അരാഷ്ട്രീയ ബോധത്തിന്റെ ചുഴിയിലകപ്പെട്ട് ഭിന്നിച്ച് കിടന്നിരുന്ന മുസ്ലിം സമുദായത്തിൽ ഐക്യവും രാഷ്ട്രീയ അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്ലാഹി കൈരളിയുടെ ധൈഷണിക നേതൃത്വം കെ.എം മൗലവിയാണ് തങ്ങൻമാരെ ലീഗിന്റെ നേതൃ പഥത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ടെ വർത്തക പ്രമുഖനും ജനസമ്മതനുമായിരുന്ന ബാഫഖി തങ്ങളെ മുസ്ലിം ലീഗിന്റെ നേതൃ നിരയിലേക്ക് കൈപിടിച്ചുയർത്തിയത് ഈ ഉദ്ദേശത്തിലായിരുന്നു. അന്ന് മുതലാണ് ലീഗ് നേതൃത്വം തങ്ങൻമാരിലൂടെ കൈമാറ്റം ചെയ്യാൻ ആരംഭിച്ചത്. പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെ സാമുദായിക നന്മക്കായ് ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു. തിരൂരങ്ങാടി മുജാഹിദ് പള്ളിക്ക് തറക്കല്ലിടാനും ഗഫൂർ മൗലവിയുടെ ഈദ് ഗാഹിൽ പങ്കെടുക്കാനും തങ്ങൻമാർക്ക് സാധിച്ചത് ഈ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെയാണ്. ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ പങ്കെടുത്ത് കൊണ്ട് ഞാൻ സമസ്ഥക്കാരൻ തന്നെയാണ്, സാമുദായിക ഐക്യത്തിന് വേണ്ടിയാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ധീരമായി പ്രഖ്യാപിക്കുവാൻ യുവതലമുറയിലെ തങ്ങൻമാരായ റശീദ് അലി ശി...