Posts

Showing posts from 2019

മുറിവ്

Image
അവളുടെ കാലിലെ മുറിവ് ഹൃദയത്തിലേറ്റ മുറിപ്പാടുകളാണ് ശോഷിച്ച കാലുകളല്ല  നീലിച്ചത്‌. അധ്യാപകന്റെ ഭാരം തൂങ്ങിയ  ബോധന മൂല്യമാണ്. അവളുടെ വേർപാടിന് ശേഷവും കേരള നാടേ... നീ തന്നെ സാക്ഷരതയിൽ ഒന്നാമതും

കാക്ക

Image
അവഗണനയുടെ  എച്ചിൽ കൂനയിലേക്ക് എന്തിനാണിങ്ങനെ   വീണ്ടും വീണ്ടും നീ വന്ന് കൊണ്ടിരിക്കുന്നത്...? പോ.... ദൂരെ പോ... ആട്ടിയോടിച്ചവർ കൈകൊട്ടി വിളിക്കുമെന്ന് ബലികാക്ക

വിത്ത്

Image
വെയിലേറ്റു വിളറി വിരിയും മുമ്പേ കരിയിലയായ് പൊഴിഞ്ഞ പെണ്ണേ.... വരുംന്നാൾ വിത്തായ് ജനിക്കണം അതും നെല്ലായ്. കാലഭേദങ്ങളിൽ കെടാതെ ഈർപ്പസുഷിരങ്ങളിൽ തളിർക്കും നെൽ കതിരായ് തീരണം ഈ തമസ്സിൻ തപസ്സിടാം നീതിപീഠത്തിൽ കൺതുറയും വരെ

നിങ്ങൾ ഈ ഭൂപടത്തിൽ എവിടെയാണ്..?

Image
   തികഞ്ഞ പൊങ്ങച്ചക്കാരനായ  ഒരുവനോട് ഗുരു പറഞ്ഞതാണ്  ഒരു ഭൂപടമെടുക്കുക തിരയുക,  താങ്കൾ എവിടെയാണെന്ന്..? മനുഷ്യന്റെ   നിസ്സാരത ബോധ്യപ്പെടാൻ ഇത്തരമൊരു ഒരു ചെറു പരീക്ഷണം  തന്നെ ധാരാളം. എത്ര വലിയ  ഭരണാധികാരിയും ഭൂപടത്തിൽ ഒരു ബിന്ദുവായി പോലും കാണില്ല.  അവന്റെ രാജ്യം   ചെറിയൊരു രേഖയായി ഗോളത്തിൽ എവിടെയെങ്കിലും കണ്ടാൽതന്നെ  അവന്റെതല്ലാത്ത, അവന് കീഴ്പ്പെടുത്താനാകാത്ത  ഭൂപ്രദേശങ്ങളാൽ ഇനിയും ബാക്കിയാണ് ഭൂഗോളം.    ഈ മഹാ പ്രപഞ്ചത്തിൽ കൂറ്റൻ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കിടയിൽ ഒരു ചെറുഗോളമായി മാത്രം കാണുന്ന കുഞ്ഞു ഭൂമിയുടെ  കാര്യമാണ് പറഞ്ഞത് അപ്പോൾ ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് ഒരാളെ അടയാളപ്പെടുത്തുക..? അവനും അവന്റെ രാജ്യവും അർദ്ധ ബിന്ദുവായി പോലും  കാണപ്പെടില്ല.    നൂറു നില കെട്ടിടത്തിൽ നിന്ന്  നോക്കുമ്പോൾ  കാണുന്ന കുഞ്ഞു മനുഷ്യരിൽ താനുൾപ്പെടുന്നുവെന്നറിയുമ്പോഴാണ് അഹന്തയുടെ മുള്ളൊടിയുന്നത് .   തന്നെക്കാൾ സമ്പൽ സമൃദ്ധിയിൽ ജീവിച്ചവർ കടക്കെണിയിൽ ഉലയുന്നത്  കാണുമ്പോഴും  തന്ന...

പട്ടം

സ്വപ്നങ്ങളുടെ വിഹായസ്സിൽ ഓർമ്മകളുടെ നൂലറ്റങ്ങളിൽ പറക്കാൻ കൊതിച്ച രക്തവർണ പട്ടം ഉണ്ടായിരുന്നു ഞെട്ടറ്റു പോയ സ്വപ്നങ്ങളോടൊപ്പം കാറ്റിൻ ശീഘ്ര പ്രയാണത്തിൽ, ഉലച...

പദശുദ്ധികോശം

Image
   മലയാള ഭാഷയിൽ നാം പതിവായി വരുത്തുന്ന തെറ്റുകൾ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഡോ. ഡേവിസ് സേവ്യറിന്റെ  'പദശുദ്ധികോശം' പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തിയ ഭാഷയിലെ ശരിതെറ്റുകൾ കഥാക്രമം ശരി, തെറ്റ്, അർത്ഥം എന്നീ ക്രമത്തിൽ ചേർക്കുന്നു. ✔ശരി(കുടുതൽ നല്ല പ്രയോഗം ) ❌തെറ്റ്  1) അങ്കണവാടി   - അംഗനവാടി( സുന്ദരിമാരുടെ പൂന്തോട്ടം) 2) അത്താഴപ്പൂജ    -  അത്താഴപൂജ 3) അത്ഭുതം  - അൽഭുതം 4) അദ്ധ്വാനിവർഗ്ഗം - അദ്ധ്വാനവർഗ്ഗം 5) അപകർഷബോധം  - അപകർഷതാബോധം 6) വേഗം - വേഗത 7) അപാകം - അപാകത 8) നിസ്സാരമാക്കി - നിസ്സാരവത്കരിച്ചു 9) ആപാദചൂഡം  - അപാതചൂഢം 10) ആസ്വാദ്യം  - ആസ്വാദ്യകരം 11) വിഷമകരം  - വൈഷമ്യകരം 12) ഉത്തരവാദിത്വം  - ഉത്തരവാദിത്തം 13) ഐച്ഛികം  - ഐശ്ചികം 14) യാദൃച്ഛികം  - യാദൃശ്ചികം 15) കടകവിരുദ്ധം  - ഖടകവിരുദ്ധം 16) കർക്കടകം - കർക്കിടകം 17) കല്യാണം   - കല്ല്യാണം 18) മംഗല്യം - മംഗല്ല്യം 19) കുടിശ്ശിക  - കുടിശിഖ 20) കൈയൊപ്പ്  - കൈയ്യൊപ്പ് 21) ഗ്രാമപ്പഞ്ചായത്ത് - ...

പരേതൻ

അയാൾ മരിച്ചിരിക്കുന്നു.. ഇന്നെല്ല, എത്രയോ മുമ്പേ... അത്മഹത്യയോ വധമോയെന്നറിയില്ല. മരണം ആദ്യമായ് അറിഞ്ഞത് അയാൾ തന്നെ. തവണകൾ തെറ്റാതെ ലഭിച്ച റീത്തുകൾ  ഓരോന്നും മരണത്തെ  പെട്ടെന്ന് എത്തിച്ചു. പടിയിറക്കിയതിൽ പിന്നെ അധികനാൾ അയാൾ  ജീവിച്ചിരുന്നില്ല. ഇവിടെയെവിടെയോ അയാൾ നടക്കുന്നതു കാണാം. ഉള്ളിൽ തിരികൊളുത്താൻ കൊതിച്ചവൻ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അയാൾ മരിച്ചിട്ടും ചരമകോളത്തിൽ ചിത്രം പതിഞ്ഞില്ല. വലിയ ഫ്രൈമുകളിൽ ഇടം നേടിയില്ല. എന്തിന് മരണം അവനൊഴിച്ചാരും അറിഞ്ഞത് പോലുമില്ല! അത്മാവിൻ പീഢ ജഢവുമായി അലയുമ്പോൾ ഉച്ചത്തിൽ ആയാൾ ചോദിച്ച് കൊണ്ടേയിരുന്നു അത്മാവിനെ അടക്കം ചെയ്യുന്ന ശ്മശാനമെവിടെയാണ് കൂട്ടരേ.... എന്നിട്ടും, ചുടലക്കാടോ സെമിത്തേരിയോ അയാൾക്ക് കണ്ടെത്താനായില്ല.

ജീവിതമങ്ങിനെയാണ്

Image
ജീവിതം; അതങ്ങിനെയാണ്... ചിലപ്പോൾ നമ്മെ വല്ലാതെ ചിരിപ്പിക്കും. മറ്റു ചിലപ്പോൾ മൂകമായി ചിന്തിപ്പിക്കും. സ്നേഹം ചൊരിഞ്ഞ് ആനന്ദിപ്പിക്കും സ്വപ്നങ്ങളുടെ കയറ്റിലേക്കാനയിക്കും. പ്രതീക്ഷയോടെ, നൂൽപാലത്തിലൂടെ ഓടിപ്പിക്കും മോഹമേകി കൊതിപ്പിക്കും. എല്ലാം ഞൊടിയിടയിൽ തിരിച്ചെടുത്ത് പല്ലിളിക്കും. വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയും. ആഴിയിൽ തള്ളിയിട്ട് നാറാണത്ത് ഭ്രാന്തനെ പോലെ കൈകൊട്ടിച്ചിരിക്കും. ജീവിതമങ്ങിനെയാണ് അതെങ്ങിനെയോ  അങ്ങിനെ

തോൽപ്പിക്കാനാകുമോ വിശ്വാസിയെ...?

Image
   തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫലസ്തീനികളിൽ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്. എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല. ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല. അവർ തോക്കിൻ മുനയിൽ നോമ്പ് എടുക്കുകയും തുറക്കുകയും ചെയ്യുന്നു.    ഫാസിസം അരങ്ങ് തകർത്ത് ഫണം വിടർത്തിയാടുന്ന ഈ  കാലത്ത്  ആധുനിക ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയാണ്. അതിൽ മുസ്ലീങ്ങളും  ഇസ്ലാമിനോട് അനുഭാവം വെച്ച് പുലർത്തുന്ന അമുസ്ലീങ്ങളുമുണ്ട്. യഥാർത്ഥത്തിൽ ഇസ് ലാമിക ചരിത്രം ഒരാവർത്തി വായിച്ചാൽ ഈ ആശങ്കക്ക് ഇടമില്ല.. പ്രവാചക ചരിതമെങ്കിലും വായിച്ചാൽ മതി. മക്കയിൽ നീണ്ട 13 വർഷം നബിയും അനുചരരും കൊടിയ പീഢനങ്ങളും പ്രതിസന്ധികളും സഹിച്ചാണ് ജീവിച്ചത് എന്നിട്ടും ഇസ്ലാം കളങ്കപ്പെടുകയോ ഇസ് ലാം വളർന്നുവെന്നല്ലാതെ തകരുകയോ ചെയ്തില്ല. ലോകം കണ്ട എക്കാലത്തേയും വലിയ സ്വേച്ചാതിപതികളായ ഫറോവയുടെയും നബ്രൂതിന്റെയും കാലത്താണ് മൂസാ നബിയും  ഇബ്രാഹീം നബിയും ജീവിച്ചതെന്ന് കൂടി ഓർക്കണം. ...

പ്രതീക്ഷകൾ അവസാനിക്കുന്നില്ല 💞

Image
     ചോര വാർന്നൊലിക്കുന്നവനായാണ് ഖബ്ബാബ് നബിയെ കാണാൻ വന്നത് 'അങ്ങ് ഇത് കാണുന്നില്ലേ..? ഖുറൈശീ പീഢന മുറകൾ നാൾക്കുനാൾ വർധിക്കുകയാണല്ലോ..    ഉണ്ടെന്നോ ഇല്ലെന്നോ തിരുമേനി മറുപടി പറഞ്ഞില്ല. യമനിലെ സൻആയിൽ നിന്ന് ഹള്റ മൗത്തിലേക്ക് ഒരാൾക്ക് നിർഭയത്വത്തോടെ യാത്ര പോകാൻ സാധ്യമാകുന്ന ഒരു കാലം വരും ഖബ്ബാബ് എന്ന് പറഞ്ഞ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ സ്വഹാബാക്കളുടെ മനസിലിട്ടും ആസന്നമായ റബ്ബിന്റെ സഹായത്തെ ഓർമിപ്പിച്ച് കൊണ്ടുമാണ് അവിടുന്ന് മറുപടി പറഞ്ഞത്   മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓലമേഞ്ഞ മദീനയിലെ പള്ളിയിലിരുന്നാണ് ഈ ഉമ്മത്ത് റോമും പേർഷ്യയും അടക്കിവാഴുമെന്ന് അവിടുന്ന് പറയുന്നതും സ്വന്തമായി ഒരു നാടോ രാജ്യമോ ഇല്ലാതെ മദീനയിലേക്ക് അഭയാർത്ഥിയായി പലയാനം ചെയ്യുമ്പോഴെല്ലേ കിസ്റയുടെ വളകൾ നിന്റെ കരങ്ങളിൽ വരുന്ന കാലം വരും സുറാക്കാ എന്ന് പറഞ്ഞ് സുറാക്കയെ അത്ഭുതപ്പെടുത്തിയത്. അതെ പ്രതീക്ഷകൾ അവസാനിക്കുന്നില്ല.പ്രതീക്ഷ നിലക്കുമ്പോഴാണ് നിരാശ ജനിക്കുന്നത് കാർമേഘകെട്ടിനിടയിലും  തെളിഞ്ഞ മേഘക്കീറുകൾ കാണുന്ന വിശ്വാസിക്ക് നിരാശകളില്ല. ചില പ്രതീക്ഷകളാണ് അവനെ മുന്നോട്ട് നയിക്കാൻ...

നാം ദു:ഖിക്കാതിരിക്കാൻ...💞

Image
   ദു:ഖിക്കാതിരിക്കാൻ ചെറിയൊരു വിദ്യ കാതിൽ കാതിലോതാം നബി വചനമാണ് '' താഴെ ഉള്ളവരിലേക്ക് നോക്കുകയും മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുകയും ചെയ്യുവിൻ അല്ലാഹു തന്ന അനുഗ്രഹങ്ങൾ അവമതിച്ച് കാണാതിരിക്കാൻ വേണ്ടിയത്രേ അത് ''    എത്ര സത്യം സുന്ദരം ഈ വാക്കുകൾ! നാം ദുഃഖിച്ചതെപ്പോഴാണ്..? പാവപ്പെട്ടവന്റെ പട്ടിണിക്കൂര കണ്ടല്ല പണക്കാരന്റെ പത്രാസ് കണ്ടാണ് പലപ്പോഴും നാം ദു:ഖിച്ചിട്ടുള്ളത്.   അപ്പോൾ മുകളിലോട്ട് നോക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ.? അത്താഴപട്ടിണിക്കാരെ കാണുമ്പോൾ നമ്മുടെ ഭക്ഷണം  'നല്ല ഭക്ഷണ'മാകുന്നു. പായ് വിരിക്കാൻ കടയടക്കുന്നതും കാത്തിരിക്കുന്ന തലചായ്ക്കാൻ ഇടമില്ലാത്തവരെ കാണുമ്പോൾ നമ്മുടെ വീട് 'കൊട്ടാര'മാകുന്നു. ടെക്സ്റ്റയിൽസിന്റെ പുറത്ത് നാട്ടപ്പെട്ട ഡോള് കണ്ട് അത് ഞാനായിരുന്നെങ്കിൽ ആ വസ്ത്രമെനിക്ക് അണിയാമായിരുന്നല്ലോയെന്ന് കൊതിച്ച് പോകുന്ന അനാഥ ബാല്യം കാണുബോൾ നമ്മുടെ വസ്ത്രം മുന്തിയ ബ്രേൻഡായും നമുക്ക് അനുഭവ ബോധ്യമാകും. ഇതാണ് ജ്ഞാനികളുടെ മനസംതൃപ്തിക്ക് പിന്നിലെ മഹാരഹസ്യം   നമ്മുടെ കണ്ണുകൾ താഴോട്ടാകുമ്പോൾ കൈകൾ മേലോട്ടുയർന്ന്  നാ...

ഞാനല്ലാതെ വേറെ ആര് പൊറുക്കാനാണ് ആയിശാ.. 💞

Image
    കയ്യിൽ ഒരൽപ്പം കറിയുമായാണ് തിരുമേനി അന്ന് ആയിശാബീവിയുടെ വീട്ടിലേക്ക് വന്നത്. മറ്റൊരു ഭാര്യയുടേതാണെന്നറിഞ്ഞപ്പോൾ ബീവിയുടെ പെൺ സഹജ ഈർശത ഉണർന്ന്  മുഖത്ത് കാർമേഘകെട്ടുപോലെ അടിഞ്ഞ് കൂടി. ബീവി പാത്രം ഒറ്റത്തട്ടിന് പൊട്ടിച്ചു കളഞ്ഞു. ഈ അപ്രതീക്ഷിത വികാര വിക്ഷേപണത്തിൽ അവിടെന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഒരു കുട്ടിയെ പോലെ പാത്രം പെറുക്കിയെടുത്ത് നിലം വൃത്തിയാക്കി റൂമിന്റെ ഒരു മൂലയിൽ പോയിരുന്നു മൗനം ദീക്ഷിച്ചു.    പ്രിയതമന്റെ മൗനത്തിൽ ബീവി വേദനിച്ചു. അതങ്ങിനെയാണല്ലോ പ്രിയപ്പെട്ടവരുടെ മൗനം വല്ലാത്ത വേദന തന്നെ. ചിലപ്പോൾ നല്ല ശിക്ഷണവും.    തെറ്റ് ബോധ്യമായ അവർ നബിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. അങ്ങേക്ക് എന്നെ പ്രഹരിക്കാമായിരുന്നല്ലോ... ഒന്ന് ശകാരിക്കുകയെങ്കിലും ആകാമായിരുന്നു. ഈ മൗനം അസഹ്യമാണ് നബിയെ പൊറുക്കുക..... അവർ തേങ്ങി.   ബീവിയുടെ കാർകൂന്തൽ തഴുകി അവിടെന്ന് പറഞ്ഞു. ഏയ് സാരമില്ല ആയിശാ ഞാനല്ലാതെ വേറെ ആരാ നിനക്ക് പൊറുത്ത് തരിക. ഞാനത്   മറന്നു കളഞ്ഞല്ലോ....    നമ്മളിലൊരാളുടെ അവിവേകത്തിൽ അപരന് അണിയാവുന്ന വിവേകത്തി...

നീ തൊടാൻ കൊതിച്ചവരില്ലേ...?

    മറ്റാരുമല്ല, മാതാപിതാക്കൾ തന്നെ. നമ്മുടെ കാരുണ്യത്തിന്റെ കുടക്കീഴിൽ ഈറനണിയാൻ ആഗ്രഹിച്ചവരും അർഹതപ്പെട്ടവരുമായവർ. അവർ പനിച്ചപ്പോൾ കൊതിച്ചത് ഡോക്റ്റർ കുറിച്...

അതിനവൻ ഭാരമല്ല സർ, എന്റെ ഭാഗമാണ് 💞

   വലിയ കുന്നിൻ ചെരിവിലൂടെ ചലനമറ്റ   സഹോദരനെ തോളത്തിരുത്തി ഉച്ചിയിലേക്ക് അവൻ ഓടിക്കയറി. കണ്ടു നിന്നവർക്ക് ആശ്ചര്യം. അവരിലാരോ ഒരാൾ ചോദിച്ചു. ഇത്രയും ഭാരം  നിനക്ക് ...

ഉമ്മയുടെ ശേഷിപ്പുകൾ

Image
ഉമ്മനിൻ തട്ടം തക്കത്തിൽ ഞാനതു കട്ടെടുത്തു. നെഞ്ചിലായ് ചേർത്തുവെച്ചു. നീ തൊടാൻ പനിച്ചൂട് നടിച്ചു. പുണരാൻ വിറയാർന്നു നിന്നു. ഈ മുറിക്കുള്ളിൽ നീ ഒഴിച്ച് എല്ലാം എനിക്കുണ്ട്. എങ്കിലും ശുന്യമാണെൻ പ്രപഞ്ചം. നിൻ ഗന്ധം ഈ ഭൂവിൽ അലിയാതെ വേറിട്ടു നിൽപ്പൂ. നീ നട്ടതെല്ലാം വളർന്ന് പോയി. നീ തൊട്ടതെല്ലാം തളിർത്ത് പോയി. ഉമ്മായെന്ന വിളിയാളം ഉത്തരം കിട്ടാതെ തട്ടിയും തടഞ്ഞും എവിടെയോ വീണുപോയി മുത്തിക്കമ്മലിൻ നാദം ഇപ്പോഴും കാതിൽ ചൊന്ന മൊഴികൾ ഈരടികളായി നാവിൽ കാച്ചിയും കുപ്പായവും കല്ലുമാലയും കാഴ്ച്ചയിൽ മായാത്ത മുദ്രയായി അകത്തളം ഭേധിച്ചു കരിമുക്ത പുതുവസ്ത്രം ധരിച്ചു മക്കളെ തിരയാതെ നിദ്രപൂണ്ടു അന്നാദ്യമായി നീ പതിവുതെറ്റിച്ചു  ഏകയായി യാത്രയായി.

ഈ ലോകം തോറ്റവരുടെ കൂടിയാണ്

     പ രീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ഒരു ചടങ്ങിൽ, പ്രൊഫസർ എം എൻ വിജയൻ മാഷ്‌ നടത്തിയ ഒരു പ്രസംഗത്തിൽ നിന്നും… ” ഈ മീറ്റിങ്ങിൽ വന്നിരിക്...

റംസാൻ നിലാവ് 🌙 : ആഗ്രഹങ്ങൾക്കും പുണ്യമുണ്ട് !

Image
    സ്വഹാബികളുമൊത്ത് യുദ്ധത്തിനിറങ്ങിയ ഒരു സന്ദർഭത്തിൽ മലമ്പാതകളും മരുഭൂമികളും മുറിച്ച് കടക്കുന്നതിനിടയിൽ തിരുമേനി(സ്വ) പറഞ്ഞു: മദീനയിൽ ചില ആളുകളുണ്ട്, നിങ്ങൾ ഒരു താഴ്വരയും മരുഭൂമിയും താണ്ടിക്കടക്കുന്നില്ല അവർ നിങ്ങളോടൊപ്പമില്ലാതെ, പ്രതിഫലത്തിൽ പങ്ക്പറ്റാതെ. യുദ്ധത്തിൽ പങ്കെടുക്കാതെ വീട്ടിലിരിക്കുന്നവർക്ക് എങ്ങിനെയാണ് പ്രതിഫലം ലഭിക്കുകയെന്ന്  സ്വഹാബികൾ ആശ്ചര്യം കൂറിയപ്പോൾ നിങ്ങളോടൊപ്പം വരാൻ അവർക്കും  ആഗ്രഹമുണ്ടായിന്നുവെന്നും രോഗമാണ് അവരെ തടഞ്ഞതെന്നും അതിനാൽ അവർക്കും പ്രതിഫലമുണ്ടെന്നും തിരുമേനി (സ്വ) മറുപടി നൽകി. (മുസ്ലിം)   നോക്കൂ, ആഗ്രഹമുണ്ടെങ്കിൽ കൂലിയുമുണ്ട്! ഒരുവേള  ചെയ്യാൻ സാധിക്കാതെ വരികയാണെങ്കിലും ആഗ്രഹം നിമിത്തം നാഥൻ പ്രതിഫലം നൽകും.   പാവപ്പെട്ടവന് പണക്കാരനെ പോലെ ദാനം ചെയ്യാനും, നമസ്ക്കരിക്കാൻ സാധിക്കാത്തവന് നമസ്ക്കരിക്കാനും നോമ്പെടുക്കാൻ സാധിക്കാത്ത രോഗിക്ക് നോമ്പ് നോൽക്കാൻ ആഗ്രഹിക്കുന്നതിലും തെറ്റുണ്ടോ...? ഇല്ലന്ന് മാത്രമല്ല, അത്മാർത്ഥമായ ആഗ്രഹങ്ങൾക്ക് പുണ്യവുമുണ്ട്.   നമുക്ക് ആഗ്രഹിക്കാം കുന്നോളം ചെയ്ത് കൂട്ടാൻ....

ചിതലരിക്കുന്ന പുസ്തകങ്ങൾ

Image
    ''വിശക്കുന്ന മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ, അതൊരു ആയുധമാണ്‌'' ഇത് പറഞ്ഞത് ജർമ്മൻ കവിയായ ബെർടോൾഡ് ബ്രെഹ്താണ്  (1898-1956).    പുസ്തകം കൊണ്ട് പട്ടിണിമാറ്റാൻ കഴിയില്ല എന്നാൽ ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റാം. പുസ്തകം ഒരു ആയുധമായാണ് ജ്ഞാനികൾ കണ്ടത്. മലയാളത്തിന്റെ പ്രിയ കവി വയലാർ 'വാളല്ലെൻ സമരായുധം'  എന്ന് അരുളിയതും ഇത് കൊണ്ടാണ്. വാളിനേക്കാൾ മൂർച്ചയുള്ള ആയുധമാണ് പുസ്തകം.     ഇടുങ്ങിയ ലോകത്തുനിന്ന് വിശാലമായ പറുദീസയിലേക്ക് പുസ്തകം വായനക്കാരനെ നയിക്കുന്നു. മറ്റൊരു കവി പറയുന്നുണ്ട് ''പുസ്തകങ്ങൾ നിങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്നു നിങ്ങളുടെ പാദങ്ങൾ പോലും നീങ്ങാതെ'' രാജ്യത്തിന്റെ അതിർവരമ്പുകൾ നോക്കാതെ ഏതറ്റം വരേയും വായനക്കാരന് പോകാം. ഇത്രയും സ്വാതന്ത്രം ഒരു വായനക്കാരനല്ലാതെ മറ്റാർക്കാണ് ലഭിക്കുന്നത്.    ജിബ്രാനിലൂടെ ലബനാനിലെ പൈൻ മരങ്ങൾക്കിടയിലും ബിന്യാമീനിലൂടെ അറേബ്യൻ മരുഭൂമിയിലും നാമെത്രയോ നടന്നിരിക്കുന്നു.    എം.ടിയുടെ സേതുവായും ബഷീറിന്റെ മജീദായും എത്രയോ  കഥാപാത്രങ്ങളായി നാം സ്വയം മാറിയ...

ചെറുകഥ: അഗ്രഹാര

Image
    ''ഹിലാൽ അഹമ്മദ് നിങ്ങൾക്ക് ഒരു കത്തുണ്ട്.!'' പാറാവുകാരനായ പോലീസുകാരനാണ്.  വിചാരണ തടവുകാരനായി സെല്ലിൽ  എത്തിയതിനുശേഷം ആദ്യമായാണ് ഒരു മനുഷ്യന്റെ ശബ്ദം കേട്ടത്. ചിന്തയിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റു അഴിയിലൂടെ കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു.                                                      10/2/2006                                       തിരൂർ പ്രിയ സുഹൃത്തേ,        ഈ കത്ത് നിന്നിലേക്കെത്തുമോ അതോ പോലീസുകാരന്റെ  ചവറ്റുകൊട്ടയിൽ അന്ത്യവിശ്രമം കൊള്ളുമോ അറിയില്ല. എങ്കിലും ജന്മദി...

പൂമരം

Image
ആ പൂമരം വസന്തത്തി- ലെങ്കിലും പൂത്തുലയട്ടെ... ശിശിരവും ഹേമന്തവും വഴിമാറിയത് വസന്തം തീർക്കാനാണ് പൂക്കളെ ഗർഭംധരിക്കാനാണ് മധുവൂട്ടി  വിരുന്നൂട്ടാനാണ് അവളുടെ ചില്ലകൾ അറുത്തുമാറ്റാതിരിക്കാം വേരുകൾ പിഴുതെറിയാതിരിക്കാം മരവിച്ച ചുണ്ടുകൾ ചുംബിക്കും ഹിമകണങ്ങളെ സ്വപ്നം കണക്കെ കാത്തിരിക്കുകയായിരുന്നു അവൾ ഇലപൊഴിയും വിറയാർന്ന ശിശിരത്തിലും പൊള്ളുന്ന ഗ്രീഷ്മത്തിലും ഒരു വസന്തം പ്രതീക്ഷിച്ച് കൊണ്ട്

കവിത

Image
വിരസമാം രാവുകൾ വസന്തമാക്കിയ നിത്യകന്യകേ നിനക്ക് മംഗളം നിൻ പ്രണയ ചൂടേറ്റ് വിരിഞ്ഞതാണ് എൻ കവിതകൾ ഏറെയും. നിൻ പ്രണയ സ്പർശമേറ്റ് വിരിയാൻ കൊതിക്കുന്നു ഇനിയുമെത്രയോ കവിതകൾ