Posts

Showing posts with the label കവിത

ഓ ഫലസ്തീൻ

Image
കവിത കേൾക്കാൻ  click here  ഓ ഫലസ്തീൻ  നിന്റെ വിരിമാറിൽ വെടിയൊച്ച കേട്ട് ഞെട്ടിത്തെറിക്കുന്ന ബാല്യം തകരുന്ന ദേവാലയങ്ങൾ തകരാത്ത വിശ്വാസങ്ങൾ   മൂകം, വിഷാദം ശബ്ദമുഖരിതമീ വാഗ്ദത്ത ഭൂമി. പൊട്ടിത്തെറിക്കുന്ന ഷെല്ലുകൾ പൊട്ടിക്കരയും കുരുന്നുകൾ ഓ ഫലസ്തീൻ നിന്റെ മക്കൾ പൈദാഹത്താൽ നിലവിളിക്കുമ്പോൾ സുഖമായി, സുഖനിദ്രയിലാണ്ടു ഞങ്ങൾ നിന്റെ ദുഃഖവും നിലക്കാത്ത നിലവിളികളും കൺ കൊണ്ട് കണ്ടിട്ടും കാണത്ത പോൽ നടിച്ചു ഞങ്ങൾ സർവ്വതും സഹിച്ചു നീ ... നിന്റെ ചരമ ഗീതം രചിച്ചവർ ആനന്ദ നൃത്ത താണ്ഡവമാടവേ അരുതെന്ന് പറയാൻ മുതിർന്നില്ല ഞങ്ങൾ ഒരു തുള്ളി കണ്ണീർ പൊഴിച്ചില്ല ഞങ്ങൾ ഓ ഫലസ്തീൻ മാപ്പരുളുക

ഭയമില്ല ഒരാളെയും

കവിത video ഭയമില്ല ഒരാളെയും തെല്ലുമെ കുനിയില്ലൊരാൾക്കു മുമ്പിലും ഒന്നുമെ ചോര വാർന്നൊലിച്ചിടെ ഞാനൊടുങ്ങുന്നു നിന്റെ മുന്നിൽ പിടഞ്ഞു പിടഞ്ഞു  ഞാനൊടുങ്ങുന്നു എന്റെ നെഞ്ചകം നിന്റെ വെടിയുണ്ട കൊണ്ട് നിറയുന്നു. ഉള്ളിൽ അപ്പോഴും അഭിമാനമുയരുന്നു. പിറന്നതീ മണ്ണിൽ വളർന്നതീ മണ്ണിൽ പ്രാണനുരിയുമ്പോഴും ശ്വസിച്ചതീ പ്രാണവായു. കളവിൻ ഭാണ്ഡ കെട്ടുമായി  വന്നുനീ പിന്നെ ഉപ്പയുടെ ജന്മരേഖയും തിരക്കി നീ ഒടുവിൽ ഞാൻ അന്യനായി നിൻ രേഖയിൽ ക്ഷണം ഈ മണ്ണിൽ ഞാൻ അന്യനായി ചൂഴ്ന്ന കണ്ണുകൾ കയ്യില്ല,   കാലില്ല അംഗം പലതുമില്ല പ്രാണൻ വെടിഞ്ഞ പൂർവ്വികരുറങ്ങും  കബറിലേക്കൊന്ന് എത്തി നോക്ക നീ

നമുക്ക് വീണ്ടും കഴിക്കാം

Image
നിന്റെ കുറിയോളം ചോന്ന മുളകും തൊപ്പിക്കുള്ളിൽ ഞാനൊളിപ്പിച്ച നല്ല മൂവാണ്ടൻ  മാങ്ങയും ഉപ്പും പള്ളിത്തൊടിയിലെ നീളൻ  വാഴയിലയിൽ നമുക്ക് കഴിക്കാം. നാളെ സുപ്രഭാതം മുഴങ്ങുമ്പോൾ നമുക്ക് പ്രഭാതസവാരിക്കിറങ്ങണം. പിന്നെ നേരെ പള്ളിക്കൂടത്തിലേക്കും. ഒരേ ബെഞ്ചിലിരുന്ന് ആസാദിനേയും നെഹ്റുവിനേയും ഗാന്ധിയേയും കേൾക്കണം. അമ്പലമുറ്റത്തെ കളി കഴിഞ്ഞ് അന്തിക്ക് ബാങ്ക് മുഴങ്ങുമ്പോൾ അമ്മ വിളക്കുവെക്കും മുമ്പേ നമുക്ക് വീട്ടിലെത്താം. എനിക്ക് ദിക്ക്റും  നിനക്ക് നാമജപവും ചൊല്ലാം. അപശബ്ദമൊന്നും കേൾക്കാതെ അടക്കം പറച്ചിലും ആയുധപ്പുരയിലെ ആർപ്പുവിളികളും ഗൗനിക്കാതെ  വീണ്ടും ആ മൂവാണ്ടൻ കൊതിയോടെ നമുക്ക്  വീണ്ടും കഴിച്ചിടാം

കവിത

Image
വിരസമാം രാവുകൾ വസന്തമാക്കിയ നിത്യകന്യകേ നിനക്ക് മംഗളം നിൻ പ്രണയ ചൂടേറ്റ് വിരിഞ്ഞതാണ് എൻ കവിതകൾ ഏറെയും. നിൻ പ്രണയ സ്പർശമേറ്റ് വിരിയാൻ കൊതിക്കുന്നു ഇനിയുമെത്രയോ കവിതകൾ