Posts

Showing posts from 2017

ഓഖി

Image
ശാന്തമീ തീരത്ത് വന്നവൾ അലമാല തീർത്ത് കൊണ്ട് അസ്തമയ  സൂര്യനും മങ്ങലേറ്റു.. ചക്രവാള സീമക്കു വിള്ളലേറ്റു കടൽ കറുത്തു മുഖം വിളർത്തു പലതും ഞെട്ടലോടെ അറ്റുപോയി കടൽ ഞണ്ടു മുമ്പേ അറിഞിരുന്നു കടൽ കാക്ക മുമ്പേ കടന്നിരുന്നു പറവകൾ മുമ്പേ പറന്നിരുന്നു മീനുകളെങ്ങോ മറഞ്ഞിരുന്നു പാവം അവൻ മാത്രം ഒന്നും അറിഞ്ഞതേയില്ല അവനോട് മാത്രംമാരും പറഞുമില്ല കുടിലിറങ്ങുമ്പോൾ അറിഞ്ഞില്ല ഒടുക്കത്തെ ഇറക്കമെന്ന് സഖിയുടെ നെറ്റിയിൽ മുത്തമിടുമ്പോൾ ഇനിയൊരിക്കലും കാണുകയില്ലന്നത് ഓർത്തതുമില്ല അച്ഛന്റെ മാറിൽ ഉറങ്ങുന്ന മക്കൾക്ക്  അച്ഛന്റെ ചിതയിൽ അവസാന കൊള്ളിവെക്കാൻ പോലും ആവുകയില്ലന്നും ഓർത്തതേയില്ല കുടിലുയർത്തുമ്പോൾ കരുതിയില്ല കടലെടുക്കുമെന്ന് വള്ളമെടുക്കുമ്പോൾ പറഞ്ഞില്ല പങ്കായവും ആ കൊടുംചതി കിളികളും പൈക്കളും കീടാണു പോലും  അറിഞിരുന്നത്രെ മർത്യൻ അവൻ മാത്രമൊന്നും അറിഞ്ഞതില്ല ആരും അവനോട് പറഞ്ഞുമില്ല

ഹിന്ദു മുസ്ലിം മൈത്രി ചരിത്രവും വര്‍ത്തമാനവും

Image
    ആധുനിക സമൂഹത്തില്‍ മതേതര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മത സ്പര്‍ധയാണ്. വര്‍ഗീയതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉടലെടുക്കുന്ന കലാപങ്ങളാല്‍ രക്ത പങ്കിലമാണ് സ്വതന്ത്ര ഭാരതം.  ഇത്തരം കലാപങ്ങള്‍ ഉണര്‍ത്തുന്നത് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കേണ്ട മതാനുയായികള്‍ കക്ഷി  ചേരുന്നുവെന്നും മതങ്ങള്‍ക്കിടയിലുള്ള അകലം ക്രമേണ കൂടിവരുന്നവെന്നതുമാണ്്. ഇന്ത്യയെന്ന രാഷ്ട്രം സ്ഥാപിതമാകുന്നത് നാന്വാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ നിന്നും എല്ലാ മതാനുയായികളുടെയും കൂട്ടായ പരിശ്രമത്തില്‍ നിന്നുമാണ്. എല്ലാ മതങ്ങളെയും നിരുപാധികം ഇരുകരങ്ങളും നീട്ടി പുണര്‍ന്ന ഒരു പാരമ്പര്യമാണ്. ഭാരതത്തിന്റേത്. കറുപ്പുവെളുപ്പ് എന്ന ബാഹ്യ വര്‍ണ്ണങ്ങളില്‍ മനുഷ്യനെവേര്‍തിരിച്ചിരുന്ന അമേരിക്കക്കാരോട് ചിക്കോഗോയിലെ വിവേകാനന്ദ ഗുരുവിന്റെ പ്രസംഗം ഈ യാഥാര്‍ത്ഥ്യത്തെ ശരി വെക്കുന്നു. അദ്ദേഹം പ്രസംഗമാരംഭിക്കുന്നത്  'ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരു കരങ്ങളും നീട്ടി സ്വീകരിച്ച ഭാരതത്തില്‍ നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് കൊണ്ടാണ്. പല നിറത്തിലും വര...

ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ്

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും മലയാളികളായ നമ്മുടെ സംസ്ക്കാരത്തോട് ഏറെ സാദൃശ്യം പുലർത്തുന്നതാണ് ലക്ഷദ്വീപ് സമൂഹം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദൂരത്തെക്കാൾ എത്രത്തോ കുറവാണ് ലക്ഷ ദ്വീപിലേക്കള്ള ദൂരം.    ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ് തീരങ്ങളിലേക്ക് അടിച്ച് വീശുമ്പോൾ അഭയം പ്രാപിക്കാൻ മറ്റ് ഇടങ്ങളില്ലാത്ത സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ദ്വീപിനേയും അവിടത്തെ നിവാസികളേയും കുറിച്ച് ഓർക്കുമ്പോൾ വേദനയാണ്.     സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ദ്വീപുകാർ. വർഷങ്ങൾക്ക് മുമ്പ് സുഹൃത്ത് ഇത്തിഹാദിനൊപ്പം അവന്റെ ദ്വീപ് സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ആ സ്നേഹസ്പർശം അനുഭവിച്ചറിഞ്ഞതാണ്. നാളത്തെ പ്രഭാതം എങ്ങിനെയാണ് ആ സമൂഹം വരവേൽക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.      അവസാന കച്ചിത്തുരുമ്പായ ഹെലിപേഡുകൾ പോലും കടലെടുത്തിരിക്കുന്നു. കപ്പലുകൾ എന്നേ സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ താറുമാറായിരിക്കുന്നു.    റബ്ബേ നീ മാത്രമാണ്  ഏക അഭയം. ഞങ്ങളുടെ ലക്ഷദ്വീപ് സഹോദരങ്ങളേയും, കാറ്റും കോളും കൊണ്ട് കെടുതി അനുഭവിക്കുന്ന മുഴുവൻ സഹോദങ്...

സൗഹൃദമാണ് ഈ നാടിന്റെ പാരമ്പര്യം

Image

കഥ: ചായ മക്കാനിലെ സൗഹൃദങ്ങൾ

Image
   ഞങ്ങൾക്കും പറയാനുണ്ടെന്ന് ആക്രോശിച്ച് കൊണ്ട് നേതാവിന്റെ പ്രസംഗം അരങ്ങ് തകർത്ത് കൊണ്ടിരിക്കുന്നു. കാവി വസ്ത്രധാരികളായ ചിലർ അവിടെ ഇവിടെയുമായി മുഷ്ടി ചുരുട്ടി പല്ല് കടിച്ച് നിൽക്കുന്നു. ഇതൊന്നു മാറിയാതെ ചായമക്കാനിയിൽ കുശലം പറഞ്ഞ് കൊണ്ടിരുന്ന രാമുവും അബ്ദുവും 'ഹൈന്ദവ ഭീകരത'യുടെ വർത്തമാനങ്ങൾ കേട്ട് വാ പൊളിച്ച്‌ നിന്നു പോയി.  തങ്ങളുടെ സംസാരം തടസപ്പെടതിന്റെ ഈർശത പ്രകടിപ്പിച്ച് വീണ്ടുമവർ സംസാരം തുടർന്നു.    പെട്ടെന്നതാ മറ്റൊരു ആൾക്കൂട്ടം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊടിയും തോരണങ്ങളും പെട്ടന്ന് തന്നെ മാറി. 'ഇസ്ലാമിക ഭീകരതയെ' കുറിച്ച് കവിക്കൊടി ഉയർത്തിപ്പിടിച്ച് 'ജനരക്ഷാ' നേതാവ് പ്രസംഗിക്കുമ്പോൾ മറ്റു ചിലർ മുഖം കറുപ്പിച്ച് ക്രോധം വിസർജിച്ച്  മാറി നിന്ന് പിറുപിറുക്കുന്നു.     ദീർഘനിശ്വാസത്തിന് ശേഷം രാമുവും അബ്ദുവും നിറകണ്ണുകളോടെ പരസ്പരം ചോദിച്ചു. " ഇവർ നമ്മുടെ സൗഹൃദം അറുത്ത് മാറ്റുമോ.....? " ഒരുമിച്ചിരിക്കാൻ ഇനിയും നമുക്ക് കഴിയുമോ...? വർഗീയ കോമരങ്ങൾ തീർത്ത ബന്ധനങ്ങളുടെ  ചങ്ങലകെട്ടുകൾ തകർത്ത് അവർ വാരിപ്പുണർന്നു. രാമുവിന്റെ നെറ്റിയി...

പ്രവാസത്തിന്റെ സുഗന്ധം

Image
പ്രവാസത്തിന്റെ സുഗന്ധമുണ്ടോ?.... പ്രവാസത്തിന്റെ കൈപ്പു നിര് നുണഞവർ പറയും ഇല്ലെന്ന്. ഒരുവേള പ്രവാസം അഭ്യുന്നതി സമ്മാനിച്ചവരും പറയും പ്രവാസം പ്രയാസമാണെന്ന്.  കാരണം  പെറ്റുമ്മയേയും പ്രിയധർമിണിയേയും കൂടപ്പിറപ്പുകളേയും പിരിഞ്ഞിരിക്കമ്പോൾ വേദനിക്കാത്തവരില്ലല്ലോ...      എന്റെ ബാല്യകാല സ്മരണയിൽ ഉപ്പയുടെ പ്രവാസം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവാസ ജീവിതത്തിന് താൽക്കാലിക വിരാമം കുറിച്ച് ഉപ്പ ലീവിന് വരുമ്പോൾ പ്രവാസം സുഗന്ധവും സമ്മാനിക്കാറുണ്ട്.     വീട് മുഴുവൻ ഫോറിന്റെ ഗന്ധം പരക്കുന്നു. "ഗൾഫിന്റെ മണം" ഞങ്ങളുടെ നാസാ ഗ്രന്ഥികളിൽ അടിച്ച് വീശികൊണ്ടിരിക്കും. ഈ പരിമളം ആസ്വധിക്കാൻ വേണ്ടി പെട്ടിയുടെ അടുത്തുതന്നെ കെടുക്കണമെന്ന് ഞങ്ങൾ വാശി പിടിക്കുമ്പോൾ ഉമ്മ പെട്ടിയുടെ  അരികിലായി പായ വിരിച്ച് തരും. നാളെ പെട്ടി തുറക്കുമ്പോൾ എന്താകും കിട്ടുകയെന്നറിയാൻ മനസ് വെമ്പൽ കൊള്ളുമ്പോൾ പെട്ടിയെ വാരിപ്പുണരുന്നു. വീണ്ടും ആഗ്രഹം മൂർച്ചിക്കുമ്പോൾ കുഞ്ഞി വിരലുകളെ കൊണ്ട് പെട്ടി തുറക്കാൻ (മാന്താൻ) ശ്രമിക്കും എന്നാൻ പെട്ടിയുടെ കട്ടിയുള്ള കാർബോഡ് ഭിത്തികൾ ഞങ്ങ...

വചനം : സൗഹൃദം

Image
😢 പിരിയില്ലന്ന് കരുതിയ എത്രയോ സൗഹൃദങ്ങളാണ് പാതിവഴിയിൽ അപരിചിതരായ് തീര്‍ന്നത്.👣

📝 കവിത നിരപരാധികൾ

Image
വീഡിയോ കാണാൻ https://youtu.be/xgd8r51HUR8

കവിത: നിരപരാധികൾ

Image
കബന്ധങ്ങളൊഴുകുന്ന നീർചാലുകൾക്ക് മുന്നിൽ മൂകരായി നിന്നവർ കർണപുടങ്ങളിൽ അലതല്ലും അട്ടഹാസങ്ങളൊക്കെയും നിർവികാരമായി തളളിയവർ കിതച്ചു കൊണ്ടോടുന്നു... തൊപ്പിയും  കാഷായ വസ്ത്രവും മതചിഹ്നങ്ങളൊക്കെയും കേമമായി ധരിച്ചവർ പ്രാർത്ഥനാ ഗീതങ്ങൾ ആരാധനാലയങ്ങളിൽ  മുഴങ്ങി അഴുക്കുചാലുകൾ മർത്ത്യന്റെ ഹൃദയത്തെ പിളർത്തി ബുദ്ധനും രാമനും നബി തിരുമേനിയും യേശുവും തേങ്ങുന്ന കാഴ്ചകളാണ് എവിടെയും ബുദ്ധൻ ബർമയിൽ പിടഞു മരിക്കുന്നു ബുദ്ധ സന്യാസികൾ നൃത്തം ചവിട്ടുന്നു. അഹിംസയുടെ യജ്ഞങ്ങൾ വേദങ്ങളിലൊളിപ്പിച്ച്  ഹിംസയുടെ പടവാളു തിരയുന്നു യേശുവിൻ സമാധാനമന്ത്രങ്ങൾ  കാറ്റിൽ പറത്തി അശാന്തി വിതക്കാൻ ശ്രമിക്കുന്നു. രമ്യതയരുളിയ രാമനെ പുറംതള്ളി ക്ഷേത്രം പടുത്തുയർത്തുമ്പോൾ അശാന്തി കുടിയേറുന്നു... രാമൻ പടിയിറങ്ങുന്നു.. കരുണാവാൻ നബി തെരുവിൽ ക്രൂശിക്കപ്പെടുമ്പോൾ ഐ.എസും, അൽ ക്വയ്ദയും താലിബാനും ആ നെഞ്ചിലേക്കു വെടിയുതിർക്കുന്നു. വേദനയോടെ അവർ  ഒരുമിച്ചു മൊഴിഞു ലോകമെ കേൾക്ക, ഞങ്ങൾ നിരപരാധികൾ അപരാധികൾ അവർ അനുയായികൾ

ലിബറൽ മുസ്ലിം

Image
        എഴുതാൻ ഞാൻ പേനെയെടുത്തു പിന്നെ വേണ്ടെന്ന് വെച്ചു. റോഹിങ്ക്യൻ മുസ്ലിമീങ്ങൾക്ക് വേണ്ടി എഫ്.ബിയിൽ ഒരു സ്റ്റാറ്റസെങ്കിലും ഇടണമെന്ന് വിചാരിച്ചതാ പക്ഷേ ചെയ്തില്ല. എന്റെ സുഹൃത്തുക്കൾ അവരെന്തു കരുതും ഞാനും ഒരു തീവ്രവാദിയാണെന്ന് അവർ കരുതിയാലോ.....?    സുഹൃത്തുക്കൾക്കിടയിൽ തീവ്രവാദത്തെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും  ചർച്ചകൾ വെരാറുണ്ട്. ഐ.എസും, അൽ ക്വയ്ദയും ഇടക്കിടെ പറഞ്ഞ് കേൾക്കാറുമുണ്ട്. ഇത്തരം സംഘങ്ങൾക്ക് ഇസ്ലാമുമായി കുലബന്ധം പോലുമില്ലന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പറയാൻ നിന്നില്ല.   ബാഗ്ദാദി  എന്നെപ്പോലെ താടിയുള്ളവനാണെന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ മടിച്ച് നിന്നില്ല സുഹൃത്തുക്കളുടെ ക്ലീൻ ഷീറ്റിനായി മുഖം വടിച്ച് ദർപ്പണമാക്കി. എന്റെ വസ്ത്രത്തിലേക്ക് അവരുടെ നേത്രങ്ങൾ  ചൂഴ്ന്നിറങ്ങിയപ്പോൾ മെല്ലെ മെല്ലെ വസ്ത്രമിറക്കി ഞാനും 'മോഡേണായി'. ഇസ് ലാമിക പ്രബോധകരേയും പണ്ഡിതരേയും തുറങ്കിലടച്ചപ്പോൾ അവർ ഞമ്മളെ ആളെല്ലന്ന് പറഞ്ഞ് പൊടിതട്ടി രക്ഷപ്പെട്ടു. അല്ലെങ്കിലും ഈ കാലത്ത് ഇങ്ങിനെയൊക്കെ പ്രബോധനം  ചെയ്യാണോ അവനവന്റെ നിസ്ക്ക...

ഗുരുസാഗരങ്ങൾ

Image
  ആ ർ.സി.യു.പി  സ്ക്കൂൾ, ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്ക്കൂൾ, ജാമിഅ സലഫിയ്യ പുളിക്കൽ ഇവയാണ് എന്റെ കലാലയ ജീവിതം സംഭവബഹുലമാക്കിയ കലാലയങ്ങൾ.    രണ്ട് പതിറ്റാണ്ടുകളിലായി ഈ കലാലയങ്ങളിലൂടെ അറിവ് പകർന്ന എത്രയോ ഗുരുവര്യൻമാർ.....  ഒ.വി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'ഗുരുസാഗരങ്ങൾ' തന്നെയാണവർ.  യഥാർത്ഥത്തിൽ സ്ക്കൂളിൽ ബഞ്ചിലിരുത്തി പഠിപ്പിച്ചവർ മാത്രമല്ല പുസ്തകത്താളുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അത്മബന്ധ സ്ഥാപിച്ച എത്രയോ എഴുത്തുകാരുണ്ട് അവരും എന്റെ അദ്ധ്യാപകരാണ്. അങ്ങനെ സുകുമാർ അഴീക്കോട് മാഷും, ഒ.എൻ.വി യും, എം.ടിയും, ബശീറും, റഫീക് അഹമ്മദും എംഎം അക്ബറും എന്റെ അദ്ധ്യാപകരായിത്തീർന്നു. നഴ്സറി സ്കൂൾ സ്കൂളിൽ പോകാൻ പ്രാപ്തനാക്കിയത് നഴ്സറിയാണ്. ആദ്യമായി നല്ലപാഠം പകർന്നതും നഴ്സറി തന്നെ. കുസൃതിക്കുരുന്നുകളെ അടക്കിയിരുത്താൻ എത്രമാത്രം പ്രയാസം ടീച്ചർ സഹിച്ചുവെന്നറിയുന്നത് ഒന്നാം ക്ലാസിൽ പഠിപ്പിക്കേണ്ടി വന്നപ്പോഴാണ്. യഥാർത്ഥത്തിൽ നാം ഏറ്റവും അധികം ആദരിക്കേണ്ടവർ നഴ്സറി, എൽ.പി അദ്ധ്യാ പകരെയാണ് എന്നാൽ സമൂഹം രണ്ടാം തരക്കാരായാണ് ഇവരെ കാണുന്നത് ആർ.സി.യു.പി  സ്ക്കൂൾ ...

ആ ലഘുലേഖ പലരേയും അലോസരപ്പെടുത്തുന്നു

Image
   എ റണാകുളം ജില്ലയിലെ നോ൪ത്ത് പറവൂരിൽ  വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍റെ   ഇസ്ലാമികാധ്യാപനങ്ങൾ ഉൾകൊള്ളുന്ന  ലഘുലേഖകൾ  വിതരണം ചെയ്ത പ്രവര്‍ത്തകരെ  ഹിന്ദു ഹെല...

ആർ എസ്‌ എസ്സിനെ കുറിച്ച് ഒ.എൻ.വി

Image
   മ ഹാത്മാ ഗാന്ധി വെടിയേറ്റ്‌ മരിക്കുന്നതിനു രണ്ടാഴ്ച മുൻപ്‌ തിരുവനന്ദപുരം തൈക്കാട്‌ മൈതാനിയിൽ ആർ എസ്‌ എസ്സിന്റെ സുപ്രധാനമായ ഒരു യോഗം നടക്കുകയാണു. കാക്കി നിക്കർ ധരിച്ച വോളന്രിയർന്മാരും മറ്റു പ്രവർത്തകരും നിരന്നു നിൽക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണു പ്രസംഗകൻ. ദേശീയ സമരത്തേയും , സ്വാതന്ത്ര്യത്തേയും കുറിച്ച്‌ അദ്ദേഹം എന്തുപറയുന്നു എന്നു കേൾക്കാൻ യൂണീവേഴ്സിറ്റി കോളേജിൽ നിന്നു ഞാൻ ഉൾപ്പെടെ ഒരു ചെറുസംഘം വിദ്യാർത്ഥികൾ തൈക്കാട്ടേക്കു പോയി. ഗോൾവാൾക്കർ അതിനിശിതമായി മഹാത്മാഗാന്ധിയെ വിമർശ്ശിച്ചു സംസാരിച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും , കരുനാഗപ്പള്ളി ജി കാർത്തികേയനും ഗോൾവാൾക്കറോട്‌ ചില ചോദ്യങ്ങൾ പ്രസംഗാനന്തരം ചോദിച്ചു . ശാന്തമായി മറുപടി പറയുന്നതിനു പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി. തിരുവനന്തപുരത്തെ തമിഴ്‌-ബ്രാഹ്മണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നു വോളന്റിയർന്മാരിൽ അധികവും. അവർ അബൗട്ടൻ ചെയ്ത്‌ ഞങ്ങളെ തല്ലാൻ തുടങ്ങി.ശ്രോതാക്കളായി എത്തിയ ഞങ്ങൾ അവരുടെ കൈയിലുണ്ടായിരുന്ന തടികൾ കൈക്കലാക്കി അവർക്കെതിരെ പ്രയോഗിച്ചു. രണ്ടാഴ്ച കഴിഞ്ഞു ഒരു വൈകുന്നേരം കോളേജിൽ നിന്ന് ഹ...

ആ ഉമ്മയോട് ഈദ് മുബാറക്ക് പറയാൻ നമുക്ക് ധൈര്യമുണ്ടോ.....?

Image
       ന മുക്ക് എങ്ങിനെയാണ് ഈദാശംസകൾ കൈമാറാൻ സാധിക്കുന്നത്? മുഹബ്ബത്തിന്റെ മുന്തിരിത്തേനും മുന്തിരച്ചാറും എങ്ങിനെ നുകരാൻ കഴിയും? അയൽ പ്രദേശത്ത് നിന്ന് പോലും നമ്മുടെ സഹോദരങ്ങളുടെ ദീനരോധനങ്ങൾ മുഴങ്ങുമ്പോൾ..... നമ്മുടെ സഹോദരി ഹാദിയ വീട്ട് തടങ്ങലിൽ തടവ് പുള്ളിയെ പോലെ കഴിയുമ്പോൾ.....    ഹരിയാനയിലെ ഹാഫിള് ജുനൈദിന്റെ  പച്ച മാംസം മാംസവെറിയൻമാർ കൊത്തിനുറക്കിയിട്ട് അവന്റെ രക്തത്തിന്റെ ഗന്ധം പരുക്കുമ്പോൾ മകനെ കാത്തിരിക്കുന്ന ആ ഉമ്മയോട് ഈദ് മുബാറക് പറയാൻ നമുക്ക് ധൈര്യമുണ്ടോ? എന്ത് പറഞ്ഞ് നാം അവരെ സമാശ്വസിപ്പിക്കും? ഇതൊരു നിത്യസംഭവമാണെല്ലോയെന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കുമോ? നമുക്ക് പ്രതികരിക്കാം.... ഫാസിസത്തിന്റെ നരനായാട്ടിനെതിരെ നമുക്ക് പ്രതിരോധിക്കാം. "സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം" (വി.ഖു 3: 200) ഈ പ്രതിരോധത്തിനൊരൽപ്പം വ്യത്യസ്ത്ഥയുണ്ട്. പ്രകോപനങ്ങൾക്ക് വശം വദനായ അവിവേകിയുടെ പ്രതിരോ...

ഈദുൽ ഫിത്വർ; നാം ഓർമ്മിക്കേണ്ടത്

Image
   സ്‌ നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല സന്ദേശം പകര്‍ന്ന് വീണ്ടുമിതാ ഒരു ഇദുല്‍ഫിത്വര്‍ സമാഗതമായിരിക്കുന്നു.  വിശ്വാസികള്‍ക്ക് അതിരറ്റ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ് പെരുന്നാള്‍ സമ്മാനിക്കുന്നത്. പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികളില്‍ മനം കുളിര്‍ക്കാത്തവരായ് ആരാണുള്ളത്?.. വിശ്വാസികള്‍ക്ക് ആഘോഷിക്കാനും ഉല്ലസിക്കാനും അല്ലാഹു നല്‍കിയ മഹാ അനുഗ്രഹമാണ് രണ്ട് പെരുന്നാളുകള്‍. നബി (സ) അരുളി ''എല്ലാസമുദായത്തിനും ആഘോഷങ്ങളുണ്ട് ഇതാണ് നമ്മുടെ ആഘോഷം'' (1) തീര്‍ച്ചയായും ഈദ് ആഘോഷിക്കാനുള്ളതാണ്.....!  എന്നാല്‍ കേവലം ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഒതുങ്ങി നില്‍ക്കേണ്ടതാണോ പെരുന്നാള്‍ പൊലിമയെന്ന് നാം പുനരാലോചിക്കേണ്ടതുണ്ട്.  വികാരങ്ങളെ വിചാരം അതിജയിക്കേണ്ടതില്ലേ........? തക്ബീര്‍ ധ്വനികള്‍ അന്തരിക്ഷത്തെ പ്രകംമ്പനം കൊള്ളിക്കുന്ന ഈ അവസരത്തില്‍ പെരുന്നാള്‍ കേവലം ആഘോഷങ്ങള്‍ക്ക് മാത്രമല്ലന്നും അതിനുമെത്രയോ അപ്പുറമാണ് പെരുന്നാള്‍ വിളിച്ച് ഓതുന്ന സന്ദേശങ്ങളെന്നും ഓര്‍മപ്പെടുത്തി നമ്മുടെ വിചാരമണ്ഡലങ്ങളെ ഈദ് തൊട്ടുണര്‍ത്തുന്നു. 'അല്ലാ...

അനുഭവം ഭാഗം നാല് എന്റെ നോമ്പുകാല സ്മരണകൾ

Image
  സമൂസയിലേക്കുറ്റ് നോക്കുന്ന കണ്ണുകൾ   നോ മ്പ്കാല സ്മരണയിൽ മായാതെ നിൽക്കുന്നതെന്നും നോമ്പ് തുറകളാണ്. ഓർമ്മവെച്ച കാലം മുതലേ പള്ളിയിൽ തന്നെയാണ് അധികവും നോമ്പ് തുറക്കാറ്. മുമ്പ് ഇത്തരമൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ആരോ ഒരാൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ 'നോമ്പ്തുറ'. വീട്ടിൽ സ്പെഷ്യലായി എന്തെങ്കിലും ഉണ്ടെങ്കിലും പള്ളിയിൽ തന്നെയാണ് നോമ്പ് തുറക്കുക. എന്തോ ഒരു പ്രത്യേക രസമാണ് അതിന്.    300 രൂപയാണ് ഒരു ദിവസത്തെ ചിലവ് അതാരെങ്കിലും വഹിക്കും. ആദ്യപത്തിൽ  ഏകദേശം അമ്പതിൽ കുറയാത്ത ആളുകൾ ഉണ്ടാകുമെങ്കിലും  പിന്നീടത് കുറഞ്ഞ് വരും. നമസ്ക്കാരങ്ങൾക്ക് മാത്രമല്ല നോമ്പ് തുറയിലും ആളുകൾ ക്രമാധിതമായി കുറയുന്നുണ്ട്.   സ്കൂൾ വിടുന്നത് വരെ ഒന്നും അറിയണ്ട സമയം പോകുന്നതറിയില്ല. നാല് മണി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ നോമ്പ് തുറക്കുന്നത് വരെ പത്തമ്പത് മണിക്കൂറിന്റെ ദൈർഘ്യമുണ്ടാകും. സെക്കന്റ് സൂചി മിനിറ്റ് സൂചിയായും മിനിറ്റ് സൂചി മണിക്കൂർ സൂചിയായും മാറുന്നുണ്ടോയെന്ന് പോലും സംശയിച്ചിട്ടുണ്ട്. ഈ കാത്തിരിപ്പും മുഷിപ്പും ഒഴിവാക്കാനുള്ള വഴികളോരോന്നായി അന്വേഷിക്കും. പളുങ് ക...

പുതുമോഡിയുടെ ഗന്ധം അവരും നുകരട്ടെ....

Image
     പു തുമോഡിയുടെ  ഗന്ധം ഒരു പ്രത്യേക രസമാണ്. പുത്തൻ വസ്ത്രമണിഞ്ഞ് കൂട്ടുകാർക്കിടയിൽ വിലസുന്നത് അതിലേറെ ഹരമാണ്. പക്ഷേ എല്ലാവർക്കും ഈ ഗന്ധം ആസ്വധിക്കാൻ സാധിക്കാറുണ്ടോ?....... .    നമ്മുടെ മക്കൾ പെരുന്നാൾ പൊലിമയിൽ പുതുവസ്ത്രങ്ങൾ ധരിച്ച് വിലസുമ്പോൾ അതിലൊന്നും കൂടാതെ ഈദ് മുസല്ലവിട്ട് വീട്ടിലേക്കോടുന്ന കുഞ്ഞു മനസ്സുകൾ എത്രയുണ്ടെന്ന് തിരക്കിയിട്ടുണ്ടോ ?    നിനക്കിന്നും പഴയതേ ഒള്ളുവെന്ന കൂട്ടുകാരുടെ ചോദ്യശരമേറ്റ് വാങ്ങാൻ സാധിക്കാത്തതിനാൽ ഉൾവലിയുന്ന കുഞ്ഞു പൈതലുകളെ പഴിക്കാനാകുമോ ? ഇല്ല, നാം വലിച്ചെറിയുന്ന നുരുമ്പിയ വസ്ത്രങ്ങളല്ല ഈ പെരുന്നാളിന് പുതുവസ്ത്രങ്ങൾ തന്നെയവർ ധരിക്കട്ടെ.... പുതു മോഡിയുടെ ഗന്ധം അവരും നുകരട്ടെ.... നമ്മുടെ മക്കളോടൊപ്പം അവരും കളിച്ചു തിമർക്കട്ടെ.... ആ കുഞ്ഞുമനസ്സുകളുടെ കണ്ണീരൊപ്പാനും അതിലേറെ ഓമനമക്കളുടെ മനം നിറഞ്ഞതറിഞ്ഞ് കണ്ണു നിറയുന്ന  ഉപ്പമാർക്കും ഉമ്മമാർക്കും  ഒരു സഹായഹസ്തവുമാകാം. ഒരു കുട്ടിക്കെങ്കിലും ഒരു പുതുവസ്ത്രം അണിയിക്കാം നമ്മുടെ മകളുടെ വസ്ത്രത്തിന്റെ അതേ വിലയുള്ള ഒരു പുതുവസ്ത്രം ഈ പ്രതിജ...

സ്വപ്നം

Image

എന്റെ കലാലയം

Image

അനുഭവം എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: മൂന്ന്

Image
നോമ്പ്കാല സ്ക്കൂൾ ദിനങ്ങൾ     നോ മ്പിന്റെ വിശപ്പും ദാഹവും എന്താണെന്നറിഞ്ഞത് അന്നത്തെ നോമ്പുകളിലാണ്.  വിശപ്പ്, ഭക്ഷണം, ഉറക്കം ഇവ മൂന്നുമാണ് നോമ്പിന്റെ പ്രധാന ഘടകമെന്നാണന്ന് ധരിച്ചിരുന്നത്. ഇവ മൂന്നിനും നോമ്പിൽ കാര്യമായ റോളൊന്നുമില്ലന്ന് മനസ്സിലായത് പിന്നീടാണ്.     സുബ്ഹി നമസ്ക്കരിച്ചയുടൻ വീട്ടിലേക്കോടും തലേ ദിവസത്തെ തറാവീഹിന് ഉറക്കമൊഴിച്ചതിന്റെ കടം വീട്ടാനുണ്ട്. കടങ്ങൾ അന്നന്നു തീർത്തു പോകും. ചിലപ്പോൾ പലിശ സഹിതം തന്നെ. ഒഴിവു ദിവസങ്ങൾ പലിശ സഹിതം ഉറങ്ങിത്തീർക്കുന്ന ദിനങ്ങളായിരുന്നു. രാവിലെ മദ്രസയില്ലാത്തത് വലിയ ആശ്വാസമാണ്. സ്ക്കൂളിൽ പോകാൻ ഉമ്മ വിളിക്കുന്നത് വരെ ഉറങ്ങാമല്ലോ.... ഉറങ്ങുന്നതോ ഉറക്കമൊഴിച്ചിരിക്കുന്നതോയെല്ല ഉറക്കമുണരുന്നതാണ് എറ്റവും വലിയ 'എടങേറ്' പ്രത്യേകിച്ച് ഉച്ചയുറക്കങ്ങൾ.  അതന്നുമിന്നും അങ്ങിനെ തന്നെയാണ്. ഒരു പക്ഷേ എന്റെ ജീവിതത്തിൽ ഞാനേറ്റവും വെറുത്തത് ഇത്തരം "ഉണർത്തലു"കളായിരിക്കും.     9 മണിയുടെ ഘടികാരത്തിന്റെ സൈറൺ മുഴങ്ങുമ്പോൾ ഉറക്കത്തിനോ ഉറക്കച്ചടവിനോ യാതൊരു സ്ഥാനവുമില്ല. കുളിക്കാൻ പോവുക മാത്രമാണ് ഏകമാർഗം. അവശേഷി...

എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: രണ്ട്

Image
അനുഭവം എനിക്കിന്ന് രണ്ട് നോമ്പുണ്ട്ട്ടോ.. .    ഒ രൽപ്പം തരികിടകളൊക്ക ഉണ്ടങ്കിലും ഞാനും എന്റെ സുഹുത്തുകളും ഒരു നമസ്കാരം പോലും അക്കാലങ്ങളിൽ ഒഴിവാക്കിയിരുന്നില്ല.   നിസ്ക്കാരവും പ്രസംഗവും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും തീർത്തും ക്ഷീണിതനായിക്കാണും. ഉറക്കം അതിന്റെ മൂർദ്ദന്യാവസ്ഥ പ്രാപിച്ചിരിക്കും. നാളെ എന്തായാലും നോമ്പെടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴും. പിറ്റേന്ന് ഉറക്കമുണർന്ന് മിഴികൾ തുറക്കുമ്പോൾ പകൽ സൂര്യൻ വെയ്ലായി പെയ്തിറങ്ങുന്ന കാഴ്ച്ചയാണ് കാണുക. അപ്പോഴേക്കും ആ സത്യം എനിക്ക് ബോധ്യപ്പെടും. ''എന്റെ റബ്ബേ എങ്ങിനെ ഞാൻ നോമ്പ് നോൽക്കും ഉമ്മയെന്നെ അത്താഴത്തിന് വിളിച്ചില്ലല്ലോ'' ... ദേഷ്യവും നിരാശയും എന്റെയാ കുഞ്ഞു മനസ്സിനെ അലോസലപ്പെടുത്തിയിരിക്കാം. "ഉമ്മാ'' ....  ഞാൻ ബെഡ് റൂമിൽ നിന്നും അലറിവിളിക്കും "നിങ്ങളെന്നെ പറ്റിച്ചൂലേ.....?" കാര്യം മനസ്സിലാക്കിയ ഉമ്മ അടുത്ത് വരുമ്പോഴേക്കും ഒച്ചപ്പാടുകളും അലമാലകളും കൊണ്ട് വീടൊന്നു കുലുക്കിക്കാണും. അത്തായത്തിന് വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നതാണെന്ന സത്യം തൽക്കാലം ഞാൻ അ...

June 6 മരം പറഞ്ഞത്

Image
ഞാനും ഒരു ചെടി നട്ടു. മണ്ണിലല്ല fb യിൽ ജൂൺ 6 പിറന്നപ്പോൾ  ആ ചെടിയും വാടി

എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം ഒന്ന്

Image
അനുഭവം തറാവീഹ് സ്മരണകൾ      അ വൻ സ്കൂളിൽ പോകുന്നത്കൊണ്ട് ഞങ്ങളവനെ നോമ്പ് നോൽപ്പിക്കാറില്ല. പന്ത്രണ്ട് വയസ്സുള്ള ആരോഗ്യവാനായ മകനെ ചൂണ്ടി ആ പിതാവ് പറഞ്ഞു. നോമ്പ് നോറ്റാൽ തന്റെ മക്കൾ തളർന്നു പോയാലോ ? അവർ ക്ഷിണിച്ച് പോകില്ലേ അതിയാണ് രക്ഷിതാക്കൾക്ക് അത് കൊണ്ട് നോമ്പെടുപ്പിക്കാനോ നമസ്ക്കരിപ്പിക്കാനോ ഇന്നത്തെ രക്ഷിതാക്കൾ ശ്രമിക്കാറില്ല. വേണ്ട ആരെയും പഴിക്കാനില്.ല അവരായ് അവരുടെ പാടായ് .......      യഥാർത്ഥത്തിൽ ഈ മറുപടി കേട്ടപ്പോൾ ഞാൻ എന്റെയും എന്റെ കൂട്ടുകാരുടേയും നോമ്പ് കാലം ഓർത്ത് പോയി. എത്ര സുന്ദരമായിരുന്നു ആ കാലം......        അന്നത്തെ നോമ്പിന് ഇതിനേക്കാൾ ദൈർഘവും ക്ഷീണവും തോന്നാറുണ്ടങ്കിലും നോമ്പ് തുറന്നാൽ അതെല്ലാം മാറും. നബി(സ്വാ) പറഞ്ഞ നോമ്പ്കാരന് ലഭിക്കുന്ന രണ്ട് സന്തോഷങ്ങളിൽ ഒന്നതല്ലേ. നിങ്ങളിന്ന് കാണുന്നത് പോലെ ഞാനിത്ര തടിച്ചിരുന്നില്ല. ഊതിയാൽ പറക്കുന്ന ഒരു സാധു അതാണെന്നെ അയൽക്കാർ വിളിച്ചിരുന്നത്.     കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും താറാവീഹിന് പളളിയിൽ പോകൽ നിർബന്ധമാണ്. ഭക്ഷണം കഴിച്ച് ഉ...

ആ വജ്രായുധം നിങ്ങൾ ഉപയോഗിച്ചുവോ..?

      ഘോ രവനത്തിലൂടെ ദിവസ്സങ്ങളോളം യാത്ര ചെയ്യുകയാണയാൾ. തന്റെ മുന്നിലേക്ക് ചാടി വീഴുന്ന വന്യജീവികളെ തുരത്തിയോടിക്കാൻ കഴിയുന്നതും വിഷപ്പടക്കാനുള്ള കായ്കനികൾ സ്...

നീതിപീഠത്തെ അവമതിക്കൽ ജനാധിപത്യത്തിൽ വിള്ളലുകൾ വീഴ്ത്തും

Image
  ജനാധിപത്യ രാഷ്ട്രസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നീതിപീഠം. നീതിപീഠത്തെ അവമതിക്കുന്നതും പരിഹാസ്യമായി ചിത്രീകരിക്കുന്നതും ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വാസ്ത്യം കെടുത്തും. ഈയടുത്ത കാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനാതിപത്യ ഇന്ത്യയിലെ വർത്തമാനങ്ങൾ അതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.   ഒരു ഉദാഹരണം. ഇസ്ലാം സ്വീകരിച്ചുവെന്നതിന്റെ പേരിൽ ഹാദിയയെന്ന പെൺകുട്ടിക്ക് പ്രതികൂലമായി കീഴ് കോടതിയിൽ നിന്ന് വിധിയുണ്ടായപ്പോൾ സുപ്രീം കോടതിയിലേക്ക് അപ്പീൽ പോകാൻ അവസരമുണ്ടായിരിക്കത്തന്നെ ചില മുസ്ലിം 'തീവ്ര' സംഘടനകൾ ന്യായാധിപനെ പരസ്യമായി ചോദ്യം ചെയ്തതും കാവി വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ആരോപണം ഉന്നയിയിക്കുകയും ഉണ്ടായി. ഇത്തരം പ്രതികരണങ്ങൾ മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലന്ന് മാത്രമല്ല വളരെ ഗൗരവം അർഹിക്കുന്നതുമാണ്.     മറ്റൊന്ന് ബഹു. ജസ്റ്റിസ്. മഹേഷ് ചന്ദ്ര ശർമയിൽ നിന്നും നിരർത്ഥകമായ ചില പരാമർശങ്ങൾ ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആലോഷിക്കുകയാണുണ്ടായത്. ഇവിടെയും വിഷയം വളരെ ഗൗരവകരമാണ്.    ന്യായാധിപൻമാർ മനുഷ്യരാണ് മനുഷ്യസഹജമായ തെറ്റുകളും വീ...

കുർആൻ തുറന്നിരിക്കട്ടെ ...

Image
സുഹൃത്തേ,        പരിശുദ്ധമായ റമളാൻ മാസം വന്നണഞ്ഞിട്ടും വിശുദ്ധ ഖുർആൻ ഓതാനോ പഠിക്കാനോ നമ്മുക്ക് സമയമില്ലന്നോ ?.... 🖊 അല്ലാഹു പറയുന്നു: (അന്ന്‌) റസൂല്‍ (സ്വ) പറയും: എന്‍റെ ര...

ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട്

Image
    ശത്രുവിനെ തിരിച്ചറിയാനും ജനാധിപത്യത്തിന്റെ നിഖിതമായ മാർഗത്തിലൂടെ ഫാസിസത്തെ പരാജയപ്പെടുത്താനുമുള്ള ത്രാണി ഉത്തരേന്ത്യൻ മുസ്ലിമിന് ഇല്ലാതെ പോയത് രാഷ്ട്രീയ അവബോധം നഷ്ടമായത് കൊണ്ട് മാത്രമാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാൻ സാധിക്കാതെ പോയ ഒരു പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹമെന്ന് കാലം വീണ്ടും തെളിയിക്കുന്നു. ധീഷണാ ശാലികളായ പണ്ഡിത വര്യൻ മാരുടേയും  പ്രതിഭാധനരായ നേത്യത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പ് കൊണ്ട് മാത്രമേ ഉത്തരേന്ത്യൻ ജനത രക്ഷ പ്രാപിക്കുകയൊള്ളു. ഖായിതേ മില്ലത്തിന്റെയും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും , പോക്കർ സാഹിബിന്റേയും, കെ.എം മൗലവിയുടേയും പിൻമുറക്കാരായി ഈ മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുകയാണ് . തിരിച്ചറിവ് പകരുന്ന വിദ്യഭ്യാസവും രാഷ്ട്രീയ നിരാസത്തിന് പകരം രാഷ്ട്രീയബോധവും നമ്മുടെ സഹോദരങ്ങളിൽ വളർത്താൻ പൂർവികരെപ്പോലെ ഈ തലമുറയിലെ പണ്ഡിത-നേതൃത്വത്തിനും സാധ്യമാകട്ടെ ! (2012 മാർച്ച് മാസത്തിൽ എഴുതിയത്) #മാർച്ച്_10_മുസ്ലിം_ലീഗ്_സ്ഥാപക_ദിനം #കേരളീയ_മുസ്ലിം_നവോത്ഥാനം #ഇസ്ലാഹി_പ്രസ്ഥാനം #Up_Election_result ...

ഞാനറിയുന്ന എം.എം അക്ബര്‍

Image
     എം.എം അക്ബര്‍ സാഹിബിനെ കുറിച്ച്  അഭ്യൂഹങ്ങളും പരന്ന് കൊണ്ടിരിക്കുന്നു. ഫാസിസത്തിന്‍റെ ഇരതേടല്‍ ഒരുവശത്ത് തിമര്‍ത്താടുബോള്‍ സാക്കിര്‍ നായികിനേയും മക്തി തങ്ങളേയും കാഫിര്‍ എന്നു വിളിച്ച സമുദായം അദ്ദേഹത്തേയും കാഫിറാക്കാന്‍ വെകൃത കാണിക്കുന്നു. അക്ബര്‍ക്കയെ അടുത്തറിയുന്നവര്‍ക്കോ ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടവര്‍ക്കോ അദ്ദേഹത്തില്‍ ഒരു ''ഭീകരവാദി'' യെ കാണാന്‍ കഴിയില്ല.   സ്നേഹ സംവാദങ്ങളില്‍ അവധാനതയോടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് പുഞ്ചിരിച്ചു കൊണ്ട് മാത്രം മറുപടി പറയുന്ന ഡിബൈറ്റര്‍, ഇസ്ലാമിക വിജ്ഞാനത്തോടൊപ്പം ഹൈന്ദവതയിലും ക്രൈസ്തവതയിലും  അഗാധ പാണ്ഢിത്യം ഉണ്ടായിട്ടും തലക്കനം കാണിക്കാത്ത പണ്ഢിതന്‍, കൂടയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും അവരുടെ  വളര്‍ച്ചയില്‍ അവരേക്കള്‍ ഏറെ  സന്തോഷിക്കുകയും ചെയ്യുന്ന നേതൃപാഠവമുള്ള നേതാവ്, ഇതാണ് ഞാന്‍ അറിയുന്ന അക്ബര്‍ക്ക. ഇതിന് എതിരായി വല്ല വാക്കോ പ്രവര്‍ത്തനങ്ങളോ അദ്ദേഹത്തില്‍ നിന്നും വന്നിട്ടുണ്ടെങ്കില്‍ അത് ഹാജറാകേണ്ട ധാര്‍മിക ഉത്തരവാധിത്വം അക്ബര്‍ സാഹിബില്‍ 'ഭീകരത' തിരയുന്നവര്‍ക്കില്ലേ...

ബൈനുല്‍ കസറൈന്‍  (കൊട്ടാരത്തെരുവ് )

Image
       ഒരു നല്ല പുസ്തകം ആവശ്യപ്പെട്ടപ്പോള്‍ സുഹൃത്ത് തന്നതാണ്  നജീബ് മഹ്ഫുളിന്‍റെ ബൈനുല്‍ കസറൈന്‍  (കൊട്ടാരത്തെരുവ് ) എന്ന നോവല്‍. വായനക്ക് ശേഷം ഒരു നെടുവീർപോടെ ഞാന്‍ നില്‍ക്കുകയാണ്. നോബല്‍ സമ്മാനര്‍ഹമായ ഈ പുസ്തകത്തിന്‍റെ ഭാഷാന്തരംചെയ്യുന്നതില്‍  ബി.എം സുഹറ മികവു തെളീച്ചു.  ആമിനയുടെ ത്യാഗവും, പിതാവിന്‍റെ കാര്‍കശ്യവു, ഫഹ്മിയുടെ രാജ്യ  സ്നേഹവും, കമാലിന്‍റെ നിഷ്കളങ്കതയും ആവിഷ്കരിക്കാന്‍  ഗ്രന്ഥ കര്‍ത്താവിനായി. സയ്യിദ് അഹമ്മദിന്‍റെ വീട്ടിലെ സ്ത്രീയിലൂടെ മുസ്ലിം സ്ത്രീയെ വായിച്ചെടുക്കാന്‍ ശ്രമിക്കരുത്, അകത്തളങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ട അഹമ്മദിന്‍റെ വീട്ടിലെ സ്ത്രീയും സ്ത്രീ സ്വാതന്ത്രം വേണ്ടുവോളം ആസ്വദിച്ച മുഹമ്മദിന്‍റെ (സ്വ) വീട്ടിലെ സ്ത്രീയും തമ്മില്‍ തുല്യതപ്പെടുത്താനാകാത്ത അന്തരമുണ്ട്