Posts

Showing posts with the label mmakbar

ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?

    സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്  ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.     എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്.     റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല.    പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്ര...

അക്ബർക്കയുടെ അസാനിദ്ധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു

Image
    സമ്മേളനത്തിന്റെ തിരക്കിനിടയിൽ മുഖപുസ്തകം പരതാൻ സമയം ലഭിച്ചിരുന്നില്ല. സമാപന ദിവസം അർദ്ധരാത്രിയോടെയാണ് നെറ്റ്-വർക്ക്  ക്ലിയറായത്. വ്യത്യസ്ഥ സെഷനുകളുടേയും പങ്കെടുത്ത പണ്ഡിതൻമാരുടേയും സാക്ഷികളായ ജനസഞ്ചയത്തിന്റേയും ചിത്രങ്ങളാൽ സോഷ്യൽ മീഡിയ നിറഞിരുന്നു.      നയനാനന്തത്തോടെ  ചിത്രങ്ങൾ കാണുന്നതിനിടയിലാണ് അക്ബർ സാഹിബിന്റെ ഗൾഫിൽ നിന്നുള്ള കോൺഫ്രൻസ് വീഡിയോ കാണാനിടയായത്.  ഞാൻ പങ്കെടുക്കാത്ത ആദ്യ മുജാഹിദ് സമ്മേളനമാണിതന്നും  ഉപ്പയുടെ കൈ പിടിച്ച് സമ്മേളന നഗരിയിൽ വന്നതുമുതലുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കപ്പെട്ടപ്പോൾ ഏതൊരു മുജാഹിദ് പ്രവർത്തകനേയും പോലെ എന്റെ കണ്ണുകളും നിറഞ്ഞു.  അക്ബർക്ക ഇല്ലാത്ത അല്ലെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യ സമ്മേളനം. മികച്ച സംഘാടകനായും പ്രോഗ്രാം ഓർഗനൈസറായും, പ്രഭാഷകനായും അദ്ദേഹം സമ്മേളനങ്ങളെ പ്രൗഢമാക്കിയിരുന്നു.    എ.പിയുടേയും അക്ബർക്കയുടേയും അസാനിധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു....     ഫറോവയുടെ തിട്ടൂരങ്ങൾക്ക് വിധേയനായതിൽ നിന്ന് പിന്നീട് സുരക്ഷിതമ...