വിദൂര സ്വപ്നം

ആഹ്.., വിദൂര സ്വപ്നമേ.... ഞങ്ങൾ കൈകൾ കോർത്തു പിടിച്ചിരുന്നു. മുഖം മൂടികളില്ലാതെ സ്വതന്ത്രരായി തെരുവിൽ അലയുമായുമ്പോൾ പുഞ്ചിരി വിതറുമായിരുന്നു. ചില നേരങ്ങളിൽ പരസ്പരം മുഖത്തോട് മുഖം നോക്കിയിങ്ങനെ ചേർന്നിരിക്കും. അങ്ങാടിയിൽ കൂട്ടം കൂടി ഫലിതം പറഞ്ഞുരസിച്ചിരിക്കും. ഈ മൈതാനത്ത് എത്രയോ ഞങ്ങൾ കളിച്ചുല്ലസിച്ചിരിക്കുന്നു. തണുത്ത പ്രഭാതങ്ങൾ കട്ടൻകാപ്പിയുടെയും തട്ടുദോശയുടെയും രുചി ഭേദങ്ങളിൽ മാറ്റ് കൂടി . അന്ന് കല്യാണരാവുകൾ ശബ്ദമുഖരിതമായിരുന്നു. കുട്ടികളൊഴിഞ്ഞ സ്കൂൾ വരാന്തയിലിന്ന് ചിതൽ കൂടുകൂട്ടി. ആഹ്.. വിദൂര സങ്കൽപ്പമേ .... ഞങ്ങൾ അന്നെത്ര സ്വതന്ത്രരായിരുന്നു.