കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു. "ഇരുട്ടിൽ, തിരുമുറ്റത്ത് കൊണ്ടു വെയ്ക്കുകയാണു ഞാൻ പിഴച്ചു പെറ്റൊരീക്കൊച്ചു പൈതലെ;ക്കാത്തു കൊള്ളുക" പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ . "പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല, പൊറുക്കുക നിൻമടിത്തട്ടിൽ ജീവിക്കാൻ ഇവൾക്കുമിടമേകുക" എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു. "ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല" ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായി...
മലയാള ഭാഷയിൽ നാം പതിവായി വരുത്തുന്ന തെറ്റുകൾ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. ഡേവിസ് സേവ്യറിന്റെ 'പദശുദ്ധികോശം' പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ ഭാഷയിലെ ശരിതെറ്റുകൾ കഥാക്രമം ശരി, തെറ്റ്, അർത്ഥം എന്നീ ക്രമത്തിൽ ചേർക്കുന്നു. ✔ശരി(കുടുതൽ നല്ല പ്രയോഗം ) ❌തെറ്റ് 1) അങ്കണവാടി - അംഗനവാടി( സുന്ദരിമാരുടെ പൂന്തോട്ടം) 2) അത്താഴപ്പൂജ - അത്താഴപൂജ 3) അത്ഭുതം - അൽഭുതം 4) അദ്ധ്വാനിവർഗ്ഗം - അദ്ധ്വാനവർഗ്ഗം 5) അപകർഷബോധം - അപകർഷതാബോധം 6) വേഗം - വേഗത 7) അപാകം - അപാകത 8) നിസ്സാരമാക്കി - നിസ്സാരവത്കരിച്ചു 9) ആപാദചൂഡം - അപാതചൂഢം 10) ആസ്വാദ്യം - ആസ്വാദ്യകരം 11) വിഷമകരം - വൈഷമ്യകരം 12) ഉത്തരവാദിത്വം - ഉത്തരവാദിത്തം 13) ഐച്ഛികം - ഐശ്ചികം 14) യാദൃച്ഛികം - യാദൃശ്ചികം 15) കടകവിരുദ്ധം - ഖടകവിരുദ്ധം 16) കർക്കടകം - കർക്കിടകം 17) കല്യാണം - കല്ല്യാണം 18) മംഗല്യം - മംഗല്ല്യം 19) കുടിശ്ശിക - കുടിശിഖ 20) കൈയൊപ്പ് - കൈയ്യൊപ്പ് 21) ഗ്രാമപ്പഞ്ചായത്ത് - ...
ആസിംക്കയുടെ മസാലച്ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ....? ബേപ്പൂർ പുളിമൂട്ടിൽ പോകുമ്പോൾ ആസിംക്കയുടെ കടയിലെ മസാലച്ചായയും സ്പഷ്യൽ ബീഫ് ബ്രഡ് റോസ്റ്റും കഴിക്കാതെ പോയാൽ നഷ്ടമാണ് കെട്ടോ..... കോഴിക്കോട്ടാരൻ ചങ്ങാതി അർഷദാണ് എഴുപതുകളുടെ പൈതൃകം ഒട്ടും ചോർന്ന് പോകാത്ത ആ ചായമക്കാനിയിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ആസിംക്ക തനിച്ചേയൊള്ളുവെന്ന് തോന്നുന്നു. മൈസൂർ സ്വദേശിയാണദ്ദേഹം. പൈഞാമയും നീളൻ കുപ്പായവുമണിഞ്ഞ അദ്ദേഹത്തെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ സ്റ്റയിലായിരുന്നു. രാത്രിയിലാണ് പ്രധാന കച്ചവടം. രാത്രി പത്ത് മണി വരെ ഇത് നീണ്ടു നിൽക്കും. പഴമയേ മനസ്സിൽ കൊണ്ടുവരുന്ന ചുമരുകൾ.. ഭിത്തിയിൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഒരഡാർ ഹാർമോണിയമിരിപ്പുണ്ട്. ഓർമ്മകളെ കുപ്പിയിലാക്കി ചില്ലു ഭരണികൾ അലംങ്കരിച്ചിട്ടുണ്ട്. ഗസൽ ശീലുകൾ ആ രാത്രിയിൽ ഒരു അറേബ്യൻ മജ്ലിസൊരുക്കുന്നുണ്ട്. വെളിച്ചം മങ്ങിയറാന്തലുകൾ ട്യൂപ് ലൈറ്റുകൾക്ക് വഴിമാറി അടുത്ത് തന്നെ ഇരിപ്പുണ്ട്. പ്രവാചക ചരിതം പറയുന്ന ഒരു തമിഴ് ക്ലാസിക്ക് കേട്ട് കൊണ്ടാണ് ഞങ്ങൾ മക്കാനിലേക്ക...
Comments
Post a Comment