ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?


    സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്  ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
    എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്.
    റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല.
   പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്രഭൂമിയുടെ പ്രധാന വിനോദം ഇതിനിടയിൽ യോഗാ സെറ്ററും മറ്റും കാണാതെ പോയതിൽ കുറ്റം പറയാൻ കഴിയില്ല.
    ഇസ് ലാമിക പ്രബോധകൻ എം.എം അക്ബറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പീസ് സ്ക്കൂൾ മതസ്പർധ വളർത്തുന്ന സിലബസിന്റെ പേരിൽ അടച്ച് പൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവിറങ്ങിയെന്നതാണ് ഇന്നത്തെ പ്രധാന വാർത്ത.
    കേരളത്തിലെ C.B.S.E ഇല്ലാത്ത മുഴുവൻ സ്ക്കൂളിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നയച്ച ഓഡർ 'പീസ് സ്ക്കൂളിന് ' മാത്രം ബാധകമാക്കി വാർത്ത പ്രചരിപ്പിച്ചതിന്റെ പിന്നിലെ കാരണം മാതൃഭൂമി വ്യക്തമാക്കേണ്ടതുണ്ട്. പീസ് ഫൗണ്ടേഷൻ അടക്കമുള്ള സ്ക്കൂളുകൾ ഹൈക്കോർട്ടിൽ അപ്പീലു പോയതും മാതൃഭൂമി സമർത്തമായി മറച്ച് വച്ചിരിക്കുന്നു.
   ജന്മഭൂമി പോലും അറിയാത്ത ഈ വ്യാജ വാർത്ത പ്രസിദ്ധീകരിക്കാൻ മാതൃഭൂമി കാട്ടിയ 'മാധ്യമ ധർമ്മം' അപാരം തന്നെ. സത്യത്തിൽ നിന്നും അസത്യത്തിലേക്ക് മാതൃഭുമി ശീഘ്രം പാഞു കൊണ്ടിരിക്കുകയാണ്. 
     മാധ്യമ ധർമ്മം മറന്ന മാതൃഭൂമിക്ക്  സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെയോ സ്വാതന്ത്ര്യ സേനാനികളുടെയോ എന്തിന് പത്രാധിപരായ കെ.പി കേശവമേനോന്റെയോ എൻ.വി കൃഷ്ണവാര്യരുടെയോ പോലും പൈതൃകം പറയാൻ ഇന്ന് അർഹതയില്ല.

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി