നീതിപീഠത്തെ അവമതിക്കൽ ജനാധിപത്യത്തിൽ വിള്ളലുകൾ വീഴ്ത്തും
ജനാധിപത്യ രാഷ്ട്രസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നീതിപീഠം. നീതിപീഠത്തെ അവമതിക്കുന്നതും പരിഹാസ്യമായി ചിത്രീകരിക്കുന്നതും ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വാസ്ത്യം കെടുത്തും. ഈയടുത്ത കാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനാതിപത്യ ഇന്ത്യയിലെ വർത്തമാനങ്ങൾ അതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
ഒരു ഉദാഹരണം. ഇസ്ലാം സ്വീകരിച്ചുവെന്നതിന്റെ പേരിൽ ഹാദിയയെന്ന പെൺകുട്ടിക്ക് പ്രതികൂലമായി കീഴ് കോടതിയിൽ നിന്ന് വിധിയുണ്ടായപ്പോൾ സുപ്രീം കോടതിയിലേക്ക് അപ്പീൽ പോകാൻ അവസരമുണ്ടായിരിക്കത്തന്നെ ചില മുസ്ലിം 'തീവ്ര' സംഘടനകൾ ന്യായാധിപനെ പരസ്യമായി ചോദ്യം ചെയ്തതും കാവി വൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ആരോപണം ഉന്നയിയിക്കുകയും ഉണ്ടായി. ഇത്തരം പ്രതികരണങ്ങൾ മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലന്ന് മാത്രമല്ല വളരെ ഗൗരവം അർഹിക്കുന്നതുമാണ്.
മറ്റൊന്ന് ബഹു. ജസ്റ്റിസ്. മഹേഷ് ചന്ദ്ര ശർമയിൽ നിന്നും നിരർത്ഥകമായ ചില പരാമർശങ്ങൾ ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ ആലോഷിക്കുകയാണുണ്ടായത്. ഇവിടെയും വിഷയം വളരെ ഗൗരവകരമാണ്.
ന്യായാധിപൻമാർ മനുഷ്യരാണ് മനുഷ്യസഹജമായ തെറ്റുകളും വീഴ്ച്ചകളും അവർക്കും സംഭവിക്കായികയില്ല. ന്യായാധിപന്മാരിൽ നിന്നും നീതിന്യായ വ്യവസ്ഥക്ക് എതിരായി വിധിപ്രഖ്യാപനങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാനുള്ള അവകാശം വിസ്മരിക്കുന്നില്ല. എന്നാൽ ഒരാളുടെ വാക്ക് അവസാന വാക്കായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കാണാത്ത കാലത്തോളം നീതിപീഠത്തെ അവമതിക്കുന്നതും പരിഹസിക്കുന്നതും ഭൂഷണമല്ല.. നീതിന്യായ വ്യവസ്ഥയിൽ പൗരൻമാർക്ക് മടുപ്പുളവാകുകയും വിശ്വസ്ത്ഥ നഷ്ടമാവുകയും ചെയ്താൽ മഹത്തരമായ നമ്മുടെ ജനാധിപത്യത്തിന് നികത്താനാകാത്ത വിള്ളലുകൾ സൃഷ്ടിക്കാൻ അത് കാരണമാകും.
നീതി ഇല്ലാത്ത നീതിപീഠമേ നിന്നെ ഓർത്ത് ഞാൻ കേതിക്കുന്നീ
ReplyDelete