Posts

Showing posts from April, 2020

തസ്ബീഹ് അതൊരു അത്ഭുതമാണ്

     സ്വർഗ്ഗവാസികളുടെ ഹൃദയരാഗവും സദ് വൃത്തരുടെ വിജയമന്ത്രമാണ് തസ്ബീഹ്. എത്രയെത്ര അത്ഭുതങ്ങളാണെന്നറിയുമോ തസ്ബീഹ് സമ്മാനിച്ചിട്ടുള്ളത്..? അത് എത്രയോ ദുർഘടങ്ങളിൽ നിന്നും വിശ്വാസികളെ രക്ഷിച്ചിരിക്കുന്നു.    മത്സ്യത്തിന്റെ വായിലകപ്പെട്ട യൂനുസ് നബി (അ) രക്ഷപ്പെട്ടത് അത്ഭുതമാണെങ്കിൽ അതിനു കാരണം തസ്ബീഹ് ആയിരുന്നു. "അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നുവെന്ന്'' സുറത്ത് സ്വാഫാത്തിൽ അല്ലാഹു പറയുന്നുണ്ട്. (വി.ഖു 37:143)    തസ്ബീഹ് ഒരൽഭുതമന്നെന്നു പറയാൻ  മറ്റൊന്നും ഉദ്ധരിക്കേണ്ടതില്ലാത്തവണ്ണം സമൃദ്ധമാണ് ഇമാം അഹമ്മദിന്റെ കഥ.  ഇറാഖിലെ മഹാ പണ്ഡിതനായിരുന്നു ഇമാം അഹമ്മദ്. അറിവു കൊണ്ടും കഴിവ് കൊണ്ടും ദേശ, രാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച് ഇമാമിന്റെ കീർത്തി പരന്നു. വിശ്രുതനായ ആ പണ്ഡിതനെ ഒന്ന് കണ്ടിരുന്നെങ്കിലെന്ന് ആളുകൾ കൊതിച്ചിരുന്നു.   ഒരിക്കൽ ഇമാം ഷാമിലെത്തി. അദ്ദേഹത്തെ തിരിച്ചറിയാതെ മുഅ...

ഈ റമളാൻ നഷ്ടപ്പെടുന്നുവോ..?

   റോസാ പൂവിന് ചുറ്റും നിറയെ മുള്ളുകൾ കാണുന്നവരും മുള്ളുകൾക്കിടയിൽ റോസാ പൂവിനെ കാണുന്നവരും ഉണ്ട്.    നെഗറ്റീവ്, പോസ്റ്റീവ് കാഴ്ച്ചപ്പാടുകളെ വിശദീകരിച്ചപ്പോൾ ഗുരു പറഞ്ഞതാണ്. ഇത് പോലെ കൊറോണാ കാലത്തെ റമളാനെ കുറിച്ച് പരിഭവം പറയുന്നവരേയും ഇബാദത്തുകൾക്ക് കൂടുതൽ സമയം ലഭിച്ചുവെന്ന് പറയുന്നവരേയും നമുക്ക് ഈ സന്ദർഭത്തിൽ കാണാൻ കഴിയും.   ഈ വർഷത്തെ റമളാനെ കുറിച്ച് പറയുമ്പോൾ നമ്മുടെ ഉമ്മമാരുടെ കണ്ണു നിറയുന്നു.  ഇഫ്ത്താറുകളും തറാവീഹുകളും ഇല്ലാതെയെങ്ങിനെയെന്ന് അവർ ചോദിച്ച് കൊണ്ടിരിക്കുന്നു.     മറ്റ് എന്തിനേയും പോലെ കൊറോണയും അതുണ്ടാക്കിയ പ്രശ്നങ്ങളും റബ്ബിന്റെ വിധിയായി കാണാൻ കഴിഞ്ഞാൽ ഈ പരിഭവം അസ്ഥാനത്താണ്.  റമളാൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന പോസ്റ്റീവ് ചിന്തയാണ് ഈ സന്ദർഭത്തിൽ  വിശ്വാസിക്കൾക്ക് ഉണ്ടാകേണ്ടത്.     സുഹൃത്തുക്കളേ,..     പള്ളികളെ അടയുന്നുള്ളു. തൗബയുടെ വാതിലുകൾ അടയുന്നില്ല. പ്രാർത്ഥനകൾ അവസാനിക്കുന്നില്ല. പള്ളിയിലെ ജമാഅത്തുകളാണ് വിലക്കിയത് വീട്ടിൽ കുടുംബസമേതമുള്ള സംഘടിത നമസ്ക്കാരങ്ങൾക്ക്  വിലക്കേർപ്പെടുത്തിയി...

ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട്

  റി ലീഫിന്റെ ഭാഗമായി പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഇറങ്ങിയ  രണ്ട് സുഹൃത്തുക്കൾ ആ കൂരക്ക് മുന്നിലെത്തി. അതിലൊരാൾ സമ്പന്നനായ വ്യാപാരി കൂടിയാണ്.    ഏത് നിമിഷവും തകർന്ന് വീഴാവുന്ന ആ കൂരക്ക് മുമ്പിൽ ചുമച്ച് കൊണ്ട് മധ്യവയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. അൽപ്പ സമയത്തിനകം  അകത്ത് നിന്ന് നിസ്ക്കാര കുപ്പായത്തിൽ തന്നെ പ്രായമായ ഒരു ഉമ്മ പുറത്തേക്ക് വന്നു. ആഗതർ സമ്പന്നമായ ആ കിറ്റുകൾ അവരെ ഏൽപ്പിക്കുമ്പോൾ അമിതാഹ്ലാദം അവരിൽ കണ്ടില്ല. അവർ നിസ്സഹായതയോടെ നോക്കി നിന്നു.     'മകളെ ഡോക്ടറെ കാണിച്ചില്ലേ..?' മകളുടെ രോഗത്തെ കുറിച്ചവർ തിരക്കി.  '' ഇല്ല ! ഡോക്ടറെ കാണിക്കാൻ എവിടെ നിന്നാണ് പണം മക്കളേ... നാളെ എന്ത് വെക്കും എന്ന് പോലും അറിയാത്ത ഈ അവസ്ഥയിൽ...'' ഒരു ദീർഘനിശ്വാസത്തിന് ശേഷം അവർ പറഞ്ഞു.     നിരാശയിൽ തുടങ്ങിയ സംസാരം തന്റെ നാഥനിലുള്ള അടങ്ങാത്ത പ്രതീക്ഷയിലാണ് അവർ അവസാനിപ്പിച്ചത്. '' ''പക്ഷെ മക്കളേ... ഞാൻ ഒരാളോട് പറഞ്ഞിട്ടുണ്ട് അവനൊരു വഴി കാണിക്കാതിരിക്കില്ല.! " ഈ വാക്കുകൾ കേട്ടതും ആ വ്യാപാരി തന്റെ കയ്യിലുള്ള പണം മുഴുവൻ അവർക്ക് നൽകുകയും...

ഇനിയെന്നാണ് നമ്മുടെ മേൽമുണ്ടുകൾ അഴിയുന്നത്..?

     ഗാന്ധിവിചാരം നല്ലതാണെന്ന് തോന്നുന്നു. മുഷിഞ്ഞ നോട്ടിലെ ഗാന്ധി രൂപം നമ്മുടെ ജീവിതം പ്രകാശിതമാക്കുന്ന ഒന്ന് കൂടിയാണ്.   തന്റെ വസ്ത്രാധാരണ രീതിയുടെ പേരിൽ അർദ്ധനഗ്നനായ ഇന്ത്യയുടെ രാഷ്ട്രപിതാവ് പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് ആവശ്യമായ വസ്ത്രം താങ്കൾ ധരിച്ചിട്ടില്ലന്ന് പറഞ്ഞ വൈസ്രോയിയോട് രണ്ടാൾക്ക് ആവശ്യമുള്ളത് താങ്കൾ ധരിച്ചിട്ടുണ്ടെന്ന് മറുപടി പറഞ്ഞവനാണ് ഗാന്ധി.    കോട്ടും സൂട്ടും ധരിച്ച ബാരിസ്റ്റർ ബിരുദധാരിയായ ആ ചെറുപ്പക്കാരൻ എന്ന് മുതലാണ് മേൽമുണ്ട് ഉപേക്ഷിച്ചത്...?     പുഴയിൽ മാറാൻ ചേലയില്ലാതെ  ഒറ്റമുണ്ടിൽ ഈറനണിഞ്ഞു നിൽക്കുന്ന  ഒരു സ്ത്രീയുടെ ദു:ഖ ചിത്രമാണ് തന്റെ മേൽമുണ്ടും തലപ്പാവും അഴിച്ചു നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഓളങ്ങളെ തഴുകി നീങ്ങുന്ന വസ്ത്രം കണ്ട് അന്നൊരു തീരുമാനം കൂടി അദ്ദേഹം എടുത്തു. ഞാനിനി തലപ്പാവും മേൽമുണ്ടും ധരിക്കില്ല.    വീടില്ലാതെ അലയുന്നവരുടേയും  പീടിക തിണ്ണയിൽ ഉറങ്ങുന്നവരുടേയും ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവരുടേയും  എത്രയോ കാഴ്ച്ചകൾ ദിനേനെ  കൺമുന്നിലൂടെ കടന്ന് പോയിട...

അവൾ

    ''ഇത്തിരിയൊക്കെ കള്ളം പറഞ്ഞില്ലെങ്കിൽ ഞാനൊരു പെണ്ണാകുമോ..?''    പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയുടെ ഈ വാക്കുകളോട്  നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എങ്കിലും അൽപ്പം കൊഞ്ചലും ചിണുങ്ങലും ഉണ്ടാകുമ്പോൾ മാത്രമാണ്  സ്ത്രീസൗന്ദര്യം പൂർണ്ണമാകുകയെന്നത് ഒരു യാഥാർത്ഥ്യമാണ്. പിണക്കവും ഇണക്കവും എല്ലാം അവളുടെ സ്ത്രൈണതയിൽ ഇഴചേർന്നതാണെന്ന് ഓരോ ആണും തിരിച്ചറിയേണ്ടതുണ്ട്.  ആയിശ ബീവിയെ തന്നെ നോക്കു...   എത്രയോ വട്ടമാണ് തിരുമേനിയോടവർ ചിണുങ്ങിയത് . ആ ചിണുങ്ങലും പരിമൊഴികളും അവരുടെ ദാമ്പത്യ ജീവിതം കൂടുതൽ മനോഹരമാക്കി.      ഒരിക്കൽ അബ്സീനിയക്കാരുടെ മദീനാ പള്ളിയിലെ അഭ്യാസം കാണാൻ അവർക്കും അവസരമുണ്ടായി.തിരുമേനിയുടെ തോളിൽ താങ്ങി നിന്നാണ് അവർ അഭ്യാസം ആസ്വദിച്ചത്. ഒരുപാട് നേരം തുടർന്നപ്പോൾ തിരുമേനിക്ക് വേദനിച്ചു. മതിയായില്ലേ ആയിശാ എന്ന തിരുമേനിയുടെ ചോദ്യത്തിന് ഇല്ല ഇനിയും കാണണമെന്ന് മഹതി മറുപടി പറഞ്ഞു. പൂതി മാറുവോളം കണ്ട ശേഷം അവർ തിരിച്ചു പോയി വേദനിക്കുന്നുവെന്ന് അറിഞ്ഞിട്ടും  നിർത്താതിരുന്നത് തന്റെ പ്രിയതമൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെ...

ആഗ്രഹങ്ങളായി കാത്തിരിക്കാം

    എത്രയെത്ര ആഗ്രഹങ്ങളാണ് മനുഷ്യന്. ഭൗതിക വിഭവങ്ങൾ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. പൂതിവെക്കുന്നതിൽ തെറ്റില്ല. എന്നാൽ എല്ലാ പൂതിയും തീർന്നേ മതിയാകൂ എന്ന് ശഠിക്കുന്നത് മൗഡ്യമാണ്. ചിലതെല്ലാം നാളേക്ക് വേണ്ടിയും മാറ്റിവെക്കണം.   ഒരിക്കൽ  കയ്യിലൊരു പൊതിയുമായി വരുന്ന സുഹൃത്ത് ജാബിറിനോട് ഉമർ(റ) തിരക്കി. ''എന്താണ് ജാബിറേ കയ്യിൽ.? ''   ''അൽപ്പം മാംസമാണ്. മാംസം കഴിക്കാൻ വല്ലാത്തൊരു ആഗ്രഹം തോന്നി അത് കൊണ്ടാണ്.''  ഇത് കേട്ട ഉമർ(റ) ഇപ്രകാരം പ്രതികരിച്ചു.  ''ആഗ്രഹിക്കുന്നതെല്ലാം വാങ്ങി കൂട്ടരുത് നാളെ പരലോകത്ത് വെച്ച് നിന്റെ ആഗ്രഹങ്ങളെല്ലാം ഇഹലോകത്ത് തന്നെ പൂർത്തീകരിച്ചുവെന്ന് പറഞ്ഞ് റബ്ബ് മടക്കി അയക്കാതിരിക്കാൻ അതാണ് നല്ലത് ''    മറ്റൊരിക്കൽ ഭൗതിക സുഖങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഉമർ(റ) പറയുകയുണ്ടായി.  ''നാളെ പരലോകത്ത് വെച്ച് ചിലരോട് ഇപ്രകാരം പറയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ ആനുഗ്രഹങ്ങളെല്ലാം ഇഹലോകത്ത് വെച്ചു തന്നെ ആസ്വദിക്കുകയും പാഴാക്കുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരിൽ ഉൾപ്പെടാൻ ഞാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് സുഖലോലുപത ഞാൻ ഇഷ്ടപ്പെടാത...

വീണ്ടും പൊള്ളുകയാണല്ലോ നെയ്പായ്സം...

   മാധവിക്കുട്ടിയുടെ ആദ്യം വായിച്ച കഥ നെയ്പ്പായ്സം ആണെന്ന് തോന്നുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് തിരഞ്ഞ് പിടിച്ച് വായിച്ചത് ഓർമ്മയുണ്ട്. പിന്നീട് എത്രയോ വട്ടം വായിച്ചിരിക്കുന്നു. അപ്പോഴെല്ലാം ഒരു നടുക്കത്തോടെ മാത്രമെ വായിച്ചിട്ടൊള്ളു.     അമ്മയുടെ പെട്ടെന്നുള്ള വിയോഗം തീർത്ത വലിയ ശൂന്യത തന്റെ സ്വതസിദ്ധമായ ശൈലിയിൽ വായനക്കാരിൽ പടർത്തുന്നത് കൊണ്ടാവാം ഇന്നും 'നെയ്പായ്സം' തൊടുമ്പോൾ പൊള്ളുന്നത്.     ഉമ്മയില്ലാത്ത വീട് എങ്ങിനെയായിരിക്കും..? ഉമ്മയുണ്ട് എന്നതിനേക്കാൾ വലിയ സൗഭാഗ്യം മറ്റെന്താണ് ഈ ഭൂമിയിൽ..?     വീട് രണ്ട് തരമാണ് ഒന്ന് ഉമ്മയുള്ള വീടും മറ്റൊന്ന് ഉമ്മയില്ലാത്ത വീടുമെന്ന് എവിടെയൊ വായിച്ചതോർക്കുന്നു.  ഉമ്മയില്ലാതെ എങ്ങിനെയാണ് ഒരു വീടാവുക...? അവരുടെ വിയോഗത്തേക്കാൾ വലിയ ശൂന്യതയില്ല. ആ ശൂന്യത ഒരാൾക്കും നികത്താനാവാത്ത വിടവ് തീർക്കുന്നു.     വാപ്പയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ മഹാനായ ഇമാം സുയൂത്തി പറഞ്ഞത് എനിക്ക് എന്റെ ഉമ്മയെ മതിയെന്നാണ്. അവരേക്കാൾ വലുതായി മറ്റെന്താണ് ഉള്ളതെന്ന് ഇമാം ചോദിക്കുന്നുണ്ട്. വാപ്പ തന്ന ഏറ്റവും നല്ല ...

ഓൾഡ് എയ്ജ് ഹോം

Image
   യാത്രക്കിടയിൽ അവൻ അയാളോടൊന്നും പറഞ്ഞിരുന്നില്ല. കാർ കിതച്ചും കുതിച്ചും മുന്നോട്ട് നീങ്ങി.  നമ്മൾ എങ്ങോട്ടാണ് പോണത്..?   പറയൂ..   നമ്മൾ എങ്ങോട്ടാണ്..?  കുറച്ച് കൂടിയൊള്ളു അച്ഛാ കഷ്ടിച്ച് രണ്ട് കിലോമീറ്റർ. അവന്റെ മറുപടിയിൽ അക്ഷമനായി അയാളിരുന്നു.      മനോഹരമായ ഒരു പുന്തോട്ടത്തിനു സമീപം വണ്ടി നിർത്തിയിറങ്ങി.  ഓ.. ഇത് ഗാന്ധി പാർക്കല്ലേ..? പണ്ട് എന്നും വൈകുന്നേരങ്ങളിൽ വരാറുണ്ടായിരുന്നു.  അച്ഛന്റെ ഓഫീസ് ഇവിടെ അടുത്തായിരുന്നു. നിനക്ക് അതൊന്നും ഓർമ്മ കാണില്ല. അച്ഛന്റെ ഓർമ്മകൾക്കിപ്പോഴും മങ്ങലേറ്റിട്ടില്ല.  ഒരോന്നായി എല്ലാം അച്ഛൻ ഓർത്തെടുക്കുന്നു. എന്നാൽ കുറച്ച് നാളായി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുണ്ട്. അവനൊഴിച്ച് എല്ലാവരോടും ദേഷ്യപ്പെടുന്നു. അവന്റെ പേരിൽ എല്ലാവരോടും വഴക്കടിക്കുന്നു. ഒടുവിൽ അവനെ ചീത്ത വിളിച്ചെന്ന് പറഞ്ഞ് സുപ്പീരിയറിനെ പൊതിരെ തല്ലിയിരിക്കുന്നു. അച്ഛന്റെ സമനില തെറ്റിയതായി അവൻ തിരിച്ചറിയുകയായിരുന്നു. ഗാഢമായ സ്നേഹവും ചിലപ്പോൾ ഭ്രാന്താകാറില്ലേ അങ്ങനെയെന്തോ..   അവളുടെ നി...

ലോക്കാണെന്ന് ആരാ പറഞ്ഞത്..?

Image
ലോക്ക് ഡൗൺ ലോക്കാണെന്ന്  ആരാ പറഞ്ഞത്..? പാത്തുമ്മയുടെ ആടിനെ  ഉണർത്താതെ ലൈലയോടൊപ്പം  സുസന്നയുടെ  ഗ്രന്ഥപ്പുരയിലെ  ലോക്കില്ലാത്ത ഈ ലോകത്തേക്ക് വരൂ അറബിപ്പൊന്നും, ആനവാരിയും  പൊൻകുരുശും  കണ്ടോ..? ശബ്ദമുണ്ടാക്കാതെ ബാല്യകാല സഖിയുടെ  പ്രേമലേഖനങ്ങൾ  വായിച്ചിരുന്നുകൂടെ..? യാത്രകൾ വിലക്കിയെന്ന്  ആരാ പറഞ്ഞത്..? മതിലുകൾ ഭേദിച്ച് ഗോവർധനനോടൊപ്പം ദൽഹിയിലും  മയ്യഴിപ്പുഴ കടന്ന് പാതിരാ സൂര്യന്റെ നാട്ടിലും   ഏത് ദേശത്തിപ്പോഴും പോകാലോ..? സ്വാദൂറും വിഭവങ്ങൾ  ഇല്ലെന്ന് ആരു പറഞ്ഞു..? നല്ല ചെമ്മീൻ ബിരിയാണിയും  കമലയുടെ നെയ്പ്പായ്സവും  മേശപ്പുറത്തിരിപ്പുണ്ട് കഴിച്ചോളൂ... നിലാവെളിച്ചത്തിൽ അലാഹയുടെ  പെൺമക്കളോടും ഉമ്മാച്ചുവോടും  പാതിരാവോളം കഥകൾ പറഞ്ഞ്  ആയിരത്തൊന്നു രാവുകളെങ്കിലും ഈ ലോകത്ത് ഇനിയും കഴിയാം.

ഡയറി

Image
ആത്മാംശം എഴുതാൻ  ഒരുങ്ങിയ ഡയറിയിൽ വെട്ടിയും തിരുത്തിയും മായിച്ചും ഒളിപ്പിച്ചും   ഒടുവിൽ  വരവു ചെലവു കണക്കുകൾ മാത്രമെഴുതി. കണക്കു പിഴച്ചൊരു കാലത്ത്  നിന്നോടും കള്ളം  പറയേണ്ടി  വന്നെനിക്കിന്നോമനേ..

യാത്രാമൊഴി

Image
വൈധവ്യം മാത്രമോ വേദന..? video യാത്രാമൊഴി പിരിയുവാൻ നേരമെൻ  മിഴികളിൽ നോക്കി നീ പ്രണയാദ്രമായി അന്നു പുഞ്ചിരിച്ചു.  മിഴിയിൽ നിന്നൊഴുകുന്ന അശ്രൂകണങ്ങൾ നിൻ കൈവണ്ണയിൽ നീ തുടച്ചെടുത്തു.  ഉള്ളിലെ ഉൾകടൽ കണ്ണിലെ കൺമഷി ഒന്നിച്ചൊലിച്ചിറങ്ങി നിന്റെ വദനം മേഘാവൃതം ചുവന്നു.  മാനത്ത്  വിരിയുന്ന പൂക്കളിൽ നിറമാർന്ന  പൊയ്കയിൽ നിന്റെ വദനം.. പിന്നെയും കണ്ടു.  അലിയാതെ വീർപ്പിടും നിശ്വാസത്തിൽ  നിന്റെ ഗന്ധം ഞാനറിഞ്ഞു. മിഴിയടക്കുമ്പോൾ തെളിയുന്ന  രൂപവും ഞാൻ നിന്റേതന്നറിഞ്ഞു.  വിരഹ സൗഥത്തിൽ നിന്റെ കബറിന്റെ ചാരയായ് എന്നും ഒരാൾ കാത്തിരിപ്പുണ്ടതോർത്തൂ മടങ്ങനീ സഖീ യാത്രാമൊഴി.

യാത്രാമൊഴി

Image
പിരിയുവാൻ നേരമെൻ  മിഴികളിൽ നോക്കി നീ വിരഹാര്‍ദ്രമായി അന്നു പുഞ്ചിരിച്ചു.  മിഴിയിൽ നിന്നൊഴുകുന്ന അശ്രൂകണങ്ങൾ കൈവണ്ണയിൽ നീ തുടച്ചെടുത്തു. ഉള്ളിലെ ഉൾകടൽ കണ്ണിലെ കൺമഷി ഒന്നിച്ചലിഞ്ഞിറങ്ങി നിന്റെ വദനം മേഘാവൃതം ചുവന്നു. മാനത്ത്  വിരിയുന്ന പൂക്കളിൽ, നിറമാർന്ന  പൊയ്കയിൽ നിന്റെ വദനം പിന്നെയും കണ്ടു. അലിയാതെ വീർപ്പിടും നിശ്വാസത്തിൽ  നിന്റെ ഗന്ധം ഞാനറിഞ്ഞു. മിഴിയടക്കുമ്പോൾ തെളിയുന്ന രൂപവും  ഞാൻ നിന്റേതന്നറിഞ്ഞു. വിരഹ സൗധത്തിൻ ഈ വാകച്ചുവട്ടിലിന്നും ഒരാൾ കാത്തിരിപ്പുണ്ടതോർക്കാൻ അപേക്ഷയാൽ യാത്രാ മൊഴി...

വൈപരീത്യം

Image
മദ്യം വിഷമെന്ന് പറഞ്ഞവർ സേവിക്കാൻ കുറിപ്പടി നൽകുന്നു. വീട്ടിൽ കയറാതെ പറന്നു നടന്നവർ വീട്ടിൽ കതകടച്ചിരിക്കുന്നു. തിരക്കില്ല, ധൃതിയില്ല.  എവിടേയും പോകാനുമില്ല. തെരുവിൽ ആൾകൂട്ടമില്ല. മതഘോഷണങ്ങൾ കേൾക്കാനില്ല. രോഗശമന വാരിപ്പുണരലുകളില്ല. തിരയണ്ട, അമ്മയും  സ്വാമിയും  തങ്ങളുപ്പൂപ്പയും അവധിയാണ്. ഉച്ചഭാഷിണി മുഴക്കം നിലച്ചിരിക്കുന്നു. എ. ടി.എം കാർഡ് നോക്കാതെ  റേഷൻ കാർഡ് തിരയുന്നു. അളിയൻ ഫോറിൻ അത്തർ തരാത്തതിൽ പരിഭവമില്ല. കൊറോണ നാട് എങ്ങും  വൈപരീത്യങ്ങൾ  തീർക്കുന്നു. ഒടുവിൽ,  ലൗജിഹാദിനിരയായി തൊപ്പിയിട്ട് മുസ്ലിമായെന്നും കേൾക്കുന്നു.

അതിജീവനത്തിന്

Image
... വന്നതിൽ പിന്നെ, അവളുടെ നെറ്റിയിൽ  മുത്തമിടാതിരുന്നത്.. മക്കളെ ചേർത്തണക്കാതിരുന്നത്.. റൂമിലിപ്പോഴും കതകടച്ചിരുന്നത്.. എന്തിനെന്ന് ആരോ... അതിജീവനത്തിന്നെന്ന്  ആ 'പഹയരെ' അവൻ ബോധിപ്പിച്ചു.