Posts

Showing posts from 2020

രാത്രിമഴ പെയ്തൊഴിഞ്ഞു.

Image
    കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു. "ഇരുട്ടിൽ, തിരുമുറ്റത്ത് കൊണ്ടു വെയ്ക്കുകയാണു ഞാൻ പിഴച്ചു പെറ്റൊരീക്കൊച്ചു പൈതലെ;ക്കാത്തു കൊള്ളുക"     പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ .   "പെണ്ണാണ്, കൊന്നൊഴിച്ചീടാൻ കഴിഞ്ഞീല, പൊറുക്കുക നിൻമടിത്തട്ടിൽ ജീവിക്കാൻ ഇവൾക്കുമിടമേകുക" എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു.       "ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ- ടിയാ ചിറകു ചെറുതിളക്കി നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ പാവം പണിപ്പെട്ടു പാടിടുന്നു ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ ഇണയില്ല കൂട്ടിനു കിളികളില്ല"  ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം  പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായി...

എരിയുന്ന ഹൃദയ വയലുകൾ

Image
കരിഞ്ഞ നെൽപാടം വിളറിയ ഹൃദയ വയലുകൾ സ്വപ്നം വിളഞ്ഞ മണ്ണിലിന്ന് കരിനിയമത്തിൻ കട്ടായം ഉറഞ്ഞു തുള്ളും ഏമാന്മാർ പിടിച്ചുപറിക്കും പട്ടാളം ഒരു ചാൺ കയറിൽ ജീവനൊടുക്കാൻ നിയമം നൽകും പരിരക്ഷ വിധവകൾ, അനാഥർ തെരുവിൽ അലയാൻ കാത്തു കിടക്കും കോർപ്പറേറ്റ് കഴുകന്മാർ. വമ്പൻമാർക്കായി പതിച്ചുനൽകും മണ്ണും വിണ്ണും ഓശാരം. പൊള്ളുന്ന ചൂടിലും പൊരുതുന്ന  മണ്ണിൻ മക്കൾ ഞങ്ങൾ. ഭൂമിയെ പിഴിയുന്ന, നാടിനെ പിളർത്തുന്ന പുതു ഭരണത്തിൻ ഇരകൾ ഞങ്ങൾ. ഇന്നീ മണ്ണിൻ മക്കൾക്കുള്ളിൽ കനവില്ല, കിനാവില്ല,  നിഴലില്ല, നിലാവില്ല ചന്ദ്ര താരകങ്ങൾ ഒന്നുമില്ല വിളയില്ല, വിലയില്ല  ഫലമില്ല, കായില്ല കനലുകൾ മാത്രം എരിയുന്ന കനലുകൾ മാത്രം. വരണ്ടമണ്ണിൽ വിടർന്ന  പുതു നാമ്പു പോൽ  നാം ഇനിയും ഉയരും നാമ്പുകൾ ഉയരും  നെൽ കിളികൾ ഇനിയും കൂടുകൂട്ടും ഇലകൾ തളിരിടും ചില്ലകൾ പൂക്കും സ്വപ്നക്കതിരുകൾ നെൽക്കതിരുകളായി നൂറുമേനി വിളയിക്കും  നാം ഇനിയും വസന്തം വരവേൽക്കും. watch video

അഭയാർത്ഥികൾ

Image
കരയാൻ, ഞങ്ങൾക്ക് പ്രണയമില്ല, വിശപ്പോളം വിഷാദവും. ഭാവിയും ഭൂതവും കാലചക്രത്തിലെ  നേർത്ത സുഷിരങ്ങൾ. ഇടിയുന്ന വിപണിയിൽ ശങ്കയില്ല. ചൂടോ തണുപ്പോ അറിയുകയില്ല. പകർച്ചവ്യാധിയിൽ മരണഭയമില്ല. പുതുപുടവയണിയാത്തതിൽ  പരിഭവമോ, രുചിക്കൂട്ട്  കുറഞ്ഞതിൽ  സങ്കോചമോ ഇല്ല. പോർക്കളത്തിലെ മരണ  നിഴലിൽ വിശ്രമിക്കുമ്പോൾ ഭയം നിശ്വസിക്കില്ല. വീരചരമം കാത്തു നിൽക്കും ഞങ്ങൾക്കൊരു  കഫൻ പുടവ തരിക... ഉപ്പയുടെയോ ഉമ്മയുടെയോ കുഞ്ഞു പെങ്ങളുടെയോ  പാകത്തിനൊത്ത ഒന്ന്....

അച്ഛന്റെ പെട്ടി shot story

Image
   അന്നവിടെ പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. "മേമ തോക്ക് കണ്ടിട്ടുണ്ടോ..? നോക്ക്.. അച്ഛൻ കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കൊണ്ടുവന്നതാ... നോക്ക്...   നല്ല രസുണ്ട്ലേ..." ഉണ്ണി കളിത്തോക്ക് നീട്ടി. "ഉണ്ണീ ഇത് നല്ല ചന്തമുണ്ടല്ലോ" അവന്റെ തോളിൽ തട്ടി പ്രശംസിച്ചു കൊണ്ടവർ പറഞ്ഞു.  മിഠായിയിൽ കൂനനുറുമ്പുകൾ അരിക്കാൻ വരും കണക്കെ ആളുകൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.      ബന്ധുക്കളേയും കൂട്ടുകാരെയും കണ്ടവൻ തുള്ളിച്ചാടി. ചില്ലലമാരയിൽ ഇരിക്കുന്ന മിലിറ്ററി ഷർട്ട് അമ്മ കൊടുക്കാത്തതിൽ അവന് പരിഭവമുണ്ടെങ്കിലും അച്ഛൻ തന്ന തോക്കിൽ ഒടുവിലവൻ സമാധാനപ്പെട്ടു. സമപ്രായക്കാരായ കൂട്ടുകാരെ കിട്ടിയപ്പോൾ അവൻ ആഹ്ലാദത്തോടെ വാതോരാതെ പറഞ്ഞു തുടങ്ങി. "നിങ്ങൾക്ക് അറിയ്യോ എന്റെ അച്ഛൻ പട്ടാളത്തിലാണ്. അതിർത്തിയിൽ നമ്മളെ നാട് കാക്കണ ധീരനായ ജവാനാണ് ഇന്റെ അച്ഛൻ. നിങ്ങൾ തോക്കു കണ്ടിട്ടുണ്ടോ...?" അവർ മിഴിച്ചു നിന്നു.  മിണ്ടാതിരിക്കാൻ അമ്മ അവശയായി കണ്ണുരുട്ടിയെങ്കിലും അതൊന്നും കാര്യമാക്കാതെയവൻ വീണ്ടും വാചാലനായി. "അച്ഛന്റെ പെട്ടിയിൽ വലിയ തോക്കുണ്ട്. ഞാനത് കണ്ടിട്ടുമുണ്ട്...

Island diary Part -08 തീപ്പെട്ടി

Image
    കൽപൈനിക്ക്  അടുത്തുള്ള ആൾതാമസമില്ലാത്ത കൊച്ചു ദ്വീപാണ് ''ചെറിയൻ ദ്വീപ്''. ബോട്ടിൽ അവിടേക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.    ഒരു ദിവസം രാത്രി സുഹൃത്ത് ഇത്തിഹാദ് പറഞ്ഞു. നാളെ നമ്മൾ പോകുന്നത് ജനവാസമില്ലാത്ത ദ്വീപിലേക്കാണ്. വൈകിയിട്ടേ മടങ്ങൊള്ളു.     ഞങ്ങൾ മാത്രം തനിച്ച് ഒരു ദ്വീപിൽ എങ്ങനെ ആയിരിക്കും... ആകാംക്ഷ കൊണ്ട് കിടന്നിട്ട് ഉറക്കം വന്നില്ല.  സാഹസികനായി ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോബിൻസൺ ക്രൂസോയെ കുറിച്ച് വായിച്ചതോർത്തു. വായിച്ചപ്പോൾ കോരിത്തരിപ്പുണ്ടാക്കിയ നോവലാണ്. കപ്പൽ കൊടുങ്കാറ്റിൽ പെട്ട് തകർന്ന് ക്രൂസോ കരീബിയൻ കടലിൽ ഒറ്റപ്പെട്ടു. പിന്നീട് അയാൾ എത്തിച്ചേർന്നത് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലായിരുന്നു. പിന്നീടയാൾ അവിടെ ജീവിതം ആരംഭിച്ചതാണ് കഥ...   ആഹ്... നാളെത്തെ യാത്രയിൽ അന്വർത്ഥങ്ങൾ ഉണ്ടായാൽ ക്രൂസ്സോയെ പോലെ ഏതെങ്കിലും ദ്വീപിൽ അലയേണ്ടി വരുമെല്ലോ എന്നോർത്തപ്പോൾ ചെറിയ പേടി തോന്നാതിരുന്നില്ല. എന്നാലും ഈ യാത്രയിലെ ഏറ്റവും വലിയ Advantage ഇതാണെല്ലോ എന്നോർത്തപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു. ശരിയായിരുന്നു ആ യാത്രയെ കൂടുതൽ മനോഹരമ...

ബഷീറിനെ വായിക്കുമ്പോൾ ഭാഗം 3 പ്രേമലേഖനം

Image
   "പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.....”      പ്രേമലേഖനം, ബഷീർ 1942-ൽ തിരുവനന്തപുരം സെന്‍‌ട്രൽ ജയിലിൽ വെച്ച് രാജ്യദ്രോഹക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുമ്പോൾ തടവുകാർക്ക് വേണ്ടി  എഴുതിയ ചെറുനോവലാണ്. സഹതടവുകാരിൽ ആരുടെയോ അനുഭവത്തിൽ നിന്നായിരുന്നു കഥ പിറന്നത്. 1944 ൽ ദിവാൻ നിരോധിക്കാൻ മാത്രം തീവ്രമായിരുന്നു അത്.     ഒറ്റത്തടിയായി കഴിയുന്ന കേശവന്‍ നായരും രണ്ടാനമ്മയുടെ‍ ഭരണത്തിൽ മനംനൊന്ത് കഴിയുന്ന സാറാമ്മയുമാണ് നായികാനായകന്മാർ.     സാഹിത്യം എക്കാലത്തും പെൺ വർണനകളാൽ നിബിഢമായിരുന്നു. സ്ത്രീസൗന്ദര്യത്തെ അതിവർണ്ണനയിൽ ഉല്ലേഖനം ചെയ്ത് അനുവാചകരെ ത്രസിപ്പിക്കാൻ എഴുത്തുകാർ ശ്രമിക്കുമ്പോൾ, ബഷീർ കണ്ടത...

Island diary part-07ലക്ഷദ്വീപിലെ രുചി ഭേദങ്ങൾ

Image
     ദ്വീപിലെ പ്രധാന വിഭവമാണ് മത്സ്യം. മീൻ കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ അവരുടെ കരവിരുത് ഒന്ന് വേറെ തന്നെയാണ്.       ദ്വീപ് വിഭവങ്ങളിൽ ഏറ്റവം ഇഷ്ടപ്പെട്ട വിഭവം 'ഇട്ടുബെന്തത്' ആയിരുന്നു. കാണാൻ മജ്ബൂസിനെ പോലെയാണെങ്കിലും രുചി തികച്ചും വ്യത്യസ്തമാണ്. മറ്റൊരു വിഭവം തേങ്ങാച്ചോറാണ്. മട്ടാഞ്ചേരി കായിക്കാടെ ഹോട്ടലിലൊക്കെ കിട്ടുമെങ്കിലും രണ്ടും രണ്ടാണ്.    നിറം കണ്ട് രുചിച്ചു നോക്കാൻ ഭയന്നൊരു കറിയാണ്  'കായം'. കായത്തിന് നല്ല ചുവന്ന നിറമാണ്. കളർ ചേർത്തിട്ടുണ്ടോന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല. കാശ്മീരി ചില്ലി ഇട്ടത് കൊണ്ടാണത്രേ ഇത്രയും ചുവന്നിരിക്കുന്നത്. മീനച്ചാറിലും ഈ ചില്ലി തന്നെയാണ് ഇടുന്നത്.     നാട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ ഇത്തിഹാദിന്റെ പെട്ടിയിലെ പ്രധാന സാധനം ഈ മീനച്ചാറാണ്. ഹോസ്റ്റൽ മുറിയിൽ വട്ടം കൂടിയിരുന്നു ബ്രഡ് മുതൽ കൈയ്യിൽ കിട്ടുന്നതൊക്കെയും കൂട്ടി മീനച്ചാറ് അകത്താക്കും. ട്യൂണ ഫിഷാണ് അച്ചാറിന് ഉപയോഗിക്കുന്നത്.    ട്യൂണ കൊണ്ടുള്ള വേറൊരു പ്രധാന ഐറ്റം 'മാസ്സ്' ആണ്. വല്ല...

island diary part - 06

Image
കുളം കര കടൽ    പുതിയ പുതിയ പ്രദേശങ്ങൾ തേടി സൈക്കിളിൽ പോവുക, നാട്ടുകാരുടെ സൽക്കാരങ്ങളിൽ പങ്കെടുക്കുക, കടലിലും പോരാത്തതിന് കുളത്തിലും നീരാടി ഇങ്ങനെ നടക്കുക.. ഇതൊക്കെയായിരുന്നു ദ്വീപിലെ നേരം പോക്കുകൾ.     ആദ്യമായി കടലിൽ കുളിച്ചപ്പോൾ  കണ്ണിൽ ഒരു കടച്ചിൽ അനുഭവപ്പെട്ടെങ്കിലും പിന്നീടത് ശീലമായി. ഗർത്തങ്ങളോ കൂറ്റൻ തിരമാലകളോ പേടിക്കാതെ പ്രവിശാലമായ 'സിമ്മിംങ് പൂളി'ൽ യഥേഷ്ടം ഉല്ലസിക്കാവുന്നതാണ്. കടലിലെ കുളി കഴിഞ്ഞാൽ ചിലപ്പോഴൊക്കെ കുളത്തിൽ ചെന്ന് ശുദ്ധജലത്തിലും കുളിക്കാറുണ്ട്. കടലിലെ കുളികൊണ്ട് കിട്ടിയത് പിന്നീട് പറയാം.       ഞങ്ങൾ എത്തുമ്പോഴേക്കും തൊട്ടടുത്ത വീടുകളിൽ നിന്ന് ഞങ്ങൾക്ക് 'വിഹരിക്കാനുള്ള ' സൈക്കിളുകൾ റെഡിയായിരുന്നു. കൂടാതെ ചെറിയ കോയ എന്ന് വിളിക്കുന്ന ഇത്തിഹാദിന്റെ വല്ലിപ്പയുടെ സ്കൂട്ടിയും ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അവരുടെ തെങ്ങിൻ തോപ്പുകളിൽ പോകുമ്പോൾ ഞങ്ങൾക്ക് ഇളനീര് ഇട്ടു തരും. ദ്വീപിന്റെ ചരിത്രവും പഴം കഥകളും കേട്ട് ഇളനീര് നുകർന്ന് ഞങ്ങൾ ഇങ്ങനെ ഇരിക്കും.     ബ്രേക്കില്ലാത്ത സൈക്കിളുകളായിരുന്നു അധികവും. ന...

Island diary Part-05 Coral paradise

Image
    പുറംകടലിലെ കൂറ്റൻ തിരമാലകളിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുന്നത് പ്രകൃതിദത്തമായി നിർമ്മിക്കപ്പെട്ട പവിഴപ്പുറ്റുകളാണ്.  മനോഹരമായ ഈ പവിഴപ്പുറ്റുകൾ (corals ) ദ്വീപിന് ചുറ്റും ഒരു സംരക്ഷിത വലയം തീർക്കുന്നു. തീരത്തോട് അടുത്ത് കിടക്കുന്ന ഈ ഉൾകടലിനെയാണ് 'ബില്ലം' എന്ന്‌ വിളിക്കുന്നത്.       ദ്വീപിന്റെ മുഖ്യ ആകർഷണം പവിഴപ്പുറ്റുകളാണ്. Coral paradise of India എന്ന വിശേഷണം ലക്ഷദ്വീപ് എന്ത് കൊണ്ടും അർഹിക്കുന്നതാണ്. താഴ്ഭാഗം ചില്ലുപോലെ കാണുന്ന തെളിമയാർന്ന കടലിൽ ഉപ്പുണ്ടാവില്ലെന്ന് പോലും ഒറ്റനോട്ടത്തിൽ സംശയിച്ചു പോകും. ശുദ്ധവും വെട്ടിത്തിളങ്ങുന്നതുമായ വെള്ളം ഉള്ളം കയ്യിൽ കോരിയെടുക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ്. നീന്തിത്തുടിക്കുന്ന വർണ്ണ മത്സ്യങ്ങളും ലഗൂൺ ഫിഷും തൊട്ടടുത്തായി കണ്ണാടിക്കൂടു പോലെ കാണാം. ഓക്സിജൻ സിലിണ്ടർ വെച്ച് സ്കൂബ ഡ്രൈവിങ്ങിന് ഇറങ്ങിയാൽ വർണ്ണരാശികളുടെ മഹാപ്രപഞ്ചത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പറയേണ്ടതില്ല. 2500 രൂപയോ മറ്റോ ആണ് ഫീസ്. സീസണിൽ കൂടാനും ചാൻസുണ്ട്. ഇത് വരെ കാണാത്ത ചെറുതും വലുതുമായ മനോഹരമായ മീനുകളാണ് കിന്നാരം പറയാനും തൊട്ട് നോക്കാനും ...

Island diaryPart- 04

Image
     സ്വർഗ്ഗ സുന്ദരമായ ദ്വീപിന്റെ പ്രകൃതി വർണനകളിലേക്ക് കടക്കും മുമ്പ് ഈ 'സ്വർഗ്ഗവാസികൾ ' അനുഭവിക്കുന്ന യാതനകൾ പറയേണ്ടതുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണെങ്കിലും ഏറെ പ്രയാസങ്ങൾ സഹിച്ചാണ് ദ്വീപുകാർ ജീവിക്കുന്നത്.    ആധുനിക ലോകത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായ  ഇന്ധനം, ടെലികോം, ഇന്റർനെറ്റ് എന്നീ മൂന്ന് മേഖലകളിലും കേരളത്തേക്കാൾ ഏറെ പിന്നിലാണ് ഈ കൊച്ചു പ്രദേശം. ലിറ്ററിന് നൂറ് രൂപക്ക്  റേഷനായാണ് പെട്രോൾ ലഭിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനാൽ ജീവിത ചിലവുകൾ പറയേണ്ടതില്ലല്ലോ.. ഒരാഴ്ച്ച ഞങ്ങളെ തീറ്റിപ്പോറ്റാനുള്ള പച്ചക്കറികളും മറ്റും കൊച്ചിയിൽ നിന്ന് വാങ്ങിയാണ് ഇത്തിഹാദ്  കൊണ്ടുപോയത്. വലിയ മഞ്ജുവിലാണ് ( ഉരു) സാധനങ്ങൾ എത്തുന്നത്. മൺസൂൺ കാലത്ത് കടൽ പ്രക്ഷുപ്തമായതിനാൽ മഞ്ജു വരാറില്ല. ഇത് ഒരുപക്ഷേ മൂന്ന്, നാല് മാസം വരെ നീണ്ടു പോകുന്നതുകൊണ്ട് മൺസൂണിന് മുമ്പേ ദ്വീപുകാരുടെ കരുതൽ ആരംഭിക്കും. ആവശ്യ സാധനങ്ങൾ വലിയ വിലകൊടുത്തു വാങ്ങി കരുതലോടെ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നു....

Island diary part -03

Image
     കൊച്ചീ തീരം ഭേദിച്ചു ഉൾകടലിലേക്ക് മെല്ലെ മെല്ലെ കോറൽസ് നീങ്ങിത്തുടങ്ങി.. ചെളി കലർന്ന കറുപ്പ് നിറം മാറി നീലിമയാർന്ന കടലിലേക്ക് പ്രവേശിച്ചു തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ നാല് ഭാഗവും വെള്ളത്താൽ മൂടപ്പെട്ടു. എത്രയോ ആഴമുള്ള മഹാസമുദ്രത്തിലൂടെ  കപ്പൽ എങ്ങനെ ഭാരം വഹിച്ച്  സഞ്ചരിക്കുന്നതെന്ന ചോദ്യം അപ്പോൾ ഉത്തരം കിട്ടാതെ മുഴച്ചു നിന്നു.  കോറൽസിന് ഉള്ളിൽ ഇരിക്കുമ്പോൾ സമയമോ കാലമോ ഒന്നും അറിയുന്നില്ല. അധികം പേരും ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ നേർത്ത് ഉപ്പ് കാറ്റ്  മുഖത്തേക്ക് വീശും. പുറത്തിട്ടിരിക്കുന്ന ഇരിപ്പിടങ്ങളെല്ലാം ഉപ്പ് പൊതിഞ്ഞതു കാണാം.      പ്രഭാത സൂര്യൻ കൺമുന്നിൽ ധൃതിയിൽ ഉദിച്ചുപൊന്തുന്നതും അസ്ഥമയ സൂര്യൻ  ചെഞ്ചായം ചൂടിയ കടലിൽ അലിഞ്ഞു ചേരുന്നതിനും സാക്ഷിയായി ഏകദേശം പതിനാറ് മണിക്കൂർ കപ്പലിൽ ചിലവഴിച്ചു. രാത്രിയിൽ കോറൽസ് ഒരു വർണ്ണ മത്സ്യത്തെപ്പോലെ വെട്ടിത്തിളങ്ങുന്നു. ലഗൂൺ ശോഭ അറബിക്കടലിൽ പ്രതിഫലിക്കുമ്പോൾ കാണാൻ പ്രത്യേക സൗന്ദര്യമാണ്. പറക്കുന്ന മത്സ്യങ്ങളും കുഞ്ഞൻ ഡോൾഫിനുകളും കന്നിയാത്രക്കാർക്ക് കൗത...

പ്രിയമുണ്ടെനിക്കു നിന്നോടെടോ

Image
''പോയ മധുവിധു കാലത്തേക്കാളും ഇന്നു പ്രിയമുണ്ടെനിക്കു  നിന്നോടെടോ''    ആറ്റൂരിന്റെ അതിമനോഹരമായ വരികളാണ്. ഓരോ നിമിഷം തോറും ബന്ധങ്ങളുടെ ആഴവും പരപ്പും വർദ്ധിക്കേണ്ടതാണ്. ദാമ്പത്യമാണെങ്കിലും, സൗഹൃദമാണെങ്കിലും.       *കാലദൈർഘ്യം സൗഹൃദങ്ങളെ കൂടുതൽ ഈടുറ്റതാക്കുമ്പോൾ പലപ്പോഴും ദാമ്പത്യത്തിൽ എന്തുകൊണ്ടത് സാധ്യമാകുന്നില്ല...?* മധുവിധുനാളുകൾക്കപ്പുറം വാർധക്യത്തിൽ നമുക്ക് എന്തുകൊണ്ടാണ് ഒരുമിച്ചിരിക്കാൻ കഴിയാതെ പോകുന്നത്..?  ഭാര്യയുടെ പാദരക്ഷകൾ ഒരു കൈയ്യിലും മറുകൈയ്യിൽ അവരുടെ കൈയും പിടിച്ച് റോഡ് മുറിച്ചുകടക്കുന്ന വയോധികന്റെ ചിത്രം അപൂർവ്വ കാഴ്ച്ചയായി പത്രത്തിൽ കണ്ടപ്പോഴാണ് മൂളലും കൂർത്ത മൗനവുമല്ലാതെ വാർധക്യത്തിലൊന്നും ഇന്ന് അവശേഷിക്കുന്നില്ലല്ലോ എന്നോർത്തത്. കാലദൈർഘ്യം നഷ്ടപ്പെടുത്തേണ്ടതല്ല ദാമ്പത്യത്തിലെ രുചിയും ചൂരും.    മഹതി ഖദീജ(റ) തിരുമേനി (സ്വ) വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്രായം നാൽപ്പതായിരുന്നു. രണ്ട് കുട്ടികളുടെ മാതാവും വിധവയും കൂടിയായിരുന്നു അവർ. നീണ്ട കാലം അവർ തിരുമേനിയോടൊപ്പം ജീവിച്ചു. ജബലു നൂറിലെ ഹിറാ ഗുഹയിൽ അവിടുന്ന് ഉപവസിക്കു...

Island Diary Part-02 കോറൽസ്

Image
    ഇത്തിഹാദിന്റെ  അല്ലറ ചില്ലറ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പെർമിറ്റ് ശരിപ്പെടുത്തി. പെർമിറ്റ് കിട്ടലാണ് ദ്വീപിൽ പോകാനുള്ള ആദ്യ കടമ്പ. ടിക്കറ്റ് കഷ്ടിച്ചേ ഉണ്ടായിരുന്നൊള്ളു. വളരെ പ്രയാസപ്പെട്ട് വെളുപ്പാൻ കാലത്ത് തന്നെ ബേപ്പൂര് പോയി മാറി മാറി ക്യൂ നിന്ന് അവസാനം ടിക്കറ്റ് ഒപ്പിച്ചു.     തലേ ദിവസം തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടു. വെല്ലിങ്‌ടൺ ഐലന്റിൽ നിന്നാണ് കപ്പൽ പുറപ്പെടുന്നത്. കപ്പൽ പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുമ്പേ നാവിക സേനയുടെ പരിശോധനക്കും സ്കാനിങിനും വിധേയമാകേണ്ടതുണ്ട്. കേന്ദ്ര ഭരണ പ്രദേശം (UT) ആയതുകൊണ്ട് പരിശോധന വളരെ കടുത്തതാണ്. ഉന്നത റാംഗുള്ള മൂന്നാല് ഉദ്യോഗസ്ഥരാണ് വ്യത്യസ്ത ഘട്ടങ്ങളിലായി തിരിച്ചും മറിച്ചും പരിശോധിക്കുന്നത്. വിദേശയാത്രക്ക് പോലും ഇല്ലാത്ത ഈ കടുത്ത പരിശോധനയും, പെർമിറ്റ് കിട്ടാനുള്ള കടമ്പയും കണ്ടപ്പോൾ ദ്വീപ് എന്താ ഇന്ത്യയിലെല്ലേ എന്ന് കുഞ്ഞുമണി അമർഷത്തോടെ ചോദിച്ചു.     ഒടുവിൽ പരിശോധനകളൊക്കെ കഴിഞ്ഞ് കപ്പലിൽ കയറി. 400 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന 'കോറൽസ്' എന്ന കപ്പലിലായിരുന്നു ഞങ്ങളുടെ കന്നിയാത്ര. ജീവനക...

Island Diary -01

Image
   കോറന്റയിനിൽ കഴിയുന്ന സുഹൃത്ത് മുഹമ്മദ് ആദിലാണ് ഞങ്ങളുടെ പഴയ  ഫോട്ടോ അയച്ച് ലക്ഷദ്വീപ് യാത്രയെ കുറിച്ച് എഴുതാൻ പറഞ്ഞത്. (കോറന്റയിനിൽ ആയതോണ്ട് പഴയത് ഓരോന്ന് കുത്തിപ്പൊക്കലാണ് അവന്റെ ഇപ്പോഴത്തെ പ്രധാന വിനോദം)     നാല് വർഷങ്ങൾക്ക് മുമ്പ് നടത്തിയ യാത്ര എങ്ങനെയാണ് എഴുതുകയെന്നതിന് വലിയ നിശ്ചയമൊന്നുമില്ല. സത്യത്തിൽ നാടിനെ കുറിച്ച് സവിസ്തരം എഴുതും എന്ന് ദ്വീപിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പേ ഇത്തിഹാദിനോട് പറഞ്ഞിരുന്നതാണ്. പക്ഷേ എന്ത് കൊണ്ടോ ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം കവരത്തിയിൽ പോയപ്പോൾ ആധികാരികമായി തന്നെ എഴുതാൻ ഇത്തിഹാദിന്റെ 'ഇളയോൻ' (അനിയൻ) ഇഹ്സാൻ ദ്വീപ് സംസ്ക്കാരത്തേയും പൈതൃകത്തേയും  നാടൻ കലകളേയും കുറിച്ച് പറയുന്ന പുസ്തകങ്ങൾ സമ്മാനിച്ചു. എന്നിട്ടും എഴുത്ത് എവിടെയുമെത്തിയില്ല.     'കരയോട്'( കേരളത്തോട്) ഏറെ അടുത്തും നമ്മുടെ സംസ്ക്കാരത്തോടും ഭാഷയോടും അതിലേറെ അടുത്തും സ്ഥിതി ചെയ്യുന്ന ദ്വീപിനെ കുറിച്ച് പലർക്കും ഇപ്പോഴും വലിയ അറിവില്ല. ദ്വീപ് ഏവർക്കും ഒരു അത്ഭുതമാണ്. അതുകൊണ്ട് അവിടേക്ക് പോകുന്നതിനെ കുറിച്ചും പലരും ചോദിക്കുന...

പോസ്റ്റ് കാർഡ്

Image
വൈകി കിട്ടിയ  പോസ്റ്റ് കാർഡിൽ  എല്ലാം ഉണ്ടായിരുന്നു. വടിവൊത്ത കൈപ്പടയിലെഴുതിയ മേൽവിലാസം തെറ്റിയിട്ടില്ല. ഉള്ളിലേക്കിറങ്ങുന്ന കടലാസു പടവുകൾ കണ്ടപ്പോൾ കല്യാണക്കുറിയാകുമെന്ന് ഞാൻ ഊഹിച്ചു. താമസം മാറിയതറിയാതെ  താമസിച്ചതിൽ  പരിഭവമില്ലാതെ  പോസ്റ്റ്മാൻ തടിതപ്പി. വർണാക്ഷരങ്ങൾ  കണ്ടപ്പോൾ പ്രഥമനും  പാൽപ്പായസവും ഉറപ്പിച്ചു, വായിൽ വെള്ളമൂറി. കുടുംബസമേതം ക്ഷണം  കണ്ട് തൽക്ഷണം  പോകാൻ തീർച്ചപ്പെടുത്തി. വൈകി കിട്ടിയ കല്യാണക്കുറിയിലെ  തിയ്യതിയിൽ ഞാൻ ഇപ്പോഴും തരിച്ചുനിൽക്കുന്നു. സുഹൃത്തിന്റെ വിവാഹം  ഇന്നലെ ആയിരുന്നത്രെ. https://www.facebook.com/1560211017344912/posts/3369483079751021/

ബഷീറും ദൈവവും

Image
   മതത്തോടുള്ള സമീപനങ്ങളിൽ പലപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നെങ്കിലും, ബഷീർ ഒരു മതവിശ്വാസിയായിരുന്നുവെന്നത് അവിതർക്കിതമായ ഒന്നാണ്.  ഒരു സൂഫീയുടെ ദൈവത്തോടുള്ള സമീപനം അവതരിപ്പിക്കുന്ന കവിതാരൂപമായിരുന്നു അദ്ദേഹത്തിന്റെ 'യാ ഇലാഹി'. ഇപ്പോഴായിരുന്നെങ്കിൽ അത്തരമൊരു രചന താൻ നിർവഹിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി എവിടെയോ വായിച്ചതോർക്കുന്നു.     ബഷീർ സർവ്വശക്തനായ ദൈവത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ''എല്ലാ ലോകങ്ങളെയും മനുഷ്യന്റെ ഭാവനയ്ക്കും ബുദ്ധിക്കും എത്തും പിടിയും കിട്ടാത്ത അമ്പരപ്പിക്കുന്ന അത്ഭുത രഹസ്യമായി നിലകൊള്ളുന്ന ഭീതിജനകമായ അന്തമില്ലാത്ത മഹാപ്രപഞ്ചങ്ങളെയും സൃഷ്ടിച്ച്.. ഭയാനകമായ ശൂന്യതയി നിർത്തിയിരിക്കുന്ന... സങ്കൽപ്പങ്ങൾക്കതീതനായ... രൂപരഹിതനായ.. പരമകാരുണികനായ പ്രപഞ്ച ചൈതന്യമായ അല്ലാഹുവിൽ ഞാൻ വിശ്വസിക്കുന്നു.''   മതത്തിന്റെ നൂലിൽ പറ്റിയ അന്ധവിശ്വാസങ്ങളെ കുറിച്ചും ബഷീർ ബോധവാനായിരുന്നു. 'വിശുദ്ധരോമം' അന്ധവിശ്വാസങ്ങളെ കണക്കിന് പരിഹസിക്കുന്ന ഒന്നായിരുന്നല്ലോ... ഏറെക്കുറെ ഒട്ടുമിക്ക രചനകളിലും സമുദായത്തിലെ അന്ധവിശ്വാസ അനാചരങ്ങളെ...

ബഷീർ_അനുസ്മരണം

Image
       ഉണങ്ങിയ കമ്പിൽ പ്രണയത്തെ സുന്ദരമായി അടയാളപ്പെടുത്തിയ സാഹിത്യകാരനാണ് ബഷീർ. അനുവാചകരുടെ ചിന്തകളേയും സങ്കൽപ്പങ്ങളേയും പ്രപഞ്ചത്തോളം വിശാലമായ കാൻവാസിലേക്ക് കൊണ്ടുപോകാൻ ഈ വിശ്വസാഹിത്യകാരന് നിമിഷങ്ങൾ മതി. ചോരക്കുഞ്ഞിനെ ഉറുമ്പരിക്കുന്നതും നോക്കി നിൽക്കെ വിശപ്പകറ്റാൻ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവളെ ബഷീർ അവതരിപ്പിക്കുമ്പോൾ നമ്മുടെ 'അമ്മ' എന്ന സങ്കൽപ്പത്തിന് പുതിയൊരുമാനം കൂടി കൈവരികയാണ്. പാവപ്പെട്ടവരുടെ വേശ്യ എന്ന കഥ വായിക്കുമ്പോൾ വേശ്യകളേയും അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടത്തുന്നവരേയും കൂടി മനുഷ്യത്വത്തിന്റെ തണലിലേക്ക്  ചേർത്തുവെക്കാൻ നമുക്ക് സാധിക്കുന്നു.     ബഷീർ എഴുതിയത് മുഴുവൻ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു. ''ചുട്ടുനീറുന്ന കുറേ അനുഭവങ്ങളും പേനയുമല്ലാതെ മറ്റുള്ളതൊന്നും ഉണ്ടായിരുന്നില്ല'' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ...   മറ്റുള്ള എഴുത്തുകാരെ പോലെ സ്വന്തം അനുഭവങ്ങളെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹവും അവതരിപ്പിക്കുന്നത്. എങ്കിലും കഥ പിറക്കുന്നത് പൊള്ളുന്ന അനുഭവങ്ങളിൽ നിന്നു തന്നെയാണ്.     തീക്ഷ്ണമായ അന...

മലബാർ കലാപവും കെ. മാധവൻ നായരും

Image
   ചരിത്രത്തെ അവർക്ക് ഭയമാണ്. ഇരുണ്ട ഇന്നലകളെ ഓർത്ത് വീർപ്പുമുട്ടുന്ന സംഘപരിവാർ ചരിത്രത്തോടും ചരിത്ര പുസ്തകങ്ങളോടും എക്കാലത്തും അകലം പാലിച്ചിട്ടുള്ളവരാണ്. ചർച്ചകളിലും മറ്റും വാചക കസർത്തുകളാൽ രക്ഷപ്പെടുക എന്നതാണ്  ഇക്കൂട്ടരുടെ പതിവ് തന്ത്രം. എന്നാൽ മലബാർ കലാപവും അതിന് നേതൃത്വം വഹിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ്സ് നേതാവും നിസ്സഹകരണ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനുമായിരുന്ന ശ്രീ. കെ മാധവൻ നായരുടെ 'മലബാർ കലാപം' എന്ന പുസ്തകം  അവർ ആവർത്തിച്ച് ഉദ്ധരിക്കുന്നത് കാണാം. ഇത് ചിലരിലെങ്കിലും തെറ്റിദ്ധാരണക്ക് വഴിവെക്കുന്നതിനാൽ കെ മാധവൻ നായരുടെ പുസ്തകത്തെ കുറിച്ചുള്ള ഹ്രസ്വ വിവരണമെങ്കിലും നൽകുന്നത് അനിവാര്യമായി കരുതുന്നു.    കെ.മാധവൻ നായർ 1933 സെപ്തംബർ 28 ന് മരണപ്പെടുമ്പോൾ അപൂർണ്ണമായിരുന്ന 'മലബാർ കലാപം'  അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം 1971ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ പ്രസ്തുത പുസ്തകം പൂർണ്ണമായും കഥാപുരുഷന്റെ തന്നെയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. എങ്കിലും ഖിലാഫത്ത് പ്രവർത്തകരിൽ ഒരാളായ മാ...

മലയാള സാഹിത്യത്തിലെ സാഹിബ്

Image
   കേരളീയ മുസ്ലിം സമൂഹത്തിൽ നിന്ന് വളർന്ന് വരികയും ദേശീയ രാഷ്ട്രീയത്തിൽ വരെ തന്റേതായ ഇടം നേടിയ അതുല്യപ്രതിഭയാണ് 1898 ൽ കൊടുങ്ങല്ലൂരിൽ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിൽ ഭൂജാതനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്.     കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ  ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം, മദിരാശി പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹം വായിക്കാനിടയാവുകയും ആസാദ് പങ്ക് വെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടനായി നിസ്സഹകരണ പ്രസ്ത്ഥാനത്തിൽ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു.  കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട്  ബ്രിട്ടീഷുകാർക്കെതിരെയുള്ള  സന്ധിയില്ലാ സമരങ്ങളുടെ നേതൃമുഖമായി മാറുകയായിരുന്നു.   കേവലം 47 വർഷം നീണ്ടു നിൽക്കുന്ന ഹൃസ്വമായ ആയുസ്സെ അദ്ദേഹത്തിന് ഉണ്ടായിരുന്നൊള്ളുവെങ്കിലും 1945 നവംബർ 23 ന് കൊടിയത്തൂരിലെ പ്രഭാഷണത്തിനിടെ കുഴഞ്ഞു വീണ് ഇഹലോകവാസം വെടിയുന്നത് വരെയുള്ള അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇത് കൊണ്ടാകാം  അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര രണഭൂമിയി...

കേൾക്കുക

Image
    "അവൻ വിളിച്ചിരുന്നു. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. തിരക്കുകൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. ഒരുപക്ഷേ അന്ന് ഞാൻ സംസാരിച്ചിരുന്നെങ്കിൽ  അത്യാഹിതത്തിനവൻ മുതിരുമായിരുന്നില്ല!''      സുഹൃത്തിന്റെ മരണവാർത്ത കേട്ട അഭ്രപാളിയിലെ ഒരാളുടെ പ്രതികരണമാണിത്. പട്ടിണിപ്പാവങ്ങൾ മാത്രമല്ല, ഒരായിരം ആരാധകർ കാണാൻ തിക്കും തിരക്കും കൂട്ടുന്ന 'പ്രമുഖർ' പോലും ആരെങ്കിലും ഒരാൾ തന്നെ കാതോർത്തിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്.    ആത്മഹത്യ മുനമ്പുകളിലേക്ക് ഏതൊരാളും നടന്നടുക്കുന്നത് ഏകനായാണ്. ആത്മഹത്യക്കൊരുങ്ങാത്ത ദു:ഖിതന്റെ നിശ്ശബ്ദ മരണത്തിലും ഏകാന്തതയുടെ കരിനിഴൽ നിഴലിച്ചു കാണാം.     കൂടുതലൊന്നും ഒരാളും നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവർ പറയുന്നതൊന്ന് കേട്ടാൽ മതി. വേദനകൾ പങ്കു വെക്കുമ്പോൾ സമാശ്വാസത്തിന്റെ ഒരു വാക്ക് മതി ദു:ഖ സന്ധ്യയിലും ഇനിയും ഏറെ നാൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ജീവിക്കാൻ....    ഒരു ചാൺ കയറു മുതൽ  ലണ്ടൻ ബ്രിഡ്ജ് വരെ മരണം തേടി ആളുകൾ പോകുന്നത്. കേൾക്കാൻ ഒരാളില്ലാത്തത് കൊണ്ടാണ്. ഓസ്ട്രേലിയയിലെ ഡോഡ് റിച്ചിനെ കു...

ഗുഹാവാസികൾ

Image
   അവർ യുവാക്കളായിരുന്നു. മനസ്സിൽ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്ന വചനമാണ് അന്ന് ആ ഗുഹാവാസികൾ ഉരുവിട്ടിത്. ക്രൂരനായ ഭരണാധികാരിയിൽ നിന്ന് ഓടിയണഞ്ഞ് ഘോരവനത്തിലെത്തിയ അവർ  തെല്ലും ഭയമില്ലാതെ പ്രഖ്യാപിച്ചു. *"ഞങ്ങളുടെ റബ്ബ് ആകാശഭൂമികളുടെ റബ്ബാണ്! ''*    എന്റെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാണെന്ന്  ഹൃദയം കൊണ്ടൊരാൾ പ്രഖ്യാപിച്ചാൽ, ആകാശഭൂമിക്കിടയിലെ ഏത് കാര്യമാണ് അവനെ അലട്ടുക..?     വിശുദ്ധ ഖുർആൻ ഒരുപാട് തവണ പ്രവിശാലമായ ആകാശത്തെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. തെളിഞ്ഞ മാനം കലുഷിതമായ മനസ്സിനെ ശാന്തമാക്കുമെന്ന്  മാത്രമല്ല, *അവയുടെ സങ്കീർണ്ണമായ സൃഷ്ടിപ്പ് നിഷ്പ്രയാസം നിർവഹിച്ച പ്രപഞ്ചനാഥന് അവക്കിടയിലെ ഏതൊരു കാര്യവും നിസ്സാരമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.*     ഓരോ നിമിഷവും വികസിച്ച് കൊണ്ടിരിക്കുകയാണ് ഈ മഹാപ്രപഞ്ചം. ഏഴ് ആകാശങ്ങളെ കുറിച്ച് പറയുമ്പോഴും, അതിലൊന്ന് പോലും മനുഷ്യന് ഇതുവരെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് ശാസ്ത്രം സമ്മതിക്കുന്നു.     ആകാശമേൽക്കൂരയെ തൂണുകളില്ലാതെ താങ്ങുകയും ഭൂമിയെ ബന...

മുന്തിരിവള്ളികൾ തളിർക്കട്ടെ

     എപ്പോഴൊക്കെ നാം അട്ടഹസിക്കുന്നുവോ അപ്പോഴെല്ലാം ഒരു നേർത്ത മർമരം ആരുടെയോ ഹൃദയത്തിൽ നിന്നുയരാറുണ്ട്. ഒരുപക്ഷേ അടക്കിപ്പിടിച്ച തേങ്ങലോടെ അവർ നമ്മെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോഴും.      *സുഹൃത്തിന്റെ വീഴ്ച്ചകളിൽ നിന്നാണ് കൂട്ടച്ചിരികൾ ഉയരുന്നത്.* സഹപാഠി വീഴുമ്പോൾ, അവനൊരക്ഷരം പിഴക്കുമ്പോൾ ആർത്തലച്ച് ചിരിക്കാൻ എന്തൊരുത്സാഹമാണ്!.     ഈ പരിഹാസച്ചിരികൾ സ്വാഭാവികമാണെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല. ഉള്ളിൽ എല്ലാം തികഞ്ഞവനെന്ന ഭാവമാണ് പരിഹാസങ്ങൾക്ക് പിന്നിലെ ചേതോവികാരം.     തിരുമേനിയുടെ സന്നിധിയിൽ ഒരിക്കൽ ഒരു പാവം പെൺകുട്ടി ഒരു കുല മുന്തിരിയുമായി വന്നതോർമ്മയില്ലേ..?   തിരുമേനി(സ്വ) ഏറെ ഇഷ്ടത്തോടെ അത് ഏറ്റുവാങ്ങി ഓരോന്നായി മുഴുവനും ഭക്ഷിച്ചു.  സന്തോഷത്താൽ മുഖം മുന്തിരി പോലെ തുടുത്തു കൊണ്ടാണ് പെൺകുട്ടി മടങ്ങിയത്. ''എല്ലാം ഞങ്ങളുമായി പങ്കിടുന്ന അങ്ങുന്ന് എന്തേ ഞങ്ങൾക്ക് ഇത് തന്നില്ല'' എന്ന  സ്വഹാബത്തിന്റെ ചോദ്യത്തിന്  തിരുമേനി(സ്വ) മറുപടിപറഞ്ഞു: ''നല്ല പുളിയുള്ള മുന്തിരിയാണവൾ കൊണ്ടുവന്നത്. ഞാനത് നിങ്ങൾക്ക് തന്നിരുന്നെങ്കിൽ...

കളയില്ല വിളയൊള്ളു

Image
    എം.ടിയുടെ ചെറുനോവൽ 'മഞ്ഞി'ലെ വല്ലാതെ ആകർഷിച്ച മനോഹരമായ വാചകം ഇതാണ്. ''ഈ വഴിവിളക്കിനപ്പുറം നമുക്ക് കാണാൻ കഴിയില്ല.''     ഇന്ന് കണ്ട് നാളെയെ കണക്കുകൂട്ടുന്നവരാണ് മനുഷ്യർ. ഭാവി നമുക്ക് അജ്ഞാതമാണെങ്കിലും നാളെ ഇന്നതേ നടക്കുകയൊള്ളൂവെന്ന് നാം കണക്ക് കൂട്ടുന്നു. അത്കൊണ്ടാകാം ചിലരെ നാം ഒഴിയുന്നതും  ചിലരെ ചേർക്കുന്നതും. ശരിക്കും നാളെ എന്താകും..? വിളയേതാകും കളയേതാകും..?    വിളയും കളയും എങ്ങിനെയാണ് തിരിച്ചറിയാനാവുക. എന്നിട്ടും ഒരു ഉപകാരമില്ലാത്തവനെന്ന് പലരേയും നാം ചാപ്പകുത്തുന്നു. ഇന്ന് പഠനത്തിൽ പിന്നാക്കമെന്ന് പറഞ്ഞ വിദ്യാർത്ഥികൾ നന്നാകില്ലെന്ന് ആരു കണ്ടു.!  പ്രശസ്ത ശാസ്ത്രജ്ഞനായിത്തീർന്ന ഐൻസ്റ്റീനെ കൊള്ളരുതാത്തവനെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കിയത് കേട്ടിട്ടില്ലേ..? ക്ലാസ്സിലെ തല്ലുകൊള്ളിയായ പയ്യനാണ് പിന്നീട് തന്നെ ഒരാപത്ത് ഘട്ടത്തിൽ സഹായിച്ചതെന്ന് സഹദ്ധ്യാപകൻ പറഞ്ഞത് ഓർക്കുന്നു.    മക്കളിൽ ആരാകും നമുക്ക് തുണയാവുക..? മൂത്തവനോ ഇളയവനോ എങ്ങിനെ പറയും..? ശരിക്കും ആരാണ് നമുക്ക് ഉപകരിക്കുകയെന്നതും ആരാണ് കൈയൊഴിയുകയെന്നതും ആർക്കു...

ആനയോളം പോന്ന മൗനം

Image
   മദപ്പാട് ഒലിച്ചിറങ്ങുന്ന പോലെ ചിലരുടെ മൃഗ സ്നേഹം എഴുത്തിലും വാക്കിലും ഒലിച്ചിറങ്ങുകയാണ്. കൊമ്പനാനയുടെ ശൗര്യത്തോടെയാണവർ മൃതിയടഞ്ഞ ആനക്ക് വേണ്ടി സംസാരിക്കുന്നത്. മൃഗസ്നേഹം നല്ലതാണ്. ചെരിഞ്ഞത് ഗർഭിണിയാണെന്ന് കൂടിയറിയുമ്പോൾ വിഷയം കൂടുതൽ വൈകാരികമാവുന്നതും സ്വാഭാവികം. എന്നാൽ, ഹിമാചൽപ്രദേശിൽ കഴിഞ്ഞ ദിവസം 'ഗോമാതാവ്' സമാന രീതിയിൽ മൃതിയടഞ്ഞുവെന്നറിഞ്ഞിട്ടും, രാജ്യത്തിന്റെ വ്യത്യസ്ഥ ഇടങ്ങളിൽ  'മാതാവ്' പുത്രന്മാരാൽ   പീഡിപ്പിക്കപ്പെടുന്നുവെന്നറിഞ്ഞിട്ടും പ്രതികരിക്കാത്തവരുടെ മൃഗ സ്നേഹം കപട രാഷ്ട്രീയ പ്രേരിതമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേ ഒള്ളു.  പെറ്റമ്മയെ തല്ലുന്നവൻ അയലത്തെ 'അമ്മിണി'യെ സ്നേഹിക്കന്നത് കാണുമ്പോൾ ആർക്കെങ്കിലും  'അസ്വാഭാവികത' തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ...     ആനയെന്നെല്ല, കുഴിയാന പോലും അകാരണമായി കൊല്ലപ്പെട്ടുകൂടാ.. സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിക്കേണ്ടവനാണെല്ലോ മനുഷ്യർ. മതം മനുഷ്യനോട് കൽപ്പിക്കുന്നതും പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിക്കണമെന്നാണ്.   ഭാരതത്തിലെ ആദ്യം ശ്...

മിണ്ടാപ്രാണികളുടെ മതം

Image
   മതം സംസാരിച്ചത് മനുഷ്യരെ കുറിച്ചു മാത്രമാണോ...? ഉത്തരം അല്ലെന്നാണ്! ആകാശത്തിന് ചുവട്ടിലെ പച്ചക്കരളുള്ള ഏതൊരു ജീവിയേയും മതം ഉൾക്കൊള്ളുന്നുണ്ടെന്ന് പ്രവാചക വചനങ്ങൾ പരിശോധിച്ചാൽ നമുക്ക് ബോധ്യമാകും. "നിങ്ങൾ അവളുടെ കുഞ്ഞിനെ അവൾക്ക് തിരിച്ചു കൊടുക്കുക... "ഈ  വചനം പ്രത്യക്ഷത്തിൽ വായിക്കുമ്പോൾ അവിടുന്ന് സംസാരിക്കുന്നത് എതോ മനുഷ്യനെ കുറിച്ചാണെന്ന് പോലും ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ  മിണ്ടാപ്രാണികളെ കുറിച്ചായിരുന്നു പ്രസ്തുത വചനത്തിൽ അവിടുന്ന് സംസാരിച്ചതെന്ന് കഥാസന്ദർഭം പരിശോധിച്ചാൽ മനസ്സിലാക്കാം.     അബൂ ദാവൂദ് ഉദ്ധരിക്കുന്ന ഹദീഥിൽ ഇബ്നു മസ്ഊദ്(റ) പറയുന്നുണ്ട്. ഒരിക്കൽ  പ്രവാചകൻ(സ്വ) യും അനുചരരും  യാത്രയിലായിരുന്നു. യാത്രക്കിടയിൽ ഒരു പക്ഷിക്കൂട് കണ്ട അവരിൽ ചിലർ കൗതുകത്തോടെ കൂട്ടിൽ നിന്ന് കുഞ്ഞുങ്ങളെ എടുത്തു മാറ്റി. പിന്നീട്  പരിഭ്രാന്തിയോടെ കൂടിനു ചുറ്റും വട്ടമിട്ട് പറക്കുന്ന തള്ളപ്പക്ഷിയെ കണ്ട പ്രവാചകൻ(സ്വ) "നിങ്ങളിൽ ആരാണ് അവളുടെ കുഞ്ഞുങ്ങളെ അവളിൽ നിന്ന് എടുത്തു മാറ്റി അവളെ ദ്രോഹിച്ചത്..? അവൾക്ക് അവയെ ഉടൻ തിരിച്ചു നൽകൂ... "എന്ന്...

'കറുപ്പ് 'കലരാത്ത മതം

Image
    'കറുപ്പ്'(Opium) ഒരു ലഹരിയാണ്. മനുഷ്യനെ അബോധാവസ്ഥയിൽ എത്തിക്കുന്ന ഒരുതരം ലഹരി പദാർത്ഥമാണത്. മനസ്സിനെ കറുപ്പ് ബാധിക്കുമ്പോഴാണ് കറുത്ത മനുഷ്യരോട് അറപ്പും വെറുപ്പും ഉണ്ടാകുന്നത്. കഴിഞ്ഞ വാരം അമേരിക്കയിലെ മിനിയപോളിസിൽ ജോർജ് ഫ്ലോയ്ഡിനെ ചവിട്ടിയരച്ച് നിഷ്കരണം കൊല്ലാൻ വെള്ളക്കാരൻ പോലീസുകാരനെ പ്രേരിപ്പിച്ചതും സഹസ്രാബ്‌ധങ്ങളായി കറുത്ത വർഗക്കാരെല്ലാം തങ്ങളുടെ അടിമകളും ചൊൽപ്പടിക്ക് നിൽക്കേണ്ടവരാണെന്നുമുള്ള ഭാവം  ചിലരിൽ നിലനിൽക്കുന്നതും  ഈ 'കറുപ്പ്' ഹൃദയത്തിൽ പടരുന്നതു കൊണ്ടുമാണ്. വർഗീയതയുടേയും വർണ്ണവെറിയുടെയും ലഹരി ബാധിച്ചൊരാൾക്ക് എങ്ങനെയാണ്  "എനിക്ക് ശ്വാസം മുട്ടുന്നു "എന്ന ഒരു ജീവന്റെ ദയനീയ രോദനം കേൾക്കാനാവുക...? ഇന്നും അമേരിക്ക പ്രക്ഷുബ്ധമാണ്, "എനിക്ക് ശ്വാസം മുട്ടുന്നു " എന്ന ഫ്ലോയിഡിന്റെ വാക്കുകൾ അമേരിക്കൻ അതിർത്തികൾ കടന്ന് ലോക മാനവികത ഏറ്റെടുക്കുകയും വംശീയ വർണവെറിയുടെ അധികാര രൂപങ്ങളെ ശക്തമായി വെല്ലുവിളിക്കുകയും ചെയ്യുന്നു.      കറുപ്പ് ഇസ് ലാമിന് ഒരു വർഗ്ഗമല്ല, വർണ്ണമാണ്. ശ്രേഷ്ഠതക്ക് ആധാരം ബാഹ്യ വർണ്ണങ്ങളല്ല. "ഹേ; മനുഷ്യരേ, തീര്‍ച്ചയ...

അധ്യയനം

Image
വർണ്ണക്കുട കാണാത്തതിൽ  പുതുമഴ ചിണുങ്ങി. കുട്ടികൾ എത്താതെ  സ്കൂൾ മുറ്റവും. മഴയറിയാതെ സ്ക്രീനിനു മുന്നിൽ  കുട്ടികൾ ഒതുങ്ങി. നനയാതെയും പുസ്തകം ചിതലരിച്ചു. ചെളിയില്ല കറയില്ല  പുതുവസ്ത്രങ്ങളില്ല. പാത്രക്കാരൻ മമ്മദ് ചോറ്റു- പാത്രം കൊട്ടി വിളിച്ചില്ല. കൈലും തവിയും ഉച്ചയൂണ് വിളമ്പാതെ ഉച്ചമയക്കത്തിനില്ലെന്ന്. ജനലഴികളിലൂടെ രാഘവൻ  മാഷിന്റെ മഴഗീതം കേട്ട് പരൽമീൻ നൃത്തം വെച്ചു. ഫോൺ കിട്ടാത്തതിൽ  കൊച്ചമ്മമാരുടെ പിറുപിറുപ്പും ഹൈട്ടെക്ക് കുടിലുകളിൽ  അപ്പന്റെ നെഞ്ചിടിപ്പും കൂടി. ചിമ്മിണി വിളക്കിൻ  എണ്ണ തീർന്നിടങ്ങളിൽ അമ്മ ഡാറ്റ തിരയാറില്ല. അധ്യയനം ആധിയാണവർക്ക്. പട്ടിണിക്കാരൻ ബാലന്റെ മകൻ ഒന്നും അറിയാതെ മഴയത്ത് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു.

കറുപ്പും വെളുപ്പും

Image
രാത്രിയിൽ നാം ഒരുപാട്  നേരം സംസാരിച്ചിരുന്നപ്പോഴും ഉടലും ചൂരും ചുരന്നെടുത്തപ്പോഴും ഞാൻ നിനക്ക് അന്യനല്ല. ചോര ഊറ്റിക്കുടിക്കുമ്പോൾ ഞാൻ നിനക്ക്  ഭ്രഷ്ടനല്ല. പുലർന്നപ്പോൾ ഞാൻ കറുത്തും  നീ വെളുത്തും. വെളുത്ത- പകലിൽ നാം അന്യരായി. എനിക്കു വേറെ, നിനക്കു  വേറെ നടപ്പാതകൾ... വേറെ വേറെ ശൗചാലയങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ... ഞാൻ പറഞ്ഞതെല്ലാം കളവായി.  ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും  നാം എങ്ങനെ രണ്ടു നിരയിലായി..? നിന്റെ നിഴലുകൾക്ക്  എന്റെ  നിറമാണ്. നിന്റെ ചോരക്ക് - എന്റെ ചോരയുടെ ഗന്ധമാണ്. വിശന്നാൽ നാം ഇരുവരും  കരയുന്നു. എന്നിട്ടും, നാം എങ്ങനെ രണ്ടു വർഗ്ഗമായി..? എടോ., ഈ കറുപ്പൊരു വർഗ്ഗമല്ല, വർണ്ണമാണ്! ഈ ലോകം  ഞങ്ങൾ കറുത്തവരുടേത് കൂടിയാണ്.

മറിയമിന്റെ കഥ

Image
    പ്രസവവേദനയവളെ ഈന്തപ്പനത്തണലിലേക്ക് എത്തിച്ചു. ആൾരൂപത്തെ കണ്ട ഭയം നീങ്ങുന്നതിന് മുമ്പേ ഗർഭഭാരം പേറേണ്ടി വന്നവളാണവൾ. ആളുകളുടെ തുറിച്ചു നോട്ടം എത്താത്തൊരിടത്തവൾ മറപിടിച്ചിരുന്നിട്ടും ഒരു പെണ്ണും ഒരുനാളും കേൾക്കാൻ ഇഷ്ടപ്പെടാത്ത പരിഹാസ വർഷങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു. അവളുടെ ചാരിത്ര്യശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടു. നാഥാ ഇതിനു മുമ്പേ ഞാൻ മരിച്ചിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചവൾ പൊട്ടിക്കരഞ്ഞു.    ഇംറാന്റെ പുത്രി മറിയമിന്റെ കഥയാണിത്. ഖുർആൻ സവിസ്തരം പറഞ്ഞ കഥാകഥനം.      എന്തേ റബ്ബ് എന്നെ ഇപ്പോഴും പരീക്ഷിക്കുന്നുവെന്ന നിങ്ങളുടെ ചോദ്യത്തിനുത്തരമുണ്ടാകാം  ഒരുപക്ഷേ ഈ കഥയിൽ. ഒന്നുകൂടി കാതോർക്കൂ...      ലോക സ്ത്രീകൾക്ക് മാതൃകയായി വാഴ്ത്തിയ മറിയമിനെ അവളുടെ റബ്ബിന് ഇഷ്ട്ടമില്ലെന്ന് തോന്നുന്നുണ്ടോ..? ഒരിക്കലുമില്ല,  ആരാണ് അവരെ ഇഷ്ടപ്പെടാത്തത്..! എങ്കിൽ നാഥൻ ഇത്രയേറെ വേദന പകർന്നത് എന്തിനാകാം..?    കുട്ടി പിറന്നിട്ടും ആക്ഷേപങ്ങൾക്ക് അറുതി വന്നില്ല. തൊട്ടിലിൽ കിടന്ന് കുഞ്ഞ് സംസാരിക്കുന്നത് വരെ ആക്ഷേപങ്ങൾ തുടർന്ന് കൊണ്ടിര...

കലാകുടുംബം

Image
വെട്ടിത്തിരുത്തലിനൊടുവിൽ മഹാകാവ്യമെഴുതി ക്ഷീണിച്ച യുവകവി കലാകുടുംബത്തിനായി തീൻമേശയിൽ അഭിമാനപുരസ്സരം വെച്ചു. ആദ്യ പേജുകൾ കൊണ്ടു പത്നി തീ പുകച്ചു ടെലിഫോൺ എൺട്രി  തീർന്നപ്പോൾ നമ്പറെഴുതാൻ  അമ്മ ഒരു പേജും, ചെവി കടിച്ചപ്പോൾ  അച്ഛനൊരു പേജും കീറി. കരുണയാൽ കീറാതെ ഇളയവൻ ചായം  തേച്ചു മറ്റൊരു പേജിൽ. മൂത്തവൾ മനോഹരമായ  പനിനീർ പൂക്കളാണുണ്ടാക്കിയത്. വീണ്ടുമയാൾ എഴുതാനിരുന്നു....

ഭയമില്ല ഒരാളെയും

കവിത video ഭയമില്ല ഒരാളെയും തെല്ലുമെ കുനിയില്ലൊരാൾക്കു മുമ്പിലും ഒന്നുമെ ചോര വാർന്നൊലിച്ചിടെ ഞാനൊടുങ്ങുന്നു നിന്റെ മുന്നിൽ പിടഞ്ഞു പിടഞ്ഞു  ഞാനൊടുങ്ങുന്നു എന്റെ നെഞ്ചകം നിന്റെ വെടിയുണ്ട കൊണ്ട് നിറയുന്നു. ഉള്ളിൽ അപ്പോഴും അഭിമാനമുയരുന്നു. പിറന്നതീ മണ്ണിൽ വളർന്നതീ മണ്ണിൽ പ്രാണനുരിയുമ്പോഴും ശ്വസിച്ചതീ പ്രാണവായു. കളവിൻ ഭാണ്ഡ കെട്ടുമായി  വന്നുനീ പിന്നെ ഉപ്പയുടെ ജന്മരേഖയും തിരക്കി നീ ഒടുവിൽ ഞാൻ അന്യനായി നിൻ രേഖയിൽ ക്ഷണം ഈ മണ്ണിൽ ഞാൻ അന്യനായി ചൂഴ്ന്ന കണ്ണുകൾ കയ്യില്ല,   കാലില്ല അംഗം പലതുമില്ല പ്രാണൻ വെടിഞ്ഞ പൂർവ്വികരുറങ്ങും  കബറിലേക്കൊന്ന് എത്തി നോക്ക നീ

മൈലാഞ്ചി

Image
   ലൈല..,  ചേലത്തുമ്പിൽ നാണവും പളുങ്കു ഭരണിയിൽ മൊഴികളും ഒളിപ്പിച്ച പതിനേഴുകാരി. കൈ തണ്ടയിലെ മൈലാഞ്ചി ചുവപ്പ് പോലെ ചുവന്നു തുടിച്ച മുഖം കാണാൻ ഒരുമാത്രയല്ലാതെ ആരെയും അവൾ അനുവദിച്ചില്ല. തട്ടത്താൽ മുഖം മറച്ചവൾ നാണം ചൂടി നിൽക്കും. അവളുടെ കൈകളെപ്പോഴും ചെഞ്ചായമണിഞ്ഞിരുന്നു. മൈലാഞ്ചി നുള്ളി അമ്മിക്കല്ലിൽ അരച്ച് പ്ലാവില കുത്തിയാണ് ഉമ്മ ബീയുമ്മ അവളെ സുന്ദരിയാക്കുന്നത്. ഉമ്മ മരിച്ചതിൽ പിന്നെ തനിയെ മൈലാഞ്ചിയിടാനും അവൾ പഠിച്ചു.      കാച്ചിയും തട്ടവുമിട്ട ലൈല പലരേയും പ്രലോഭിപ്പിച്ചിരുന്നുവെങ്കിലും ഒരാളും ഓലമേഞ്ഞ പുരയിലേക്ക് തിരക്കിവന്നില്ല. പൊന്നും പണവും പറഞ്ഞുറപ്പിച്ച് കല്യാണമുറപ്പിക്കാൻ ആരും ശ്രമിച്ചില്ല. ഉപ്പ അബൂബക്കറിന്റെ കൈയ്യിൽ ഒരു തുണ്ട് പൊന്നു പോലും ഉണ്ടാവുകയില്ലന്ന് എല്ലാവർക്കും അറിയാമായിരുന്നല്ലോ.... കുടിച്ചും മതിച്ചും ജീവിതം ആഘോഷിക്കുന്ന ഉപ്പയിൽ  നിന്നുമൊരു കരിവളപോലും അവൾ ആഗ്രഹിച്ചിട്ടില്ല. ഉമ്മ മരിച്ചപ്പോൾ ഉപ്പയുടെ അടിയും തൊഴിയും കുഞ്ഞി ലൈലക്കായിരുന്നു.     മൈലാഞ്ചിയിട്ട കൈകൾ ചുവക്കുന്നത് നോക്കിയിരിക്കുന്നതു പോലെയായിരുന്നു ലൈലാക്ക് ...

പൊലിയാത്ത പെരുന്നാൾ പൊലിമ

Image
   ഒരു തൂവാല പോലും വാങ്ങിയില്ല. യാത്രകളൊന്നുമില്ല. പതിവായി പോകുന്ന ബീച്ചിലും പോണില്ല, ഇപ്രാവശ്യത്തെ പെരുന്നാൾ ഇങ്ങനെയൊക്കെയാണ് ! എങ്കിലും ഇന്നോളമുള്ളതിനേക്കാൾ  മനോഹരമായിരുന്നു കൊറോണാ കാലത്തെ പെരുന്നാൾ. പെരുന്നാൾ പൊലിമ പൊലിയുന്നില്ലല്ലോ...! ഒരായുഷ്കാലം ഓർത്ത് വെക്കാനുതകുന്ന ഓർമ്മകൾ സമ്മാനിച്ച് നോമ്പുകാലവും കടന്നുപോയി.  വീടകങ്ങൾ മസ്ജിദുകളായപ്പോൾ നമ്മുടെ തീക്ഷ്ണ വികാരമായ 'കുടുംബം' കൂടുതൽ ആസ്വാദ്യകരമാവുകയായിരുന്നു. ഓരോ നോമ്പ് പിന്നിടുമ്പോഴും ഇഴകളോരോന്നും കൂടുതൽ ഈടുറ്റതാവുകയായിരുന്നു.      ''നിങ്ങളുടെ വീടുകൾ സമാധാനഗേഹങ്ങളാക്കിയിരുക്കുന്നു''(16:80), "നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു'' (30:21)    എന്നീ ഖുർആനിക വചനങ്ങളുടെ അനുഭവസാക്ഷ്യം! കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും കണ്ട് കടല് കണ്ട കുട്ടിയെ പോലെ നിൽക്കുകയല്ലേ നാം ഓരോരുത്തരും...?  വർഷങ്ങൾക്ക് ശേഷമുള്ള, കുടുംബത്തോടൊപ്പമുള്ള നോമ്പുകാലമായത് കൊ...