ അപ്പുറമാണ് പെരുന്നാള്‍ വിളിച്ച് ഓതുന്ന സന്ദേശങ്ങളെന്നും ഓര്‍മപ്പെടുത്തി നമ്മുടെ വിചാരമണ്ഡലങ്ങളെ ഈദ് തൊട്ടുണര്‍ത്തുന്നു.
'അല്ലാഹു അക്ബര്‍' എന്ന പ്രഖ്യാപനം അല്ലാഹുവിന്റെ ഔനിത്വത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം സ്രഷ്ടാവായ പടച്ച തമ്പുരാന്‍ സര്‍വശക്തനും അവന്റെ കഴിവുകള്‍ക്ക് മുമ്പില്‍ സൃഷ്ടികളെത്രയോ നിസാരരാണെും നമ്മെ ഉണര്‍ത്തുന്നു.
ഫാസിസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും കരിംപുക പടരുന്ന വര്‍ത്തമാന കാലത്ത് അല്ലാഹു അക്ബര്‍ എന്ന മന്ത്രധ്വനി ഏറെ പ്രസ്‌ക്തമാണ്.
മഹത്തായ ഇസ്‌ലാമിക സംസ്‌ക്കാരത്തെയും മുസ്‌ലീങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ആര്‍പ്പുവിളികള്‍ ശത്രു പാളയങ്ങളില്‍ നിന്നും ഉയർന്ന്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ദുരാരോപണങ്ങള്‍ക്കും അവരഴിച്ച് വിടുന്ന കുതന്ത്രങ്ങള്‍ക്കും ഇസ്‌ലാമിനെ തകര്‍ക്കാനോ ഇസ്‌ലാമിന്റെ സുന്ദര തീരത്തേക്കൊഴുകുന്ന ജന പ്രവാഹത്തെ തടയാനോ സാധിക്കുകയില്ല.
അല്ലാഹു പറയുന്നു : 'അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നു. സത്യ നിഷേധികള്‍ക്ക് എത്ര അനിഷ്ടാനകരമാണെങ്കിലും അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തിയാക്കുതാണ്''. (2)
അവരുടെ കുതന്ത്രങ്ങള്‍ അല്ലാഹുവിന്റെ ഔനിത്യത്തിന് മുമ്പില്‍ എത്ര നിസാരമാണ്......
അല്ലാഹു പറയുന്നു: ''അവര്‍ തന്ത്രം പ്രയോഗിച്ച് കൊണ്ടിരിക്കുന്നു. നാം അതിനെക്കാള്‍ വലിയ തന്ത്രം പ്രയോഗിക്കുതാണ്''. (3)
അത്യുതനായ രക്ഷിതാവ് നമ്മോടൊപ്പമുണ്ടെങ്കില്‍ ഒരാള്‍ക്കും നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ലെ് വീണ്ടും തക്ബീര്‍ ധ്വനികള്‍ ആഹ്വാനം ചെയ്യുന്നു.
അല്ലാഹു പറയുന്നു: ''നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദൂഖിക്കുകയോ ചെയ്യരുത് നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമര്‍'' (4)
സൗഹൃദ ബന്ധങ്ങളില്‍ ആഴവും പരപ്പും സൃഷ്ടിക്കാനും യഥാര്‍ത്ഥത്തില്‍ പെരുന്നാള്‍ പൊലിമക്കാകേണ്ടതുണ്ട് ഈദ്ഗാഹിലേക്ക് വ്യത്യസ്ഥ വഴികളിലാണ് വരേണ്ടതും പോകേണ്ടതുമെന്ന തിരുവചനം.(5) പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുതിലേക്കും പുനര്‍സ്ഥാപിക്കുതിലേക്കും വെളിച്ചം നല്‍കുന്നു. സ്‌നേഹാര്‍ദ്രമായ വാരിപ്പുണരലുകള്‍ മനസുകള്‍ തമ്മിലെ അകലം കുറക്കുന്നു. പെരുന്നാള്‍ ദിനത്തിലെ പുണ്യാര്‍ഹമായ കുടുംബ സന്ദര്‍ശനങ്ങള്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു. തമ്മിലകന്ന് കഴിയുന്നവര്‍ വൈര്യം മറന്ന് കെട്ടിപ്പുണര്‍ന്നില്ലെങ്കില്‍ അവരുടെ പെരുന്നാള്‍ കേവലം ആഘോഷത്തിലൊതുങ്ങി ലക്ഷ്യപ്രാപ്തി നേടാതെ പോകുന്നു. ഒരിക്കല്‍ ഒരു ഈദ് മുസല്ലയില്‍ വച്ച് കൊണ്ട് മഹാനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുകയുണ്ടായി. കുടുംബ ബന്ധം വിച്ചേദിച്ചിട്ടുള്ളവര്‍ ദയവായി ഈദ് മുസല്ലയില്‍ നിന്ന് പുറത്ത് പോകണം. അവര്‍ ഈ സദസിലിരിക്കാന്‍ യോഗ്യരല്ല. നമ്മുടെ പെരുന്നാളുകള്‍ ഊഷ്മളമായ കുടുംബ ബന്ധം സ്ഥാപിക്കാന്‍ കാരണമാകട്ടെ
അല്ലാഹു തന്ന അനുഗ്രഹങ്ങളെകുറിച്ചും ഈ സുദിനത്തില്‍ വിശ്വാസി ഓര്‍മിക്കേണ്ടതുണ്ട്. എത്രയോ അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ തീരാത്ത സൗഭാഗ്യങ്ങള്‍ നാം അനുദിനം അനുഭവിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ദീനരോദനങ്ങള്‍ ചുറ്റിലും ഉയരുംമ്പോഴും വീടോ നാടോ ഇല്ലാതെ ഷെല്‍ട്ടറുകളില്‍ നിന്ന് ഷെല്‍ട്ടറുകളിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകികൊണ്ടിരിക്കുമ്പോഴും യുദ്ധമുഖങ്ങളില്‍ ഭീതി പടരുമ്പോള്‍ ഒരു പൊതിച്ചോറിനായി പ്രാണരക്ഷാര്‍ത്ഥം ആയിരങ്ങള്‍ കരങ്ങള്‍ നീട്ടുമ്പോഴും, ഐലന്‍ കുറുതികള്‍ പുനര്‍ ജനിക്കുമ്പോഴും സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും ശീതളഛായയില്‍ സുഖലോലുഭതയുടെ ദന്തഗോപുരങ്ങളില്‍ നാം വസിക്കുന്നു. അല്ലാഹു നമുക്ക് നല്‍കിയ ഈ നിര്‍ഭയത്വത്തിനെങ്കിലും നാം നന്ദി കാണിക്കാറുണ്ടോ?......
തക്ബീര്‍ധ്വനികള്‍ അല്ലാഹുവിനോടുള്ള ആത്മാര്‍ത്തമായ നന്ദി പറച്ചിലുകളാകട്ടെ....
അതെ, 'അല്ലാഹുവിനാണ് സര്‍വസുതുതിയും'
വിശുദ്ധ റമളാന്‍ തിരശ്ശീല വീഴ്ത്തികൊണ്ട് ഈദുല്‍ ഫിത്വര്‍ സമാഗതമാകുമ്പോള്‍ ഒരു മാസക്കാല വ്രത ശുദ്ധിയിലൂടെയും തീവ്ര പരീശീലനത്തിലൂടെയും കൈവരിച്ച ആത്മസംയമനവും പരിശുദ്ധിയും വരും നാളുകളില്‍ കൈമോശം വരാതെ ജീവിതവഴിയില്‍ കൂടെ കൂട്ടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട് നോമ്പുകാരനായി നാം അണിഞ വ്രതശുദ്ധിയാകുന്ന പടച്ചട്ട അഴിച്ചുവക്കാതെ നാം അഭിമുഖീകരിക്കുന്ന വ്യത്യസ്ഥ ജീവിതസാഹചര്യങ്ങളില്‍ പതറാതെ തളരാതെ ജീവിത നൗക നന്മയുടെ ഓളങ്ങളില്‍ തുഴയാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.........
സൗഹൃദ ബന്ധങ്ങളില്‍ ആഴവും പരപ്പും സൃഷ്ടിക്കാനും യഥാര്‍ത്ഥത്തില്‍ പെരുന്നാള്‍ പൊലിമക്കാകേണ്ടതുണ്ട് ഈദ്ഗാഹിലേക്ക് വ്യത്യസ്ഥ വഴികളിലാണ് വരേണ്ടതും പോകേണ്ടതുമെന്ന തിരുവചനം.(5) പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുതിലേക്കും പുനര്‍സ്ഥാപിക്കുതിലേക്കും വെളിച്ചം നല്‍കുന്നു. സ്‌നേഹാര്‍ദ്രമായ വാരിപ്പുണരലുകള്‍ മനസുകള്‍ തമ്മിലെ അകലം കുറക്കുന്നു. പെരുന്നാള്‍ ദിനത്തിലെ പുണ്യാര്‍ഹമായ കുടുംബ സന്ദര്‍ശനങ്ങള്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കുകയും ചെയ്യുന്നു. തമ്മിലകന്ന് കഴിയുന്നവര്‍ വൈര്യം മറന്ന് കെട്ടിപ്പുണര്‍ന്നില്ലെങ്കില്‍ അവരുടെ പെരുന്നാള്‍ കേവലം ആഘോഷത്തിലൊതുങ്ങി ലക്ഷ്യപ്രാപ്തി നേടാതെ പോകുന്നു. ഒരിക്കല്‍ ഒരു ഈദ് മുസല്ലയില്‍ വച്ച് കൊണ്ട് മഹാനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുകയുണ്ടായി. കുടുംബ ബന്ധം വിച്ചേദിച്ചിട്ടുള്ളവര്‍ ദയവായി ഈദ് മുസല്ലയില്‍ നിന്ന് പുറത്ത് പോകണം. അവര്‍ ഈ സദസിലിരിക്കാന്‍ യോഗ്യരല്ല. നമ്മുടെ പെരുന്നാളുകള്‍ ഊഷ്മളമായ കുടുംബ ബന്ധം സ്ഥാപിക്കാന്‍ കാരണമാകട്ടെ
അല്ലാഹു തന്ന അനുഗ്രഹങ്ങളെകുറിച്ചും ഈ സുദിനത്തില്‍ വിശ്വാസി ഓര്‍മിക്കേണ്ടതുണ്ട്. എത്രയോ അനുഗ്രഹങ്ങള്‍ എണ്ണിയാല്‍ തീരാത്ത സൗഭാഗ്യങ്ങള്‍ നാം അനുദിനം അനുഭവിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ദീനരോദനങ്ങള്‍ ചുറ്റിലും ഉയരുംമ്പോഴും വീടോ നാടോ ഇല്ലാതെ ഷെല്‍ട്ടറുകളില്‍ നിന്ന് ഷെല്‍ട്ടറുകളിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകികൊണ്ടിരിക്കുമ്പോഴും യുദ്ധമുഖങ്ങളില്‍ ഭീതി പടരുമ്പോള്‍ ഒരു പൊതിച്ചോറിനായി പ്രാണരക്ഷാര്‍ത്ഥം ആയിരങ്ങള്‍ കരങ്ങള്‍ നീട്ടുമ്പോഴും, ഐലന്‍ കുറുതികള്‍ പുനര്‍ ജനിക്കുമ്പോഴും സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും ശീതളഛായയില്‍ സുഖലോലുഭതയുടെ ദന്തഗോപുരങ്ങളില്‍ നാം വസിക്കുന്നു. അല്ലാഹു നമുക്ക് നല്‍കിയ ഈ നിര്‍ഭയത്വത്തിനെങ്കിലും നാം നന്ദി കാണിക്കാറുണ്ടോ?......
തക്ബീര്‍ധ്വനികള്‍ അല്ലാഹുവിനോടുള്ള ആത്മാര്‍ത്തമായ നന്ദി പറച്ചിലുകളാകട്ടെ....
അതെ, 'അല്ലാഹുവിനാണ് സര്‍വസുതുതിയും'
വിശുദ്ധ റമളാന്‍ തിരശ്ശീല വീഴ്ത്തികൊണ്ട് ഈദുല്‍ ഫിത്വര്‍ സമാഗതമാകുമ്പോള്‍ ഒരു മാസക്കാല വ്രത ശുദ്ധിയിലൂടെയും തീവ്ര പരീശീലനത്തിലൂടെയും കൈവരിച്ച ആത്മസംയമനവും പരിശുദ്ധിയും വരും നാളുകളില്‍ കൈമോശം വരാതെ ജീവിതവഴിയില്‍ കൂടെ കൂട്ടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട് നോമ്പുകാരനായി നാം അണിഞ വ്രതശുദ്ധിയാകുന്ന പടച്ചട്ട അഴിച്ചുവക്കാതെ നാം അഭിമുഖീകരിക്കുന്ന വ്യത്യസ്ഥ ജീവിതസാഹചര്യങ്ങളില്‍ പതറാതെ തളരാതെ ജീവിത നൗക നന്മയുടെ ഓളങ്ങളില്‍ തുഴയാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.........
Comments
Post a Comment