Posts

Showing posts from 2018

വിശ്വാസി

Image
അവസാനിക്കാത്ത പ്രതീക്ഷകൾ... പതറാത്ത  അത്മവിശ്വാസം.. അതിരുകൾ ഭേധിക്കും സ്നേഹഭാവനാ... ആരെയും കൂസാത്ത  ധീരത നനഞ്ഞു കുതിർന്ന കണ്ണുകൾ സ്തുതികൾ അലതല്ലും നാവുകൾ വിറയാർന്ന ഹൃത്തടം സുജൂദിൻ തഴമ്പിട്ട നെറ്റിത്തടം. പിടയുമ്പോഴും ചിരിക്കുന്നവൻ നാഥനിൽ പ്രതീക്ഷയർപ്പിക്കുന്നവൻ യാമങ്ങളിൽ കരുത്താർജിക്കുന്നവൻ കിയാമുകളെ ഉന്മാദമാക്കിയവൻ. കണ്ണീരാൽ മുസല്ല വിരിച്ചവൻ മൊഴികളാൽ വസന്തം തീർത്തവൻ അഗതിക്ക് അത്താണിയായവൻ യത്തീമിന് അഭയമായവൻ. മന്ത്രിക്കോ മന്നനോ ധനികനോ അധിപനോ ലഭിക്കില്ലൊരുത്തനും അവനുള്ളൊരാത്മശാന്തി.

ജിഹാദിനൊരുങ്ങുക...

Image
   നിലവിളികൾ അവസാനിച്ചിട്ടില്ല. കാമ്പുകളൊഴിയുമ്പോൾ ഇനിയെങ്ങോട്ടെന്ന ആശങ്ക നമ്മുടെ സഹോദരങ്ങളുടെ മുഖങ്ങളിൽ പ്രകടമാണ്. നിസ്വാർത്ഥമതികളുടെ സഹായഹസ്തങ്ങൾ നീളുന്നുവെങ്കിലും പലരുടേയും അവസ്ഥ ഇപ്പോഴും വളരെ ദയനീയ്യമാണ്. വൈദ്യുതി പൂർണ്ണമായും പുനർ സ്ഥാപിക്കപ്പെട്ടിട്ടില്ല. വീടിന്റെ അകത്തും പുറത്തും രൂപപ്പെട്ടിട്ടുള്ള ചെളിക്കൂന കണ്ട ഞെട്ടലിലാണവർ. വെള്ളം സർവത്രയാണെങ്കിലും ശുദ്ധജല ക്ഷാമം എവിടെയും നേരിടുന്നുണ്ട്.    രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസത്തിലും  മുഴുകിയിരുന്ന പലരും കൈ കഴുകി തിരിച്ച് നടക്കുന്ന ഈ സാഹചര്യത്തിൽ പരലോക വിശ്വാസികളായ നാമെങ്ങിനെയാണ് ദൗത്യം പൂർത്തിയാകാതെ പിൻതിരിയുക...? അവസാന വീടും ശുദ്ധിയാകുന്ന വരെ അവസാന വീടും പൂര്‍വ്വസ്തിഥിയിലേക്ക്‌ തിരിച്ചു വരുന്നത് വരെ നമ്മുടെ 'ജിഹാദ്' അവസാനിക്കുന്നില്ല!     നമ്മുടെ നാടിന്റെ പുനർനിർമ്മിതിയിൽ ഭാഗവക്കാവുക...  ത്യാഗസന്നന്ധമായ ജിഹാദിനൊരുങ്ങുക....

ഉഗ്രരൂപിണിയായ് നീ പെയ്തിറങ്ങുമ്പോൾ

Image
ഉഗ്രരൂപിണീ നീയെൻ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. നിലക്കാത്ത നിൻ പ്രയാണം ഹൃദയാന്തരങ്ങളിൽ ആശങ്ക തീർത്തു. കലിതുള്ളി പെരുവെള്ളം ഒഴുക്കി നീ സ്വപ്നങ്ങൾ തുടച്ചെടുത്തു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അഭയം തേടി നിന്നിൽ നിന്നും ഒളിച്ചു. ഒരോ പടിയും നീ  മെല്ലെ മെല്ലെ കയറി അടുത്തിടുമ്പോൾ അകത്തളങ്ങളിൽ നിന്നും ഉയരുന്ന രോദനങ്ങൾ കേൾക്കാത്തതെന്തേ നീ... നീ കനത്തപ്പോൾ കണ്ണീര് കണങ്ങൾ തിമർത്തത് അറിഞ്ഞില്ലേ നീ... കെട്ടി ഉയർത്തിയ  മതിൽ കെട്ടുകൾ നീ തകർത്തു. കൊട്ടിയടച്ച കരിങ്കൽ ഭിത്തികൾ നീ ഭേധിച്ചു. ചർച്ചും ആൽത്താരയും നീ - കവർന്നെടുത്തപ്പോൾ മസ്ജിദും ക്ഷേത്രവും എടുക്കാൻ മറക്കാതെ നീ മതേതരത്വം തെളിയിച്ചു. വർഗ കേമം പറഞ്ഞില്ലൊരുത്തനും മത ഭ്രാന്ത് പുലംബിയില്ലൊരുത്തനും നാട്ടിയ പല വർണ്ണ പതാകകളൊക്കെയും ഒരുമിച്ചൊന്നായ് നിന്നിൽ ലയിച്ചു. സമവായമന്ത്രങ്ങൾ ഞങ്ങൾ മുഴക്കി ദൈവമേ.... നിൻ കരുണാകടാക്ഷങ്ങൾ മാത്രമേ ഏകാശ്രയം.

ഇനിയാരുണ്ട് ആ വിടവ് നികത്താൻ...?

Image
    പ്രസ്ഥാനം രണ്ടു ചേരിയായ് വിഘടിച്ച് നിന്നിരുന്ന കാലത്ത് മറുപക്ഷത്താണെങ്കിലും ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പണ്ഡിത ശ്രേഷ്ടനായിരുന്നു ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. ആ കാലങ്ങളിൽ ജാമിഅ സലഫിയ്യയിൽ ദൗറകൾ സംഘടിപ്പിക്കുമ്പോൾ അദ്ദേഹത്തെ കൊണ്ടുവരാൻ പ്രിൻസിപ്പൾ ബാഖവി സർ  ശ്രമിച്ചിരുന്നു. വിജ്ഞാന വിസ്മയത്തിന്റെ വിരുന്നൂട്ടിയ അദ്ദേഹത്തിന്റെ ക്ലാസ്സുകൾ പിന്നീട്  ഒരുപാട് ഉപഹരിച്ചിട്ടുണ്ട്.      മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐക്യത്തിൽ ഏറെ സന്തോഷിച്ച വ്യക്തിയും ഒരുപക്ഷേ അദ്ദേഹമായിരിക്കും. കുറച്ച് നാളുകരായി മൗലവി വളരെ ക്ഷീണിതനായിരുന്നു. മുജാഹിദ് സമ്മേളനത്തിൽ വന്നവരിൽ അദ്ദേഹത്തിന്റെ ക്ഷീണം കണ്ട് വേദനിക്കാത്തവരില്ല. സമ്മേളന വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പ്രവർത്തകരും നേതാക്കളും വേദനയോടെ പങ്ക് വെച്ചത് അദ്ദേഹത്തിന്റെ ഈ അവസ്ഥയേ കുറിച്ചായിരുന്നല്ലോ...    പതുങ്ങിയ സംസാരം, വാക്കുകൾ പറുക്കിയെടുക്കാവുന്ന രൂപത്തിലുള്ള ഭാഷണം ഇതായിരുന്നു മൗലവിയുടെ പ്രസംഗത്തിന്റെ പ്രത്യേക്ത. തന്നിൽ ഏൽപ്പിക്കപ്പെട്ട വിഷയം കൃത്യമായി സദസ്സിന് വിശദീകരിച്ച് കൊടുത്...

പുഴയുടെ ഒന്നാം അതിര് കടക്കുമ്പോൾ

Image
പുസ്തക നിരൂപണം  📚    നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുഹൃത്ത് സമദ് റഹ്മാന്റെ പുഴയുടെ ഒന്നാം അതിരിൽ ഒരു കടവുണ്ടെന്ന പുസ്തകം കയ്യിൽ കിട്ടിയത്.    അക്ഷരങ്ങളെ പ്രണയിക്കാൻ ആരംഭിച്ചപ്പോൾ    ഇടക്ക് എപ്പോഴോ ലഭിച്ച സുകൃതമാണ് സമദ്ക്ക. ഇത് അദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണ് . പോസ്റ്റലായി അദ്ദേഹം തന്നെ അത് അയച്ചു തന്നു.  കടവു കടക്കുമ്പോൾ :     എം ടി യെ പോലുള്ള ഒരുപാട് സാഹിത്യകാർക്ക് ജന്മം നൽകിയ  കൂടല്ലൂരെന്ന തന്റെ നാടിന്റെ കഥ പറയുകയാണദ്ദേഹം. ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പ്രവാസിയുടെ നാട്ടിൻ പുറ ചിന്തകളെ തന്മയതത്തോടെ ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.    കൂടലൂരിന്റെ എഴുത്തുകാരനെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു എഴുത്തുകാരൻ തന്റെ നാടിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമാണ്.    എഴുത്തുകാരൻ നൽകുന്ന സ്നേഹം പതിന്മടങ്ങായി  ആ നാടും നാട്ടുകാരും തിരിച്ചു നൽകുന്നുണ്ട്. പുസ്തക പ്രകാശനം കൂടല്ലൂരുകാർ ആഘോഷമാക്കിയത് അത് കൊണ്ടാണ്.   കൂടല്ലൂരും, വടക്കുമുറി പുഴയും, ക...

ഗാന്ധിജി മോഹിച്ച ഭരണാധികാരി

Image
     വൈദേശികളായ ആ യാത്രാ സംഘം ഉമറിനെ തിരഞ്ഞ് ഒരുപാട് അലഞ്ഞു. കൊട്ടാരത്തിന്റെ മട്ടുപ്പാവിലും രാജ സിംഹാസനത്തിലും അവർക്ക് ഉമറിനെ കണ്ടെത്താനായില്ല. ഒടുവിൽ ഖലീഫാ ഉമറെവിടെയെന്നവർ ഗ്രാമവാസികളോടന്വേഷിച്ചു. അതാണ് നിങ്ങൾ തിരയുന്നയാൾ ഈന്തപ്പനയോലയിൻ വിശ്രമിക്കുന്ന കീറിയ വസ്ത്രമണിഞ്ഞ ഉമർ (റ)നെ ചൂണ്ടിയൊരാൾ പറഞ്ഞു. തങ്ങളുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാനായില്ല. കിസറയും കൈസറും ഭയപ്പെടുന്ന മദീനയുടെ ഏകഛത്രാധിപതിയായ ഉമർ തന്നെയാണോ ഇതെന്നവർ അവിശ്വസനിയതയോടെ പരസ്പരം ചോദിച്ചു.    അധികാരം മനുഷ്യനെ അഹങ്കാരിയും ദുർനടപ്പുകാരനുമാക്കുമ്പോൾ അധികാരം ഉമറിനെ കൂടുതൽ വിനയാന്വിതാക്കുകയായിരുന്നു. . സുരക്ഷിത ഭരണത്തിന് കീഴിൽ സുഖനിദ്ര പുണരുമ്പോൾ ഉമറിന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകുകയായിരുന്നു. ഭരണാധികാരിയെന്ന നിലയിൽ നിയമാനുസൃതമായി ലഭിക്കുന്ന സുഖലോലുപത മാത്രമായിരുന്നില്ല പൗരനെന്ന നിലയിൽ ലഭിക്കുന്ന അവകാശങ്ങൾ പോലും അദ്ദേഹം സ്വയം നിഷേധിച്ചു. ജനം വിശക്കുമ്പോൾ ആദ്യം വിശക്കുന്നവനും ജനം വിശപ്പകറ്റുമ്പോൾ അവസാനം വിശപ്പകറ്റുന്നവനും താനാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മദീനയിൽ ക്ഷാമമുണ്ടായപ്പ...

ആൽകെമിസ്റ്റ്

Image
   എല്ലാവരും ദു:ഖത്തെ കുറിച്ച്  സംസാരിക്കുമ്പോൾ ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോ സംസാരിക്കുന്നത് പ്രതീക്ഷകളെ കുറിച്ചും ശുഭാപ്തിയെ കുറിച്ചുമാണ്. ഒരുപക്ഷേ ഇതാകാം അദ്ദേഹത്തെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.    സാന്റിയാഗോയെന്ന ഇടയ ബാലന്റെ നിധി തേടിയുള്ള യാത്രയിലുടനീളം പ്രയാസങ്ങളും പ്രതിബദ്ധങ്ങളും ഒരുപാട് അവന് അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട് എന്നാൻ ശുഭാപ്തിയുടെ പാർശ്വത്തെ മുറുകെപിടിച്ച് മുന്നേറാനാണ് അവൻ ഇഷ്ടപ്പെട്ടത്. ആൽകെമിസ്റ്റിന്റേയും, ജ്ഞാനിയായ രാജാവിന്റെയും വാക്കുകളിൽ ഉറ്റ് നിൽക്കുന്നതും ഇത് തന്നെയാണ്. മനസ്സിൽ കോറിയിട്ട ചില വചനങ്ങൾ  ചുവടെ ചേർക്കുന്നു. " ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി അത്മാത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും " " സഫലമാകാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ... " "ചിലർ യാത്ര പോകുന്നതിനേക്കാൾ തിരിച്ചുവരവിനെ കുറിച്ചാണ് ആലോചിക്കുക'' " നീ കണ്ടെത്തിയത് സത്യവും ശുദ്ധവുമാണെങ്കിൽ അതിന് നാശമില്ല. എത്ര കാലം കഴിഞ് തിരിച...

കൊടിയുടെ നിറമേ മാറുന്നുള്ളു.

Image
കൊടിയുടെ നിറമേ മാറുന്നുള്ളു. വിഷപ്പിന്റെ മുറവിളികളും ബാല്യം പേറുന്ന അനാഥത്വവും  പ്രിയതമ നുകരുന്ന വൈധവ്യവുമെല്ലാം എല്ലാവർക്കുമൊന്നു പോലെ....!

മഴ നനഞ്ഞ ഓർമ്മകൾ ഈറനണിഞിരിപ്പുണ്ട്

Image
 മഴ നനഞ്ഞ  ഓർമ്മകൾ ഈറനണിഞിരിപ്പുണ്ട്

ആസിംക്കയുടെ ചായ മക്കാനി

Image
   ആസിംക്കയുടെ മസാലച്ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ....? ബേപ്പൂർ പുളിമൂട്ടിൽ പോകുമ്പോൾ ആസിംക്കയുടെ കടയിലെ മസാലച്ചായയും സ്പഷ്യൽ ബീഫ് ബ്രഡ് റോസ്റ്റും കഴിക്കാതെ പോയാൽ നഷ്ടമാണ് കെട്ടോ.....    കോഴിക്കോട്ടാരൻ ചങ്ങാതി അർഷദാണ് എഴുപതുകളുടെ പൈതൃകം ഒട്ടും ചോർന്ന് പോകാത്ത ആ ചായമക്കാനിയിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ആസിംക്ക തനിച്ചേയൊള്ളുവെന്ന് തോന്നുന്നു. മൈസൂർ സ്വദേശിയാണദ്ദേഹം. പൈഞാമയും നീളൻ കുപ്പായവുമണിഞ്ഞ അദ്ദേഹത്തെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ സ്റ്റയിലായിരുന്നു.    രാത്രിയിലാണ് പ്രധാന കച്ചവടം. രാത്രി പത്ത് മണി വരെ ഇത് നീണ്ടു നിൽക്കും.     പഴമയേ മനസ്സിൽ കൊണ്ടുവരുന്ന ചുമരുകൾ..  ഭിത്തിയിൽ പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഒരഡാർ ഹാർമോണിയമിരിപ്പുണ്ട്. ഓർമ്മകളെ കുപ്പിയിലാക്കി ചില്ലു ഭരണികൾ അലംങ്കരിച്ചിട്ടുണ്ട്.  ഗസൽ ശീലുകൾ  ആ രാത്രിയിൽ ഒരു അറേബ്യൻ മജ്ലിസൊരുക്കുന്നുണ്ട്. വെളിച്ചം മങ്ങിയറാന്തലുകൾ ട്യൂപ് ലൈറ്റുകൾക്ക് വഴിമാറി അടുത്ത് തന്നെ ഇരിപ്പുണ്ട്. പ്രവാചക ചരിതം പറയുന്ന ഒരു  തമിഴ് ക്ലാസിക്ക് കേട്ട് കൊണ്ടാണ് ഞങ്ങൾ മക്കാനിലേക്ക...

ഒരു പൂ കൂടി.... ആസിഫ, കാശ്മീരിന്റെ ഗിരിതടങ്ങളിൽ നിന്നും ഒരു പൂ കൂടി പൊഴിഞ്ഞു. അല്ല, പിഴുതെറിഞ്ഞു. #asifa

Image
ഒരു പൂ കൂടി.... ആസിഫ, കാശ്മീരിന്റെ ഗിരിതടങ്ങളിൽ നിന്നും ഒരു പൂ കൂടി പൊഴിഞ്ഞു. അല്ല, പിഴുതെറിഞ്ഞു. #asifa

ഈ സമുദായം ഉറച്ച് വിശ്വസിക്കുന്നു അവർ ഹിന്ദുക്കളല്ലന്ന്

Image
      എട്ട് ദിവസം പലവുരു പലരും ചേർന്ന് പീഡിപ്പിക്കാൻ മാത്രം എന്തായിരുന്നു  ആ എട്ടു വയസ്സുകാരിയുടെ മടിശ്ശീലയിൽ? അത് കാമം മാത്രമായിരുന്നില്ല. മുസ്ലിം വിദ്വേഷത്തിന്റെ പ്രത്യേയശാസ്ത്രമായിരുന്നു ആ മൃഗീയതക്ക് പിന്നിലെന്ന് അറിയാത്തവരുണ്ടോ! അവൾ ഇത്രയും ധാരുണമായി കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് മാത്രമാണെന്ന് പറയാൻ പലരും ഭയപ്പെടുന്നു. പേടിപ്പിക്കാനാണത്രേ പീഡിപ്പിച്ചത്. ബകർവാൽ ഗോത്ര വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താൻ കാലങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുന്നു. മക്കൾക്ക് ഈ ഗതി വന്നാൽ അവർ പോകാതിരിക്കുമോ!   ഭൗതിക ശരീരം  സ്വന്തം മണ്ണിൽ മറമാടാൻ പോലും അനുവദിക്കാതെ 8 KM അകലെ അടക്കം ചെയ്യേണ്ടി വന്നത് എത്രമാത്രം വേദനാജനകമാണ്.  വീണ്ടുമിതാ സൂറത്തിലും ഇത് തന്നെ ആവർത്തിക്കപ്പെടുന്നു.    ഹൈന്ദവ സഹോദരങ്ങൾ പവിത്രമായി കാണുന്ന ദേവസന്നിധി തന്നെ ഈ കൃത്യത്തിനായ് തെരെഞ്ഞെടുത്തത് ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. ഇതേപേരിൽ ചങ്ങനാശ്ശേരിയിൽ  അമ്പലത്തിന്റെ ചുവരുകളിൽ കലാപത്തിന്റെ കനലുകൾ കോറിയിട്ടപ്പോഴും സംഘ്പരിവാർ ലക്ഷ്യം വെച്ചത്  ...

പ്രതിഷേധങ്ങൾ പോലും വർഗീയവൽക്കരിക്കപ്പെടുമ്പോൾ

Image
   ക്ഷേത്രാങ്ങണത്തിൽ ഒരു മുസ്ലിം പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത് മുസ്ലീങ്ങൾക്ക് മാത്രമാണോ? കളങ്കപ്പെട്ടത് ഹിന്ദുവിന്റെ പരിശുദ്ധി കുടിയല്ലേ...? ആസിഫമാർ  വളരുന്നത് മുസ്ലിമിന്റെ വീട്ടിൽ മാത്രമാണോ...? ഫാസിസത്തിന്റെ ഇരകൾ മുസ്ലീങ്ങൾ മാത്രമായിരുന്നോ..? ഗൗരിയും ഗോവിന്ദ് പൻസാരെയും മുസ്ലീങ്ങളായിരുന്നില്ലല്ലോ...! എത്രയോ ദളിതർ ഈ മണ്ണിൽ പിടഞു വീണിരിക്കുന്നു. ! അവർ അപഹരിച്ചത് നമ്മുടെ പൈതൃകമല്ലേ...? അവർ അപകീർത്തിപ്പെടുത്തിയത് മഹത്തായ നമ്മുടെ സംസ്ക്കാരത്തെയല്ലേ..? ജിഷക്കും സൗമ്യക്കും വേണ്ടി നാം വാദിച്ചത് മതം നോക്കിയായിരുന്നില്ല. ആസിഫയുടെ നീതിക്ക് വേണ്ടി പ്രയത്നിച്ച രമേഷ് കുമാറു ദീപിക സിങുമൊന്നും മുസ്ലീങ്ങളായിരുന്നില്ല. ലോകത്ത് ഇരകൾക്ക് എന്നും ഒരേ മതമായിരുന്നു... ഒരേ നൊമ്പരങ്ങളായിരുന്നു.. അവരുടെ ജാതിയും മതവുമെല്ലാം ''മനുഷ്യൻ" എന്നുമാത്രമായിരുന്നു.... പ്രതിഷേധങ്ങൾക്ക് പോലും വർഗീയ്യതയുടെ മാനം ചാർത്തപ്പെടുമ്പോൾ നാം വീണ്ടും ' പരാജയപ്പെടുകയാണ്.... മുസ്ലിം പ്രതിഷേധം ഹിന്ദു പ്രതിഷേധം എന്നുണ്ടോ...? ഫാസിസത്തിനെതിരെ നമുക്ക് പ്രതിഷധിക്കുക...  ജാതി ...

സ്ത്രി സ്വാതന്ത്ര്യം സമരമുറകൾ മാറേണ്ടിയിരിക്കുന്നു

Image
      പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌ പാദത്തിൽ   സ്ത്രീകളുടെ മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടി വരേണ്യവർഗ്ഗത്തിനെതിരെ നടന്ന  സമരങ്ങളായിരുന്നു മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്. അന്ന് പരസ്പരം ഏറ്റുമുട്ടിയത് സവർണ്ണരും ഹരിജനങ്ങളുമായിരുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയാണ് സവർണ്ണർ കടന്നാക്രമിക്കാൻ ശ്രമിച്ചത്. ജന്മിത്വത്തിനും സവർണ്ണാധിപത്യത്തിനുമെതിരെയുള്ള ഇത്തരം സമരങ്ങളിൽ ഊറ്റം കൊള്ളുന്ന മാക്സിസ്റ്റ്  പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി ഘടകം  മാറ് തുറക്കാൻ വേണ്ടി ബത്തക്ക സമരം നടത്തുന്നത് കാണുമ്പോൾ കൗതുകം തോനുന്നു.   ബത്തക്ക സമരവും, ചുംബന സമരവും പ്രത്യക്ഷമായി തന്നെ സഹായിക്കുന്നതാരെയെന്ന് ആർക്കാണ് അറിയാത്തത്.     സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ തടയാനോ സ്ത്രികൾ നേരിടുന്ന ലിംഗവിവേചനം അവസാനിപ്പിക്കാനോ ഈ സമരമുറകൾക്ക് സാധിക്കുമോ?... സ്ത്രിയിൽ കാമം മാത്രം കാണാൻ പ്രേരിപ്പിക്കുന്ന പോൺ സൈറ്റുകൾ , അവളുടെ മേനിയിലേക്ക് ചുഴന്നിറങ്ങുന്ന കഴുക കണ്ണുകൾ ഇതി...

സിറിയ

Image
എരിയുന്ന തീയ്യിൽ പതറാതെ പൊരുതുന്നു നീ എൻ ഉറക്കം കെടുത്താൻ വാർത്തയിൽ- പോലും വരുന്നില്ല നീ മാധ്യമ തമ്പ്രാക്കൾക്ക് അപ്രിയം നീ അധികാര വർഗത്തിനറിയില്ല ആരെന്നു നീ പലർക്കും ഇന്നും എത്രയോ അന്യമാണു നീ സിറിയ,   നിന്നിൽ.... കണ്ണീരു പുരളാത്ത മൺ തരികളുണ്ടോ... രക്തം വമിക്കാത്ത മാരുതനുണ്ടോ.... അനാഥ അഗതികൾ വിധവകൾ ഇല്ലാത്ത കുടിലുകളുണ്ടോ... ഉറ്റിറ്റു വീഴുന്ന അശ്രുകണങ്ങൾ വറ്റിച്ചുകളയുന്നു നീ കബന്ധങ്ങൾ എത്രയും പെട്ടെന്ന് എടുത്തു മാറ്റുന്നു നീ രക്തച്ചാലുകൾ പുറത്തേക്ക് ഒഴുക്കില്ല നീ കബന്ധങ്ങൾ തീർത്ത മൺഭിത്തിയാലടച്ചതിനാലെ ആരും കേൾക്കില്ല നിൻ രോദനങ്ങൾ ആർക്കും പിടികൊടുക്കാതെ യോഗിയെ പോലെ അലയുന്നു നീ സിറിയ, നിൻ മൃതിയിൽ അവസാന നിശ്വാസവും പൊലിഞിടുമ്പോൾ ഒരിക്കലും തീരാത്ത, തിരാൻ കൊതിക്കാത്ത ഭിന്നതകൾ കക്ഷിത്വമൊക്കെയും നിന്നോട് ചേർത്തടക്കം ചെയ്തിടാം ഞാൻ

കേരള മുസ്‌ലിം നേതാക്കൾ ഉറങ്ങുകയാണോ?

    കേരള മുസ്‌ലിം നേതാക്കൾ ഉറങ്ങുകയാണോ?നിങ്ങളുടെ സുനിദ്രക്ക് ഭംഗം വരുത്തിയതിന് മാപ്പ്!    ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവ...

എം.എം അക്ബർ ഭീകരവാദിയാകുന്നതെങ്ങനെ...?

Image
     ഫാസിസത്തെ പ്രതിരോധിക്കണമെന്ന് പറയുന്നവർ തന്നെ ഫാസിസത്തിന്റെ നരനായാട്ടിന് ഇരയായ എം.എം അക്ബർ സാഹിബിനെ ഭീകരവാദിയായും മതസ്പർധ വളത്തുന്നവനായും കാണുന്നിടത്താണ് ഒരു പരിധി വരെ ഫാസിസം വിജയിക്കുന്നതെന്നു പറയാം.     യഹൂദരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജനങ്ങളുടെ മൗനാനുവാദത്തോടെ അവരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ ഗീബൽസിയൻ തന്ത്രമാണ് ഫാസിറ്റ് പ്രസ്ഥാനങ്ങൾ പയറ്റി കൊണ്ടിരിക്കുന്നത്.       ഗോഡ്സെ രാജ്യസ്നേഹിയും ഗാന്ധി രാജ്യദ്രോഹിയുമാകുന്ന കാലത്ത് അക്ബറെന്ന ഇസ്ലാമിക പ്രബോധകൻ രാജ്യദ്രോഹിയാകുന്നതിൽ അത്ഭുതമില്ല.    അക്ബർ സാഹിബിനെ മതസ്പർധ വളത്തുന്നവനായി  കാണുന്നവരുടെ പ്രധാന സംശയം, മതസ്പർധ വളർത്തുന്നതായിരുന്നില്ലേ  പീസ് സ്കൂളിലെ പാഠഭാഗം എന്നുള്ളതാണ്. ഉത്തരമിതാണ്, അമുസ്ലിം കുട്ടികൾക്ക് തങ്ങളുടെ വേദോപദേശങ്ങൾ പഠിപ്പിക്കപ്പെടുമ്പോൾ മുസ്ലിം കുട്ടികളെ മാത്രം പഠിപ്പിച്ചിരുന്ന  ഇസ്ലാമിക് സ്റ്റഡീസിലാണ് പ്രസ്തുത പാo ഭാഗമുള്ളത്. ഒരാൾ ഇസ്ലാമിക വിശ്വാസത്തെപുൽകുമ്പോൾ നിർബന്ധമായും ഉരുവിടേണ്ട ശഹാദത്ത് (സൃഷ്ടിക്കുകയും പരിപാലിക്ക...
Image
വിശപ്പ് നിന്നെ  മോഷകനാക്കുമ്പോൾ അഹങ്കാരം അവരെ കൊലയാളിയാക്കുന്നു. ഭേധം നീ തന്നെയാണ് സുഹൃത്തേ ക്ഷമിക്കണം....  🙏🏼 #വിശപ്പ്  #അഹങ്കാരം

വിവാദങ്ങൾ സ്വയം മെനയുന്നവർ

      വിവാദങ്ങൾ സ്വയം ഉണ്ടാക്കി ജനശ്രദ്ധയാകർഷിക്കുകയെന്നത് വലിയ മാർക്കറ്റിങ് തന്ത്രമായി മാറിയിരിക്കുന്നു. കഴിവു കൊണ്ട് പ്രിസിദ്ധരാകാൻ സാധിക്കാത്തവർക്ക് കുപ...

ആനന്ദ് നീലകണ്ടൻ

Image
    കെ.എൽ.എഫിന്റെ വേദിയിൽ കണ്ട പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളാണ് ആനന്ദ് നീലകണ്ടൻ. രാജിവ് ശിവശങ്കറുമായി നടത്തിയ സംഭാഷണം  അദ്ദേഹത്തിന്റെ സരളമായ സംസാരശൈലി കൊണ്ട് വല്ലാതെ ആകർഷിച്ചു. ഒരു എഴുത്തുകാരന്റെ ഗൗരവത്തിലായിരുന്നില്ല പച്ച മനുഷ്യന്റെ ലാളിത്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.     ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്തി നടപ്പിലും ഇരുപ്പിലും കഥ എഴുതുകയാണദ്ദേഹം അത് കൊണ്ടാകാം ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം കൃതികൾ പുറത്തിറക്കാൻ അദ്ദേഹത്തിന് സാധിച്ചത്.     സ്റ്റാറ്റസ് മറന്ന് മലയാളം മൊഴിയാൻ സാധാരക്കാർ വരെ മടിക്കുമ്പോൾ ഇംഗ്ലീഷ് എഴുത്തുകാരനായിട്ട് പോലും ആംഗലേയ ഭാഷ ഇടക്കിടക്ക് കടന്ന് വരാതെ തന്റെ തനതായ നാടൻ ഭാഷയിൽ  സംവദിച്ച ആനന്ദ് ശ്യോതാക്കളെ അക്ഷരാർത്ഥത്തിൽ   വിസ്മയിപ്പിച്ചു. #KLF #Anand_neelakandan #Bahubali

വിഘടിത ശ്രമങ്ങൾ അപഹാസ്യമാണ്

Image
   മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം ആത്മാഭിമാനത്തോടെയാണ് മുജാഹിദ്‌ പ്രവർത്തകർ ഏറ്റെടുത്തത്. മുജാഹിദ് പ്രസ്ഥാനത്തോട് മമത പുലർത്തുന്നവരും വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും 'നവോത്ഥാന പ്രസ്ഥാനത്തിന്റെ ' ഐക്യം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്.      കോഴിക്കോട് കടപ്പുറത്ത് ചേർന്ന പ്രഥമ 'ഐക്യപ്പെരുന്നാൾ ' മഹാസമ്മേളനത്തിൽ ഒത്തുചേർന്ന മുജാഹിദുകൾ അനുഭവിച്ച ആത്മ നിർവൃതി അനർവചനീയ്യമാണ്.      വ്യത്യസ്ഥ കോണുകളിൽ നിന്നും ഒരേ ദിശയിലേക്ക് മാത്സര്യത്തോടെ പ്രവർത്തിച്ചിരുന്ന ഇരു സംഘങ്ങൾക്കിടയിൽ 14 വർഷത്തെ കാലം തീർത്ത വിടവുകൾ ആഴമേറിയതാണ്. ഈ കാലയളവിൽ നാം പരസ്പരം അന്യരായി തീരുകയായിരുന്നു.   നമുക്കിടയിൽ പുതിയ സൗഹൃദങ്ങൾക്കും നവീന ദഅവാ സംരംഭങ്ങൾക്കും വഴിയൊരുക്കിയ മുജാഹിദ് ഐക്യം യഥാസ്ഥിക വിഭാഗത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു.    ഈ തണൽമരം പിഴുതെറിയാൻ ശ്രമങ്ങളുണ്ടാകുമ്പോഴും ആദർശ പ്രശോഭിതമായ തണലിൽ നിന്നും അകലാൻ ചിലർ വെമ്പൽ കൊള്ളുമ്പോഴും നിഷ്കളങ്കരായ മുജാഹിദ് പ്രവർത്തകരുടെ ഹൃദയം പിടയുകയാണ്.  ...

പെൺകുഞ്

Image
   ' സ് ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ..... ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങൽ പ്രഭാഷണത്തിനിടെ തിരുമേനി അരുളി. ഫെമിനിസവും പുരുഷാധിപത്യവും ചർച്ചയാകുമ്പോൾ ഈ വാക്കുകൾ ഏറെ പ്രസക്തിയാർജിക്കുന്നു.      പെൺമക്കളുടെ കൊഞ്ചലിലും ചിണുങ്ങലിലും ആഹ്ലാദിക്കാത്തവരില്ല എന്നാൽ പെൺമക്കൾ ജനിക്കുന്നത് തന്നെ അപമാനമായി കാണുന്നവർക്ക് അവളുടെ പാൽ പുഞ്ചിരി പോലും ആഹ്ലാദം നൽകില്ല. അത് കൊണ്ടു തന്നെയാകാം അവളുടെ ജന്മം തന്നെ അനുഗ്രഹമായി കാണാൻ പരിശുദ്ധ പ്രവാചകൻ പഠിപ്പിച്ചത്. പെൺകുഞ്ഞുങ്ങൾ തന്റെ പിതാവിനെ സ്വർഗത്തിലേക്ക് ആനയിക്കുന്നവരായും പിതാവിന് സ്വർഗം സമ്മാനിക്കപ്പെടാനുള്ള ഹേതുവായുമാണ്         തിരുമേനി പരിചയപ്പെടുത്തിയത്. മക്കൾക്കിടയിൽ വിവേചനം കാണിക്കരുതെന്ന പ്രവാചക വചനം പുലരുന്ന വീടുകളിൽ നിന്നും 'കരിമീൻ' പ്രശ്നം ഉദിക്കുകയില്ല. പെൺമക്കളുടെ പാൽ പുഞ്ചിരിയിൽ സ്വർഗം കാണാൻ രക്ഷിതാക്കൾക്ക് സാധിക്കട്ടെ....     

ഞാനൊന്ന് എന്റെ മകളെ ചുംബിച്ചോട്ടേ.....

Image
   സ്ക്കൂൾ കലോത്സവ നാടക വേദികളിൽ പോലും ബാലപീഢനങ്ങളും ബലാത്സഗങ്ങളുമാണ് മുഖ്യ പ്രമേയമായിത്തീർന്നിരിക്കുന്നത്. പീഢനങ്ങൾക്ക് വേണ്ടി മാത്രം പത്രങ്ങൾ പേജുകൾ നീക്കിവക്കുന്നു. എവിടെയും കാണുന്നതും കേൾക്കുന്നതും പീഢനം തന്നെ.   ഇത്തരം കാഴ്ച്ചകളുടെ അതിപ്രസരണം മൂലം താൻ സുരക്ഷിതയെല്ലന്ന അരക്ഷിതാവസ്ഥ കൊച്ചു കുട്ടികളിൽ വരെ ഉടലെടുക്കുകയും സ്വന്തം പിതാവിനെ വരെ സംശയത്തോടെ നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആർക്കും ആരെയും വിശ്വസിക്കനാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു.       ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ എം.മുകുന്ദന്റെ 'അച്ഛൻ' എന്ന കഥയുടെ നാടകാവിഷ്കാരത്തിലൂടെ തന്റെ മകളെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരച്ഛന്റെ സ്നേഹത്തെ വെറും കാമമായി മറ്റുള്ളവർ സംശയിക്കുന്ന അവസ്ഥയെ  കൃത്യമായി അവതരിപ്പിച്ചു. നിരപരാധിത്വം തെളിയുന്നത് വരെ ജനങ്ങളുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു ആ അച്ഛന്. തന്റെ മകളെ നശിപ്പിച്ചത് താനെല്ലന്നു പറയേണ്ട ഗദികേട് എത്ര ഭയാനകമാണ്!   ഇന്നത്തെ പിതാക്കൾ പെൺമക്കളെ ചുംബിക്കാത്തത് സ്നേഹമില്ലാഞിട്ടെല്ല മറിച്ച് പേടിച്ചിട്ടാണ്. ലൈഗീകാസാ...

ഇനിയും ഈ പൈതൃകം മാതൃഭൂമിക്ക് അവകാശപ്പെടാനാകുമോ?

    സ്വാതന്ത്ര്യ സമരങ്ങൾക്ക് ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ 1923 ൽ സ്ഥാപിതമായ പത്രസ്ഥാപനമാണ് മാതൃഭൂമി. സ്വാതന്ത്ര്യ സമര സേനാനി കെ.പി കേശവമേനോൻ ആയിരുന്നു പ്രഥമ പത്രാധിപൻ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്  ഓഹരികൾ സമാഹരിച്ച് ആരംഭിച്ച പ്രസ്തുത പത്രം മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.     എന്നാൽ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും മുഖ്യപങ്ക് വഹിച്ച മാതൃഭൂമിയിന്ന് ഇസ്ലാമോഫോബിയയുടെ കരിംപുക ശ്വസിച്ച് വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തുണ്ടായ ചില സംഭവ വികാസങ്ങൾ ഈ പ്രസ്ഥാവനയെ ശരിവെക്കുന്നതാണ്.     റിപ്പോർട്ടർ ഡസ്ക്കിലെത്തുന്ന വാർത്തകളിൽ മുസ് ലിം പേരുകളുണ്ടെങ്കിൽ വെണ്ടക്കാ ക്ഷരത്തിൽ ഫോട്ടോ സഹിതം വാർത്ത കൊടുത്ത് 'മുസ്ലിം ഭീകരത' സൃഷ്ടിക്കുന്നതിൽ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെന്ന പോലെ മാതൃഭൂമിയും പിന്നിലല്ല.    പ്രവാചക വിദ്വേഷം വീണ്ടും പുനർ പ്രസിദ്ധീകരിക്കുക വഴി മുസ്ലിം 'വികാരജീവികളിൽ ' പ്രകോപനം നടത്തുകയെന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 'ഇസ് ലാമിക ഭീകരത' തിരഞ്ഞ് നടക്കലായിരുന്നു മാത്ര...

സാമുദായിക ഐക്യമാണ് പ്രധാനം

Image
    അരാഷ്ട്രീയ ബോധത്തിന്റെ ചുഴിയിലകപ്പെട്ട് ഭിന്നിച്ച് കിടന്നിരുന്ന മുസ്ലിം സമുദായത്തിൽ ഐക്യവും രാഷ്ട്രീയ അവബോധവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിൽ ഇസ്ലാഹി കൈരളിയുടെ ധൈഷണിക നേതൃത്വം കെ.എം മൗലവിയാണ്  തങ്ങൻമാരെ  ലീഗിന്റെ നേതൃ പഥത്തിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ടെ വർത്തക പ്രമുഖനും ജനസമ്മതനുമായിരുന്ന ബാഫഖി തങ്ങളെ മുസ്ലിം ലീഗിന്റെ നേതൃ നിരയിലേക്ക് കൈപിടിച്ചുയർത്തിയത് ഈ  ഉദ്ദേശത്തിലായിരുന്നു. അന്ന് മുതലാണ് ലീഗ് നേതൃത്വം തങ്ങൻമാരിലൂടെ കൈമാറ്റം ചെയ്യാൻ ആരംഭിച്ചത്.    പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെ സാമുദായിക നന്മക്കായ് ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു. തിരൂരങ്ങാടി മുജാഹിദ് പള്ളിക്ക് തറക്കല്ലിടാനും ഗഫൂർ മൗലവിയുടെ ഈദ് ഗാഹിൽ പങ്കെടുക്കാനും തങ്ങൻമാർക്ക് സാധിച്ചത് ഈ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്ക തന്നെയാണ്.   ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ പങ്കെടുത്ത് കൊണ്ട് ഞാൻ സമസ്ഥക്കാരൻ തന്നെയാണ്, സാമുദായിക ഐക്യത്തിന് വേണ്ടിയാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ധീരമായി പ്രഖ്യാപിക്കുവാൻ യുവതലമുറയിലെ തങ്ങൻമാരായ റശീദ് അലി ശി...

അക്ബർക്കയുടെ അസാനിദ്ധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു

Image
    സമ്മേളനത്തിന്റെ തിരക്കിനിടയിൽ മുഖപുസ്തകം പരതാൻ സമയം ലഭിച്ചിരുന്നില്ല. സമാപന ദിവസം അർദ്ധരാത്രിയോടെയാണ് നെറ്റ്-വർക്ക്  ക്ലിയറായത്. വ്യത്യസ്ഥ സെഷനുകളുടേയും പങ്കെടുത്ത പണ്ഡിതൻമാരുടേയും സാക്ഷികളായ ജനസഞ്ചയത്തിന്റേയും ചിത്രങ്ങളാൽ സോഷ്യൽ മീഡിയ നിറഞിരുന്നു.      നയനാനന്തത്തോടെ  ചിത്രങ്ങൾ കാണുന്നതിനിടയിലാണ് അക്ബർ സാഹിബിന്റെ ഗൾഫിൽ നിന്നുള്ള കോൺഫ്രൻസ് വീഡിയോ കാണാനിടയായത്.  ഞാൻ പങ്കെടുക്കാത്ത ആദ്യ മുജാഹിദ് സമ്മേളനമാണിതന്നും  ഉപ്പയുടെ കൈ പിടിച്ച് സമ്മേളന നഗരിയിൽ വന്നതുമുതലുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കപ്പെട്ടപ്പോൾ ഏതൊരു മുജാഹിദ് പ്രവർത്തകനേയും പോലെ എന്റെ കണ്ണുകളും നിറഞ്ഞു.  അക്ബർക്ക ഇല്ലാത്ത അല്ലെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യ സമ്മേളനം. മികച്ച സംഘാടകനായും പ്രോഗ്രാം ഓർഗനൈസറായും, പ്രഭാഷകനായും അദ്ദേഹം സമ്മേളനങ്ങളെ പ്രൗഢമാക്കിയിരുന്നു.    എ.പിയുടേയും അക്ബർക്കയുടേയും അസാനിധ്യം നികത്താനാകാത്ത വിടവുകൾ തീർക്കുന്നു....     ഫറോവയുടെ തിട്ടൂരങ്ങൾക്ക് വിധേയനായതിൽ നിന്ന് പിന്നീട് സുരക്ഷിതമ...