Posts

Showing posts from 2021

വിദൂര സ്വപ്നം

Image
ആഹ്.., വിദൂര സ്വപ്നമേ.... ഞങ്ങൾ കൈകൾ കോർത്തു പിടിച്ചിരുന്നു. മുഖം മൂടികളില്ലാതെ സ്വതന്ത്രരായി തെരുവിൽ അലയുമായുമ്പോൾ പുഞ്ചിരി വിതറുമായിരുന്നു. ചില നേരങ്ങളിൽ പരസ്പരം മുഖത്തോട് മുഖം നോക്കിയിങ്ങനെ ചേർന്നിരിക്കും. അങ്ങാടിയിൽ കൂട്ടം കൂടി  ഫലിതം പറഞ്ഞുരസിച്ചിരിക്കും. ഈ മൈതാനത്ത് എത്രയോ ഞങ്ങൾ കളിച്ചുല്ലസിച്ചിരിക്കുന്നു. തണുത്ത പ്രഭാതങ്ങൾ കട്ടൻകാപ്പിയുടെയും തട്ടുദോശയുടെയും രുചി ഭേദങ്ങളിൽ മാറ്റ് കൂടി . അന്ന് കല്യാണരാവുകൾ ശബ്ദമുഖരിതമായിരുന്നു. കുട്ടികളൊഴിഞ്ഞ സ്കൂൾ വരാന്തയിലിന്ന് ചിതൽ കൂടുകൂട്ടി. ആഹ്.. വിദൂര സങ്കൽപ്പമേ .... ഞങ്ങൾ അന്നെത്ര സ്വതന്ത്രരായിരുന്നു.

സംസം കാത്തിരിക്കുന്നവർ

Image
ഈ സുദിനത്തിൽ മഹതി ഹാജറയുടെ ചരിത്രം ഒന്നോർത്തെടുക്കാം നമുക്ക്. മരുപ്പച്ചകളില്ലാത്ത മണലാരണ്യത്തിൽ, തണലോ തളിരോയില്ലാത്ത മരുഭൂവിൽ സഹനശീലയായി ഉറച്ചു നിന്ന ഹാജറയുടെ ചരിത്രം ആരെയും പുളകം കൊള്ളിക്കുന്നതാണ്. സീറകൾ വിശദീകരിക്കുന്നുണ്ടല്ലോ.., ആ ഉമ്മയുടെ മുലപ്പാൽ വറ്റിപ്പോകണമെങ്കിൽ അവരനുഭവിച്ച വരൾച്ചയുടെ ആഴം എത്രയെന്ന് ഊഹിക്കാവതേയൊള്ളു. ഉയർന്ന് നിൽക്കുന്ന സഫാ മർവാ കുന്നിൻ ചെരിവുകൾ ആ ഉമ്മയുടെ അലച്ചിലിനിപ്പോഴും സാക്ഷിയായി നിൽപ്പുണ്ട്.    വാവിട്ടു കരയുന്ന ചോര പൈതലിനെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്ന ഹാജറയിലൂടെയാണ് ഈ വറുതിക്കാലത്തും നാം ആശ്വാസം കണ്ടെത്തേണ്ടത്. ആൾപ്പാർപ്പില്ലാത്തിടത്ത് അവർക്ക് അഭയം നാഥൻ മാത്രമായിരുന്നു.  തോൽ പാത്രത്തിലെ വെളളം തീർന്നപ്പോഴോ, മകൻ ഇസ്മഈൽ ദാഹ പരവശനായി വാവിട്ടു കരഞ്ഞപ്പോഴോ അവർക്ക് സംസം കണ്ടെത്താനായില്ല !    ഒടുവിലായി, പട്ടിണിയുടെയും പ്രതിസന്ധികളുടെയും പാരമ്യത്തിലതാ സംസം കിളിർക്കുന്നു. ഇന്നത്തെ സമ്പൽ സമൃദ്ധമായ മക്കായുടെ നാഗരികവും ചരിത്രപരവുമായ തുടക്കം അവിടെ നിന്നാണ്.    മാറാവ്യാധികളുടെ ഈ വറുതിക്കാലത്ത്, പ്രയാസങ്ങളുടെയും പ്രതിസന്ധ...

നാളെയവർ Lakshadweep

Image
അവർ ദ്വീപുകാരാണ്, ലക്ഷദ്വീപുകാർ. വർണ്ണ മത്സ്യങ്ങളുടെ കൂട്ടുകാർ. നെറ്റ്‌വർക്ക് ഇപ്പോഴും 2Gയിൽ തന്നെ. നിങ്ങൾ എപ്പോൾ വിളിച്ചാലും അവരെ കിട്ടണമെന്നില്ല. വാർത്തകൾ പുറത്തറിയാൻ  അവർക്ക് വാർത്താ ഏജൻസികളില്ല. ഉണ്ണാനും ഉടുക്കാനും ഓടങ്ങളെ കാത്തിരിക്കുന്നവർ. മാറിമറയുന്ന ഋതുഭേദങ്ങളെ നിസ്സഹായരായി നോക്കി നിൽക്കുന്നവർ. ഇന്നവർ, കരിനിയമത്തിൻ കീഴിലാണ്. അവരുടെ ഭക്ഷണം, ഭാഷാ, വേഷം എന്നിവ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ചിലർ പറയുന്നതേ  അവർ ഇനി കേൾക്കാവൂ... ചിലർ പറയുന്നതേ  ഇനിയവർ തിന്നാവൂ... ചിലർ പറയുന്നതേ  ഇനിയവർ ചിന്തിക്കാവൂ.. നാളെയവർ, തീവ്രവാദികളാണ് ,  നാളെയവർ രാജ്രദ്രോഹികളാണ് അപരിഷ്കൃതരെന്നും വികസന വിരോധികളെന്നും അവരെ ചാപ്പ കുത്തിയേക്കാം. ആ കുഞ്ഞൻ ദ്വീപുകൾ ആയുധപുരകളായി മാറിയേക്കാം. മാരക ആയുധങ്ങളും ലഹരിദ്രവ്യങ്ങളും കണ്ടു കിട്ടിയേക്കാം. മത വർഗ്ഗീയ വാദികളെന്ന് ചിലർ വാദിച്ചേക്കാം. പാക്കിസ്ഥാൻ ഏജന്റുകളെന്ന്  സൈറൺ മുഴങ്ങിയേക്കാം. അതെ,  നാളെയവർ കുടിയേറ്റക്കാരായി തീർന്നിരിക്കും. അപ്പോൾ, നിങ്ങളുടെ കണ്ണുകളെ അവിശ്വസിക്കാതിരിക്കൂ ... ചരിത്രവും വർത്തമാനവും കളവാക്കാതിരിക്കൂ ...

ഫാലസ്തീൻ അമ്മ പറഞ്ഞത്

Image
അന്ന് ആ കുരുന്നിനെ പാടിയുറക്കവെ പറഞ്ഞമ്മ, ഫാലസ്തീൻ കരളലിയും കഥ. ഞെട്ടിയുണരും പൈതലിൻ കരച്ചിലിൽ തകർന്നമ്മ.  കൈത്തലം, ചുമന്ന കവിൾത്തടം കണ്ണീരു ചേർത്തവൾ ചുംബനം ചാർത്തിയുറക്കി. ഈ മുഴക്കത്തിൽ മിഴിച്ച് നോക്കുന്നനെന്തിനു നീ വൃഥാ... വെന്ത പകലുകൾ, നിദ്രാവിഹീന രാത്രികളൊടുങ്ങും പ്രഭാതമുയരും നാം കണ്ട കിനാവുകൾ പുലരും. ഇനിയെൻ കുരുന്ന് ഉറങ്ങുക സുഖമായി ഉറങ്ങുക..... നീ അനാഥനല്ല, അഗതിയല്ല കളിക്കാൻ യന്ത്രത്തോക്കുകൾ ഉടുക്കാൻ രക്തമേലങ്കികൾ ചായ്ച്ചുറങ്ങാൻ പുകമേഘ പടലങ്ങൾ ഇനിയെൻ കുരുന്ന് ഉറങ്ങുക സുഖമായി ഉറങ്ങുക .... ഒടുവിലായി ആ കുരുന്നിനെ ഖബറടക്കും മുമ്പ് അവൾ അവനെ ചേർത്തണച്ചിരുന്നു. വിങ്ങിയചുണ്ടുകൾ കാതോട് ചേർത്തവൾ  കാതിലായി എന്തോ പറഞ്ഞിരുന്നു. ഇനിയെൻ കുരുന്ന് ഉറങ്ങുക സുഖമായി ഉറങ്ങുക ....

ലക്ഷദ്വീപിൽ സംഭവിക്കുന്നത്

Image
    ജനങ്ങൾ സമാധാനമായി ജീവിക്കുന്ന ഒരു നാട്ടിലേക്കുള്ള സംഘ് പരിവാർ അധിനിവേശവും ആ നാടിന്റെ സ്വാസ്ഥ്യം കെടുത്താനുളള സംഘ് പരിവാർ വ്യക്രതയും കാണേണ്ടവർക്ക് നമ്മോട് ചേർന്ന് കിടക്കുന്ന ലക്ഷദ്വീപിലേക്ക് ഒന്ന് എത്തിനോക്കാവുന്നതാണ്. ഇന്ന് ഈ കാലവും ചേതികളും ഓർത്തു വെക്കാത്തവർ നാളെ കാശ്മീർ എന്തേ ഇന്ത്യയിലെല്ലേ എന്ന് ചോദിച്ചത് പോലെ ലക്ഷദ്വീപിനെ കുറിച്ചും നിസ്സഗതയോടെ ചോദിച്ചേക്കാം. ലക്ഷദ്വീപിൽ കാശ്മീർ മോഡൽ കാവിവൽക്കരണം നടന്ന് കൊണ്ടിരിക്കുകയാണ്.    99 ശതമാനവും മുസ്ലിങ്ങളാണ് ലക്ഷദ്വീപിൽ. കേരളത്തിൽ നിന്നും മറ്റുമായി വരുന്ന അമുസ്ലിം ഉദ്യോഗസ്ഥരും തൊഴിലാളികളും ദ്വീപിലുണ്ട്. വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമാണവർ ആ കൊച്ചുദ്വീപുകളിൽ ജീവിക്കുന്നത്. അതിഥികളായി എത്തുന്ന അമുസ്ലിക്കൾക്ക് വേണ്ടി അമ്പലങ്ങളും അവിടെ നിർമ്മിച്ചിട്ടുണ്ട്. മതനിരപേക്ഷതക്ക് മുറിവേൽപ്പിക്കുന്ന യാതൊരു പ്രവർത്തനവും അവിടെ ഇത് വരെ നടന്നിട്ടില്ലെന്നുള്ളത് ആ നാടിന്റെ മതേതര മനസ്സിനെയാണ് വിളച്ചോതുന്നത്.       മനോഹരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപിന്റെ രാഷ്ട്രീയ, സാമൂഹികാവസ്ഥയിൽ ഇന്ന് ഏറെ മാറ്റം വന്...

ഓ ഫലസ്തീൻ

Image
കവിത കേൾക്കാൻ  click here  ഓ ഫലസ്തീൻ  നിന്റെ വിരിമാറിൽ വെടിയൊച്ച കേട്ട് ഞെട്ടിത്തെറിക്കുന്ന ബാല്യം തകരുന്ന ദേവാലയങ്ങൾ തകരാത്ത വിശ്വാസങ്ങൾ   മൂകം, വിഷാദം ശബ്ദമുഖരിതമീ വാഗ്ദത്ത ഭൂമി. പൊട്ടിത്തെറിക്കുന്ന ഷെല്ലുകൾ പൊട്ടിക്കരയും കുരുന്നുകൾ ഓ ഫലസ്തീൻ നിന്റെ മക്കൾ പൈദാഹത്താൽ നിലവിളിക്കുമ്പോൾ സുഖമായി, സുഖനിദ്രയിലാണ്ടു ഞങ്ങൾ നിന്റെ ദുഃഖവും നിലക്കാത്ത നിലവിളികളും കൺ കൊണ്ട് കണ്ടിട്ടും കാണത്ത പോൽ നടിച്ചു ഞങ്ങൾ സർവ്വതും സഹിച്ചു നീ ... നിന്റെ ചരമ ഗീതം രചിച്ചവർ ആനന്ദ നൃത്ത താണ്ഡവമാടവേ അരുതെന്ന് പറയാൻ മുതിർന്നില്ല ഞങ്ങൾ ഒരു തുള്ളി കണ്ണീർ പൊഴിച്ചില്ല ഞങ്ങൾ ഓ ഫലസ്തീൻ മാപ്പരുളുക

മരപ്പാവകൾ

Image
തെരുവിൽ പിടയുന്ന പ്രാണൻ, പൊഴിയുന്ന ജീവൻ കേഴുന്നു ഒരിറ്റു ശ്വാസത്തിനായി. ഈ ആകാശവും വിറ്റവർ. അന്നത്തിനായി കരയുന്നു മക്കൾ നമ്മുടെ നിലവും കവർന്നവർ. കുടിനീരിനായി കേണു പൈതങ്ങൾ നീരുറവയും കവർന്നവർ. ശ്വാസവും വിശ്വാസവും  ഊറ്റി വർഗ്ഗവെറി നിറച്ചവർ. നിശ്ശബ്ദരായ മരപ്പാവകളേ,  നിങ്ങളുടെ മുഷ്ടി ചുരുട്ടലും ഉയർന്ന മുദ്രാവാക്യങ്ങളും  എന്നേ നിലച്ചിരിക്കുന്നു. ഇന്ന് നിങ്ങളത്രേ നല്ല പൗരന്മാർ, നല്ല ദേശസ്നേഹികൾ !

കാലം സ്നേഹത്തെ തിരിച്ചറിയുന്നു

Image
    തിരകൾ കരയിലേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ദ്വീപ് മെല്ലെ മെല്ലെ കടലിന് കീഴടങ്ങി. സന്തോഷവും സമ്പത്തുമെല്ലാം ചങ്ങാടങ്ങളിൽ രക്ഷപ്പെട്ടു. 'സ്നേഹം' മാത്രം അവശേഷിച്ചു. സ്നേഹം യാത്ര തിരിക്കാൻ ഒരുങ്ങുന്ന സുഹൃത്തുക്കളെ മാറി മാറി വിളിച്ചു. തങ്ങളുടെ സൗഭാഗ്യങ്ങളെ ചേർത്ത് കെട്ടി സുഹൃത്തിനിരിക്കാൻ ഒരിടം നൽകാനാകില്ലന്ന് പറഞ്ഞ് കൈമലർത്തി കടന്നുപോയി.      താൻ പൂർണ്ണമായും മുങ്ങിക്കൊണ്ടിരിക്കുവെന്ന് സ്നേഹം തിരിച്ചറിഞ്ഞു. പരാതികളില്ലാതെ സ്നേഹം മരണത്തെ പുൽകാനൊരുങ്ങുമ്പോൾ ഒട്ടും പരിചയമില്ലാത്ത ഒരു തോണിക്കാരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. "വരൂ വേഗം കയറൂ...'' പരിചിതനോട് സ്നേഹം ആശ്ചര്യത്തോടെ ആരാഞ്ഞു. "താങ്കൾ ആരാണ് ..?" "കൂട്ടുകാരായ സമ്പത്തും സന്തോഷവും ആരോഗ്യവും അവഗണനയോടെ പുറം തള്ളിയപ്പോൾ എന്നെ തിരിച്ചറിഞ്ഞ അവദൂതൻ, താങ്കൾ ആരാണ് ...?"     'കാലം !."       തോണിക്കാരൻ മറുപടി പറഞ്ഞു.      പ്രിയപ്പെട്ടവരെ, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം സാങ്കൽപ്പികമാണെങ്കിലും വലിയൊരു യാഥാർത്ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നവയാണ്. അതെ, കാലം സ്നേഹത്തെ തിരിച്ചറി...

ഇഴകൾ അകലുമ്പോൾ

Image
     കീറിയ വലകൾ തുന്നിച്ചേർക്കുന്ന തിരക്കിലാണല്ലോ നമ്മുടെ വഞ്ചിക്കാർ. ഓരോ ഇഴകളും സസൂക്ഷ്മം പരിശോധിച്ചവർ അറ്റുപോയവ ഓരോന്നായി തുന്നിച്ചേർക്കുന്നു. ഇഴകൾ നെയ്യുന്നതിൽ അവർക്കൊരു പ്രത്യേക വൈധക്ത്യം ഉണ്ടെന്ന് തോന്നും.        ഈ കാഴ്ച്ച കണ്ടപ്പോൾ ഉമ്മയെ ഓർമ്മ വന്നു. വൈകുന്നേരം മുഷിഞ്ഞ്,  കീറിയ വസ്ത്രവുമായി  സ്കൂൾ വിട്ട് വരുന്ന മകനെ നോക്കി ഉമ്മ സൂചിയും നൂലുമായി ഉമ്മറത്ത് നിൽപ്പുണ്ടാവും.  ദാഹം അകറ്റുന്നതിനിടയിൽ യൂണിഫോമിലെ കീറിയ  'മുറിവുകൾ ' തിരഞ്ഞ് തുന്നിച്ചേർത്ത് തരുന്നു. നാളേക്ക് വെക്കാതെ അന്നു തന്നെയവ തുന്നിച്ചേർക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്.         അറ്റുപോയ ബന്ധങ്ങൾ ഇത് പോലെ തുന്നിച്ചേർക്കാൻ എന്താണ് ശ്രമിക്കാത്തത്...?         കീറിയ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് പോലെ ബന്ധങ്ങൾ വലിച്ചെറിയുകയാണ് പലരും. ന്യൂനതകൾ പരിഹരിച്ച് അറ്റുപോയവ തുന്നിച്ചേർക്കാൻ പലരും ശ്രമിക്കാറില്ല.         സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടേയും സൂചിയും നൂലുമായി ബന്ധങ്ങളിലേക്കൊന്നിറങ്ങണം. സസൂക്ഷ്മം പര...

ഇരുപതുകളിൽ അറിയേണ്ടത്

Image
    കാലം ചില കൊത്തുപണികളാൽ മനോമണ്ഡലത്തെ മനോഹരമാക്കുന്നു. ജീവിത വഴിയിൽ കൈവന്ന അനുഭവങ്ങളാണവ. പ്രായം കൂടുംതോറും ചിന്തകൾ മാറുന്നു.     പിതാവിനെ കുറിച്ചുള്ള ഇരുപതുകാരന്റെ ചിന്തയെന്താകുമെന്ന് ഓർത്തു നോക്കൂ ..., ബാല്യത്തിലെ റോൾ മോഡലായിരുന്ന പിതാവ് കൗമാരത്തിലെ കാർക്കശ്യക്കാരനും യുവത്വത്തിലെ വില്ലനുമായിത്തീരുന്നു. അയാളുടെ വാക്കും പ്രവർത്തിയും പിന്നീടവന് ഇഷ്ടപ്പെടുന്നില്ല. കുറ്റം മാത്രം കണ്ടെത്തുന്ന പിതാവിനെ അവൻ വെറുക്കാൻ ശ്രമിക്കുന്നു.        ഇരുപതുകൾ പിന്നിട്ട് നാൽപതുകളുടെ പടവുകളിലെത്തുമ്പോൾ ചിന്താമണ്ഡലങ്ങൾ വികസിക്കുകയും പിതാവിനെ കുറിച്ചുള്ള ചിന്തകൾ ആപാദചൂഡം മാറുകയും ചെയ്യുന്നു. അനുഭവങ്ങളാൽ കാലം പലതും അവനെ പഠിപ്പിക്കുന്നു. ഉപ്പ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് തിരിച്ചറിയുന്നതാണ് ആ സമയം. ഉപ്പയുടെ ക്ഷമയും കരുതലും കാത്തുവെപ്പും തിരിച്ചറിയുമ്പോൾ അദ്ദേഹം ഒരു പക്ഷേ കൂടെയുണ്ടാകണമെന്നില്ല.    മുപ്പതുകളിലും നാൽപ്പതുകളിലുമാണ് ഒരാൾ പൂർണ്ണ മനുഷ്യനായി തീരുന്നത്.  ഒരാൾ മദ്ധ്യവയസ്കൻ ആകുന്നതോടെ തിരിച്ചറിവുകൾ ഉണ്ടാകുന്നു. ബാല്യകാ...

ഞാൻ

Image
ആഹ്...  എന്റെ സമയമേ ... നഷ്ടപ്പെടുത്തിയ നിമിഷാർദ്ധമേ ... പാതിരാവിൽ എപ്പോഴോ മയങ്ങിയതിന്റെ ഉറക്കച്ചടവോടെ ഉണരുന്നു ... കൈപ്പടയിൽ ഒതുങ്ങിയ മൊബൈൽ സ്ക്രീനിൽ ഒടുങ്ങുന്നു. ഭ്രാന്തൻ പ്രാങ്കുകളിൽ..., ത്രസിപ്പിക്കുന്ന ഗോസിപ്പുകളിൽ ..., മൊബൈൽ ഗയിമുകളുടെ ആലസ്യത്തിൽ.., അരുടെയൊക്കെയോ അടുക്കള വിശേഷങ്ങളുടെ ഒളിക്കൺ കുളിരുകളിൽ ., സോഷ്യൽ മീഡിയയുടെ  മലീമസമായ ഉമ്മറപ്പടികളിൽ ഞാനിതാ അലിഞ്ഞില്ലാതാകുന്നു... ഓരോ ദിനവും നഷ്ടമാകുന്നത് എന്റെ ആയുസിലെ ഏടുകളാണെന്ന് ഓർക്കാതെ....