ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?
സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന് ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്. റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല. പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്ര...