രാത്രിമഴ പെയ്തൊഴിഞ്ഞു.

കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു. "ഇരുട്ടിൽ, തിരുമുറ്റത്ത് കൊണ്ടു വെയ്ക്കുകയാണു ഞാൻ പിഴച്ചു പെറ്റൊരീക്കൊച്ചു പൈതലെ;ക്കാത്തു കൊള്ളുക" പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ . "പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല, പൊറുക്കുക നിൻമടിത്തട്ടിൽ ജീവിക്കാൻ ഇവൾക്കുമിടമേകുക" എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു. "ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല" ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായി...